നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരേ ആരോപണമുന്നയിച്ചതോടെയാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ ശ്രദ്ധേയനാകുന്നത്. ഇതിനെ തുടര്‍ന്ന് ദിലീപിന് എതിരെ വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതേ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം…
Read MoreCategory: Top News
കായംകുളം അസറുദ്ദീന് ബഡാതട്ടിപ്പുകാരൻ..! ആദ്യരാത്രിയിൽ വധുവിന്റെ വീട്ടിൽ നിന്ന് മുങ്ങിയത് 15 പവനും 3 ലക്ഷം രൂപയുമായി; പോയത് ഉത്തരേന്ത്യയിലെ ഭാര്യയുടേ അടുത്തേക്കോ?
അടൂര്‍ ആദ്യരാത്രിയില്‍ വധുഗൃഹത്തില്‍ നിന്നു സ്വര്‍ണവും പണവുമായി മുങ്ങിയ നവവരനെ തേടി പോലീസ്. കായംകുളം സ്വദേശി തെക്കേടത്ത് അസറുദ്ദീന് റഷീദിനെതിരെയാണ് അടൂര്‍ പോലീസില്‍ പരാതി ലഭിച്ചത്. പഴകുളം സ്വദേശിനിയുമായാണ് അസറുദ്ദീന്റെ വിവാഹം കഴിഞ്ഞ ജനുവരി മുപ്പതിനു നടന്നത്. വിവാഹശേഷം വധുവരന്മാര് വധുഗൃഹതത്തിലെത്തി. ആദ്യരാത്രിയില്‍ പുലര്‍ച്ചെ മൂന്നോടെ സുഹൃത്തിന് അപകടം സംഭവിച്ചുവെന്നും മെഡിക്കല്‍ കോളജിലേക്കു പോകണമെന്നും പറഞ്ഞ് അസറുദ്ദീന് വീട്ടില്‍ കിടന്ന ജീപ്പില്‍ പുറപ്പെട്ടു. യാത്രയെ വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ ആത്മാര്‍ഥ സുഹൃത്താണെന്നും പോയേ മതിയാകൂവെന്ന് നിര്‍ബന്ധിച്ച് ജീപ്പില്‍ പുറപ്പെടുകയായിരുന്നു. രാവിലെ വരെ ഫോണില്‍ ലഭിച്ചുവെങ്കിലും പിന്നീട് സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് പതിനഞ്ചു പവനോളം സ്വര്‍ണാഭരണങ്ങളും മുന്നു ലക്ഷം രുപയോളവും നഷ്ടപ്പെട്ടതായി മനസിലായത്. അസറുദ്ദീന്റെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിവുണ്ടായില്ല. അവരും വധുവിന്റെ വീട്ടിലെത്തി. ചതി മനസിലായ വധുവിന്റെ പിതാവ് ഇന്നലെ അടൂര്‍ പോലീസില്‍…
Read Moreഅരിമ്പാറയും പാലുണ്ണിയും നീക്കും ! മോര്ഗന് ഫ്രീമാന്റെ ചിത്രവുമായി വടകര സഹകരണ ആശുപത്രിയുടെ പരസ്യം;വിവാദം…
വടകര സഹകരണ ആശുപത്രിയിലെ ചര്‍മരോഗ വിഭാഗത്തിന്റെ പരസ്യം വിവാദത്തില്‍. അമേരിക്കന്‍ നടനും സംവിധായകനുമായ മോര്ഗന് ഫ്രീമാന്റെ മുഖമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അരിമ്പാറയും പാലുണ്ണിയും നീക്കം ചെയ്യാനുള്ള പരസ്യത്തിലാണ് ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ വിഖ്യാത നടന്റെ ചിത്രം ഉപയോഗിച്ചത്. പരസ്യ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനു പിന്നാലെ ആശുപത്രി അധികൃതര്‍ ബോര്‍ഡ് നീക്കി. അരിമ്പാറ, ഉണ്ണി, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവ ഒപിയില്‍ വച്ച് തന്നെ നീക്കം ചെയ്യുന്നു എന്നാണ് പരസ്യ ബോര്‍ഡില്‍ എഴുതിയിരുന്നു. ആശുപത്രിയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ മാത്രമാണ് ആശുപത്രി അധികൃതര്‍ക്ക് തെറ്റ് മനസിലായത്. വംശീയപരമായ അധിക്ഷേപ സ്വഭാവമുള്ളതാണ് ബോര്‍ഡ് എന്നാണ് ആശുപത്രിക്ക് നേരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ അറിയാതെ പറ്റിയ തെറ്റാണ് എന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. പരസ്യം തയ്യാറാക്കിയത് പുറത്തുനിന്നുള്ള ഒരു…
Read Moreമകന്റെ എല്ലാ തെറ്റുകൾക്കും കൂട്ട് നിൽക്കുന്നൊരമ്മ; പതിനാലുകാരിയുടെ തല ചുവരിൽ ഇടിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ചു വീഴ്ത്തി; വഴിഞ്ഞത്തെ കൊലപാതകം തെളിയുമ്പോൾ…
വിഴിഞ്ഞം: കോവളത്തെ 14 കാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീക്ക (50) ഇവരുടെ മകൻ ഷഫീക്ക് (23) എന്നിവരെ കോവളം പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഉപദ്രവകാരിയായ ഷഫീക്കിനെക്കുറിച്ചുള്ള വിവരം മാതാപിതാക്കളെ അറിയിക്കുമെന്നുള്ള കുട്ടിയുടെ വാക്കുകളാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മകനുമായുള്ള തർക്കം തീർക്കാൻ വിളിച്ചുവരുത്തിയ പെൺകുട്ടി ഷഫീക്കയോട് കയർത്ത് സംസാരിച്ചതോടെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു. വഴക്ക് മൂത്തതോടെ ബലം പ്രയോഗിച്ച് കുട്ടിയുടെ തല ചുവരിൽ മൂന്ന് പ്രാവശ്യം ഇടിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ചെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു. കുട്ടി തളർന്ന കട്ടിലിൽ കിടന്നതോടെ അമ്മയും മകനും രക്ഷപ്പെടുകയായിരുന്നു. 2021 ജനുവരി 14 ന് രാവിലെ അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും പ്രതികൾ മുന്നിട്ട് നിന്നതായി പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിലുണ്ടായ ദുരൂഹത മാതാപിതാക്കളിലേക്ക് തിരിച്ച് വിട്ട് പോലീസ് ചോദ്യം ചെയ്യൽ നടത്തുന്പോഴും…
Read Moreമധുരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിച്ച് കൂട്ടിക്കൊണ്ടുപോയി;എട്ടുവയസുകാരിക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനം; കേസിൽ പ്രതിക്കു ജീവപര്യന്തം
തൃശൂർ: എട്ടുവയസുകാരിയെ തേൻ കൊടുക്കാമെന്നു പറഞ്ഞുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയായ വെറ്റിലപ്പാറ സ്വദേശി പൂമുള്ളി സാബു(36) കുറ്റക്കാരനെന്നു കണ്ടെത്തിയ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി പി.എൻ. വിനോദ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 15 വർഷം തടവിനു പുറമെ ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം. കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് സംഭവം പുറത്തുവന്നത്. ബാലിക അമ്മയോടും ഡോക്ടറോടും കാര്യങ്ങൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത് ഒമ്പതു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു ഹാജരായി.
Read Moreപ്രാര്‍ഥനകള്‍ ഫലം കണ്ടു! വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലായി
കോട്ടയം: പാന്പിനെ പിടികൂടുന്നതിനിടെ മൂർഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുറിച്ചി വാണിയപ്പുരയ്ക്കൽ ജലധരന്റെ വീട്ടിലെ കാലിത്തൊഴുത്തിനു സമീപത്തെ കരിങ്കല്ലുകൾക്കിടയിലിരുന്ന മൂർഖൻപാന്പിനെ പിടികൂടി ചാക്കിൽ കയറ്റുന്നതിനിടെയാണു കടിയേറ്റത്. കടിയേറ്റതിനെതുടർന്ന് പിടിവിട്ടുപോയ പാന്പിനെ വീണ്ടും പിടിച്ചു മറ്റൊരു പാത്രത്തിലാക്കിയതിനു ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്കു പോയത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. ഇതിനുമുന്‍പും പലതവണ വാവ സുരേഷിന് പാന്പിന്റെ കടിയേറ്റിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽനിന്ന് അണലിയെ പിടികൂടുന്നതിനിടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒരാഴ്ചയോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
Read Moreകഴിഞ്ഞ ആഴ്ച വാഹനാപകടം, ദേ ഇപ്പോള്‍ മൂര്‍ഖന്‍ ! വാവാ സുരേഷിന് കോട്ടയത്തുവച്ച് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു (വീഡിയോ കാണാം)
കോട്ടയം: വാവാ സുരേഷിന് പാന്പ് കടിയേറ്റു. മൂർഖൻ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കുറിച്ചി നീലംപേരൂരുവച്ചായിരുന്നു പാന്പ് കടിയേറ്റത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreഭക്ഷണത്തിനു വേണ്ടി കുട്ടികളെ വില്ക്കേണ്ടുന്ന പരിതസ്ഥിതി ! അഫ്ഗാനു വേണ്ടി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് യുഎന്‍…
അഫ്ഗാനിസ്ഥാനിനു വേണ്ടി ലോകത്തോട് അപേക്ഷിച്ച് യുഎന്‍. അഫ്ഗാനില്‍ ഭക്ഷണത്തിനു വേണ്ടി കുട്ടികളെ വരെ വില്‍ക്കേണ്ട സ്ഥിതിയാണുള്ളതെന്നും അഫ്ഗാന് നല്കി വന്നിരുന്ന സാമ്പത്തിക സഹായം പുനഃസ്ഥാപിക്കണമെന്നും യുഎന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അഫ്ഗാനില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് താലിബാനോട് ആവശ്യപ്പെടുകയും ചെയ്തു. ‘നൂലിലാടുകയാണ് അഫ്ഗാനിസ്ഥാന്. ദരിദ്രരായ ദശലക്ഷക്കണക്കിന് മനുഷ്യര്‍ ദയനീയമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. അതിഭീകരമായ പട്ടിണിയാണ് രാജ്യത്ത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വരെ വില്‍ക്കുന്നതടക്കമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.” യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ”മറ്റ് ലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും അടിസ്ഥാന മൗലികാവകാശങ്ങള്‍ ഉയര്‍പ്പിടിക്കാനും താലിബാനോടാവശ്യപ്പെടുകയാണ്. അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിക്കുകയാണ്. ലോകബാങ്കും യുഎസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനസ്ഥാപിച്ച് നല്‍കണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം നിരവധി ആളുകളാണ് ഭക്ഷണം…
Read Moreഎൽസി ഒരു ചെറിയ മീനല്ല..! ജോലിയിൽ കയറി ശേഷം ആറു വർഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും നേടി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പോസ്റ്റിൽ; സ്ഥാനക്കയറ്റം വന്നവഴിയും ചെറുതല്ല…
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിലെ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എൽസിയടക്കമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിച്ചത് ഇടത് സംഘടനയുടെ ഇടപെടലിനെ തുടർന്ന്. നിയമന മാനദണ്ഡത്തിൽ മാറ്റം വരുത്താൻ എംപ്ലോയീസ് അസോസിയേഷൻ ഇടപെട്ടിരുന്നു. താഴേ തസ്തികയിലുള്ളവരുടെ രണ്ടു ശതമാനം സ്ഥാനക്കയറ്റം നാല് ശതമാനമാക്കി ഉയർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. സർവകലാശാല വിസിക്ക് ഇടത് സംഘടന നൽകിയ കത്ത് പുറത്ത് എൽസിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചും സർവകലാശാല അന്വേഷിക്കും. 2010ൽ ജോലിയിൽ കയറി ശേഷം ആറു വർഷം കൊണ്ട് പ്ലസ്ടുവും ഡിഗ്രിയും നേടി. എംജി സർവകലാശാലയുടെ റഗുലർ ബിരുദം നേടിയത് എങ്ങനെയെന്നതടക്കം അന്വേഷിക്കും. ശനിയാഴ്ചയാണ് പത്തനംതിട്ട സ്വദേശിയായ വിദ്യാർഥിനിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ എൽസി പിടിയിലായത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എംബിഎ വിദ്യാർഥിനിയിൽ നിന്നും എൽസി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 1.25 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയ…
Read Moreകണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്തിന് പുതുവഴികൾ; പുത്തൻ പരീക്ഷണത്തിന് അമ്മയും കുഞ്ഞും; പുതിയ പരീക്ഷണ രീതി കേട്ടൽ നിങ്ങൾ ഞെട്ടും
സ്വന്തം ലേഖകൻമട്ടന്നൂർ: പുതുവഴികളിലൂടെ സ്വർണക്കടത്ത് നടത്തി യുവതികളും യുവാക്കളും. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴിയാണ് പുതിയ വഴികൾ കണ്ടെത്തി സ്വർണക്കടത്ത് നടത്തുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞ മൂന്നു വർഷത്തിനിടെ കടത്താൻ ശ്രമിച്ചത് 182 കിലോയോളം സ്വർണം. ഈ മാസം മാത്രം ആറര കിലോയിലധികം സ്വർണം പിടികൂടി. ഡിസംബറിൽ ഒമ്പതുപേരിൽ നിന്നായി മൂന്നരക്കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഈ മാസം ഇതുവരെയായി എട്ടു പേരെയും അറസ്റ്റ് ചെയ്തു. ഒരു കോടി രൂപയിൽ താഴെ വിലയുള്ള സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നൽകും. ഇത് കണക്കു കൂട്ടിയാണ് മിക്ക സംഘങ്ങളും സ്വർണം കടത്തുന്നത്. പിടികൂടാതിരിക്കാൻ സ്വർണക്കടത്തിന് പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് കടത്തുകാർ. പേസ്റ്റ് രൂപത്തിലുള്ള സ്വർണംകഴിഞ്ഞ ദിവസം പുലർച്ചെ മസ്ക്കറ്റിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനി അടിവസ്ത്രത്തിനുള്ളിൽ പാഡിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്. ബ്ലീഡിംഗായതു കൊണ്ടാണ് പാഡ് ധരിച്ചതെന്നാണ്…
Read More