അരുവിത്തറ എന്ന സ്ഥലപ്പേര് പറഞ്ഞതിന് നഴ്സിനോട് കയര്‍ത്ത് സംസാരിച്ച ഈരാറ്റുപേട്ട നഗരസഭ സിപിഎം കൗണ്‍സിലര്‍ അനസ് പാറയിലിന്റെ വാക്കുകള്‍ കേരളത്തെ ഞെട്ടിക്കുകയാണ്. സൗജന്യ വന്ധ്യത ക്യാംപ് സംബന്ധിച്ച വിവരം അറിയിക്കാന്‍ വിളിച്ചതായിരുന്നു നഴ്സ്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഫെര്‍ട്ടിലിറ്റി ക്ലിനിക് അരുവിത്തറ പള്ളിക്കു സമീപമുള്ള കിസികോ ഡയഗ്നോസ്റ്റിക് സെന്റര്‍ മുഖേന നടത്തുന്ന ക്യാംപിനെ സംബന്ധിച്ചു അറിയിക്കാനാണ് കൗണ്‍സിലറെ വിളിച്ചത്. എന്നാല്‍, അരുവിത്തറ എന്ന സ്ഥലമുണ്ടോ എന്നും ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേരെന്നും വര്‍ഗീയത പറയുകയാണെന്നു കരുതേണ്ടെന്നും അനസ് പാറയില്‍ വിളിച്ച നഴ്സിനോട് പറയുന്നുണ്ട്. എന്നാല്‍, അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകള്‍ക്ക് വ്യത്യസ്ത പിന്‍കോഡുകളും ഉണ്ട് എന്നതിനാല്‍ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. അനസ് പാറയലിന്റെ അഡ്രസില്‍ പോലും അരുവിത്തറ എന്നാണ് ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, പ്രദേശത്ത് ഇസ്ലാമിസ്റ്റുകള്‍ ശക്തിപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ…
Read MoreCategory: Top News
മിന്നുന്നതെല്ലാം പൊന്നല്ല… ബാങ്കുകളെ കബളിപ്പിക്കാന്‍ കോള്‍ ഗേള്‍സ്! കേരളത്തില്‍ വേരുറപ്പിച്ച് അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘം; കൊടുവള്ളി കേന്ദ്രീകരിച്ച് വ്യാജ പണയപ്പൊന്ന്’ നിര്‍മാണം
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും ബാങ്കുകളേയും വ്യാജ സ്വര്‍ണം പണയംവച്ച് കബളിപ്പിക്കാന്‍ മാഫിയ. അന്തര്‍സംസ്ഥാന സംഘങ്ങളും സംസ്ഥാനത്തെ സ്ഥിരം കവര്‍ച്ചാസംഘങ്ങളും കോള്‍ ഗേള്‍സിനെ വരെ ഉപയോഗപ്പെടുത്തി സ്വര്‍ണ പണയത്തട്ടിപ്പിലൂടെ വന്‍തുക ബാങ്കുകളെ കബളിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍. പരപ്പനങ്ങാടിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിപ്പ് നടത്തിയ സംഘം കോയമ്പത്തൂരിലും പാലക്കാടും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പണയം വയ്ക്കുമ്പോള്‍ സമര്‍പ്പിച്ച ആധാര്‍കാര്‍ഡ് വ്യാജമായിരുന്നതിനാല്‍ തട്ടിപ്പ് സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കോഴിക്കോട് കഴിഞ്ഞ മാസം പിടിയിലായ സ്വര്‍ണ കവര്‍ച്ചാസംഘം ബാങ്കുകളില്‍ പണയത്തിനായി വ്യാജ സ്വര്‍ണം ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് കസബ പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ സംഘം മുമ്പും സമാനമായ രീതിയില്‍ ബാങ്കുകളെ കബളിപ്പിച്ചതായും പോലീസ് തിരിച്ചറിഞ്ഞു. സംസ്ഥാനവ്യാപകമായി നിരവധി സംഘങ്ങള്‍ ഇത്തരത്തില്‍ വ്യാജ സ്വര്‍ണം വച്ച് ബാങ്കുകളില്‍ നിന്ന് പണം ഈടാക്കിയതായുള്ള…
Read Moreആരാണ് വലുത് മേയറോ?.., എംഎൽഎയോ?… ഫോട്ടോ ചെറുതായി, മേയർ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി; സംഭവം അറിഞ്ഞ് എംഎൽഎ ചെയ്തത് കണ്ടോ!
തൃശൂർ: തന്റെ ഫോട്ടോ എംഎൽഎയുടെ ഫോട്ടോയെക്കാൾ ചെറുതായതുകണ്ട മേയർ പരി പാടിയിൽ പങ്കെടുക്കാതെ മടങ്ങി. ഇന്നലെ പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിജയ ദിനാചരണ ചടങ്ങിലാണ് സംഭവം. സ്കൂളിനു മുന്നിൽ പരിപാടിയുടെ ഫ്ലക്സ് വച്ചതിൽ ഉദ് ഘാടകനായ പി. ബാലചന്ദ്രൻ എംഎൽഎയുടെ ഫോട്ടോ വലുതാക്കി വച്ചിരുന്നു. തൊട്ടടുത്ത് അധ്യക്ഷനായ മേയറുടെ ഫോട്ടോ ചടങ്ങിൽ പങ്കെടുക്കുന്ന മറ്റു കൗണ്‍സിലർമാരുടെ വലിപ്പത്തിലാണു വച്ചിരുന്നത്. ഇതു കണ്ട് അസ്വസ്ഥനായ മേയർ എം.കെ. വർഗീസ്, മേയർ ആരാണെന്നു മനസിലായില്ലേ എന്നു ചോദിച്ചു പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. ഇതറിഞ്ഞ് ചടങ്ങിൽ പങ്കെടുക്കാൻ വന്നുകൊണ്ടിരുന്ന എംഎൽഎ, ഇവിടേക്കു വരാതെ വേറെ പരിപാടിയിൽ പങ്കെടുക്കാൻ പോയി. അതോടെ വെട്ടിലായ സംഘാടകർ, മുഖ്യാ തിഥിയായിരുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോ പകുമാറിനെ ഉദ്ഘാടകനാക്കി. ഡിവിഷൻ കൗണ്‍സിലർ എ. കെ. സുരേഷും പങ്കെടുത്തു. യോഗം അവസാനിക്കാറായപ്പോൾ ഉദ്ഘാടകനായ പി.…
Read Moreപ്രതി യാതൊരു ദയയും അർഹിക്കുന്നില്ല; ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ചയാൾക്ക് കഠിനതടവും 50,000 രൂപ പിഴയും
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജൻ (40)നെയാണ് ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2016 ഫെബ്രുവരിയി 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസുഖബാധിതനായ കുട്ടി ശുചിമുറിയിൽ കയറിയപ്പോൾ പ്രതി പിന്നാലെ പോയി പീഡിപ്പിക്കുകയായിരുന്നു. മകനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പ്രതി മകനെ പീഡിപ്പിക്കുന്നത് കുട്ടിയുടെ അമ്മ കണ്ടത്. അമ്മ ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അസുഖബാധിതനായ കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നതു കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നൽകി. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും…
Read Moreറോഡില്‍ ചുമ്മാ ഹോണടിച്ചു കളിച്ചാല്‍ ഇനി പണിപാളും ! ഇന്നു മുതല്‍ ആരംഭിക്കുന്ന ഓപ്പറേഷന് ഡെസിബലില്‍ കുടുങ്ങിയാല്‍ എട്ടിന്റെ പണി…
റോഡില്‍ വെറുതെ ഹോണടിച്ച് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നത് ചിലരുടെ രീതിയാണ്. പാശ്ചാത്യനാടുകളില്‍ കാണാനില്ലാത്ത ഈ സവിശേഷത ഇന്ത്യയില്‍ വ്യാപകമാണ്. എന്നാല്‍ ഇനി അത്തരക്കാര്‍ക്ക് പിടിവീഴും. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന് ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡുകള്‍ ബുധനാഴ്ച മുതല്‍ റോഡിലിറങ്ങും. വാഹനങ്ങളില്‍ ഉയര്‍ന്ന ശബ്ദത്തിനായി പുതിയ ഹോണ്‍ പിടിക്കുന്നവര്‍ നിരവധിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികള്‍ കൂടുതല്‍. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന് ഡെസിബെല്‍ തുടങ്ങുന്നത്. മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കും. പാര്‍ക്കിംഗിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ മുമ്പിലുള്ള വാഹനക്കാരെ ഞെട്ടിക്കുന്ന തരത്തില്‍ ഹോണ്‍ മുഴക്കുന്നവരും കുറവല്ല. പിന്നില്‍ നിന്നുള്ള അപ്രതീക്ഷിത ഹോണടി…
Read Moreപഠനോപകരണങ്ങള്‍ നല്കി ചെറിയ പെണ്‍കുട്ടികളെ ചൂഷണം ചെയ്തു ! പീഡകനെ നടുറോഡിലിട്ട് ‘ശരിയാക്കി’ സ്ത്രീകളും കുട്ടികളും…
സേവനപ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തയാളെ കുട്ടികളും സ്ത്രീകളും നടുറോഡിലിട്ട് തല്ലി ചതച്ചു. വിശാഖപട്ടണത്താണ് സംഭവം. നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളെ പഠനോപകരണങ്ങള്‍ വാഗ്ദാനം നല്കി സന്നദ്ധ സംഘടനാ പ്രവര്ത്തകന് ചൂഷണം ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. സഹായം വാഗ്ദാനം ചെയ്ത് ഒന്‍പതും പത്തും വയസുള്ള പെണ്‍കുട്ടികളെ സ്വന്തം ഇംഗിതത്തിനു വിധേയനാക്കിയത് ഡൊമ്മ ചിന്നറാവു എന്ന സന്നദ്ധ പ്രവര്‍ത്തകനാണ്. നാലിലും അഞ്ചിലും പഠിക്കുന്ന പെണ്‍കുട്ടികളെ പുസ്തകങ്ങളും ബാഗുകളും നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് ഇയാള്‍ സ്വന്തം സംഘനയുടെ ഓഫിസിലെത്തിച്ചത്. പഠന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ കുട്ടികളോട് അപമര്യാദയായി പെരുമാറി. അടുത്ത ദിവസം കുട്ടികളിലൊരാള്‍ അധ്യാപകനോടു ദുരവസ്ഥ വിവരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളും അധ്യാപകരും വനിതാ സംഘടനാ പ്രവര്‍ത്തകരും റാവുവിന്റെ ഓഫീസിലെത്തി ചോദ്യം ചെയ്തു. പിന്നീട് വിചാരണ നടുറോഡിലേക്കെത്തി. സ്ത്രീകളും കുട്ടികളും…
Read Moreമന്ത്രവാദ ചികിത്സയെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം; ആശുപത്രി ചികിത്സ നിഷേധിച്ച് ഇവിടെ എത്തിച്ചത് ഭർത്താവെന്ന് ബന്ധുക്കൾ
കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണം സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. നൂർജഹാന് മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്വച്ചാണെന്നും ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്നും ബന്ധുക്കൾ പറയുന്നു. പോലീസ് ഇടപെട്ട് നൂർജഹാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്.
Read Moreഒമൈക്രോണ്‍ രാജ്യത്ത് വന്‍ മൂന്നാം തരംഗമുണ്ടാക്കും ! 12 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന് നല്‍കണമെന്ന് ഐഎംഎ…
ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ. ഇക്കാരണത്താല്‍ രോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്സിന് നല്‍കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കകുയാണ്. ഇതു കൂടാതെ 12-18 വയസ്സുകാര്‍ക്കു കൂടി വാക്സിന് നല്കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്കുന്നു രാജ്യത്ത് ഇതുവരെ 126 കോടി പേര്‍ക്കാണ് കോവിഡ് വാക്സിന്…
Read Moreഎല്ലാം ലോഡ്ജ് ഉടമയുടെ ഒത്താശയോടെ! ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; മോഡലിനെ കൂട്ടമാനഭംഗം ചെയ്ത കേസ്; പ്രതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെ
കാക്കനാട്: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവില്‍ തന്നെ. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, ലോഡ്ജ് ഉടമ ക്രിസ്റ്റീന എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തിരുന്നു. തമിഴ്നാട് സ്വദേശിയായ ക്രിസ്റ്റീന നാട്ടിലേക്ക് കടന്നുവെന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ലോഡ്ജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സംഭവം. കാക്കനാട്…
Read Moreഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയ നിലയിലും ! താനെയില്‍ എത്തിയ 109 വിദേശികളെ കാണാനില്ല;ഒമിക്രോണ്‍ വ്യാപിക്കുമോയെന്ന് ആശങ്ക…
രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായി. മഹാരാഷ്ട്രയിലെത്തിയ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്പറേഷന് മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു. ഇവര്‍ അവസാനം നല്കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത്…
Read More