റഷ്യ യുക്രൈനിലെ ചെര്‍ണോബില്‍ ആണവനിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. റഷ്യ ആണവനിലയം തകര്‍ത്താല്‍ അത് യൂറോപ്പിനെത്തന്നെ ഭീഷണിയിലാക്കുമെന്നായിരുന്നു ആളുകളുടെ ആശങ്ക. എന്നാലിപ്പോള്‍ റഷ്യ ചെര്‍ണോബില്‍ ഉപേക്ഷിച്ചു മടങ്ങുന്നതായാണ് വാര്‍ത്ത. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ വികിരണം ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന് ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം സൂചിപ്പിക്കുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍…
Read MoreCategory: Top News
വിദ്യാര്‍ഥിനിയുടെ ഫോണ്‍ മോഷ്ടിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അശ്ലീലസന്ദേശം അയച്ചു; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
നെടുങ്കണ്ടം: സഹപാഠിയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ച് വിദ്യാർഥിനിയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോശമായ സന്ദേശങ്ങൾ അയയ്ക്കുകയും രാത്രിയിൽ വിദ്യാർഥിനിയുടെ വീട്ടിലെത്തി സംഘർഷം ഉണ്ടാക്കുകയും ചെയ്ത യുവാവ് പിടിയിലായി. ഉടുന്പൻചോല കാരിത്തോട് അറപ്പുരക്കുഴിയിൽ ജിഷ്ണു (22) വിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. കരുണാപുരം മേഖലയിലുള്ള കോളജിലെ വിദ്യാർഥികളാണ് ജിഷ്ണുവും പെണ്‍കുട്ടിയും. ക്ലാസിൽ കയറുന്നതിനുമുന്പ് പെണ്‍കുട്ടി കോളജിൽ സൂക്ഷിക്കാൻ നൽകിയ മൊബൈൽ ഫോണ്‍ യുവാവ് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഈ ഫോണിൽനിന്നും യുവാവ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോശം ചിത്രങ്ങളും സന്ദേശങ്ങളും അയച്ചു. ഫോണ്‍ നഷ്ടപ്പെട്ടതായും തന്റെ ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായും മനസിലാക്കിയ പെണ്‍കുട്ടി വൈകുന്നേരത്തോടെ പരാതിയുമായി ബന്ധുക്കളോടൊപ്പം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി. പെണ്‍കുട്ടിയുടെ നന്പരിലേക്ക് നെടുങ്കണ്ടം സിഐ ബി.എസ്. ബിനു വിളിക്കുകയും ഫോണ്‍ ഉടൻ സ്റ്റേഷനിൽ എത്തിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സിഐയോട് കയർത്ത് സംസാരിച്ച യുവാവ്…
Read Moreഅന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം! ഭാര്യയെ കൊലപ്പെടുത്തി, തുടര്‍ന്ന് മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
അഹമ്മദാബാദ്: ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. സൊനാല്‍ബെന്‍ ഗെയ്ക് വാദ്(37), മകന് ഗണേഷ്(17), മകള്‍ പ്രഗതി(15), മുത്തശി സുഭദ്രാബെന്‍(70) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ ഒധവ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. കണ്ടെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ഗെയ്ക് വാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ദാഹോദിലെക്ക് വരവെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചു. അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷമാണ് മക്കളെയും ഭാര്യയുടെ മുത്തശിയെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്കി.
Read Moreപൾസർ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്തി! സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും; വിശദമായി പരിശോധിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന് കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്. കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കൈയക്ഷരവുമായി ഒത്തുനോക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ജയിലിലെത്തി സുനിയുടെ കൈയക്ഷരത്തിന്റെ സാംമ്പിള്‍ ശേഖരിച്ചിരുന്നു. അതേസമയം, കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ആലുവ പോലീസ് ക്ലബിൽ ക്രൈംബ്രാഞ്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.
Read Moreദിലീപിനൊപ്പം വേദി പങ്കിട്ട് രഞ്ജിത്ത്; വാനോളം പുകഴ്ത്തി ദിലീപ്; വേദി പങ്കിടൽ വിവാദത്തിന് രഞ്ജിത്ത് പറഞ്ഞ മറുപടി ഇങ്ങനെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു. രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്. തീയറ്റർ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു. “ദിലീപിന്റെ വീട്ടിൽ ചായ കുടിക്കാൻ പോയതല്ല, എത്തിയത് ഫിയോക് ക്ഷണിച്ചിട്ട്’: രഞ്ജിത്ത് കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപുമായി വേദി പങ്കിട്ടത് വിവാദമായതിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ദിലീപിന്റെ വീട്ടിൽ ചായ കുടിക്കാൻ പോയതല്ല. ഫിയോക്കിന്റെ…
Read Moreജെസ്നയെ തീവ്രവാദികള്‍ വിദേശത്തേക്ക് കടത്തിയെന്ന് സിബിഐ ! എഫ്ഐആറില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മുക്കൂട്ടുതറയില്‍ നിന്നു കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഐ എഫ്ഐആര്‍ തീവ്രവാദികള്‍ ജെസ്നയെ വ്യാജ പാസ്പോര്ട്ടില് വിദേശത്തേക്ക് കടത്തിയതായാണ് സിബിഐ സംശയിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികള്‍ കോര്‍ത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ അഡീഷണല്‍ റിപ്പോര്‍ട്ടായി മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. എഫ്ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാല്‍ സുഗമമായ അന്വേഷണത്തെ ബാധിക്കുമെന്നും സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സിബിഐ വ്യക്തമാക്കി. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള…
Read Moreകമ്പനിക്ക് പുറത്തെ പെയിന്റ് മണം അകത്തേക്കെത്തിയ എക്സൈസിന് പിടികിട്ടി; മണംപിടിച്ച് കണ്ടെത്തിയ അറപൊട്ടിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ആലുവ: എടയാറിൽ പെയിന്റ് നിര്‍മാണ കമ്പനിയുടെ പേരിൽ നടന്നുകൊണ്ടിരുന്നത് വൻ സ്പിരിറ്റ് കച്ചവടം. കന്പനിയിലെ രഹസ്യ ഭൂഗർഭ അറയില്‍ സൂക്ഷിച്ചിരുന്ന 8000 ലിറ്ററോളം വരുന്ന വൻ സ്പിരിറ്റ് ശേഖരമാണ് എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ആലുവ എടയാർ വ്യവസായ മേഖലയിലെ കമ്പനിയിൽ ഇന്നലെ അർധരാത്രിയോടെയാണ് എക്സൈസ് പ്രത്യേക സംഘം റെയ്ഡ് നടത്തിയത്. കേസിൽ രാജാക്കാട് സ്വദേശി കുട്ടപ്പായി എന്ന ബൈജു, തൃക്കാക്കര സ്വദേശി സാംസണ് എന്നിവർ അറസ്റ്റിലായി.ഈ കമ്പനി കേന്ദ്രീകരിച്ച സ്പിരിറ്റ് വിൽപ്പന നടക്കുന്നുവന്ന രഹസ്യവിവരം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെയാണ് ആലുവ ദേശീയപാതയില്‍ വച്ച് ഇന്നലെ രാത്രി ഇരുവരും സ്പിരിറ്റുമായി പിടിയിലാവുന്നത്. എടയാറിലെ കമ്പനിയിൽ നിന്നാണ് ഈ സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികൾ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെയും കൊണ്ട് കമ്പനിയിലെത്തിച്ചു പരിശോധന നടത്തിയപ്പോഴാണ് മുറ്റത്ത് രഹസ്യ ഭൂഗർഭ…
Read Moreബസില്‍ വച്ച് കയറിപ്പിടിക്കാന്‍ 52കാരന്റെ ശ്രമം ! ഞരമ്പനെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് ആരതി…
ബസില്‍ വച്ച് തന്നെ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് ഏവര്‍ക്കും മാതൃകയായിരിക്കുകയാണ് കരിവെള്ളൂര്‍ സ്വദേശി പി ടി ആരതി. ബസില്‍ നിന്ന് ഇറങ്ങിയോടിയ ഞരമ്പനെ അവള് ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വകാര്യ ബസ് പണിമുടക്ക് ദിവസങ്ങളിലൊന്നിലാണ് സംഭവം നടന്നത്. സ്വകാര്യ ബസുകള്‍ ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസിലായിരുന്നു ആരതിയുടെ യാത്ര. ബസില്‍ നല്ല തിരക്കായിരുന്നു. കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോകുന്നതിനിടെയാണ് ആരതിക്ക് ഈ ദുരനുഭവം ഉണ്ടാകുന്നത്. നീലേശ്വരത്തെത്തിയപ്പോള് ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചു. പലതവണ മാറി നില്ക്കാന് പറഞ്ഞെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ബസിലുള്ളവര്‍ ആരും പ്രതികരിക്കാതിരിക്കുകയും അയാള്‍ ഉപദ്രവം തുടരുകയും ചെയ്തതോടെ ആരതി പിങ്ക് പോലീസിനെ വിളിക്കാന്‍ ഫോണെടുത്തു. ഇതോടെ അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നിര്‍ത്തിയതും അയാള്‍ ഉടനെ ഇറങ്ങിയോടി. അയാളെ അങ്ങനെ വെറുതെ വിടില്ലെന്ന്…
Read Moreമദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാൻ ദേഹത്ത് മണ്ണെണ്ണെ ഒഴിച്ചു; ഞാൻ കത്തിക്കാമെടി എന്ന് പറഞ്ഞ് തീ കൊളുത്തി ഭർത്താവ്; രഞ്ജിത് നായർ ഒടുവിൽ അകത്തേക്ക്…
മണ്ണാർക്കാട് : ഭാര്യയെ തീ കൊളുത്തിയ പ്രതിക്ക് കോടതി എട്ടുവർഷം തടവുശിക്ഷ.ഭാര്യയെ തീ കൊളുത്തിയ കേസിൽ കോഴിക്കോട് കാരപറന്പ് താനാടത്ത് ചന്പ്രകുന്നത്ത് വീട്ടിൽ രഞ്ജിത് നായർ (50) ക്കാണ് മണ്ണാർക്കാട് പ്രത്യേക ജില്ലാ കോടതി എട്ടുവർഷം തടവിന് ശിക്ഷിച്ചത്. ഭാര്യ മണ്ണാർക്കാട് വിയ്യക്കുറുശി കല്ലമല കൊറിയൻ കോളനിയിലെ ഓമന (30)യെ തീ കൊളുത്തിയ കേസിലാണ് രജ്ഞിത്ത് നായർക്ക് ശിക്ഷ ലഭിച്ചത്. 2011 നവംബർ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി രഞ്ജിത്ത് മദ്യപിച്ചെത്തി ഭാര്യ ഓമനയുമായി വഴക്കിട്ടിരുന്നു. ഭർത്താവിനെ പേടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓമന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി.ഈ സമയം നിന്നെ ഞാൻ കത്തിക്കാമെടി എന്ന് പറഞ്ഞ് പ്രതി അടുപ്പിൽ നിന്നും ഓലക്കൊടി കത്തിച്ചെടുത്ത് ഓമനയുടെ ദേഹത്ത് തീകൊളുത്തിയെന്നാണ് കേസ്. ദേഹത്ത് തീ പൊള്ളലേറ്റ ഓമന 2011 ഡിസംബർ മൂന്നിന് മരിച്ചു. ഒന്‍പതു വർഷമായി…
Read Moreസ്വഭാവദൂഷ്യം മൂലം യുവാവിനെ ഫ്ലാറ്റിൽ നിന്നും പുറത്താക്കി; പ്രകോപിതനായ യുവാവ് രണ്ടാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; ഒടുവിൽ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
കൊടുങ്ങല്ലൂർ: രണ്ടാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ.ശ്രീനാരായണപുരം പൊരി ബസാർ സ്വദേശി അന്പലക്കുളത്ത് വീട്ടിൽ മുഹമദ് ഷിനാസി (19) നെയാണ് മതിലകം പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം വളാഞ്ചേരിയിൽ നിന്നാണ് ഷിനാസ് കുട്ടിയെ തട്ടിക്കൊണ്ടുപോന്നത്. വളാഞ്ചേരി നഫാസ്-അഫില ദന്പതികളുടെ മകൻ മുഹമ്മദ് അർഹത്തിനെയാണ് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിന്റെ അടുത്താണ് മുഹമദ് ഷിനാസ് താമസിച്ചിരുന്നത്. സ്വഭാവദൂഷ്യം മൂലം ഷിനാസിനെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതനായിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് മൊഴി. ചൊവ്വാഴ്ച ഇരുചക്രവാഹനത്തിൽ മലപ്പുറത്തുനിന്നു കുട്ടിയെയും കൊണ്ട് പുറപ്പെട്ട ഷിനാസ് ചൊവ്വാഴ്ച രാത്രി ശ്രീനാരായണപുരത്തെ പള്ളിയിൽ കഴിച്ചുകൂട്ടി. ഇന്നലെ രാവിലെ അഞ്ചങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിൽ കുട്ടിയുമായെത്തിയ ഷിനാസിനെ വീട്ടുകാർ തടഞ്ഞുവച്ച് മതിലകം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വളാഞ്ചേരി പോലീസെത്തി കുട്ടിയെയും ഷിനാസിനെയും കൊണ്ടുപോയി.
Read More