തലശേരി: യുവദമ്പതികൾ തമ്മിലുള്ള കലഹത്തിനിടയിൽ യുവതിയുടെ മൊബൈൽ ഫോൺ തകരാറായി. നന്നാക്കുന്നതിനിടയിൽ അതീവ രഹസ്യ സന്ദേശങ്ങൾ ടെക്നീഷ്യൻ ചോർത്തി. പുലർച്ചെ രണ്ടിന് യുവതിയെ തേടിയെത്തിയ കാമുകനെ നാട്ടുകാർ കൈയോടെ പൊക്കി. കണ്ണൂർ ജില്ലയിലെ ഒരു നഗരത്തിലാണ് സംഭവം. ദീർഘകാലം പ്രവാസ ജീവിതം നയിച്ച യുവാവ് നാട്ടിൽ ഭാര്യയുടെ പേരിൽ അരയേക്കർ സ്ഥലവും പൂന്തോട്ടമുള്ള ഭംഗിയുള്ള വീടും വാങ്ങി. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ഗൃഹ നാഥൻ ഭാര്യയും രണ്ട് മക്കൾക്കുമൊപ്പം സംതൃപ്ത ജീവിതവും തുടങ്ങി. ഭാര്യയുടെ നീക്കങ്ങളിൽ ഇതിനിടയിൽ ഭാര്യയുടെ നീക്കങ്ങളിൽ ഗൃഹനാഥന് സംശയങ്ങൾ ഉയർന്നു. ഭാര്യയുടെ ഫോണിലേക്കെത്തുന്ന മെസേജുകളും പ്രിയതമയുടെ ചില സഞ്ചാരങ്ങളും ഗൃഹനാഥനെ അസ്വസ്ഥനാക്കി. ഇരുവരും തമ്മിലുള്ള കലഹവും പതിവായി. കലഹം മൂത്ത് ഗൃഹനാഥന് താൻ കഷ്ടപ്പെട്ട് വാങ്ങിയ വീട്ടിൽ നിന്നും ഒടുവിൽ പടിയിറങ്ങേണ്ടി വന്നു. കലി പൂണ്ട ഗൃഹനാഥൻ ഒരു ദിവസം…
Read MoreCategory: Top News
കെ-സ്വിഫ്റ്റിനെ ഭൂതം ബാധിച്ചോ ? മുത്തങ്ങയില്‍ കെ-സ്വിഫ്റ്റിലെ യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് പിടികൂടി;തൃശ്ശൂരില്‍ ബസിടിച്ച് വഴി യാത്രക്കാരന് മരിച്ചു;തുടര്‍ അപകടങ്ങളും
കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ പേരുദോഷങ്ങളുടെ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമുള്ള ആദ്യയാത്രയില്‍ തന്നെ ബസ് അപകടത്തില്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ സൈഡ് മിറര്‍ ഫിറ്റ് ചെയ്താണ് യാത്ര തുടര്‍ന്നത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. ഒരു വശത്തെ പെയിന്റ് പോയി. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമായിരുന്നു. കെ-സ്വിഫ്റ്റ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നാമത്തെ…
Read Moreഓമന പൂ മുഖം വാടാതെ സൂക്ഷിച്ചാൽ..! കലാഭവൻമണി പാർക്കിന്റെ കവാടം തകർത്തിട്ട് മൂന്ന് മാസം; പോലീസ് അന്വേഷണം എത്തിനിന്നത്; ഗുരുതര ആരോപണവുമായി നാട്ടുകാർ
ചാലക്കുടി: കലാഭവൻ മണി പാർക്കിന്റെ കമാനം നശിപ്പിച്ചിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രിയിലാണ് ദേശീയപതാകയുടെ നിറമുള്ള കമാനം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇതുസംബന്ധിച്ച് പോലീസ് കേസെടുത്തിരുന്നുവെങ്കിലും നശിപ്പിച്ചവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കമാനം ഇപ്പോഴും വികൃതമായ നിലയിലാണ് നിലകൊള്ളുന്നത്. കമാനത്തിനു ത്രിവർണ കളർ നല്‍കിയത് കോണ്‍ഗ്രസ് പതാകയുടെ നിറമാണെന്ന് ആരോപിച്ച് നഗരസഭയിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനിടെയാണ് കമാനത്തിന്റെ ത്രിവർണ കളർ മായ്ച്ചുകളഞ്ഞ് കമാനത്തിൽ അസഭ്യവാക്കുകൾ എഴുതിവച്ചത്. ത്രിവർണപതാകയുടെ നിറം തന്നെ കമാനത്തിനു നൽകിയാൽ വീണ്ടും എതിർപ്പ് ഉയരുമെന്നതിനാൽ നഗരസഭ നിസംഗത പാലിച്ചിരിക്കുകയാണ്. കമാനത്തിന്റെ ത്രിവർണകളർ മാറ്റിയാൽ നഗരസഭ നേരത്തെ ചെയ്തത് തെറ്റാണെന്ന വിമർശനം ഉയരും ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകക്ഷിയെ കുഴപ്പിക്കുന്നത്. എന്തായാലും നിരവധി ടൂറിസ്റ്റുകൾ ഉൾപ്പെടെ എത്തുന്ന കലാഭവൻ മണി പാർക്കിന്റെ കമാനം ഇതേ നിലയിൽ നിൽക്കുന്നത് കലാഭവൻ മണിയോടുള്ള…
Read Moreഗ്യാസ് സ്റ്റൗ റിപ്പയറിംഗ് സ്ഥാപനത്തിൽ തീപിടിത്തം; രക്ഷപ്പെട്ട് ജീവനക്കാരി പുറത്ത് കടന്നപ്പോൾ പൊട്ടിത്തെറിച്ചത് നാലു സിലണ്ടറുകൾ;കോടാലിയിലെ സംഭവം ഞെട്ടിക്കുന്നത്…
കോടാലി: പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് കോടാലിയിൽ ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് സ്ഥാപനം തകർന്നു. കോടാലി കപ്പേള ജംഗ്ഷനിലെ മജീദ് സ്റ്റോഴ്സിലാണ് ഇന്നലെ രാവിലെ പത്തരയോടെ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. ഗ്യാസ് സ്റ്റൗ റിപ്പയർ ചെയ്ത ശേഷം കത്തിച്ചുനോക്കുന്നതിനിടെ പാചകവാതകം ചോർന്നാണ് തീപിടിത്തമുണ്ടായതെന്നു പറയുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്ന് ജീവനക്കാരി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകൾക്കു തീപിടിച്ചതിനെതുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്. കടയിൽ ആറു സിലിണ്ടറുകൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിൽ നാലെണ്ണം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തൃശൂർ, ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിൽനിന്ന് മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സിലിണ്ടറുകൾക്കു തീപിടിച്ചതിനാൽ ഏറെ സാഹസികമായാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചത്. പന്ത്രണ്ടുമണിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഒരു മണിയോടെയാണ് പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. തീപിടിത്തമുണ്ടായ കടയുടെ മുകൾനിലയിലുള്ള ഇൻഷ്വറൻസ് സ്ഥാപനവും കത്തിനശിച്ചു. സമീപത്തെ മറ്റു രണ്ടു സ്ഥാപനങ്ങളും…
Read Moreഎന്തൊരു ഗതികേട്..! കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാൾ മരിച്ചു; യാത്രക്കാരനെ ഇടിച്ചശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു
തൃശൂർ: കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസിടിച്ച് ഒരാൾ മരിച്ചു. കാൽനടയാത്രക്കാരനായ തമിഴ്നാട് സ്വദേശി പരമസ്വാമി ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. എറണാകുളത്തുനിന്ന് കോഴിക്കോടിന് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. യാത്രക്കാരനെ ഇടിച്ചശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്തു. തിങ്കളാഴ്ച മുതൽ ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസിന്റെ കന്നിയാത്രയിൽ രണ്ട് അപകടമാണ് ഉണ്ടായത്. മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കോഴിക്കോട് ട്രിപ്പ് തിരുവനന്തപുരം കല്ലന്പലത്തിനു സമീപം അപകടത്തിൽപ്പെട്ടിരുന്നു. ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിപ്പോയി. ഇതിനുപകരം കെഎസ്ആർടിസിയുടെ സൈഡ് മിറർ ഘടിപ്പിച്ചു യാത്ര തുടരുകയായിരുന്നു. കോഴിക്കോട്-തിരുവനന്തപുരം സർവീസിനിടെ മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചും കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ കയറ്റത്തിൽ തടി ലോറിയെ മറികടക്കാൻ ശ്രമിക്കവെയും സ്വിഫ്റ്റ് ബസ്…
Read Moreഡൽഹിയിൽ കോവിഡ് കേസ് വർധിക്കുന്നു; ഒറ്റ ദിവസംകൊണ്ട് 50 ശതമാനം വർധന; എല്ലാ നിയന്ത്രണവും മാറ്റിയതിന് പിന്നാലെയുള്ള ഈ വർധവ് നാലാം തരംഗമോ?
ന്യൂഡൽഹി: ഡൽഹിയിൽ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകൾ രേഖപ്പെടുത്തി – ഇന്നലെ (202) മുതൽ ഏകദേശം 50 ശതമാനം വർധനയാണ് എണ്ണത്തിൽ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാൻ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പകർച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയർന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. മഹാമാരിയുടെ മൂന്നാം തരംഗത്തിൽ ഈ വർഷം ജനുവരി 13ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 28,867 എന്ന റിക്കാർഡിൽ എത്തിയിരുന്നു. ജനുവരി 14ന് നഗരം 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. മൂന്നാം തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഒമിക്രോൺ…
Read Moreനേതാവിന്റെ വിവാദ വിവാഹം കത്തിക്കയറുന്നു ! തങ്ങളുടെ വിവാഹം ലൗവ് ജിഹാദ് അല്ലെന്ന് യുവതിയും യുവാവും; വീഴ്ച പറ്റിയെന്നു നേതാവ്, ഗൂഢാലോചനയെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ യുവനേതാവിനു പൂര്‍ണ പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്ത്. യുവാവിന്റെ നടപടി തെറ്റായെന്നു സിപിഎം പ്രാദേശിക നേതാക്കള്‍ നിലപാട് സ്വീകരിക്കുമ്പോഴാണ് പരിപൂര്‍ണ പിന്തുണ നല്കി ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി എം.എസ്.ഷെജിനും പങ്കാളി ജ്യോത്സ്നയും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് സംഘടന നിലപാട് വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ യുവതിയായ പെണ്‍കുട്ടിയെ മുസ്ലിം വിഭാഗത്തില്‍പെട്ട നേതാവ് കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്തത് വലിയ വിവാദത്തിന് ഇടനല്‍കിയിരുന്നു. ലൗ ജിഹാദ് ആരോപണം വരെ ഉയര്‍ന്ന കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുകയും ചെയ്തു. മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. തുടര്‍ന്നാണ് വലിയ പ്രതിഷേധമുണ്ടായത്. എന്നാല്‍, ഇന്നലെ താമരശേരി…
Read Moreപ്രശസ്ത സംവിധായകനില്‍ നിന്ന് ഗര്‍ഭിണിയായി ! പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; വന്‍ വെളിപ്പെടുത്തലുമായി മന്ദന കരീമി…
പ്രണയം നടിച്ച ഗര്‍ഭിണിയാക്കി ! പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; പ്രമുഖ ബോളിവുഡ് സംവിധായകനെതിരേ വെളിപ്പെടുത്തലുമായി മന്ദന കരീമി ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്നു ഗര്‍ഭിണിയായെന്നും ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയില്‍ മന്ദന തുറന്നു പറഞ്ഞത്. ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിലാണ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങിയതെന്നും അവസാനം സംവിധായകന് ചതിക്കുകയുമായിരുന്നുവെന്നും താരം പറയുന്നു. മന്ദനയുടെ വാക്കുകള്‍ ഇങ്ങനെ…ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ…
Read Moreപരസ്പരം വേർപിരിയാൻ തീരുമാനിച്ചിട്ടും ബിരാജുവിന്റെ പകതീർന്നില്ല; അച്ഛന് മുന്നിൽ ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിനു ജീവപര്യന്തം കഠിനതടവ്
ഇരിങ്ങാലക്കുട: ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ഒന്നാംപ്രതി ചെങ്ങാലൂർ കണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ ബിരാജു (43)വിനെയാണു ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാലുവർഷം കൂടി തടവുശിക്ഷ അനുഭവിക്കാനും ഉത്തരവായി. കൂടാതെ മരണപ്പെട്ട ജീതുവിന്റെ പിതാവിനു നഷ്ടപരിഹാരം നല്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു നിർദേശം നല്കി. 2018 ഏപ്രിൽ 29 നാണു സംഭവം. കോടശേരി കണ്ണോളി വീട്ടിൽ ജനാർദനൻ മകൾ ജീതുവും (32) ബിരാജുവും തമ്മിൽ വിവാഹിതരായതിനുശേഷം അഭിപ്രായഭിന്നതകളെതുടർന്ന് ഇരുവരും യോജിച്ച് ഇരിങ്ങാലക്കുട കുടുംബകോടതയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. പിന്നീട് ജീതു കുണ്ടുകടവിൽ കുടുംബശ്രീ മീറ്റിംഗിനു എത്തിച്ചേരുന്നുണ്ടെന്ന വിവരം അറിഞ്ഞ പ്രതി ചെങ്ങാലൂരിലുള്ള പന്പിൽനിന്നും പെട്രോൾ വാങ്ങി കുപ്പികളിലാക്കി ജീതു…
Read Moreപത്മസരോവരം കയറാൻ ക്രൈംബ്രാഞ്ച്; കാവ്യാമാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീട്ടിലേക്ക് വരുന്നു; അനൂപിനും സുരാജിനും നോട്ടീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തി ചോദ്യംചെയ്യും. ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. നേരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കും വിധം പുറത്തുവന്ന ശബ്ദസന്ദേശങ്ങളില് വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്കി. സുരാജിന്റെയുള്‍പ്പെടെയുള്ള ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Read More