കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. എങ്കിലും ജൂണ്‍ മാസത്തില്‍ കോവിഡിന്റെ അടുത്ത തരംഗം ഉണ്ടാവുമെന്ന മുന്നറിയിപ്പ് ആശങ്കയുളവാക്കുന്നുണ്ട്. എന്നാല്‍ കോവിഡ് കുറഞ്ഞെന്ന് പറഞ്ഞ് ആശ്വസിക്കാറായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അടുത്ത തരംഗങ്ങള്‍ ഉണ്ടായാലും തീവ്രത കുറവായിരിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ മാരകമായതും വേഗത്തില്‍ പടരുന്നതുമായ ജനിതക മാറ്റങ്ങള്‍ വൈറസിന് ഉണ്ടാകാനാള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ലോകാരോഗ്യ സംഘടന ഓര്‍മിപ്പിക്കുന്നു. വിദേശത്ത് പടരുന്ന ബിഎ2 വിനെതിരെ ജാഗ്രത പാലിക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങളില്‍ രോഗവ്യാപനം ഉയര്‍ന്നുനില്‍ക്കുകയും ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ വലിയ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിപ്പിന് പ്രാധാന്യമേറുന്നത്. നിലവില്‍ വിദേശത്ത് കോവിഡ് വ്യാപനത്തിന് കാരണമായത് ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ2 ആണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു മൂന്നാംതംരംഗത്തില് വ്യാപകമായ ബി.എ വണ്ണിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതാണ് ബിഎ 2…
Read MoreCategory: Top News
ഇനി ഭാര്യയില്‍ നിന്ന് ഭര്‍ത്താവിനും ജീവനാംശത്തിന് അര്‍ഹത ! ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി
ചരിത്രം തിരുത്തിക്കുറിക്കുന്ന വിധിയുമായി ബോംബെ ഹൈക്കോടതി. വിവാഹ മോചനത്തിനു ശേഷം ഭര്‍ത്താവിന് ഭാര്യയില്‍ നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. വരുമാന മാര്‍ഗമില്ലെന്നു പരാതിപ്പെട്ട മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. സ്കൂള്‍ അധ്യാപികയാണ് കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭര്‍ത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിത പങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നാണ് ജസ്റ്റിസ് ഭാരതി ഡാംഗ്ര ചൂണ്ടിക്കാണിച്ചത്. 2015 ലാണ് ഇവര്‍ വിവാഹമോചിതരായത്. 1992ലായിരുന്നു വിവാഹം. ഭാര്യയുടെ അപേക്ഷ പ്രകാരമായിരുന്നു വിവാഹമോചനം. ഭാര്യയില്‍ നിന്നു പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി തീര്‍പ്പാകും വരെ പ്രതിമാസം 3,000 രൂപ ഭര്‍ത്താവിനു നല്കാന് കീഴ്ക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ ഹൈക്കോടതിയിലെത്തിയ അധ്യാപിക, ഭര്‍ത്താവിന് ഇതര വരുമാനമാര്‍ഗങ്ങളുണ്ടെന്നു വാദിച്ചു. എന്നാല്‍, വിവാഹമോചനം…
Read Moreകിട്ടിയ പണമെല്ലാം തീര്‍ന്നു ! ഹോംനഴ്സ് ജോലി ചെയ്താണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നതെന്ന് ജിഷയുടെ അമ്മ രാജേശ്വരി…
തനിക്ക് ലഭിച്ച സാമ്പത്തിക സഹായമെല്ലാം തീര്‍ന്നെന്നും ജീവിതം അതീവ ബുദ്ധിമുട്ടിലാണെന്നും വെളിപ്പെടുത്തി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. സര്‍ക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും കിട്ടിയ ലക്ഷങ്ങളുടെ ധനസഹായം തീര്‍ന്നതോടെ ഹോംനഴ്സ് ജോലി ചെയ്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിക്കുന്നതെന്ന് രാജേശ്വരി പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ ജിഷ ഏഴ് വര്‍ഷം മുമ്പാണ് പുറംമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീടിനുള്ളില്‍ കൊല്ലപ്പെടുന്നത്. അതിന് പിന്നാലെ രാജേശ്വരിയെ സഹായിക്കാന്‍ സര്‍ക്കാരും പൊതുജനങ്ങളും രംഗത്തെത്തുകയായിരുന്നു. 2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് 40, 31, 359 രൂപയാണ് എത്തിയത്. ഇതില്‍ നിന്നും പുതിയ വീടിന്റെ നിര്‍മാണത്തിനായി 11.5 ലക്ഷത്തിലധികം രൂപ ചിലവായി. ബാക്കി മുഴുവന്‍ തുകയും രാജേശ്വരിയുടെ ആവശ്യപ്രകാരം അവരുടെ സ്വന്തം അക്കൗണ്ടിലേക്ക് ജില്ല ഭരണകൂടം മാറ്റി. കൂടാതെ 5000 രൂപ വീതം…
Read Moreഒതുങ്ങിക്കൂടുന്ന സ്വഭാവം! നാലുവർഷം പിന്നിട്ടിട്ടും ജെസ്നയെക്കുറിച്ച് ഒരു തുമ്പുമില്ല; അന്വേഷണത്തിലുടനീളം നിറഞ്ഞത് അഭ്യൂഹങ്ങളും കെട്ടുകഥകളും; ജെസ്നയുടെ സ്വഭാവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത്…
എരുമേലി: മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകൾ ജെസ്ന മരിയയെ കാണാതായിട്ട് കഴിഞ്ഞ 22നു നാലു വർഷം പിന്നിട്ടിട്ടും ഒരു തുന്പുമില്ല. ഒരു വർഷം പിന്നിട്ട സിബിഐ അന്വേഷണവും പരാജയപ്പെട്ട നിലയിൽ. ഒടുവിലിപ്പോൾ ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ഒപ്പം ഇന്റർപോളിന്റെ സഹായം തേടി യെല്ലോ നോട്ടീസ് നൽകി. പ്രാദേശികമായാണ് ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്. ജെസ്ന വിദേശത്ത് ആയിരിക്കാമെന്നാണ് സിബിഐയുടെ നിഗമനം. ഇന്ത്യക്കു പുറത്താണെങ്കിൽ കണ്ടെത്താനാണ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്. ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിലുടനീളം നിറഞ്ഞത് അഭ്യൂഹങ്ങളും കെട്ടുകഥകളും മാത്രമായിരുന്നു. അന്വേഷണ ഏജൻസികൾ പലതും മാറി വന്നിട്ടും ജെസ്നയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയിൽ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണു കേസ് സിബിഐയ്ക്കു കൈമാറിയത്. കാണാതായത് 2018…
Read Moreവീട് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവ്; ഒന്നേകാൽ സെന്റിൽ നിന്ന് പുറത്താക്കപ്പെടുന്നത് വൃക്കരോഗിയും കുടുംബവും; അയൽവാസി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സുനിൽ
കുമരകം: കോടതി ഉത്തരവിൽ നിസഹായനായി രോഗിയായ ഗൃഹനാഥൻ. ഒന്നേമുക്കാൽ സെന്റിലെ വീട്ടിൽ കട നടത്തുന്ന വരുമാനംകൊണ്ട് ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തി ജീവിക്കുന്ന വൃക്കരോഗിയുടെ വീട് പൊളിച്ചു മാറ്റണമെന്നാണ് കോടതി ഉത്തരവായിരിക്കുന്നത്. അപ്സര ജംഗ്ഷനിൽ പച്ചക്കറിക്കട നടത്തുന്ന പൊട്ടിപ്പറന്പിൽ സുനിലിന്റെ (44) കിടപ്പ് മുറിയുടെ ഒരു ഭിത്തിയും ബാത്ത് റൂമും പൊളിച്ചുനീക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആകെയുള്ള ഒന്നേമുക്കാൽ സെന്റിൽ 25 വർഷം മുന്‍പ് പിതാവ് വെച്ചതാണ് രണ്ടു മുറിയുള്ള വീട്. ഇത് തകർന്നു വീഴാറായ അവസ്ഥയിലാണ്. കോടതി ഉത്തരവു നടപ്പിലാക്കാൻ ഏതാനും ഭാഗം പൊളിക്കാൻ ശ്രമിച്ചാൽ ഇത് പൂർണമായും നിലം പൊത്തും. സുനിലും ഭാര്യ ജയനോയും താമസിക്കുന്നതും കട നടത്തുന്നതും ഈ വീട്ടിലാണ്. കടയിൽ നിന്നുള്ള ചെറിയ വരുമാനവും സുമനസുകൾ നൽകുന്ന സഹായങ്ങൾ കൊണ്ടുമാണ് ആഴ്ചയിൽ രണ്ടു തവണ വീതം സുനിലിനു ഡയാലിസിസ് ചെയ്യുന്നത്. ഭാര്യക്കും…
Read Moreപ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ നഗ്നതകാട്ടി ഭയപ്പെടുത്തും; പിന്നാലെ നടന്ന് പിന്നിൽ പിടിച്ച് ശല്യപ്പെടുത്തും ; പനമ്പള്ളിയിലെ പൂവാലനെ പോലീസ് കുടുക്കിയതിങ്ങനെ…
കൊച്ചി: പനമ്പിളളിനഗറില് പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന വിരുതൻ പിടിയിൽ. സംഭവത്തിൽ യുവാവിനെ പോലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളിലൂടെ. ഈ ഭാഗത്തു നിന്നും 80 ഉം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തില്‍നിന്ന് 150 ഉം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇവ താരതമ്യം ചെയ്തതിലൂടെയാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറവിലങ്ങാട് ചെറുകുന്നത്ത് ഇമ്മാനുവലി (31) നെ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പ്രതി മൂവാറ്റുപുഴയിലെ ഒരു സ്ഥാപനത്തില്‍ സര്‍വീസ് എന്‍ജിനിയറായി ജോലി ചെയ്തുവരികയാണ്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ സ്കൂട്ടറില്‍ കറങ്ങിനടന്നാണ് സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. പരാതി ഉയര്‍ന്നതോടെ സിറ്റി പോലീസ് കമ്മീഷണര്‍ ഷാഡോ പോലീസിനെ നിയോഗിക്കുകയും രഹസ്യനിരീക്ഷണത്തിനൊടുവില്‍ പിടികൂടുകയുമായിരുന്നു. പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും പിന്നില്‍നിന്ന്…
Read Moreജോലിക്ക് പോയ മകൻ തിരിച്ചെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് മരിച്ചു കിടക്കുന്ന അമ്മയെ; ഭർത്താവിനെ കാണാനില്ലെന്ന് പോലീസ് ; സമീപ വാസികൾ ഇവരെക്കുറിച്ച് പറയുന്നകാര്യം ഇങ്ങനെ…
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ആസാം സ്വദേശിനിയായ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശിനിയായ ഖാലിദാ ഖാത്തൂൻ(35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഫക്രുദ്ദീനെ പോലീസ് തിരയുന്നു. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ടന്തറ മൂത്തേടൻ ലത്തീഫീന്റെ വീട്ടിലാണ് ആസാമിൽനിന്നുള്ള കുടുംബം വാടകയ്ക്ക് താമസച്ചിരുന്നത്. ഇന്നലെ രാത്രി എട്ടിനും നും ഒൻപതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കരുതുന്നത്. കത്തി കണ്ടെത്തിയത്…ജോലിക്കു പോയ മകൻ രാത്രി പത്തോടെ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. വെട്ടാനുപയോഗിച്ച കത്തി കൊലപാതകം നടന്ന മുറിയിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഖാലിദയും ഫക്രുദ്ദീനും കഴിഞ്ഞ നാലു വർഷമായി ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. ഇതിനിടെ നാട്ടിൽ പോയ ഖാലിദ ഒരാഴ്ച മുമ്പാണ് തിരികെയെത്തിയത്. വന്നതിനു ശേഷം ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും പ്ലൈവുഡ് ഫാക്ടറി…
Read Moreകാറ്റടിച്ചാൽ പറക്കുന്ന ഒരപ്പത്തിന് 15 രൂപ, 2 മുട്ടയ്ക്കും അൽപം ഗ്രേവിക്കും 50 രൂപ; ഹോട്ടലിൽ കയറിയ എംഎൽഎ ബില്ല് കണ്ട് ഞെട്ടി; പരാതിയുമായി ചിത്തരഞ്ജൻ
ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നല്കി പി.പി. ചിത്തരഞ്ജൻ എംഎൽഎ. കണിച്ചുക്കുളങ്ങരയിലെ ഒരു ഹോട്ടലിൽ നിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിക്കും തന്നിൽ നിന്ന് 184 രൂപ ഈടാക്കിയെന്നാണ് എംഎൽഎയുടെ പരാതി. കനം കുറഞ്ഞ ഒരു അപ്പത്തിന് 15 രൂപയും ഒരു മുട്ടയ്ക്കും അല്‍പ്പം ഗ്രേവിക്കും 50 രൂപയും ഹോട്ടല്‍ ഉടമ ഈടാക്കിയെന്ന് ചിത്തരഞ്ജന് ആരോപിക്കുന്നു. താൻ കയറിയത് സ്റ്റാർ ഹോട്ടലിൽ അല്ലെന്നും എസി ഹോട്ടല്‍ എന്ന് പറഞ്ഞിട്ട് എസി ഇല്ലായിരുന്നുവെന്നും ഹോട്ടലില്‍ വിലവിവരപ്പട്ടിക ഇല്ലായിരുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. ഹോട്ടലുകൾ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം. പരാതിയിന്മേൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർക്ക് നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.
Read Moreചങ്ങനാശേരിയിലേത് കുത്തിത്തിരുപ്പ് സംഘത്തിന്റെ പ്രതിഷേധം; ഐഎൻടിയുസി-വി.ഡി. സതീശൻ പോര് മുറുകുന്നു; കെപിസിസി നേതൃത്വത്തെ സമീപിക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി കെപിസിസി നേതൃത്വത്തെ സമീപിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ വി.ഡി. സതീശനെതിരെ മുദ്രാവാക്യവുമായി ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. എന്നാല്‍ സതീശന് നിലപാട് വീണ്ടും ആവര്‍ത്തിച്ചു. ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് താന്‍ നിലപാട് പറഞ്ഞതെന്നും സതീശന് വ്യക്തമാക്കി. പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ്. പോഷകസംഘടനയും അഭിവാജ്യ ഘടകവും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശന് പറഞ്ഞു. ചങ്ങനാശേരി പ്രകടനത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘമാണ്. പ്രശ്നം ഉണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നും സതീശന് വ്യക്തമാക്കി.
Read Moreകളി കാര്യമായി ? ചെര്‍ണോബില്‍ ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് സൂചന; സൈനികര്‍ക്കു വികിരണമേറ്റതിനെത്തുടര്ന്ന് സ്ഥലം കാലിയാക്കാനൊരുങ്ങി റഷ്യ…
റഷ്യ യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. റഷ്യ ആണവനിലയം തകര്‍ത്താല്‍ അത് യൂറോപ്പിനെത്തന്നെ ഭീഷണിയിലാക്കുമെന്നായിരുന്നു ആളുകളുടെ ആശങ്ക. എന്നാലിപ്പോള്‍ റഷ്യ ചെര്‍ണോബില്‍ ഉപേക്ഷിച്ചു മടങ്ങുന്നതായാണ് വാര്‍ത്ത. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ വികിരണം ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന് ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍…
Read More