പത്തനംതിട്ട: സീതത്തോട് പുഴയിൽനിന്നു കാട്ടുതടി പിടിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. കോട്ടമണ്‍പാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കുത്തൊഴുക്കിൽ ഒഴുകി വരുന്ന തടിപിടിക്കാൻ മൂന്നംഗ യുവാക്കളുടെ സാഹസിക നീന്തൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മൂടോടെ ഒഴുകി വന്ന വൃക്ഷത്തിന്റെ മുകളിൽ ഇരുന്ന് ഒരു കിലോമീറ്ററോളം നീന്തിപ്പോകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവാക്കളുടെ സാഹസികത. വൃക്ഷം കരയ്ക്കടുപ്പിക്കൽ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മൂവരും വൃക്ഷം ഉപേക്ഷിച്ച് കരയിലേക്കു നീന്തിക്കയറി.
Read MoreCategory: Top News
ഒറ്റിയത് ഒക്കച്ചങ്ങാതിയോ ? സവാഹിരിയെ പാകിസ്ഥാന് ‘കുരുതി’ കൊടുത്തതെന്നു വിവരം; ഇതിനു പാക്കിസ്ഥാനെ പ്രേരിപ്പിച്ചത് ഇക്കാരണങ്ങള്‍…
അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ച അമേരിക്കയുടെ ഓപ്പറേഷന് ലോകരാജ്യങ്ങളെത്തന്നെ അമ്പരപ്പിച്ചിരുന്നു. സവാഹിരിയുടെ കഥകഴിക്കാന്‍ അമേരിക്കയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് പാക്കിസ്ഥാനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമാവുകയാണ്. സവാഹിരിയെ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഒറ്റുകൊടുത്തത് പാകിസ്ഥാനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന് വ്യക്തമാക്കിയതോടെ തന്നെ ഒറ്റുകാരന് ആരെന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയായിരുന്നു. എങ്ങനെയും അമേരിക്കയെ പ്രീതിപ്പെടുത്തേണ്ടത് പാക്കിസ്ഥാന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കുറെ നാളുകളായി പാക്കിസ്ഥാനോട് പണ്ടുള്ളത്ര പ്രിയം അമേരിക്കയ്ക്കില്ല. ഇത് പാക്കിസ്ഥാന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ചൈനയുടെ പുറകേ പോയി സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന പാകിസ്ഥാന് പിടിച്ചുനില്ക്കണമെങ്കില് പതിവുപോലെ ഐഎംഎഫിന്റെ വായ്പ കൂടിയേ തീരൂ. ഐഎംഎഫ് പാക് അനുകൂല നിലപാട് സ്വീകരിക്കണമെങ്കില്‍ അമേരിക്ക വിചാരിക്കണം. ഇക്കാര്യം പാകിസ്ഥാന് നന്നായി അറിയാം. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക്…
Read Moreകോഴിക്കോട്ടെ എന്‍ട്രി ഹോമില്‍ നിന്ന് രക്ഷപ്പെട്ട പോക്സോ അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി ! വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും
കോഴിക്കോട് വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാര്‍പ്പിക്കുന്ന എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് പെണ്‍കുട്ടികളെ എന്‍ട്രി ഹോമില്‍നിന്ന് കാണാതായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വക്കേറ്റ് പി അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു. സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നെന്നും സി ഡബ്ള്യു സി ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞു. എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളും കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ…
Read Moreവ്ളോഗര്‍ റിഫയുടെ മരണം ! വിവാഹിതയാകുമ്പോൾ റിഫയ്ക്ക് പതിനേഴ്സ് വയസ്; ഭര്‍ത്താവ് മെഹ്നു പോക്സോ കേസില്‍ അറസ്റ്റിൽ
സ്വന്തം ലേഖകന്‍കോഴിക്കോട്: വ്ളോഗറും ആല്‍ബം നടിയുമായ കോഴിക്കോട് കാക്കൂരിലെ റിഫ മെഹ്നു ദുബായിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. പതിനേഴ്് വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ സിഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍ഗോഡു നിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. പിതാവ് പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്ന് ദുബായിലേക്ക് പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ദിവസം റിഫ നാട്ടിലേക്ക് വിളിച്ച് രണ്ടര വയസുള്ള മകനുമായും…
Read Moreയുവതിയെ തട്ടിക്കൊണ്ടു പോയി പതിനഞ്ചംഗ സംഘം ! കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തി; ഒടുവില്‍ സംഭവിച്ചത്…
യുവതിയെ തട്ടിക്കൊണ്ടുപോയ 15 അംഗ സംഘം പിടിയില്‍. തമിഴ്നാട്ടിലെ മയിലാടും തുറെയില് ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. യുവതിയുടെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 15 പേര് യുവതിയുടെ വീടിന്റെ മുന്‍ വശത്തെ ഗേറ്റ് തകര്‍ത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന രാത്രി തന്നെ പോലീസ് പ്രതികളെ പിടികൂടുകയും യുവതിയെ രക്ഷപെടുത്തുകയും ചെയ്തു. പ്രതികളിലൊരാളായ വിഘ്നേശ്വരന് യുവതിയുമായി സൗഹൃദ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിഘ്നേശ്വരന് തന്നെ ശല്യം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തെ മൈലാഡുംതുറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിഘ്നേശ്വരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്കി വിട്ടയച്ചു. ജൂലൈ 12-ാം തീയതിയും ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം…
Read Moreമാന്യമായവസ്ത്രധാരണവും കൂടെ സ്ത്രീയുമുണ്ടെങ്കിൽ പിന്നെ എല്ലാം സുരക്ഷിതമാണ് സാറേ; സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത്: ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ
തൃശൂർ: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു സ്ത്രീകളുൾപ്പെടെ നാലു പേർ തൃശൂരിൽ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാന്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരെയാണു തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ്ചെയ്തത്. ആന്ധ്രപ്രദേശിൽനിന്നു കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി തെക്കേ ഗോപുരനടയിലാണ് ഇവർ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അറസ്റ്റ്. പരിശോധനയിൽ ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽനിന്നു കണ്ടെടുത്തു. സംഘത്തിലെ അഷ്റഫ് ആണു പ്രധാനിയെന്നു പോലീസ് പറഞ്ഞു. ഇവർ നേരത്തെയും പലതവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയിൽ നിന്നെത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും വില്പന…
Read Moreബിരിയാണി പരിപാടി വേണ്ട..! സ്കൂളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്ക്; ക്ലാസ് സമയത്തു കുട്ടികളെ മറ്റു പരിപാടികൾക്കു കൊണ്ടുപോകരുത്
തിരുവനന്തപുരം: സ്കൂൾ കാന്പസിലും ക്ലാസ് റൂമുകളിലും കുട്ടികൾ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കൊറോണാ വ്യാപനത്തിനുശേഷം സ്കൂളുകൾ നേരിട്ട് അധ്യയനം നടത്തുന്നതിനാൽ മൊബൈൽ ഫോണുകൾ സ്കൂളുകളിലേക്ക് കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ല. അതുകൊണ്ടാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സ്കൂളിലേക്കു വരുന്പോൾ മൊബൈൽ ഫോണ്‍ കൊണ്ടുവരരുതെന്ന സർക്കുലർ നിലവിലുണ്ട്. ഈ സർക്കുലർ നിലനിൽക്കും. ക്ലാസ് സമയത്ത് സ്കൂൾ വിദ്യാർഥികളെ മറ്റു പരിപാടികൾക്ക് കൊണ്ടുപോകുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തി. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്. വിവിധ സർക്കാർ ഏജൻസികൾ എൻജിഒകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയനസമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. പഠന, പഠനാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റൊരു പരിപാടികൾക്കും കുട്ടികളുടെ അധ്യയന സമയം കവർന്നെടുക്കുന്ന വിധത്തിൽ അനുമതി നൽകില്ലെന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Read Moreലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന് ! തായ് വാനെക്കുറിച്ചുള്ള പെലോസിയുടെ പരാമര്‍ശം ദക്ഷിണ ചൈനാക്കടലിനെ ചൂടുപിടിപ്പിക്കുമ്പോള്‍…
യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ചൈനീസ് ഭരണകൂടത്തെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ തായ്വാന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നു തായ്വാനെ വിശേഷിപ്പിച്ച പെലോസിയുടെ പ്രസ്താവന എരിതീയില്‍ എണ്ണ പോലെയായി. തായ്വാന് പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി. തായ്വാന് കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്വാന് സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി. തായ്വാന് കടലിടുക്കില്‍ തല്‍സ്ഥിതി തുടരുന്നതിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു. തായ് വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം…
Read Moreവിവാഹവാഗ്ദാനം നല്കി യൂട്യൂബറില്‍ നിന്ന് നടി ദിവ്യാഭാരതി തട്ടിയത് 30 ലക്ഷം ! നടിയ്ക്കെതിരേ ഉയരുന്ന ആരോപണം ഇങ്ങനെ…
തമിഴ് നടി ദിവ്യാ ഭാരതിയ്ക്കെതിരേ പരാതിയുമായി യൂട്യൂബര്‍. പണംതട്ടിപ്പു കേസിലാണ് നടിക്കെതിരേ യൂട്യൂബറിന്റെ പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബര്‍ ആനന്ദരാജ് പോലീസില്‍ നല്കിയ പരാതി. കൊഡൈക്കനാല്‍ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോയില്‍ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്യയെ സമീപിക്കുന്നത്. ഇരുവരും തമ്മില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാല്‍ വിവാഹക്കാര്യം പറയുമ്പോള്‍ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പല സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി തന്നില്‍ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു. പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ആനന്ദരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപൊടിപോലുമില്ല കണ്ടുപിടിക്കാൻ..! വധശ്രമക്കേസിൽ വിധികേൾക്കുന്നതിനിടെ പ്രതിക്കൂട്ടിൽ നിന്നും ഇറങ്ങിയോടി പ്രതി; പിന്നാലെ ഓടിയിട്ടും കണ്ടെത്താനാകാതെ പോലീസ്
മുക്കൂട്ടുതറ: അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും കോടതി വിധിച്ചപ്പോൾ പ്രതിക്കൂട്ടിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട പ്രതിക്കായി എരുമേലി പോലീസ് അന്വേഷണം തുടങ്ങി. പ്രതി എരുമേലി പോലീസ് സ്റ്റേഷൻ പരിധിക്കടുത്തുള്ള വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആളായതിനാൽ വെച്ചൂച്ചിറ പോലീസും അന്വേഷണം നടത്തുന്നുണ്ട്. മുക്കൂട്ടുതറയിൽ ബാർബർ ഷോപ്പ് നടത്തുന്നയാളെ മർദിച്ച കേസിലാണ് വിധിക്ക് മുമ്പ് പ്രതികളിൽ ഒരാൾ കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കോട്ടയം സെഷൻസ് കോടതിയിലായിരുന്നു സംഭവം. ചാത്തൻതറ സ്വദേശി കണ്ണന്താനം താഹ (41) ആണ് രക്ഷപ്പെട്ടത്. ഇയാളും സഹോദരൻ തൗഫീഖ്, സുഹൃത്ത് മുക്കൂട്ടുതറ ഓലക്കുളം സ്വദേശി ഹരി എന്നിവരായിരുന്നു കേസിലെ പ്രതികൾ. ശിക്ഷ വിധിക്കുകയാണെന്ന് ജഡ്ജി അറിയിച്ചതോടെ താഹ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് പ്രതിക്കായി…
Read More