സ്വന്തം ലേഖകൻ തലശേരി: സിപിഎം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ.ഹരിദാസനെ (52) സ്വന്തം വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊലപ്പെടുതിയ കേസിലെ മുഖ്യപ്രതിയായ ആർഎസ്എസ് ഖണ്ഡ് കാര്യവാഹ് പുന്നോൽ ചെള്ളത്ത് മഠപ്പുരക്കടുത്ത പാറക്കണ്ടി നിജിൽദാസ്, നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച സ്വകാര്യ സ്കൂൾ അധ്യാപിക ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എം.രേഷ്മ എന്നിവർ കൂടി അറസ്റ്റിലായതോടെ കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നു. പിണറായി പാണ്ഡ്യാലമുക്കിൽ മുഖ്യമന്ത്രിയുടെ വീടിന് വിളിപ്പാടകലെയുള്ള വാടക വീട്ടിൽ നിന്നാണ് നിജിൽ ദാസ് പോലീസ് വലയിലായത്. അതീവ രഹസ്യമായി നിജിൽ ദാസിന് ഒളിയിടം ഒരുക്കിയ അധ്യാപിക കൂടി അറസ്റ്റിലായത് കേസിന് പുതിയ മാനം വന്നിരിക്കുകയാണ്. നിജിലിന്റെ സുഹൃത്താണ് അധ്യാപിക. കൊലപാതക രാഷ്ട്രീയത്തിലെ ആദ്യ വനിതാ അറസ്റ്റ് കണ്ണൂർ ജില്ലയിലെ കൊലപാതക രാഷട്രീയത്തിൽ ആദ്യമായാണ് ഒരു വനിത ഇത്തരത്തിൽ പ്രതി സ്ഥാനത്ത് എത്തുന്നത്. നിജിൽ…
Read MoreCategory: Top News
നടിയെ ആക്രമിച്ച കേസ് ! കൂടുതല്‍ നടിമാരുടെ മൊഴി രേഖപ്പെടുത്തുമെന്ന് സൂചന; കാവ്യയെ ഉടന്‍ ചോദ്യം ചെയ്യും; മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് അതിജീവിതയുമായി ബന്ധമുള്ള മറ്റു ചില നടിമാരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തുമെന്നു സൂചന. വരും ദിവസങ്ങളില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. അതേസമയം ഇന്നലെ നടി മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വധഗൂഢാലോചന കേസില്‍ അന്വേഷണസംഘം ശേഖരിച്ച ശബ്ദരേഖകളുടെ വ്യക്തതയ്ക്കായി മുമ്പും മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ ഏഴാം പ്രതി സായ് ശങ്കര്‍ കഴിഞ്ഞ ദിവസം ദിലീപിന്റെ ചില ചാറ്റുകളും മറ്റും അന്വേഷണ സംഘത്തിനു വീണ്ടെടുത്തു നല്‍കിയിരുന്നു. ഇവയുടെ വിശദമായ പരിശോധനകള്‍ക്കും ശേഷമാണ് മഞ്ജുവില്‍നിന്നു വീണ്ടും മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കേസിലെ ഒന്നം പ്രതി ദിലീപ് അടക്കമുള്ളവരുടെ ശബ്ദരേഖകളില് വീണ്ടും വ്യക്തത തേടിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളില്‍ നടിയെ അക്രമിച്ച കേസുമായി…
Read Moreപുന്നോല്‍ ഹരിദാസന് വധം! പ്രതി നിജിന്‍ ദാസ് ഒളിവില്‍ താമസിച്ചത് അധ്യാപികയുടെ വീട്ടില്‍; രേഷ്മ അറസ്റ്റില്‍
തലശേരി: പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്കിയ അധ്യാപിക അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്കു വീടു വിട്ടു നൽകിയ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്കു വീട് വിട്ടു നല്കിയതു കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്നു വിഷുവിനു ശേഷമാണു നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്എസ് തലശേരി ഗണ്ട്…
Read Moreപച്ചമീൻ കഴിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത് പതിവാകുന്നു! ദേഹമാസകലം ചെറിയ കുരുക്കളും; ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണ
നെടുങ്കണ്ടം: തൂക്കുപാലം മേഖലയിൽ പച്ചമീൻ കഴിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത് പതിവാകുന്നു. ഏതാനും ദിവസങ്ങളായി തൂക്കുപാലം, പുഷ്പക്കണ്ടം, മുണ്ടിയെരുമ എന്നിവിടങ്ങളിലാണ് നിരവധി ആളുകൾക്ക് പച്ചമീൻ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇന്നലെ പുഷ്പക്കണ്ടം തെറ്റാലിക്കൽ ത്രേസ്യാമ്മ(60)യ്ക്ക് പച്ചമീൻ കഴിച്ചതിനെത്തുടർന്ന് ശരീരമാസകലം നീരുവയ്ക്കുകയും കുരുക്കൾ ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് പച്ചമീൻ കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സ തേടുന്നത്. കഴിഞ്ഞ ദിവസം വാങ്ങിയ മത്തി പാകം ചെയ്ത് കഴിച്ചതിനെത്തുടർന്നാണ് വയോധികയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇവർ കപ്പയ്ക്കൊപ്പം മത്തിക്കറി കഴിച്ചത്. രാത്രി പത്തോടെ ദേഹമാസകലം ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. പുലർച്ചെ മൂന്നോടെ ദേഹമാസകലം നീരുവയ്ക്കുകയും വേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് രാവിലെതന്നെ ഇവർ പട്ടംകോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു. ഇന്നലെ ഉച്ചവരെ നിരീക്ഷണത്തിൽ കിടത്തിയശേഷം മരുന്ന് നൽകി വിട്ടയച്ചു. സംഭവത്തിൽ പട്ടംകോളനി മെഡിക്കൽ…
Read Moreക്യൂ നിന്ന് ആരും വലയരുത്..! സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കുന്നു; എറണാകുളത്തും ഇടുക്കിയിലും തുറക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള നടപടികളുമായി സർക്കാർ. സംസ്ഥാനത്താകെ 68 ബിവറേജസ് ഷോപ്പുകൾ ഘട്ടംഘട്ടമായി തുറക്കാനുള്ള ബിവറേജസ് കോർപറേഷൻ നിർദേശത്തിനു സർക്കാർ അനുമതി നൽകി. എറണാകുളം, ഇടുക്കി ജില്ലകളിൽ എട്ടു വീതം ബിവറേജസ് ഔട്ട്ലെറ്റുകളാണു തുറക്കുക. മറ്റു ജില്ലകളിൽ തുറക്കുന്ന മദ്യവിൽപ്പന ശാലകളുടെ എണ്ണം ചുവടെ: കൊല്ലം, കോട്ടയം, പാലക്കാട്, കോഴിക്കോട്- ആറു വീതം, തിരുവനന്തപുരം, തൃശൂർ അഞ്ചു വീതം, ആലപ്പുഴ, വയനാട്, കണ്ണൂർ- നാലു വീതം, മലപ്പുറം- മൂന്ന്. കാസർഗോഡ്- രണ്ട്, പത്തനംതിട്ട- ഒന്ന്.
Read Moreമറഞ്ഞ് നിന്ന് ചവിട്ടേണ്ടായിരുന്നു..; ബൂട്ടിട്ട് പ്രതിഷേധക്കാരനെ ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണ റിപ്പോർട്ട്. പ്രതിഷേധക്കാരെ ചവിട്ടേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരേയാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ സംഘർഷമുണ്ടായത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരൻ ബൂട്ടിട്ട് പ്രവർത്തനെ ചവിട്ടുകയായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു.
Read Moreപാതിയപ്പള്ളി കടവിൽ ബിവറേജ് വേണമെന്ന് മദ്യപസമതി; വേണ്ടെന്ന് ജനകീയ സമിതി; പോസ്റ്റർ യുദ്ധത്തിൽ ആറാടി രണ്ടു കൂട്ടരും
വാകത്താനം: വാകത്താനം ഞാലിയകുഴി പാതിയപ്പള്ളി കടവിൽ ബിവറേജ് ഔട്ട്ലെറ്റ് വേണമെന്ന് മദ്യപ സമിതി വേണ്ടെന്ന് ജനകീയസമിതി. ഔട്ട് ലൈറ്റ് ഞാലിയാകുഴിയിൽ എവിടെയാണ് സ്ഥാപിക്കുന്നതെന്ന് വ്യക്തതയില്ലെങ്കിലും ഒൗട്ട്ലെറ്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കാണിച്ചു ജനകീയ സമിതിയും ഒൗട്ട് ലെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യപസമിതിയും പ്രദേശത്ത് പോസ്റ്റർ പതിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഞാലിയാകുഴി ജംഗ്ഷൻ സമീപമുള്ള ഒരു കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. ഇവിടെയാണ് ബിവറേജ് ഒൗട്ട്ലെറ്റ് സ്ഥാപിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വർഷങ്ങൾക്കു മുന്‍പു വാകത്താനത്ത് ബിവറേജ് ഉണ്ടായിരുന്നെങ്കിലും ജനകീയ സമരത്തെതുടർന്നു അടച്ചു പൂട്ടുകയായിരുന്നു.
Read Moreവീണ്ടും‘ബൂട്ടിട്ട വിവാദം’..! സില്‍വര്‍ ലൈന്‍ സമരത്തെ നേരിടാന്‍ പോലീസിന് നല്കിയ ക്ലാസും വെറുതേ; ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചുകൊണ്ടേയേരിക്കുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: പോലീസിന്റെ ബൂട്ടിട്ട് ചവിട്ടല്‍ വിവാദം വീണ്ടും കത്തിപ്പടരുന്നു. സില്‍വര്‍ ലൈന്‍ സമരത്തില്‍ പങ്കെടുത്ത ആളെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന്റെ നടപടി ആഭ്യന്തരവകുപ്പിന് ആകെ നാണക്കേടായി. പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി വലിയ രീതിയിലാണ് പ്രചരിക്കുന്നത്.ഇതോടെ പ്രതിഷേധം കൂടുതല്‍ കനക്കുകയാണ്. തുടര്‍ ദിവസങ്ങളില്‍ പോലീസ് നടപടി ചൂണ്ടിക്കാടിച്ച് ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാന് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപിയും വിഷയം ഏറ്റുപിടിച്ചുകഴിഞ്ഞു. കേസെടുക്കാനാകുമെന്ന്രാഷ്ട്രീയ കൊലപാതകങ്ങള്‍ മൂലം പ്രതികൂട്ടിലായ ആഭ്യന്തരവകുപ്പിന് വലിയ ക്ഷീണമുണ്ടാക്കി യിരിക്കുകയാണ് ഇന്നലെ നടന്ന സില്‍വര്‍ ലൈന്‍ വിരുദ്ധസമരവുമായി ബന്ധപ്പെട്ട പോലീസ് ഇടപെടല്‍. നിരായുധരായ സമരക്കാരെ ബൂട്ടിട്ട് തൊഴിക്കുന്നത് മനുഷ്യത്വരഹിതവും അധികാര ദുര്‍വിനിയോഗവുമാണെന്നും തിരുവനന്തപുരം കാരിച്ചാറയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ ഐപിസി 323, 341 (കൈയ്യേറ്റം ചെയ്യുക, ക്ഷതമേല്‍പ്പിക്കുക) വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാവുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. താഴേ തട്ടിലേക്ക്…
Read Moreകിടപ്പുമുറിയില്‍ അമ്മ മരിച്ച നിലയില്‍; ബാത്ത് റൂമിൽ കൈഞരമ്പ് മുറിച്ച് അച്ഛനും; വാതിൽ തുറന്ന മകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആത്മഹത്യാകുറിപ്പ് കണ്ട പോലീസ് നിഗമനം ഇങ്ങനെ…
നേമം : വയോധികയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപപ്രവേശിപ്പിച്ചു. പാപ്പനംകോട് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജ എസ്. നായര്‍ (66) ആണ് മരിച്ചത്. ഭര്‍ത്താവ് റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന് സദാശിവന് നായര്‍ (68) ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. സദാശിവന്നായര് ബാത്ത് റൂമിലെ ഹീറ്ററില്‍ നിന്നും കരണ്ട് ശരീരത്തിലേയ്ക്ക് കടത്തിവിട്ടും കൈയിലെ ഞരമ്പ് മുറിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീടിന് സമീപത്ത് താമസിക്കുന്ന മകന് ഡോ.അജിത് കുമാര്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ വാതില്‍ കുറ്റിയിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ മകന് അയല്‍വാസികളെയുംകൂട്ടി വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ഗിരിജയെ മരിച്ച നിലയിലും സദാശിവന് നായരെ ബാത്ത് റൂമില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടത്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം സദാശിവന് നായരെ ആദ്യം സ്വകാര്യ…
Read Moreനിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു; തലാലിന്റെ കുടുംബം ചർച്ചയക്ക് തയാർ; നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യമനിലേക്ക്
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയാറാണെന്ന് യമന്‍ അധികൃതര്‍ അറിയിച്ചു. റംസാന് അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ യമൻ റിയാല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമിഷ പ്രിയയെ കാണാന്‍ അമ്മയും മകളും യമനിലേക്ക് പോകുന്നുണ്ട്. ഇവര്‍ അടക്കമുള്ള സംഘത്തിന് യമനിലേക്ക് പോകാന്‍ അനുമതി തേടി ആക്ഷന്‍ കൗണ്‍സില്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗൺസിലിലെ നാല് പേരും അപേക്ഷ നല്‍കിയിട്ടുണ്ട്. ബ്ലഡ് മണി…
Read More