കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചd യുവതി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി. കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപകടവിവരം ഇയാളാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാളെ കാണാനില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതോടൊപ്പം, മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന്…
Read MoreCategory: Top News
സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേർ കുടുങ്ങി! നമ്പര്‍ 18 ഹോട്ടലിനെതിരേ വീണ്ടും കേസ്; സംഭവദിവസം രാത്രി ചെയ്തത് ഇങ്ങനെ…
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് അപകടത്തില്‍ മരിച്ച കേസില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ ഏഴ് യുവതികളും ഉള്‍പ്പെടും. ഏഴു പോലീസ് സ്റ്റേഷനുകളിലായാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം സൈജുവുമായി അടുത്ത ബന്ധമുള്ള യുവതികള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതില്‍നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ഇയാളുമായി വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്തവരെയും സൈജുവിന്റെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച ദൃശ്യങ്ങളിലുള്ളവരെയുമാണ് ഇന്നലെ അന്വേഷണ സംഘം ചോദ്യംചെയ്തത്. തൃക്കാക്കര, ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ടുകൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് കേസുകള്‍ എടുത്തിരിക്കുന്നത്. സൈജുവിനെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നമ്പര്‍ 18…
Read Moreകോടതി ഉത്തരവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം ! പിതാവും മകനും അറസ്റ്റില്‍
വീട്ടിലെത്തിയ കുടുംബ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൂഞ്ഞാര്‍ സ്വദേശികള്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60) മകന് നിഹാല്‍(24) എന്നിവരാണ് പിടിയിലായത്. പാലാ കുടുംബ കോടതിയിലെ ജീവനക്കാരിയായ ചിങ്കല്ലേല്‍ കെ വി റിന്‍സി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജെയിംസിനെയും നിഹാലിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവ് ജെയിംസും സഹോദരന് നിഹാലും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരും കൈയേറ്റം ചെയ്തുവെന്നും, കല്ലുകൊണ്ട് ആക്രമിച്ചുവെന്നുമാണ് റിന്‍സിയുടെ പരാതി.
Read Moreരാത്രി പാമ്പ് കടിച്ചു; മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി വനപാലകർക്ക് കൈമാറി; യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു
കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചു. തെന്മല ഇടമൺ സ്വദേശി ബിനു(41) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. കരവാളൂര്‍ മാത്രയിലെ കലുങ്കുംമുക്ക് ഏലായില്‍ ബന്ധുവീട്ടിലേക്കു വരുന്നവഴി കാൽ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് ബിനുവിന് പാമ്പിന്റെ കടിയേറ്റത്. തുടർന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പാമ്പിനെ കണ്ടെത്തി ബിനു പിടികൂടി. ഇതുമായി റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. അരമണിക്കൂറിനുള്ളില്‍ വനപാലകരെത്തി പാമ്പിനെ ഏറ്റുവാങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ട ബിനുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ തന്നെ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
Read Moreകുറുവ സംഘമല്ല; കോട്ടയത്ത് അഴിഞ്ഞാടുന്നത് സാമൂഹ്യ വിരുദ്ധർ; ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മഴു ഓണ്‍ലൈനിൽ ലഭിക്കുന്നതാണെന്ന് പോലീസ്
ഏറ്റുമാനൂർ: കുറുവ ഭീതി നിലനിർത്തി അഴിഞ്ഞാടുന്നത് മയക്കുമരുന്ന് സംഘങ്ങൾ ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധരെന്ന് സൂചന.കഴിഞ്ഞ ദിവസം നീണ്ടൂരിൽ ഒരു വീടിനു സമീപം വിജനമായ പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മഴു ഓണ്‍ലൈനിൽ ലഭിക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസം മുന്‍പ് അതിരന്പുഴ മണ്ണാർകുന്നിൽ സിസിടിവിയിൽ പതിഞ്ഞത് കഞ്ചാവ് സംഘത്തിൽ പെട്ട രണ്ടു പേരുടെ ചിത്രമാണെന്നും പോലീസ് ഉറപ്പാക്കി. അതിരന്പുഴയിൽ കഴിഞ്ഞ 26ന് വെളുപ്പിന് ഏഴു വീടുകളിൽ നടന്ന മോഷണശ്രമം മാത്രമാണ് കുറുവ സംഘത്തിന്റേതെന്ന് ഉറപ്പിക്കാവുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യത്തിൽ അവരുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നു. ദൃഢഗാത്രരായ അവർ അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. മോഷണശ്രമങ്ങൾക്ക് ശേഷം അവർ റെയിൽപാളത്തിലൂടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാണ് പോയത്. അതിന്റെ തൊട്ടടുത്ത ദിവസം നീണ്ടൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കളിക്കാട് വീട്ടിൽ രാത്രിയിൽ എത്തിയ അജ്ഞാത സംഘം വാതിലിൽ തട്ടിയും സിറ്റൗട്ടിൽ ഉണ്ടായിരുന്ന കസേരകൾ…
Read Moreഒമിക്രോണ്‍: പരിശോധനാഫലം കാത്ത് കേരളം; റൂട്ട് മാപ്പ് തയാറാക്കുന്നു; യുകെയില്‍ നിന്നെത്തിയ ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റി
കോഴിക്കോട് : ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഡോക്ടറുടെയും കുടുംബത്തിന്റെയും റൂട്ട് മാപ്പ് തയാറാക്കുന്നു. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ട്രെയിനിലും അല്ലാതേയും ഡോക്ടര്‍ യാത്ര ചെയ്തതായാണ് വിവരം. ഈ വിവരങ്ങളുള്പ്പെടുത്തിയാണ് റൂട്ട്മാപ്പ് തയാറാക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് കോര്പറേഷന് പരിധിയിലാണ് താമസിക്കുന്നതെങ്കിലും പ്രദേശവാസികളുമായും മറ്റും ഇവര്‍ക്ക് സമ്പര്‍ക്കമില്ല. അതേസമയം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഡോക്ടറേയും അമ്മയേയും കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. അതേസമയം കോവിഡ് പോസിറ്റീവാണ്. 21-ന് വിദേശത്തുനിന്നെത്തിയ ഡോക്ടര്‍ക്ക് 26 നാണ് കോവിഡ് പോസിറ്റീവായത്. തുടര്‍ന്നു ഡോക്ടര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഒമിക്രോണ്‍ സാധ്യതയുള്ള രാജ്യത്തില്‍നിന്നു വന്നതിനാല്‍ ഡോക്ടര്‍ കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അതിനിടെ അമ്മയ്ക്കും കോവിഡ് പോസിറ്റീവായി. ഇവരുടെ സ്രവം ഇന്നു പരിശോധനയ്ക്കായി അയയ്ക്കാനാണ് തീരുമാനം. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read Moreആലത്തൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി ! നാടുവിട്ടത് മൂന്നു മാസം മുമ്പ്…
പാലക്കാട്ടെ ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈ.എസ്.പി. ഓഫീസിലാണ് പെണ്‍കുട്ടിയുള്ളത്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. സൂര്യയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതിരുന്നിട്ടും മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍. ഒടുവില്‍ മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മുംബൈയില്‍നിന്ന് കണ്ടെത്തിയത്. ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ…
Read Moreമതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ യുവാവിനെ ജീവനോടെ കത്തിച്ച് ആള്‍ക്കൂട്ടം ! ഞെട്ടലില്‍ ലോകം…
പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു. 40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന് വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍…
Read Moreമകനെ കൊന്നത് ഞാൻ തന്നെ; ഒരു കൊല്ലം പിന്നിടുമ്പോൾ മാതാവിന്റെ കുറ്റസമ്മതം; കൊല്ലാനുണ്ടായ സാഹചര്യം ഞെട്ടിക്കുന്നത്
വിഴിഞ്ഞം: യുവാവിന്റെ അസ്വഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഒരു വർഷത്തിനു ശേഷം മാതാവ് അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖ് (20)ന്റെ മരണവുമായി ബന്ധപ്പെട്ട് മാതാവ് നാദിറ (43)യെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. 2020 സെപ്തംബർ 14 നാണ് സിദ്ദിഖിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. തൂങ്ങിമരണമാണെന്ന് അന്ന് വീട്ടുകാർ പറഞ്ഞിരുന്നു. തിടുക്കത്തിൽ മൃതദേഹം അടക്കം ചെയ്യാൻ ഒരുങ്ങവെ പോലീസിനു കിട്ടിയ അജ്ഞാത സന്ദേശത്തെ തുടർന്ന് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയയ്ക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖും മാതാവുമായി പിടിവലിയുണ്ടായി. പിന്നീട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം തിരിച്ചെത്തിയപ്പോൾ…
Read Moreഇറച്ചി വെന്തതിന്റെ ഉപ്പ് നോക്കുമ്പോഴേക്കും വിലങ്ങുമായി അവരെത്തി; മരപ്പട്ടിയെ കൊന്നു കറിവച്ച അമ്പിളിയേയും കറിയും കസ്റ്റഡിയിലെ ടുത്തു ഫോറസ്റ്റ് അധികൃതർ
കാട്ടാക്കട : മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശി അറസ്റ്റിൽ. വിളവൂർക്കൽ ചിറയിൽ പുത്തൻവീട്ടിൽ അമ്പിളി (50) ആണ് പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്. ഇന്നലെ ഉച്ചതിരിഞ്ഞ് മലയം മണലിവിള ഭാഗത്തായിരുന്നു സംഭവം. പണി പൂർത്തിയായി വരുന്ന ഇയാളുടെ വീടിന് സമീപത്ത് കെണിവെച്ച് മരപ്പട്ടിയെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് എത്തുമ്പോൾ ഇയാൾ ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി. ഒരു സുഹൃത്ത് മുഖാന്തരമാണ് കെണി ഒരുക്കുന്നതിനുള്ള കൂട് നിർമിച്ചതെന്ന് പ്രതി സമ്മതിച്ചു. കെണിവയ്ക്കാൻ ഉപയോഗിച്ച കൂട്, പാത്രങ്ങൾ, ഇറച്ചിയുടെ അവശിഷ്ടങ്ങൾ, കറിവയ്ക്കുന്നത് ഉപയോഗിച്ച ആയുധങ്ങൾ എന്നിവ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. പരുത്തിപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ചർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ശനിയാഴ്ച വനം കോടതിയിൽ ഹാജരാക്കും.…
Read More