പത്തനംതിട്ട: ആറര മാസം ഗര്‍ഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കല്‍ വീട്ടില്‍ സഞ്ചിമ (അച്ചു-19)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ന് തൂങ്ങിമരിച്ചതിന് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് റെജിയുടെ മകന് ആര്. അഖിലാണ് (26) റിമാന്‍ഡിലായത്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരംപടിക്കുസമീപം നാലുസെന്റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് തൂങ്ങിമരിച്ചുവെന്നാണ് കേസ്. സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചതുടങ്ങിയത്. അഖില്‍ സ്ഥിരമായി സഞ്ചിമയെ മര്‍ദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഞായര്‍ രാവിലെയും വഴക്കും മര്‍ദ്ദനവും ഉണ്ടായി, ആറര മാസം ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ കല്ലെടുത്തെറിഞ്ഞു പുറത്ത് മുറിവേല്പിക്കുകയും ചെയ്തു.…
Read MoreCategory: Top News
ദുരിതപ്പെയ്ത്ത്! വ്യാപക നാശനഷ്ടം; ഇന്നലെ ഏഴു മരണം; നൂറിലേറെ വീടുകൾ തകർന്നു; 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്; വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത
സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തു വ്യാപക നാശനഷ്ടം. ഉരുൾപൊട്ടൽ അടക്കമുള്ള കെടുതികളിൽ സംസ്ഥാനത്ത് ഇന്നലെ ഏഴു പേർ മരിച്ചു. ചെറിയ അണക്കെട്ടുകൾകൂടി തുറന്നതോടെ നദികൾ പലതും കരകവിഞ്ഞൊഴുകുകയാണ്. ചില വൻകിട അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. മത്സ്യബന്ധനത്തിനും അടുത്ത രണ്ടു ദിവസം നിരോധനം ഏർപ്പെടുത്തി. മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്താകെ ഇന്നലെ മാത്രം നൂറിലേറെ വീടുകൾ തകർന്നു. ജൂലൈ 31 മുതൽ ഇന്നലെ വരെ സംസ്ഥാനത്താകെ 13 പേർ മഴക്കെടുതിയിൽ മരിച്ചു. കണ്ണൂർ കണിച്ചാർ വില്ലേജിലെ പുളക്കുറ്റി, വെള്ളറ, നെടുപുറംചാൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം നാലു പേർ മരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി- ഓരോരുത്തർ വീതവും മരിച്ചു. ഇന്നലെ മാത്രം 24 വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും…
Read Moreദുബായിൽ നിന്നും വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്സെന്ന് സംശയം! ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിൽ
വയനാട്: ദുബായില്‍ നിന്നും വയനാട്ടിലെത്തിയ യുവതി മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍. ജൂലൈ 15ന് ദുബായില്‍ നിന്നെത്തിയ 38കാരിയാണ് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ കഴിയുന്നത്. ശാരീരിക അസ്വസ്ഥതകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുവതിയിൽനിന്നും ശേഖരിച്ച സാംപിൾ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറഞ്ഞു.
Read Moreകുടിവെള്ളത്തിൽ വിഷാംശമെന്നു റിപ്പോർട്ട് ! കേരളത്തിൽ ഉൾപ്പെടെ നടത്തിയ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
സെബി മാത്യു ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗർഭജലത്തിൽ അപകടകരമായ വിഷാംശങ്ങളുടെ സാന്നിധ്യം ആശങ്കാജനകമാണെന്നു കേന്ദ്ര ഭൂഗർഭ ജല ബോർഡിന്റെ റിപ്പോർട്ട്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷ ജില്ലകളിലും പ്രശ്നമുണ്ട്. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും വിഷാംശം കലർന്ന ജലമാണ് കുടിക്കുന്നതെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കി. 25 സംസ്ഥാനങ്ങളിലെ 209 ജില്ലകളിൽ ഭൂഗർഭജലത്തിൽ ആഴ്സെനിക്കിന്റെ അളവ് 0.01മില്ലിഗ്രാം/ ലിറ്റർ എന്നതിലും കൂടുതലാണ്. 29 സംസ്ഥാനങ്ങളിലെ 491 ജില്ലകളിൽ ജലത്തിൽ ഇരുന്പിന്റെ അളവ് ലിറ്ററിന് ഒരു മില്ലിഗ്രാമിൽ അധികമാണ്. പതിനൊന്നു സംസ്ഥാനങ്ങളിലെ 29 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ കാഡ്മിയത്തിന്റെ അളവ് 0.003 മില്ലിഗ്രാം പെർ ലിറ്ററാണ്. പതിനാറു സംസ്ഥാനങ്ങളിലെ 62 ജില്ലകളിൽ ക്രോമിയത്തിന്റെ അളവ് ലിറ്ററിന് 0.05മില്ലിഗ്രാമിൽ ഏറെ എന്ന തോതിലാണ്. പതിനെട്ടു സംസ്ഥാനങ്ങളിലെ 152 ജില്ലകളിൽ ഭൂഗർഭ ജലത്തിൽ യുറേനിയത്തിന്റെ…
Read Moreചോദിച്ചിട്ട് ചിപ്സ് നൽകിയില്ല! കൊല്ലത്ത് യുവാക്കൾക്ക് മദ്യപസംഘത്തിന്റെ ക്രൂര മർദനം; ആക്രമിസംഘം യുവാക്കളുടെ മാല പറച്ചെടുത്തതായും പരാതി
കൊല്ലം: ചിപ്സ് നൽകാത്തതിന് യുവാക്കളെ മദ്യപസംഘം മർദിച്ചു. കൊല്ലം ഇരവിപുരത്താണ് സംഭവം. ആക്രമണത്തില്‍ അനന്തു, നീലകണ്ഠന് എന്നിവര്‍ക്ക് മര്‍ദനമേറ്റു. നാല് പേർ ചേർന്നാണ് രണ്ട് പേരെ ക്രൂരമായി മർദിച്ചത്. സാരമായി പരിക്കേറ്റ നീലകണ്ഠനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിസംഘം യുവാക്കളുടെ മാല പറച്ചെടുത്തതായും പരാതിയുണ്ട്.
Read Moreഷാന്റി ഇനി ഒറ്റയ്ക്ക്! ദുഃഖം താങ്ങാനാകാതെ ആ അമ്മ മനസ് തേങ്ങി; പാസ്റ്ററുടെയും മക്കളുടെയും സംസ്കാരം ഇന്ന് അണക്കരയില്‍
മല്ലപ്പള്ളി: വെണ്ണിക്കുളം കല്ലുപാലത്ത് തിങ്കളാഴ്ച രാവിലെ കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച പാസ്റ്ററുടെയും രണ്ട് പെണ്മക്കളുടെയും മൃതദേഹം ഇന്ന് സ്വദേശമായ ഇടുക്കി ചക്കുപള്ളം അണക്കരയില്‍ സംസ്കരിക്കും. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ മോര്‍ച്ചറിയില്‍ നിന്നു പുറത്തെടുത്ത് കുമ്പനാട്ടും റാന്നി പൂവന്മലയിലുമായി പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് വൈകുന്നേരം അണക്കരയിലെത്തിച്ചു. ഇന്ന് 11ന് അണക്കര ചര്‍ച്ച ഓഫ് ഗോഡ് സെമിത്തേരിയില്‍ സംസ്കരിക്കും. കുമ്പനാട്ടും പൂവന്മലയിലുമായി നിരവധിയാളുകള്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ചക്കുപള്ളം വരയന്നൂര്‍ വീട്ടില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ ചാണ്ടി മാത്യു (50) മക്കളായ ഫേബ വി. ചാണ്ടി(23), ബ്ലസി ചാണ്ടി(19) എന്നിവരാണ് തിങ്കളാഴ്ച കല്ലുപാലത്ത് അപകടത്തില്‍ മരിച്ചത്. ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മഴ ശക്തമായതിനാല്‍ തോട്ടില്‍ വലിയ തോതില്‍ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. 20 മിനിറ്റിലേറെ നാട്ടുകാര്‍ നടത്തിയ…
Read Moreആശുപത്രിയിലെത്തിച്ചുവെങ്കിലും..! സ്കേറ്റിംഗ് ബോർഡിൽ കാഷ്മീരിലേക്ക് പോയ മലയാളി അപകടത്തിൽ മരിച്ചു
ചണ്ഡീഗഡ്: സ്കേറ്റിംഗ് ബോർഡിൽ കന്യാകുമാരിയിൽ നിന്നും കാഷ്മീരിലേക്ക് പുറപ്പെട്ട അനസ് ഹാജസ് അപകടത്തിൽ മരിച്ചു. ഹരിയാനയിൽ വച്ച് ട്രക്കിടിച്ചാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ അനസിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് പുല്ലമ്പാറ സ്വദേശിയാണ് അനസ്. 2022 മേയ് 29നാണ് അനസ് കന്യാകുമാരിയിൽനിന്ന് യാത്ര തുടങ്ങിയത്. സ്കേറ്റിംഗ് ബോർഡിൽ മധുരൈ, ബംഗളൂരു, ഹൈദരാബാദ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എല്ലാം പിന്നിട്ടാണ് ഹരിയാനയിലെത്തിയത്.
Read Moreഐഎസ് ഭീകരന് ലക്ഷ്യമിട്ടത് പത്മനാഭ സ്വാമി ക്ഷേത്രവും പാങ്ങോട് സൈനിക കേന്ദ്രവും ! വട്ടിയൂര്‍ക്കാവില്‍ രണ്ടാം ഭാര്യയുടെ വീട്; തിരുവനന്തപുരത്തെ ഭീകരസാന്നിദ്ധ്യം സംസ്ഥാനത്തെ ഞെട്ടിക്കുമ്പോള്‍…
തമിഴ്നാട്ടില്‍ ഐഎസ് ഭീകരന് പിടിയിലായതിനെത്തുടര്‍ന്ന് പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നത്. തിരുവനന്തപുരം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ ലഭിച്ചത്. തമിഴ്നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ജയില്‍ കിടക്കുന്ന ഭീകരന് തമിഴ്നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്. സാദിഖ് ബാഷയുടെ വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തില്‍ നടത്തിയ റെയ്ഡില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, ഹാര്‍ഡ് ഡിസ്ക്, സിം എന്നിവ കണ്ടെടുത്തു. സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി…
Read Moreചങ്ങനാശേരി ബൈപാസിൽ റെന്റ് എ കാർ ലോബി സജീവം; വാടകയ്ക്കെടുക്കുന്ന കാർ പണയം വയ്ക്കാനും വില്പന നടത്താനും സൗകര്യം; ഒത്തുചേരുന്നത് നാലുജില്ലകളിലെ സംഘങ്ങൾ
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് കേന്ദ്രീകരിച്ച് റെന്റ് എ കാർ ലോബി സജീവം. റെന്റിനെടുക്കുന്ന കാർ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സംഘങ്ങളും ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസിന്റെ രാത്രികാല പട്രോളിംഗ് കുറഞ്ഞതോടെയാണ് ഇത്തരം സംഘങ്ങൾ ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽ തഴച്ചു വളർന്നത്. ഇതിന്റെ മറവിൽ സ്ത്രീകളെ കൈമാറുന്ന അനാശാസ്യ സംഘങ്ങളും പ്രവർത്തിക്കുന്നതായും സൂചനകളുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നുള്ളവരും ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള റെന്റ് എ കാർ ലോബിയിലുണ്ടെന്ന സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്. റെന്റിനെടുത്ത കാർ പണയം വച്ചതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഞായറാഴ്ച രാത്രി യുവാവിനു കുത്തേൽക്കുകയും സംഭവത്തിൽ ആറംഗ ക്രിമിനൽസംഘം അറസ്റ്റിലാകുകയും ചെയ്തിരുന്നു. തൃക്കൊടിത്താനം ആരമനക്കുന്ന് ഭാഗത്ത് മുഹമ്മദ് അഫ്സലി(25)നാണു കുത്തേറ്റത്. ഞായറാഴ്ച രാത്രി 9.30നു ചങ്ങനാശേരി റെയിവേ സ്റ്റേഷനു സമീപമാണു വാക്കേറ്റവും കത്തിക്കുത്തും അരങ്ങേറിയത്. ചങ്ങനാശേരി ഫാത്തിമപുരം പാറേൽ കോളനി ഭാഗത്ത് വെട്ടുകുഴിയിൽ…
Read Moreചാലക്കുടി പിള്ളപാറയിൽ ഒഴുക്കിൽപ്പെട്ട ആന രക്ഷപ്പെട്ടു; മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി
ചാലക്കുടി: മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി. ചാലക്കുടി പിള്ളപാറയിൽ കുടുങ്ങിയ കാട്ടാനയാണ് അതിശക്തമായ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറിയത് . ഇന്ന് രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത് നാട്ടുകാർ കാണുന്നത്. പിള്ളപ്പാറയിലെ എണ്ണപ്പനത്തോട്ടത്തിലേക്കും സമീപത്തെ കൃഷിയിടത്തിലേക്കും ഫലങ്ങൾ തിന്നാനെത്തിയ കാട്ടാന തിരിച്ചുപോകുന്പോൾ ഇന്നലെ അർധരാത്രിയോടെയോ ഇന്ന് പുലർച്ചെയോ ആയിരിക്കും മലവെള്ളപ്പാച്ചിലിൽപെട്ടതെന്ന് സംശയിക്കുന്നു. രാവിലെ ആറോടെ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട ആനയെ കാണുന്നത്. കനത്ത മഴയിൽ പുഴയില്‍ കനത്ത ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. പുഴയിൽ ഉണ്ടായിരുന്ന ചെറിയ പച്ചത്തുരുത്ത് മാത്രമായിരുന്നു ആനയുടെ പിടിവള്ളി. ഒഴുക്കിൽപ്പെട്ട് വീഴാതിരിക്കാനും ഒഴുകി പോകാതിരിക്കാനും ആന പരിശ്രമിച്ചുകൊണ്ടിരുന്നു. പുഴയുടെ മധ്യ ഭാഗത്ത് ഒരു തുരുത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. പിന്നീട് അവിടെ നിന്ന് നീന്തി കുറേക്കൂടി ഉയർന്ന തുരുത്തിൽ എത്തിച്ചേർന്നു.കനത്ത മഴയിൽ പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവുകൾ തുറന്നതു കൊണ്ട്…
Read More