സ്വന്തം ലേഖകൻന്യൂഡൽഹി: കൊലപാതക കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന പ്രതിക്ക് സന്താനോത്പാദനത്തിന് പരോൾ അനുവദിച്ച രാജസ്ഥാൻ ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ജയിലിൽ കഴിയുന്ന നന്ദലാൽ എന്ന പ്രതിക്ക് ഭാര്യയെ കാണാനും സന്താനോത്പാദനത്തിനും 15 ദിവസത്തെ പരോൾ അനുവദിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പുർ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതോടെ വെട്ടിലായത് രാജസ്ഥാൻ സർക്കാരാണ്. ഹൈക്കോടതി വിധി വാർത്തയായി ജയിലറകളിലേക്ക് എത്തിയതോടെ തടവുകാർക്കൊക്കെ ഉടൻ ഭാര്യയെ കാണാനും മക്കളുണ്ടാകാനുമുള്ള മോഹമുദിച്ചു. പലരും പരോൾ വേണമെന്ന് ആവശ്യമുന്നയിക്കാൻ തുടങ്ങി. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഹൈക്കോടതി ഉത്തരവിനെതിരേ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നന്ദലാലിന്റെ പരോൾ റദ്ദാക്കണമെന്നും സംസ്ഥാന ജയിൽ ചട്ടങ്ങളിൽ ദാന്പത്യ സമാഗമത്തിനും സന്താനോത്പാദനത്തിനും വകുപ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്. എന്നാൽ, ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി, വിഷയം ഹൈക്കോടതിയിൽതന്നെ ഉന്നയിക്കാൻ നിർദേശിച്ചു. കൂടുതൽ തടവുപുള്ളികൾ ഇക്കാര്യം ആവശ്യപ്പെടുന്നതിൽ എതിർപ്പുണ്ടെങ്കിൽ അക്കാര്യം…
Read MoreCategory: Top News
പോലീസ് FOR RENT..! പോലീസുകാരെ ദിവസ വാടകയ്ക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം; രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെ നിന്നാൽ കിട്ടുന്ന വാടകക്കൂലി ഞെട്ടിക്കുന്നത്
നിശാന്ത് ഘോഷ് കണ്ണൂർ: പോലീസ് സേനാംഗങ്ങളെയും ഇനിമുതൽ വാടകയ്ക്ക് ലഭിക്കും. കല്യാണം, മറ്റു പരിപാടികൾ എന്നിവയ്ക്ക് സെക്യൂരിറ്റി ജീവനക്കാരെ ദിവസവാടകയ്ക്ക് നിയമിക്കുന്നതുപോലെ ആർക്കുവേണമെങ്കിലും പോലീസ് സേനാംഗങ്ങളെയും ഉപയോഗപ്പെടുത്താം. ഇതുസംബന്ധിച്ച് 15-06-2022 നാണ് 117/2022 നമ്പർ പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.പോലീസിന്റെ സേവനം ആവശ്യമുള്ളവർ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിച്ച് നിശ്ചിത തുക ട്രഷറിയിൽ അടച്ച് ഒറിജിനൽ ചലാൻ രസീത് നൽകിയാൽ സേനാംഗങ്ങളെ വിട്ടുനൽകും. സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു രീതി അവലംബിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ കല്യാണങ്ങളും മറ്റു പരിപാടികളും നടക്കുന്നിടത്ത് യൂണിഫോമിൽ സെക്യൂരിറ്റി ജീവനക്കാരുടെ ജോലി ചെയ്യേണ്ട അവസ്ഥയാണ് സേനാംഗങ്ങൾ നേരിടുന്നത്. എആർ ക്യാമ്പിൽനിന്നുള്ള സേനാംഗങ്ങളെയാണ് ഇത്തരത്തിൽ ആവശ്യക്കാർക്ക് ദിവസവേതന നിരക്കിൽ നൽകുന്നത്. സേനാംഗങ്ങളുടെ അടിസ്ഥാന ശമ്പള നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആവശ്യക്കാരൻ പണമടയ്ക്കേണ്ടത്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞദിവസം…
Read Moreമറ്റുള്ളവരുടെ മുമ്പില്‍ ടെക്സ്റ്റൈല്‍ കമ്പനിയിലെ ജോലിക്കാരന് ! പ്രധാനജോലി തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ നല്കല്; 24കാരന് പിടിയില്‍…
തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയിരുന്ന യുവാവ് സേലത്ത് അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ ആസിക്ക് ആണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തര്‍ ഹുസൈന് എന്നയാളെ ജൂലായില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്തര്‍ ഹുസൈന് സേലത്തുള്ള രണ്ട് പേരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ബന്ധമുള്ള അലിമുല്ലാ എന്ന യുവാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതുകാരനായ അലിമുല്ലായെ ചോദ്യം ചെയ്തതോടെയാണ് ആസിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ആസിക്ക്. ഇയാള്‍ക്കും അലിമുല്ലായ്ക്കും വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് പ്രതിമാസം മുപ്പതിനായിരം രൂപയാണ് തീവ്രവാദ സംഘടനകള്‍ പ്രതിഫലമായി നല്‍കിയിരുന്നത്.
Read Moreകഞ്ചാവും എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍ ! പ്രതികളെ കുടുക്കിയത് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍…
മലപ്പുറം,കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന സംഘം പിടിയില്‍. ദമ്പതികളടക്കം മൂന്നുപേരെയാണ് എക്സൈസ് പിടികൂടിയത്. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന് കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്മാന്(56), ഇയാളുടെ ഭാര്യ സീനത്ത് (50) എന്നിവരാണ് 75 കിലോ കഞ്ചാവും 52 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായത്. ഉബൈദുല്ലയുടെ ബൈക്കില്‍ നിന്ന് എംഡിഎംഎയും അബ്ദുര്‍ റഹ്മാന്റെ വീട്ടില്‍നിന്ന് കഞ്ചാവുമാണ് പിടിച്ചെടുത്തത്. അബ്ദുര്‍റഹ്മാന്റെ വീട്ടില്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറയും മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
Read Moreമൂന്നു തുള്ളിമതി പക്ഷേ..! ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ഇനി കുടുങ്ങും; വാഹന പരിശോധനയ്ക്കിടെ പിടിയിലാകുന്നവരെ കുടുക്കാൻ മൂത്ര സൂത്രവുമായി പോലീസ്
കാക്കനാട്: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ ഇനി മുതൽ കുടങ്ങും. ഇത്തരക്കാരെ കുടുക്കാൻ മൂത്രപ രിശോധന സംവിധാനവുമായി പോലീസ് റോഡിലിറങ്ങും. ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടിക്കപ്പെടുന്നവർ മൂത്രം ഒഴിക്കേണ്ടി വരും. മൂത്ര പരിശോധനയിലൂടെ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുന്ന നവീന സംവിധാനമാണ് പോലീസ് പ്രയോഗിക്കുന്നത്. അതിനായി മൂന്നു തുള്ളി മൂത്രമാണ് വേണ്ടി വരിക. കോവിഡ് ഉണ്ടോ എന്ന് കണ്ടെത്താൻ ആന്റിജൻ ടെസ്റ്റ് കിറ്റ് മാതൃകയിലുള്ള ഡ്രഗ് സ്ക്രീൻ ടെസ്റ്റ് ഡിവൈസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡിവൈസിൽ മൂന്നു തുള്ളി മൂത്രം ഒഴിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ ഫലമറിയാൻ കഴിയും.പക്ഷേ ഇതിനായി കടന്പകൾ ഏറെയുണ്ട് ഉദ്യോഗസ്ഥർ പറയുന്നു. റോഡരുകിൽ ഇടക്കിടക്ക് ശുചി മുറികൾ ഒരുക്കേണ്ടി വരും. അല്ലെങ്കിൽ പൊതുശുചി മുറികളുടെ അരികിൽ വാഹന പരിശോധന നടത്തേണ്ടി വരും. അതുമല്ലെങ്കിൽ ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നവരെ പോലീസ്…
Read Moreസംസ്ഥാനത്ത് ഇന്നു മുതൽ തീവ്രമഴ; മലയോരമേഖലയിലെ യാത്രക്കൾക്ക് നിയന്ത്രണം; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ഇന്നു മുതൽ അഞ്ചു ദിവസം ശക്തമായ മഴ തുടരും. ദക്ഷിണേന്ത്യയ്ക്കു മുകളിൽ ചക്രവാതച്ചുഴി രൂപ്പപെട്ടതാണ് മഴ ശക്തമാകാൻ കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മണിക്കൂറില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ച് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്ക്കൂളുകള്‍ക്കു ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മീനച്ചിൽ,…
Read Moreതട്ടിപ്പിന്റെ വലവിരിച്ച് ഓൺലൈൻ ആപ്പുകൾ..! ഒറ്റക്ലിക്കിൽ ലോൺ പാസായി, അക്കൗണ്ടിൽ പണവും വീണു; പണം അടയ്ക്കാനുള്ള ലിങ്കിൽ ക്ലിക്കു ചെയ്തപ്പോൾ നഷ്ടമായത് രണ്ടര ലക്ഷം
തളിപ്പറമ്പ്: ഓൺലൈൻ ലോൺ ആപ് വഴി തളിപ്പറമ്പ് സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയതായി പരാതി. തളിപ്പറമ്പ് കാര്യാമ്പലം സ്വദേശി രാഹുൽ ദാമോദരന്റെ 2.5 ലക്ഷം രൂപയാണ് ഓൺലൈൻ വഴി തട്ടിയെടുത്തത്. സംഭവത്തിൽ യുവാവ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ ജൂൺ ഒന്നിന് രാഹുലിന്റെ ഫോണിലേക്ക് ഓൺലൈൻ ആപ്പിൽനിന്നും ലോൺ ലഭിച്ചതായി വാട്സ് ആപ് സന്ദേശം വന്നിരുന്നു. അതുപ്രകാരം ലഭിക്കുന്ന 7500 രൂപ ഏഴു ദിവസത്തിനകം 10,000 രൂപയായി തിരിച്ചടയ്ക്കണമെന്നതായിരുന്നു അതിൽ പറഞ്ഞിരുന്നത്. അതിൽ ആവശ്യപ്പെട്ടതനുസരിച്ച് പാൻകാർഡിന്റെ കോപ്പി അയച്ചു കൊടുത്തതിന് പിന്നാലെ രാഹുലിന്റെ അക്കൗണ്ടിൽ 7500 രൂപ ക്രെഡിറ്റായതായി സന്ദേശം വന്നു. ഏഴു ദിവസം കഴിഞ്ഞ് പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ലിങ്കും മെസേജായി വന്നു. അതുപ്രകാരം രാഹുൽ പണം തിരിച്ചടച്ചെങ്കിലും അത് ക്രെഡിറ്റായില്ലെന്ന് കാണിച്ച് വീണ്ടും സന്ദേശമെത്തി. അതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ കൂടുതൽ ലോൺ ആപ്പുകളിൽ നിന്നും…
Read Moreകുളിപ്പിച്ച് വൃത്തിയാക്കി, പുതുവസ്ത്രവും ധരിപ്പിച്ച് പുതുജീവിതത്തിലേക്ക് കൈപിടിച്ചു..! വ്രണങ്ങളുമായി വഴിയരികിൽ കിടന്ന വയോധികനു പോലീസ് തുണയായി
പാലക്കാട്: എസ്ബിഐ ജംഗ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ്നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നന്പൂതിരിയും പൊതു പ്രവർത്തകനായ നാഗരാജ് കൽപ്പാത്തിയും. അവരെ സഹായിക്കാൻ പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ സൈറ ബാനു, പ്രവീണ, ഹോംഗാർഡായ വിജയൻ എന്നിവരും ചേർന്നപ്പോൾ അവശനായ വൃദ്ധൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ദേഹമാസകലം വ്രണമായി കിടക്കുന്ന വൃദ്ധനെ ശ്രദ്ധയിൽ പെട്ടപ്പോൾ സായൂജ് നന്പൂതിരി നാഗരാജിനെ കൂടി വിളിക്കുകയായിരുന്നു. ഇവർ ചേർന്ന് ഇത്തരത്തിൽ അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.ഇവർ വൃദ്ധനെ കുളിപ്പിച്ച് വൃണങ്ങൾ വൃത്തിയാക്കുന്നതു കണ്ടപ്പോൾ പിങ്ക്പോലീസും ഹോം ഗാർഡും കൂടെ കൂടുകയായിരുന്നു. കുളിപ്പിച്ച് വസ്ത്രം മാറ്റിയതും ലക്ഷ്മി ആശുപത്രിയിലെ ചിത്ര സിസ്റ്റർ വന്നു മുറിവെല്ലാം മരുന്നു വച്ചു കെട്ടി.ഇനി ഇദ്ദേഹത്തെ ശ്രദ്ധിക്കാനം പരിചരിക്കാനും ഞങ്ങൾ ഉണ്ടെന്ന് സായൂജ് നന്പൂതിരി പറഞ്ഞു.
Read Moreകനത്ത മഴ, ഉരുൾപൊട്ടൽ! ഇടുക്കിയിൽ അതീവ ആശങ്ക ; കന്നിക്കൽ മല, മൂന്നുങ്കവയൽ വടാട്ടുപാറ, മൂന്നിലവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മൂലമറ്റം: കനത്ത മഴയ്ക്കു പിന്നാലെ ഉരുൾപൊട്ടലിന്റെ വാർത്തകൾകൂടി എത്തിയതോടെ ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ. ജൂലൈ ഒാഗസ്റ്റ് മാസങ്ങളിലെ നടുക്കുന്ന ദുരന്തങ്ങളുടെ ഒാർമകളും മുറിവുകളും മായാതെ നിൽക്കുന്ന ജില്ലയ്ക്ക് മറ്റൊരു ഒാഗസ്റ്റ് വീണ്ടും ജാഗ്രതയുടെ ദിനങ്ങൾ സമ്മാനിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയലിനു സമീപമാണ് ഉരുൾപൊട്ടിയത്. ഇന്നലെ രാത്രിയോടെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയൽവടാട്ടുപാറ, കന്നിക്കൽ മല എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഇതു മൂലം കാഞ്ഞാർ മൂന്നുങ്കവയൽ വാഗമണ്‍ റോഡ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്കു വൻ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. മൂന്നുങ്കവയൽ തോട്ടിലെ വെള്ളം കരകവിഞ്ഞൊഴുകുകയും സമീപത്തെ പുരയിടങ്ങളിൽ വെള്ളം കയറി കൃഷി നാശം സംഭവിക്കുകയും ചെയ്തു. തോട് കവിഞ്ഞൊഴുകിയതോടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഇരുവശത്തുമായി കുടുങ്ങി. ഉരുൾപൊട്ടിയതോടെ മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകി. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ശക്തമായ വെള്ളമൊഴുക്കു മൂലം…
Read Moreകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഓഗസ്റ്റില്‍ അവസാനിക്കുമെന്ന് സിഎംഡി ! ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് പ്രഖ്യാപിച്ച് സിഐടിയു…
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന് യൂണിയനുകള്‍ക്ക് ഉറപ്പു നല്കി സിഎംഡി ബിജു പ്രഭാകര്‍. ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുന്‍പായും ജൂലായ് മാസത്തിലെ ശമ്പളം പത്താം തീയതിക്കുള്ളിലും നല്‍കുമെന്ന് സിഎംഡി അറിയിച്ചു. എന്നാല്‍, യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സിഐടിയു അടക്കമുള്ള യൂണിയനുകള്‍ തീരുമാനിച്ചു. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സിഐടിയു. വ്യക്തമാക്കി. ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍നിന്ന് മാനേജ്മെന്റ് പിന്തിരിയണമെന്ന് ഇന്നു നടന്ന ചര്‍ച്ചയില്‍ സിഐടിയു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ഇതാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സിഐടിയുവിനെ പ്രേരിപ്പിച്ചത്. കെഎസ്ആര്‍ടിസിക്ക് ബസുകളും ശമ്പളവും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുകയെന്ന് സിഐടിയു ആരോപിക്കുന്നു. ബിഎംഎസും നാളത്തെ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിഎംഡിയുമായി നടത്തിയ ചര്‍ച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ബഹിഷ്കരിച്ചിരുന്നു. ശമ്പളം ലഭിക്കാതെ…
Read More