പന്തളം: നഗരസഭയിലെ ചെറുമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയതും മടങ്ങിയതും അധികമാരും അറിഞ്ഞില്ല. ടാപ്പ് തുറന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വേദിയിലേക്ക് കയറാതെ താരം മടങ്ങിയത് ആരാധകരെ നിരാശപ്പെടുത്തി. പന്തളം നരസഭയുടെ 33-ാം വാര്‍ഡിലെ ചെറുമല പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം, പ്രദേശവാസിയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് സുരേഷ് ഗോപി എംപിയായിരുന്ന കാലയളവില്‍ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിലൂടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന് അദ്ദേഹം തയാറായില്ല. തന്റെ എംപി ഫണ്ടില്‍ നിന്നും 8,40,000രൂപ അനുവദിച്ച് പദ്ധതി പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്ഥലത്ത് എത്തിയ സുരേഷ് ഗോപിയെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം…
Read MoreCategory: Top News
കേസു വന്നതുകൊണ്ട് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ! പ്രസ്താവന വിവാദമാകുന്നു…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ വീണ്ടും അപമാനിച്ച് പൂഞ്ഞാര്‍ മുന്‍ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജിന്റെ പരാമര്‍ശം. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ അവര്‍ക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെന്നും പി സി ജോര്‍ജ് പറഞ്ഞു. അതിജീവിതയ്ക്കെതിരെയുള്ള മോശം പരാമര്‍ശം ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി. വാഹനാപകടത്തില്‍ മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ…
Read Moreഭർത്താവ് അറിയാതെ പ്രസവിച്ചു; നവജാതശിശുവി ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; കാമുകനൊപ്പം ഓളിച്ചോടിയ ശേഷം ഭർതൃവിട്ടിൽ തിരികെയപ്പോൾ ഭർഭിണിയായി; 10 മാസം ഒളിപ്പിച്ച ഗർഭകഥയിങ്ങനെ..
തൊടുപുഴ: നവജാത ശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ. ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ മാതാവിനെതിരെ പോലീസ് കേസെടുത്തു. തൊടുപുഴ ഉടുന്പന്നൂർ മങ്കുഴിയിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതിനുസരിച്ച് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് 28 കാരിയായ യുവതി ഭർത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്. അമിത രക്തസ്രാവവുമായെത്തിയ യുവതിയ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി ഇവരെ ചോദ്യം ചെയ്തു. തുടർന്നാണ് പ്രസവിച്ചെന്നും കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ ഉപേക്ഷിച്ചെന്നും യുവതി മറുപടി നൽകിയത്. ഡോക്ടർ ഉടൻ തന്നെ വിവരം കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.മൂന്നരയോടെ കരിമണ്ണൂർ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് മങ്കുഴിയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ…
Read Moreതട്ടിപ്പുകേസില്‍ ഐ.ജി അടക്കമുള്ളവര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ് ! പോലീസുകാര്‍ക്ക് ലഭിച്ച പണം മോന്‍സനില്‍ നിന്ന് കടം വാങ്ങിയത്…
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ ഐ.ജി: ജി. ലക്ഷ്മണ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. മോന്സന് നടത്തിയ തട്ടിപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മോന്സന് മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്കിയതു സ്വാഭാവിക നടപടിയാണെന്നും ന്യായീകരിച്ചു. മോന്സന് മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി: ജി. ലക്ഷ്മണ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളില്‍ ഐ.ജി: ജി. ലക്ഷ്മണ്, മുന്‍ ഡി.ഐ.ജി: എസ്. സുരേന്ദ്രന്, സി.ഐ: എ. അനന്തലാല്‍, എസ്.ഐ: എ.ബി. വിബിന്, മുന്‍ സി.ഐ: പി.…
Read Moreന്നാ താന്‍ കേസ് കൊട്…. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം സമൂഹമാധ്യമങ്ങൾ ചർച്ചയാകുന്നു
കോട്ടയം: കുഞ്ചാക്കോ ബോബന് പ്രധാനവേഷത്തിലെത്തുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശദ്ധ നേടുകയാണ്. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ് പ്രശ്നമായത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയ്ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്. സിപിഎമ്മിന്റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നു. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്. എന്നാല്‍, പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം വന്നിട്ടുണ്ട്. ദേശീയ കുഴി, സംസ്ഥാന കുഴി എന്നീ തരത്തിലുള്ള സംവാദങ്ങള്‍ കുറച്ച് ദിവസങ്ങളായി ഭരണപക്ഷത്തും പ്രതിപക്ഷത്തും സമൂഹമാധ്യമങ്ങളിലും…
Read Moreഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം താമസം; അറുപത്തിയഞ്ചാം വയസിൽ സംശയ രോഗം; കൂടെ താമസിച്ച സ്ത്രീയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; ഓടിമറഞ്ഞ ദാമോദരനെ പിന്നെ കണ്ടത്…
വൈക്കം: ഭാര്യയെ വെട്ടി പരിക്കേൽപിച്ചശേഷം ഭർത്താവ് വിഷം കഴിച്ചു മരിച്ചു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിനു സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീല(58) യെ വെട്ടി പരിക്കേൽപിച്ചശേഷം വിഷം കഴിച്ചു മരിച്ചത്. കഴുത്തിന് പുറകിൽ ആഴത്തിൽ മുറിവേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സുശീല അപകട നില തരണംചെയ്തതായി പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ദാമോദരനെ പിന്നീട് വീടിനു സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തി. സംശയ രോഗമാണു അക്രമത്തിന് ഇടയാക്കിയതെന്നു പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോയ സുശീല ക്ഷേത്രത്തിലെ പ്രാതലൂട്ടിനുശേഷം ഉച്ചകഴിഞ്ഞാണ് വീട്ടിലേക്കു വന്നത്. പാടശേഖരത്തിനു നടുവിലാണ് ദാമോദരനും കുടുംബവും താമസിച്ചിരുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള ദാമോദരൻ അവരെ ഉപേക്ഷിച്ചു സുശീലയ്ക്കൊപ്പം താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ…
Read Moreഞാൻ അവളെ കഴുത്ത് ഞെരിച്ച് കൊന്നു സാർ; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കാമുകൻ കൊന്നതിന്റെ കാരണം ഇങ്ങനെ…
പാലക്കാട്: ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റില്ലഞ്ചേരിയിലാണ് സംഭവം. കോന്നല്ലൂർ ശിവദാസന്റെ മകൾ സൂര്യപ്രിയ (24) ആണ് മരിച്ചത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസിൽ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വരാസ്യ ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പോലീസിനോട് പറഞ്ഞു. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ.
Read Moreകണ്ണൂരിലെ സ്കൂളുകളിൽ ” പ്രണയ-ലഹരി’ വലയിൽ ഉൾപ്പെട്ടത് 11 പെൺകുട്ടികൾ ; ആദ്യം പ്രണയം, പിന്നെ ലഹരി..!രക്ഷപ്പെട്ട പെൺകുട്ടിയുടെ വെളിപ്പെടുത്തൽ രാഷ്ട്രദീപികയോട്…
അനുമോൾ ജോയ് കണ്ണൂർ: “അവനെതിരെ സംസാരിച്ചാൽ വയറിൽ ചവിട്ടും, മുഖത്തടിക്കും, പലപ്പോഴും ഞാൻ ഉറക്കെ കരഞ്ഞിട്ടുണ്ട്.. അവനോട് “നോ’ എന്ന് പറയാൻ പാടില്ല. അവൻ തരുന്ന ലഹരി ഉപയോഗിക്കണം. അത് ഉപയോഗിച്ചാൽ പിന്നെ വേറെ ഏതോ ലോകത്താണ്. പിന്നീട് അത് കിട്ടാതെ ജീവിക്കാൻ പറ്റാണ്ടായി… ലഹരി ഉപയോഗിച്ചില്ലെങ്കിൽ കൈ വിറയ്ക്കും. പിന്നെ, എല്ലാത്തിനോടും ദേഷ്യമായിരിക്കും. അവന്റെ വലയിൽ 11 ഓളം പെൺകുട്ടികൾ ഉണ്ട്. അടുത്ത് അറിയാവുന്നവരോട് ഞാൻ കാര്യം പറഞ്ഞിരുന്നു.. എന്നാലും അവൻ അവരെയൊക്കെ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചതുപോലെ അത്രയും ആഴത്തിൽ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. അവനോട് പറഞ്ഞാൽ എത്ര ലഹരി വേണമെങ്കിലും കൊണ്ടുവന്ന് തരും… ലഹരി ലഭിക്കുന്നത് എവിടെ നിന്നാണെന്ന് അവൻ ഒരിക്കലും പറഞ്ഞ് തരില്ല. സ്വബോധത്തോടെ ഇല്ലാതിരുന്നപ്പോൾ കക്കാട് നിന്നാണെന്ന് പറഞ്ഞിരുന്നു… ലഹരി സംഘത്തിന്റെ കൈയിൽ അകപ്പെട്ട കണ്ണൂരിലെ ഒരു പ്രമുഖ സ്കൂളിലെ പെൺകുട്ടി രാഷ്ട്രദീപികയോട്…
Read Moreയോ..യോ…എന്ജോയ് ബഡ്ഡീസ് ! കഞ്ചാവ് ഉപയോഗിക്കാന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്ക് ഉപദേശം നല്കിയ വ്ളോഗര്‍ പിടിയില്‍…
പ്ലസ്ടു വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് ഉപയോഗിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ഉപദേശിച്ച വ്ളോഗര്‍ പിടിയില്‍. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന് ഫ്രാന്‍സിസ് നെവിന് അഗസ്റ്റിന് (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവര്‍ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ വീട്ടില്‍നിന്നു ലഹരി പദാര്‍ഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോള്‍ ഉള്‍വസ്ത്രത്തില്‍നിന്നു രണ്ടു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ മട്ടാഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി.എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. വില്പനയ്ക്കുള്ള അളവ് കഞ്ചാവ് കൈവശം ഇല്ലാത്തതിനാല്‍ സ്റ്റേഷന് ജാമ്യത്തില്‍ വിടാനാകുമെങ്കിലും, സമൂഹമാധ്യമം വഴി ലഹരി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കുമെന്നു മട്ടാഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി. കഞ്ചാവ് കിട്ടുന്നില്ല എന്നു പരിഭവം പറഞ്ഞ പ്ലസ് ടു വിദ്യാര്‍ഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്ന ഈ വ്ലോഗറുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതിനു…
Read Moreഫാദറും കുടുംബവും പുറത്തേക്ക് പോയപ്പോൾ അകത്ത് കടന്ന് കള്ളൻ കൊണ്ടുപോയത് 45 പവൻ; പോലീസ് നായയെ തടയാൻ വീടിനകത്തും പോയവഴിയിലും മുളക് പൊടിവിതറി കള്ളൻ
കോട്ടയം: കൂരോപ്പടയിൽ വീട്ടിൽ വൻ കവർച്ച. 45 പവൻ സ്വർണവും 90,000 രൂപയും കവർന്നത്. പാന്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്താണ് വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. കവർച്ചക്ക് ശേഷം രക്ഷപ്പെടുന്പോൾ മോഷ്ടാവിന്റെ കൈയിൽനിന്നു വീണെന്നു കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തിന്റെ പല ഭാഗത്തുനിന്നായി കിട്ടി. ഇന്നലെ വൈകുന്നേരം 5.30 നാണ് സംഭവം. ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേക്കും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്കും പോയ സമയത്താണ് കവർച്ച നടന്നത്. ഒരു മുറിയിൽ മാത്രമാണ് മോഷണം നടന്നിട്ടുള്ളത്. അലമാര തകർത്ത് സ്വർണവും പണവും കവരുകയും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വീടിന്റെ മറ്റു മുറികളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപത്തെ…
Read More