കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എന്നാല്‍ രോഗകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് രോഗം പടരാന്‍ ഇടയാക്കിയതായി കരുതുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു.…
Read MoreCategory: Top News
ഡേറ്റ റിക്കാർഡർ കണ്ടെത്തി..! സൈനിക ഹെലികോപ്റ്റർ അപകടം; വ്യോമസേന അന്വേഷണം തുടങ്ങി; ഡേറ്റ റിക്കാർഡർ പറയുന്നത്…
ന്യൂഡൽഹി/ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഡേറ്റ റിക്കാർഡർ കണ്ടെടുത്തു. ദുരന്തത്തെക്കുറിച്ചു വ്യോമസേന അന്വേഷണം തുടങ്ങി. വ്യോമസേനാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ ഡേറ്റ റിക്കാർഡർ വിശകലനം ചെയ്താൽ അപകടത്തെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഡേറ്റ റിക്കാർഡർ ഉടൻ പരിശോധന വിധേയമാക്കും. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ വൈകുന്നേരം തന്നെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി അപകടസ്ഥലത്തേക്കു തിരിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12:20ന് തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടം നടന്നത്. കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്. ദൃശ്യങ്ങൾ…
Read Moreഈ അവസരം നിങ്ങൾ പ്രയോജനപ്പെടുത്തൂ…സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ‘ നിയുക്തി- 2021 മെഗാ തൊഴിൽ മേള 11 മുതൽ; കാൽ ലക്ഷം പേർക്ക് തൊഴിലുറപ്പാക്കാൻ ലക്ഷ്യം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ‘നിയുക്തി 2021’ മെഗാ തൊഴില്‍ മേള ഡിസംബര്‍ 11 മുതല്‍ ജനുവരി എട്ട് വരെ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ വിവിധ ജില്ലകളിൽ നടക്കുന്ന മെഗാ തൊഴിൽ മേള രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കാൽ ലക്ഷം പേർക്ക് തൊഴിലുറപ്പാക്കുകയാണ് ലക്ഷ്യം. ആയിരത്തിലധികം തൊഴില്‍ദാതാക്കളെയും 50000ത്തിലധികം ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് വിവിധ ജില്ലകളിൽ തൊഴിൽ മേളകൾ സംഘടിപ്പിച്ചിരിക്കുന്നതെന്നു അധികൃതർ പറയുന്നു. തൊഴില്‍മേളയിൽ ഐടി, ടെക്സ്റ്റയില്‍സ്, ജൂവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികള്‍ മേളയിൽ പങ്കെടുക്കുന്നുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.jobfest.kerala.gov.in ല്‍ നടത്താം. ഇടുക്കി, ആലപ്പുഴ, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നേരത്തെ നിയുക്തി തൊഴില്‍ മേള സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ജോബ് ഫെയര്‍…
Read Moreരാജ്യം കരയുമ്പോള്‍ ചിലര്‍ക്ക് ചിരി അടക്കാന്‍ വയ്യ ! റാവത്തിന്റെ മരണം ആഘോഷമാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയെല്ലാം പൊക്കും…
കുനൂരില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് മരണപ്പെട്ടതിന്റെ വേദനയില്‍ വിങ്ങുകയാണ് രാജ്യം. ഇതിനിടെയിലും അപകട വാര്‍ത്ത പുറത്ത് വന്നയുടന്‍ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളില്‍ ആഘോഷം തീര്‍ക്കുകയാണ് ഒരു വിഭാഗം ആളുകള്‍. ഇത്തരത്തില്‍ ബിപിന്‍ റാവത്തിന്റെ മരണം ആഘോഷമാക്കിയവരെ നിരീക്ഷിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’റിയാക്ഷന് ഇട്ട് കൊണ്ടാണ് പ്രതികരണം. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കമന്റുകളും, റിയാക്ഷനും ഇടുന്നതില്‍ പാക്കിസ്ഥാന് കാരാണ് കൂടുതല്‍ എങ്കില്‍, ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ ആഘോഷം തീര്‍ക്കുന്നത് മലയാളികളായ ഇസ്ലാമിസ്റ്റുകളാണ്. മലയാള വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്സുകളിലും ഇവര്‍ ചിരിച്ചുല്ലസിക്കുകയാണ്.ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച…
Read Moreമഞ്ഞിനുള്ളിലേക്ക് മായുന്നു, പിന്നാലെ വലിയൊരു ശബ്ദം…’ അപകടത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ..? പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നു, ബിപിൻ റാവത്തെന്ന് പേരും പറഞ്ഞു
ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ തൊട്ടുമുമ്പുള്ളതെന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കുനൂരിലെ കട്ടേരി ഫാമിന് സമീപത്തു നിന്ന് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് തമിഴ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ഹെലികോപ്റ്റർ മഞ്ഞിനുള്ളിലേക്ക് മായുന്നതും വലിയൊരു ശബ്ദം കേൾക്കുന്നതുമാണ് വീഡിയോയിലുള്ളത്. റെയിൽ പാളത്തിലൂടെ നടന്നു നീങ്ങിയവരാണ് ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം, സംയുക്ത സൈനിക മേധാവി സഞ്ചരിച്ച വിമാനം തന്നെയാണോ വീഡിയോയിൽ കാണുന്നതെന്ന് സ്ഥിരീകരണമില്ല. അപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘം ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ട്. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തിയിട്ടുണ്ട്. വ്യോമസേന മേധാവി വി.ആർ. ചൗധരി അപകടസ്ഥലത്ത് എത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു. അപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘം ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചിട്ടുണ്ട്. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.…
Read Moreവനിതാ എസ്ഐ കരണത്തടിഞ്ഞു ജീപ്പിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ ബനിയനിട്ട പോലീസുകാരൻ കുനിച്ചു നിർത്തിയിടിച്ചു; ആളുമായി സ്റ്റേഷനിലെത്തിച്ച യുവാക്കൾ നേരിട്ടത് കൊടിയ മർദനം
തൃപ്പൂണിത്തുറ: വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് വനിത എസ്ഐയുടെ നേതൃത്വത്തിൽ മർദിച്ചതായി ആക്ഷേപം. ഉദയംപേരൂർ നടക്കാവ് മേക്കേവെളിയിൽ സദാനന്ദന്റെ മകൻ നിതിൻ(25) ആണ് പോലീസ് മർദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരൻ അരുണിനെയുമാണ് പോലീസ് മർദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനിൽ ഒരു സംഘം യുവാക്കൾ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയി മർദിച്ചത്. എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയൻ ധരിച്ച പോലീസുകാരനും കുനിച്ചു നിർത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം. പിന്നീട് യഥാർഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പോലീസ് യുവാക്കളെ പുലർച്ചെ രണ്ടോടെ…
Read Moreനാലു ദിവസം പ്രായമുള്ള കുഞ്ഞ് വീടിനുള്ളിൽ മരിച്ച നിലയിൽ; വീട്ടിൽ പ്രസവിച്ച യുവതിയുടെ കുട്ടിയെ കണ്ടെത്തിയത് ബക്കറ്റിൽ; അധികം പുറത്തിറങ്ങാത്ത ഇവരെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ…
കാഞ്ഞിരപ്പള്ളി: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ വാടകയ്ക്കു താമസിക്കുന്ന മൂത്തേടത്ത്മലയില് സുരേഷ് – നിഷ ദമ്പതികളുടെ ആറാമത്തെ ആൺകുട്ടിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് മാതാവ് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് ജോലിക്കുപോയിരുന്നു. കുട്ടി ജനിച്ച വിവരം അയല്‍വാസികൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില് കേട്ട് അയല്‍വാസിയായ സ്ത്രീ എത്തിയപ്പോള്‍ വീട്ടില്‍ എല്ലാവര്ക്കും കോവിഡ് ആണെന്നു പറഞ്ഞു തിരിച്ചയച്ചു. സംശയം തോന്നിയ ഇവര്‍ ആശാ വര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നിറുത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ മറവു ചെയ്യാന്‍ വേണ്ടി കുഞ്ഞിനെ ബക്കറ്റിലിടാന്‍ താന്‍ മൂത്ത…
Read Moreലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീന ആള് ജഗജില്ലി ! പീഡകര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തത് ഇവര്‍;ആഡംബര ജീവിതത്തിനായി എന്തും ചെയ്യും…
ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നല്കി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അജ്മല്‍ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസിനു ലഭിച്ച പരാതിയില്‍ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാര്‍ പിടിയിലായിരുന്നു. പ്രതികളായ ഷമീര്‍, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. ക്രിസ്റ്റീന വന്‍ബന്ധങ്ങളുള്ള വ്യക്തിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ ബന്ധങ്ങളാണ് ഇവര്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാനുള്ള കാരണവും എന്നാണ് വിവരം. ആഡംബര കാറിലും മറ്റു കറങ്ങി നടക്കുന്ന ശീലക്കാരിയാണ് ഇവര്‍. പീഡന വിവരം പൊലീസ് അറിയുമ്പോള്‍ ഇവര്‍ ലോഡ്ജിലുണ്ടായിരുന്നു. എന്നാല്‍ അന്ന് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തില്ല. ഇന്‍ഫോ പാര്‍ക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജില്‍ 27-കാരി മലപ്പുറം സ്വദേശിനിയെ നവംബര്‍ 29…
Read Moreആറു വര്‍ഷത്തിനിടെ നടന്നത് 76 സ്ത്രീ പീഡന മരണങ്ങൾ;അഞ്ചര വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 74,679 ഗാർഹിക പീഡന കേസുകൾ
സീമ മോഹന്‍ലാല്‍ കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കുറയുന്നില്ലെന്നു റിപ്പോര്‍ട്ട്. കേരള പോലീസിന്റെ കണക്കു പ്രകാരം 2016 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെ 74,679 കേസുകളാണ് സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ 15,114, 2017 ല്‍ 14,263, 2018ല്‍ 13,643, 2019ല്‍ 14,293, 2020ല്‍ 12,659, 2021 ഏപ്രില്‍ വരെ 4,707 എന്നിങ്ങനെയാണ് കണക്ക്.ആറു വര്‍ഷത്തിനിടെ നടന്നത് 76 സ്ത്രീ പീഡന മരണങ്ങൾ. 2016ല്‍ 25 പേരും 2017ല്‍ 12 ഉം 2018ല്‍ 17 ഉം 2019ലും 2020ലും ആറും 2021 സെപ്റ്റംബര്‍ വരെ എട്ടു പേരും മരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ ഭര്ത്താക്കന്മാരില്നിന്നും ബന്ധുക്കളില്‍നിന്നുമുള്ള പീഡനങ്ങളാണ്. ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും പ്രതികളായ 1,080 കേസുകൾ 2021 ഏപ്രില്‍ വരെ രജിസ്റ്റര്‍ ചെയ്തു. 13 വര്‍ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് 212 മരണങ്ങൾ റിപ്പോര്‍ട്ട്…
Read Moreസംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു; ഏഴു മരണം…
കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്ക് പോയ ഹെലികോപ്റ്റര്‍ കൂനൂരിലാണ് തകര്‍ന്നു വീണത്. ഏഴു പേര് മരിച്ചതായി ഊട്ടി പോലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വനമേഖലയില്‍ തകര്‍ന്നു വീണത്. ബിപിന്‍ റാവത്തും കുടുംബാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും ഉണ്ടായിരുന്നതായി വ്യോമസേനയും സ്ഥിരീകരിച്ചു. കോയമ്പത്തൂരിനു സമീപം സുലൂര്‍ വ്യോമസേന താവളത്തില്‍നിന്നാണ് ഹെലികോപ്റ്റര്‍ ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പോയത്. അപകടം നടന്നയുടന്‍ ഊട്ടി പോലീസാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിന്നാലെ കരസേനയിലെ ഉന്നത…
Read More