സ്വന്തം ലേഖകൻ തലശേരി: തലശേരി നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും “ചൂടൻ രംഗങ്ങൾ’ ഒളി കാമറയിലൂടെ പകർത്തിയ സംഭവത്തിനു പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള സെക്സ് റാക്കറ്റിനും ബന്ധമുണ്ടെന്നു സൂചന. ഇവിടെ നിന്നും പകർത്തിയ 40 വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ അനുവദനീയമല്ലാത്തതും വിദേശത്ത് ലഭ്യമായതുമായ സെക്സ് സൈറ്റുകളിൽ പ്രചരിക്കുന്നത്. വീഡിയോ ദൃശ്യത്തിൽ ഉൾപ്പെട്ടവരെ ബ്ലാക്ക് മെയിൽ ചെയ്ത് ഇപ്പോഴും പണം വാങ്ങിയെടുക്കുന്നതായും സൂചനയുണ്ട്. മാനഹാനി ഭയന്നാണ് പലരും പരാതിയുമായി സമീപിക്കാത്തത്. അന്വേഷണം നിലച്ചു വിദേശ രാജ്യങ്ങളിലെ സെക്സ് സൈറ്റുകളിൽ പോലും വൈറലായ ഒളികാമറ ദൃശ്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും പകർത്തിയ സംഭവത്തിൽ പോലീസ് അന്വേഷണവും മരവിച്ചു. അറസ്റ്റ് ചെയ്തവരെ കൂടുതൽ അന്വേഷണം പോലും നടത്താതെ ജാമ്യത്തിൽ വിട്ടതും വിവാദമായിട്ടുണ്ട്. അത്യാധുനിക ഹിഡൻ കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിസാര…
Read MoreCategory: Top News
ഉമ്മൻ ചാണ്ടിക്കെതിരേ മൊഴി നൽകാത്തതിന്റെ വൈരാഗ്യം! വ്യാജ പരാതിയെന്ന് ജോർജ്; പിന്നെ നിങ്ങളുടെ പേര് പറയണോ; മാധ്യമപ്രവർത്തകയെ ആക്ഷേപിച്ച് ജോർജ്
തിരുവനന്തപുരം: തനിക്കെതിരേ സോളാർ കേസ് പരാതിക്കാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് പി.സി.ജോർജ്. ഏറ്റവും മാന്യമായി പെരുമാറിയ രാഷ്ട്രീയ നേതാവാണ് താനാണെന്നാണ് ഇവർ മുൻപ് പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നത്. പിന്നീട് എങ്ങനെയാണ് പീഡന പരാതി വന്നതെന്ന് അറിയില്ലെന്നും ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരേ ലൈംഗിക പീഡന പരാതിയിൽ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരി തന്നെ സമീപിച്ചിരുന്നു. എന്നാൽ, അവർ പറഞ്ഞതുപോലെ മൊഴി നൽകാൻ താൻ തയാറായില്ല. മാത്രമല്ല, ഉമ്മൻ ചാണ്ടിക്കെതിരേയുള്ള കേസ് ശരിയല്ലെന്നും താൻ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് തനിക്കെതിരേ പീഡന പരാതി നൽകിയിരിക്കുന്നത്. ഇതുകൊണ്ടൊന്നും പിണറായി വിജയൻ രക്ഷപ്പെടാൻ പോകുന്നില്ലെന്നും താൻ നിരപരാധിയാണെന്നു തെളിയുമെന്നും ജോർജ് പറഞ്ഞു. പിന്നെ നിങ്ങളുടെ പേര് പറയണോ; മാധ്യമപ്രവർത്തകയെ ആക്ഷേപിച്ച് ജോർജ് തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമപ്രവർത്തകയോട് പി.സി.ജോർജ് മോശമായി സംസാരിച്ചതും തർക്കങ്ങൾക്ക്…
Read Moreമദ്യപാനിയായ അഗസ്റ്റിൻ വീട്ടിൽ വഴക്കിടുന്നത് നിത്യസംഭം; ഭാര്യയോടുള്ള കലിപ്പ് തീർത്തത് പിഞ്ചുകുഞ്ഞിനെ പൊള്ളലേൽപ്പിച്ച്; കുറ്റം ഏറ്റെടുക്കാൻ 5വയസുകാരനെ ഭീഷണിപ്പെടുത്തി യെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തൽ
വിഴിഞ്ഞം: മദ്യപിച്ചെത്തി പിഞ്ചുകുഞ്ഞിനെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റിൻ (31) നെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.ഇടതു കാലിൽ സാരമായി പരുക്കേറ്റ ഒന്നര വയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയുമായി വഴക്കുണ്ടാക്കിയ അഗസ്റ്റിൻ കുഞ്ഞിനെ പൊള്ളിക്കുകയായിരുന്നെന്നും അഞ്ച് വയസുള്ള മകനോട് കുറ്റം ഏറ്റെടുക്കാൻ സമ്മർദം ചെലുത്തിയെന്നും അറസ്റ്റിലായ പ്രതി നേരത്തെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞവെള്ളി രാത്രിയിലുണ്ടായ സംഭവം കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പോലീസിൽ പരാതിപ്പെട്ടതിലൂടെയാണ് പുറത്തറിഞ്ഞത്. എല്ലാ ദിവസവും തന്റെ വീട്ടിൽ കൊണ്ടുവരുന്ന കുഞ്ഞിനെ നാലു ദിവസമായി കാണാനില്ലാത്തതു ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടത്. കാര്യമന്വേഷിച്ചപ്പോൾ അഞ്ച് വയസുള്ള മൂത്തമകൻ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേൽപ്പിച്ചതെന്നാണ് വീട്ടുകാർ പറഞ്ഞത്. സംശയം തോന്നിയ അമ്മൂമ്മ പോലീസിൽ പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
Read Moreകലിപ്പിന്റെ മേളം തീർത്ത്..! ഞാൻ ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല..! മെഡിസെപ് ഉദ്ഘാടന ചടങ്ങിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി; കാരണം കേട്ടോ
തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെ മുഴങ്ങിക്കേട്ട ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യം അർപ്പിച്ചെത്തിയ സർക്കാർ ജീവനക്കാരുടെ പ്രകടനത്തോടൊപ്പം എത്തിയ മേളക്കാർ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തുടങ്ങിയിട്ടും മേളം തുടർന്നു. ഇതോടെ താൻ മേളം തീരുന്നതു വരെ പ്രസംഗം നിർത്തുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി വേദിയിൽ കാത്തു നിന്നു. അൽപ്പസമയത്തിനു ശേഷം സംഘാടകരുടെ നിർദേശ പ്രകാരം മേളം നിർത്തി. പ്രസംഗം തുടർന്ന മുഖ്യമന്ത്രി, “ഇതിനെ കുറിച്ച് ഞാൻ ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല’ എന്നു പറഞ്ഞു കൊണ്ടാണ് ക്ഷോഭം പ്രകടിപ്പിച്ചത്.
Read Moreഉദയ്പുര്‍ കൊലപാതകത്തിലെ പ്രതികളുടെ ബൈക്ക് നമ്പര്‍ 2611: നമ്പറിനു മുംബൈ പാക് ഭീകരാക്രമണ തീയതിയുമായി സാമ്യം; നമ്പർ സ്വന്തമാക്കിയത് 5,000 രൂപയ്ക്ക്
ഉദയ്പുര്‍: ഉദയ്പുര്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ റിയാസ് അഖ്താരിയുടെ ബൈക്കിന്റെ നമ്പര്‍ പ്രതിയുടെ ഭീകരബന്ധത്തിലേക്കുള്ള ചൂണ്ടുപലകയാണെന്ന് അന്വേഷണസംഘം. ബൈക്കിന് 2611 എന്ന നമ്പര്‍ നേടിയെടുക്കാൻ അയ്യായിരം രൂപയോളം അധികം ചെലവഴിച്ചതായും അന്വേഷണസംഘം കണ്ടെത്തി. 2008 നവംബര്‍ 26 നു മുംബൈയിൽ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തെ 26/11 ആക്രമണമെന്നാണു പൊതുവേ വിശേഷിപ്പിക്കുന്നത്. പാക് ഭീകരസംഘടനകളുമായി അഖ്താരിക്കു ബന്ധമുണ്ടെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഉദയ്പുരിൽ കുറ്റകൃത്യത്തിനായി റിയാസ് അഖ്താരിയും കൂട്ടുപ്രതി ഗോസ് മുഹമ്മദും എത്തി ആര്‍ജെ 27 എഎസ് 2611 എന്ന നന്പർ ബൈക്ക് ഇപ്പോള്‍ ഉദയ്പുരിലെ ദാന്മണ്ഡി പോലീസ് സ്റ്റേഷനിലാണ്. 2014 മുതൽ അഖ്താരി ഭീകരപ്രവർത്തനത്തിൽ പങ്കാളിയാണെന്നാണൂ സൂചന. 2015 ല്‍ ഇയാൾ നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. പാക്കിസ്ഥാനിലേക്ക് മൊബൈല്‍ഫോണില്‍ വിളിക്കാറുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പരാമർശം നടത്തിയതിനാണ്…
Read Moreഒരുതരി പൊന്നാഗ്രഹിച്ചാൽ കൈ പൊള്ളും..!മലയാളികളുടെ സ്വർണമോഹത്തിന് ഇടിത്തീയായി വില കുതിച്ചുയരുന്നു; വിപണി വിലയിൽ അഞ്ചു ശതമാനം വരെ വർധന
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചത് സ്വർണത്തിന്റെ വിപണി വിലയിൽ അഞ്ചു ശതമാനം വരെ വർധന ഉണ്ടാക്കും. പുതുക്കിയ ഇറക്കുമതി തീരുവ അനുസരിച്ച് ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യുന്നതിനു രണ്ടര ലക്ഷം രൂപ വരെ അധികമായി വേണം. സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നുള്ള വ്യാപാരികളുടെ ആവശ്യത്തിനു വിരുദ്ധമായാണു കേന്ദ്രസർക്കാരിന്റെ നടപടി. സ്വർണത്തിനു പുറമേ കയറ്റുമതി ചെയ്യുന്ന ഡീസൽ, പെട്രോൾ, വിമാന ഇന്ധനം എന്നിവയ്ക്കും കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 12 രൂപയും വിമാന ഇന്ധനത്തിന് ആറൂ രൂപയുമാണു വർധിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയുടെ സ്വർണ ഉപയോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. മേയിൽ സ്വർണത്തിന്റെ ഇറക്കുമതി മുൻ വർഷത്തേക്കാൾ ഒൻപത് മടങ്ങാണ് വർധിച്ചത്.
Read Moreനേരം പുലർന്നിട്ടും മണിക്കുട്ടനെയും കുടുംബത്തെയും പുറത്ത് കണ്ടില്ല; ചാമ്പത്തറ കുടുംബത്തിലെ ജനലിലൂടെ നോക്കിയ നാട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; മരണത്തിലേക്ക് നയിച്ച കാരണം ഇങ്ങനെ…
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരുവീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, സന്ധ്യയുടെ മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. കല്ലമ്പലത്ത് തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷംകഴിച്ച് മരിച്ച നിലയിലുമായിരുന്നു. കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കട തുറന്നിരുന്നില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കട പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്. മണിക്കുട്ടനെയും കുടുംബത്തെയും പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreഅവര്‍ പറയുന്നത് പല കാരണങ്ങള്‍..! അബുദാബിയിൽ മലയാളി യുവതി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുകൾ; സഹോദരി പറയുന്നത് ഇങ്ങനെ…
മലപ്പുറം: അബുദാബിയിൽ മലപ്പുറം സ്വദേശിയായ യുവതി മരിച്ച നിലയിൽ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് മരിച്ചത്. ജൂണ്‍ 11നാണ് അഫീല മരിച്ചത്. മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. ഭർതൃപീഡനം കാരണമെന്ന് അഫീല മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവ് തന്നെ മർദിച്ചുവെന്ന് അഫീല ജൂണ്‍ ഒൻപതിന് ഫോണ്‍ വിളിച്ചു പറഞ്ഞുവെന്ന് സഹോദരി പറഞ്ഞു.ക്രൂര മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചു തന്നിരുന്നു. അബുദാബിയിലെ ഭർത്താവിന്റെ ബന്ധുകൾ അഫീലയുടെ മരണവുമായി ബന്ധപ്പെട്ട് പല കാരണങ്ങളാണ് പറയുന്നതെന്നും സഹോദരി ആരോപിച്ചു. കുട്ടിയുടെ മരണത്തിൽ തങ്ങൾക്ക് നീതി കിട്ടണമെന്ന് അഫീലയുടെ പിതാവ് പറഞ്ഞു.
Read Moreപുരോഹിതരെയും വിശ്വാസികളെയും അധിക്ഷേപിച്ച് നിരന്തര പ്രസംഗം ! വാതുറന്നാല്‍ പറയുന്നത് വര്‍ഗീയത; കെ ടി ജലീല്‍ അകമേ ഇപ്പോഴും ആ പഴയ ‘സിമി’ക്കാരന് തന്നെ…
തവന്നൂര്‍ എംഎല്‍എയും സിപിഎം സഹയാത്രികനുമായ കെ.ടി ജലീലിന്റെ ക്രൈസ്തവ വിരുദ്ധ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യം നിരോധിച്ച തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുന്‍ പ്രവര്‍ത്തകനായ ജലീലിന്റെ സമീപകാലത്തെ പ്രവര്‍ത്തികള്‍ ആ പഴയ സിമിക്കാരനെ അനുസ്മരിപ്പിക്കുന്നതാണ്. പുരോഹിതരെയും വിശ്വാസികളെയും അധിക്ഷേപിച്ച് നിരന്തര പ്രസംഗിക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുകയും ചെയ്യുന്ന ജലീലിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. സിമിയുടെ സജീവ നേതാവായിരുന്ന ജലീല്‍ ആ സംഘടന വിട്ട് മുസ്ലീം ലീഗിലേക്കും പിന്നീട് സിപിഎമ്മിലേക്കും വരുകയായിരുന്നു. ജലീലിന്റെ ഹൈന്ദവ-ക്രൈസ്തവ വിരുദ്ധ പ്രസംഗങ്ങള്‍ ഇപ്പോഴും യുട്യൂബില്‍ അടക്കം ലഭ്യമാണ്. കഴിഞ്ഞ മാസം നടന് ജഗദീഷിന്റെ ഭാര്യ രമ മരിച്ചപ്പോള്‍ പോലും അതിനെ വര്‍ഗീയവല്‍ക്കരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശത്തില്‍ ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്ത രീതിയിലായിരുന്നു അദേഹത്തിന്റെ…
Read Moreകോവിഡ് വാക്സിന് എടുത്തതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടി! ഞെട്ടിക്കുന്ന പരാതിയുമായി വീട്ടമ്മ; തനിക്ക് സംഭവിച്ചതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അഞ്ചല്‍: കോവിഡ് വാക്സിന് എടുത്തതിനെ തുടര്‍ന്ന് ജീവിതം തന്നെ വഴിമുട്ടിയതായി വീട്ടമ്മയുടെ പരാതി. അഞ്ചല്‍ പനയഞ്ചേരിയില്‍ കോടിയാട്ട് താഴേതില്‍ നസീമയാണ് അധികാരികള്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുന്നത്. 2021 ഡിസംബര്‍ 14 ന് അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയാണ് നസീമ രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിക്കുന്നത്. അവിടെ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടുതുടങ്ങി. ഇടതുവശത്ത് സ്വാധീനം കുറയുകയും ഇടതു കണ്ണിന്റെ കാഴ്ച്ചയ്ക്ക് സമരായി തകരാര്‍ സംഭവിക്കുകയും ചെയ്തു. കോവിഡ് വാക്സിന് എടുത്തതിനു ശേഷമാണ് തനിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് ചൂണ്ടികാട്ടി നസീമ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കി. വാക്സിന് എടുക്കുന്നതിന് മുമ്പ് കാര്യമായ അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്ന നസീമയുടെ ജീവിതം തന്നെ ഇപ്പോള്‍ വഴിമുട്ടിയിരിക്കുകയാണ്. അഞ്ചല്‍ വെസ്റ്റ് സ്കൂളിനു സമീപം ഹോട്ടല്‍ നടത്തിയാണ് ഇവര്‍ ഉപജീവനം നടത്തി വന്നിരുന്നത്. കൈയ്ക്ക് സ്വാധീനം കുറയുകയും കണ്ണിന്റെ…
Read More