തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും ലിസ്റ്റ് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആകെ 1,707 സ്കൂൾ ജീവനക്കാരാണ് വാക്സിനെടുക്കാത്തത്. 229 ജീവനക്കാരാണ് വിച്ച്എസ്ഇയില് വാക്സിനെടുക്കാത്തത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. എല്‍പി, യുപി, ഹൈസ്കൂള്‍ എന്നീ വിഭാഗങ്ങളിൽ 1,066 പേര് വാക്സിനെടുത്തില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാർ വാക്സിൻ എടുക്കാനുള്ളത്. പാലക്കാട് 61, മലപ്പുറം 201, കോഴിക്കോട് 151, വയനാട് 29, തിരുവനന്തപുരം 110, കൊല്ലം 90, പത്തനംതിട്ട 51, ആലപ്പുഴ 89, കോട്ടയം 74, ഇടുക്കി 43, എറണാകുളം 106, തൃശൂര്‍ 124, കണ്ണൂര്‍ 90, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് കണക്ക്. വാക്സിനെടുക്കാത്തവരോടു വിശദീകരണം ചോദിച്ചതായി മന്ത്രി അറിയിച്ചു. ആരോഗ്യപ്രശ്നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്നും കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreCategory: Top News
മലബാറിൽ കോൺഗ്രസിൽനിന്ന് പുതിയ മുന്നണി; എ, ഐ വിഭാഗങ്ങളുടെ ഏകീകരണ ചുമതല മമ്പറം ദിവാകരൻ ഉൾപ്പെടെ 3 പേർക്ക്; കോൺഗ്രസ് നേതാവിന്റെ സംഭാഷണം രാഷ്ട്രദീപികയ്ക്ക്
നവാസ് മേത്തർതലശേരി: വടക്കേ മലബാറിൽ കോൺഗ്രസ് എ, ഐ വിഭാഗങ്ങളുടെ ഏകീകരണത്തിനുള്ള പൂർണ ചുമതല മമ്പറം ദിവാകരനുൾപ്പെടെ മൂന്ന് നേതാക്കൾക്ക്. കെപിസിസി ഭാരവാഹി ഉൾപ്പെടെയുള്ള മൂന്ന് പേർക്കാണ് കണ്ണൂർ, കാസർഗോഡ്, വയനാട് ,കോഴിക്കോട് ജില്ലകളുടെ ചുമതല നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കളിൽ ചിലർ നടത്തിയ ഫോൺ സംഭാഷണം രാഷ്ട്രദീപികയ്ക്ക് ലഭിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് കോൺഗ്രസിലുണ്ടായിട്ടുള്ള പ്രതിസന്ധി ഇതോടെ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. സുധാകര വിഭാഗം മമ്പറം ദിവാകരനെ കൈയേറ്റം ചെയ്ത സംഭവം കൂടി പുറത്തുവന്നതോടെ സംസ്ഥാന തലത്തിൽതന്നെ സുധാകരനെതിരെ കൂടുതൽ രഹസ്യ നീക്കങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ നടന്ന രഹസ്യ യോഗത്തെ തുടർന്ന് എ,ഐ വിഭാഗങ്ങളുടെ കൂട്ടായ്മക്കായി ഒരോ മേഖലയിലും മുതിർന്ന മൂന്ന് നേതാക്കളെ വീതമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി…
Read Moreമാരകായുധങ്ങളുമായി അടിവസ്ത്രം മാത്രം ധരിച്ച ദൃഢഗാത്രർ; കോട്ടയത്ത് കുറുവ ഭീതി അകലുന്നില്ല; നാട്ടുകാരുടെ സംശയം ഇങ്ങനെ…
ഏറ്റുമാനൂർ: രാത്രിയിൽ കറങ്ങി നടക്കുന്ന അജ്ഞാതസംഘങ്ങളെ തുടർച്ചയായി കാണുന്നതോടെ അതിരന്പുഴയിൽ നാട്ടുകാരുടെ ഭീതി അകലുന്നില്ല. അതിരന്പുഴ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ ഏഴു വീടുകളിലാണ് ആദ്യം മോഷണശ്രമങ്ങൾ നടന്നത്. ഇവരുടെ ദൃശ്യങ്ങൾ ഒരു സിസിടിവിയിൽ പതിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായി. സംഘത്തിലുണ്ടായിരുന്ന മൂന്നു പേരുടെയും കൈയിൽ വടിവാൾ, മഴു തുടങ്ങിയ മാരകായുധങ്ങൾ, അടിവസ്ത്രം മാത്രം ധരിച്ച ദൃഢഗാത്ര, ഇവർ കറങ്ങുന്നത് അർധരാത്രി മുതൽ പുലർച്ചെ വരെ… ഈ ലക്ഷണങ്ങൾ കൊണ്ട് ഇത് കുറുവ സംഘം തന്നെയെന്ന് നാട്ടുകാർ ഉറപ്പിച്ചു. ഇതോടെ നാടാകെ ഭീതിയിലായി. തൊട്ടടുത്ത ദിവസങ്ങളിൽ മാന്നാനം, അടിച്ചിറ, കാട്ടാത്തി, മുണ്ടകപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മോഷ്ടാക്കളെ രാത്രിയിൽ കണ്ടതായി പറയുന്ന സംഭവങ്ങളുണ്ടായി. നാടു മുഴുവൻ അരിച്ചു പെറുക്കിയിട്ടും പക്ഷേ മോഷ്ടാക്കൾ കാണാമറയത്ത് തന്നെ. ബുധനാഴ്ച രാത്രിയിൽ മണ്ണാർകുന്ന് മലയിൽ പടിയിൽ മൂന്നു പേരെ കണ്ടതായി പറഞ്ഞതനുസരിച്ച് പഞ്ചായത്ത്…
Read Moreകേരളത്തിലും വേരുറപ്പിക്കാൻ മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും; കോൺഗ്രസും സിപിഎമ്മും പ്രതിരോധത്തിൽ; രാഷ്ട്രീയ വിലയിരുത്തൽ ഇങ്ങനെ…
കണ്ണൂർ: പശ്ചിമബംഗാളിൽ സിപിഎമ്മിനെ നിലംപരിശാക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ വിറപ്പിക്കുകയും ചെയ്ത ആർജവത്തിൽ കേരളത്തിലും ചുവടുറപ്പിക്കാനുള്ള നീക്കവുമായി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും. രാജ്യത്തിന്റെ രക്ഷയ്ക്ക് ദീദിയെ വിളിക്കൂ എന്ന മുദ്രാവാക്യവുമുയർത്തിയാണ് കേരളത്തിലും സംഘടന കെട്ടിപ്പടുക്കാൻ നീക്കങ്ങൾ നടത്തുന്നത്.പാർട്ടിക്ക് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി പേരിനുള്ള പാർട്ടി ഘടകം എന്നതിലുപരി താഴെത്തട്ടു മുതൽ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കാനാണ് തീരുമാനം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി എല്ലാ ജില്ലകളിലും പാർട്ടി സംവിധാനം ശക്തമാക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ദേശീയ നേതാവ് പ്രശാന്ത് കിഷോറിനാണ് മമതാ ബാനർജി കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പി.വി.അൻവർ എംഎൽഎക്കൊപ്പം കോൺഗ്രസ് വിടുകയും പിന്നീട് എസ്ഡിപിഐ നാഷണൽ കൗൺസിൽ അംഗമാവുകയും ചെയ്ത സി.ജി.ഉണ്ണിയെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കും. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകും. കേന്ദ്രാവിഷ്കൃത നയങ്ങൾക്കെതിരേ വിശാല മതേതര ചേരി ഒരുക്കി…
Read Moreസന്ദീപിന്റെ നെഞ്ചിൽ മാത്രം ഒൻപതു കുത്തുകൾ; പിടിയിലായവര്‍ക്കു ബിജെപി ബന്ധം; നാലുപേരിൽ ഒരാൾ കുത്തിയിറക്കിയ പരിക്കാണ് മരണകാരണം
തിരുവല്ല: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി. ബി. സന്ദീപ് കുമാറിനെ (33) വീടിനു സമീപം ആക്രമിച്ചതു കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയെന്നു സൂചന. സന്ദീപിന്റെ നെഞ്ചിൽ മാത്രം ഒൻപതു കുത്തുകളാണ് ഏറ്റത്. നെഞ്ചിലേറ്റ മുറിവു മൂലമാണ് സന്ദീപ് മരിച്ചതും. കേസിൽ ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് എന്നവരാണ് പിടിയിലായത്. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ ആലപ്പുഴ കരുവാറ്റയില്നിന്നാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ അഞ്ച് പ്രതികളുള്ളതായും ഒരാളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. പിടിയിലായവര്‍ക്കു ബിജെപി ബന്ധമുണ്ടെങ്കിലും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസ് നിഗമനം. എന്നാല്‍, പിടിയിലായവരില്‍ ഒരാള്‍ക്ക് കണ്ണൂര്‍ ബന്ധമുള്ളതായും പറയുന്നു. ഇന്നലെ രാത്രി എട്ടോടെ തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിലാണ് കൊലപാതകം നടന്നത്. വയലിനു സമീപത്തെ ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വലിച്ചിഴച്ചു കൊണ്ടുപോയി വെട്ടിയും കുത്തിയും…
Read Moreഗോപിസ്വാമിയുടെ കാര്യം ഇനി ഗോവിന്ദാ…12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: തൃശൂരിൽ വ്യാജ വൈദ്യൻ പിടിയിൽ
പേരാമംഗലം: തൃശൂരിൽ 12 വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ വൈദ്യൻ അറസ്റ്റിൽ. പോട്ടോർ വെള്ളറോഡ് തെക്കേ കവറത്തോടു വീട്ടിൽ ഗോപിനാഥൻ ( ഗോപിസ്വാമി, 50) ആണ് അറസ്റ്റിലായത്. 2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പന്ത്രണ്ടുകാരിയുടെ തലവേദന മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെ കുട്ടിയോടു ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതി ഗോപിനാഥന് യൂസ്ഡ് കാറുകൾ വാങ്ങി മറിച്ചു കച്ചവടം നടത്തുന്ന ജോലിയാണ്. കൂടാതെ നാട്ടിൽ പൂജകൾ ചെയ്യുകയും ഏലസുകൾ ഉണ്ടാക്കിക്കൊടുക്കുകയും, നാഡിചികിത്സ, ഉഴിച്ചിൽ എന്നിവ നടത്തുകയും ചെയ്യുന്നയാളുമാണ്. ഗോപിനാഥൻ തമിഴ്നാട് ഉൾപ്പടെ പലസ്ഥലങ്ങളിലും പൂജകളും വ്യാജ ചികിത്സയും നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreസന്ദീപ് കൊലക്കേസിൽ നാല് പ്രതികൾ പിടിയിൽ; പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പോലീസ്
തിരുവല്ല: പെരിങ്ങരയിൽ സിപിഎം ലോക്കൽ സെക്രട്ടറി കുത്തേറ്റു മരിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. പെരിങ്ങര സ്വദേശി കണിയാംപറന്പിൽ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. പെരിങ്ങര ചാത്തങ്കരി പുത്തൻവീട്ടിൽ പി.ബി. സന്ദീപാണ് (32) കുത്തേറ്റ് മരിച്ചത്. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്. വാക്കുതർക്കത്തെത്തുടർന്ന് സന്ദീപിനെ പിന്തുടർന്നെത്തിയവരാണ് കൊലപാതകത്തിനു പിന്നിലെന്നു പറയുന്നു. ചാത്തങ്കരി എസ്എൻഡിപി സ്കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്. 11 കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെരിങ്ങരയിലെ ഒരു വ്യാപാരിയുമായി പ്രതികൾ സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായി. ഇതു പറഞ്ഞുതീർക്കാൻ സന്ദീപ്…
Read Moreഇന്ത്യയിലും ഒമിക്രോൺ: ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ രണ്ടു പേർക്ക് സ്ഥിരീകരിച്ചു; സമ്പർക്കത്തിൽ പതിനഞ്ചോളം പേർ
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് കർണാടകയിൽ എത്തിയ രണ്ടു പുരുഷൻമാർക്കാണ് രോഗം ബാധിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുവർക്കും സമ്പർക്കമുള്ള 15 ഓളം പേരെ കണ്ടെത്തിയതായും ഇവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായും കർണാടക ആരോഗ്യവകുപ്പും അറിയിച്ചു. 66, 46 വയസുള്ള പുരുഷന്മാർക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 66 വയസുകാരനുമായുള്ള സമ്പർക്കത്തിലൂടെയാണ് 46 കാരന് രോഗം പിടിപെട്ടതെന്നാണ് റിപ്പോർട്ട്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല. നിലവിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും 10 പേരുടെ പരിശോധനാ ഫലം കൂടി ഉടൻ പുറത്തുവരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പടരും ! ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്…
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. നിലവിലെ പഠനങ്ങള്‍ നല്കുന്ന സൂചന ഇതാണെന്നാണ് വിദഗ്ധ സമിതി പറയുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി കേരള സര്‍ക്കാരിന് മുന്നിയിപ്പ് നല്കി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. മാസ്ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മൂന്നാം ഡോസ് വാക്സിന് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സമിതി ശുപാര്‍ശ…
Read Moreമോഡലുകളുടെ അപകട മരണം; ലഹരി പാർട്ടികളിൽ സ്ഥിരം സന്ദർശകനായിരുന്ന ജെ.കെയെ തേടി പോലീസ് സൈജുവിനെതിരേ ഒമ്പത് കേസുകള്‍
സ്വന്തം ലേഖികകൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ പ്രതി സൈജു എം. തങ്കച്ചനെതിരേ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു.മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് സംഘം കേസുകൾ എടുത്തിട്ടുള്ളത്. ഫോര്‍ട്ടുകൊച്ചി, പനങ്ങാട്, മരട്, എറണാകുളം സൗത്ത്, ഇടുക്കി വെള്ളത്തൂവല്‍ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുവീതവും ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര എന്നിവിടങ്ങളില്‍ രണ്ടു കേസുകള്‍ വീതവുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഡി കാര്ഉടമയ്ക്കെതിരേയും കേസ്ഓടിച്ചിരുന്ന ഓഡി കാറിന്റെ ഉടമ തൃശൂര്‍ സ്വദേശി ഫെബി ജോണിനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസെടുത്തു. സൈജുവിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍. ഇടുക്കി വെള്ളത്തൂവലില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഇയാള്‍ സൈജുവിനൊപ്പം പങ്കെടുത്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സൈജുവിന്റെയും ഫെബിയുടേയും സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. കാക്കനാട്ട് ഫ്ളാറ്റില്‍ നടത്തിയ പാര്‍ട്ടിയില്‍ ഒരു വനിത ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായും…
Read More