കേരള സര്‍ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്മെന്റ്. ഹാരിസണ്‍ കമ്പനി എട്ടു ജില്ലകളിലായാണ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കേസ് നല്‍കിയത് നാല് ജില്ലകളില്‍ മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര്‍ ഭൂമിയുടെ അവകാശമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ അവകാശം ഉന്നയിച്ചതില്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്‍പ്പെടും. 2263.80 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസണ്‍ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി…
Read MoreCategory: Top News
കാമുകിമാരെ ആവശ്യമുണ്ട്..! കഞ്ചാവ് കടത്താൻ ലഹരി മാഫിയയുടെ ചൂണ്ട; ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ണൂർ പോലീസിന്
റെൻകണ്ണൂർ: കാമുകിമാർക്കായി ഇൻസ്റ്റഗ്രാമിൽ ചൂണ്ടയിട്ടു കഞ്ചാവ്-മയക്കുമരുന്ന് മാഫിയ. കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായ കഞ്ചാവുസംഘത്തിൽനിന്നാണ് കാമുകിമാരെകൊണ്ടു നടത്തുന്ന കഞ്ചാവ്, മയക്കുമരുന്ന് കടത്തിനെക്കുറിച്ചു ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ണൂർ പോലീസിന് ലഭിച്ചത്. യുവാവിനെ മർദിച്ച സംഭവത്തിൽ എട്ടംഗ സംഘത്തിലെ അഞ്ചുപേരെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവ് വില്പനയെക്കുറിച്ചു പോലീസിന് ഒറ്റിക്കൊടുത്തുവെന്ന് പറഞ്ഞാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ഈ സംഭവത്തിലെ എട്ടുപേരിൽ അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായിട്ടുള്ള ഒരാളുടെ കാമുകിയായ താമരശേരി സ്വദേശിനി ബംഗളൂരു എയർപോർട്ടിലാണ് ജോലി ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി ഈ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു പ്രണയത്തിലാകുകയായിരുന്നു. ഈ പെൺകുട്ടിയെ ലഹരി നല്കി പ്രതി വശീകരിക്കുകയും ചെയ്തു. തുടർന്ന്, കേരളത്തിലേക്കു പലതവണ ഈ പെൺകുട്ടിയെ ഉപയോഗിച്ചു കഞ്ചാവും മയക്കുമരുന്നും കടത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.…
Read Moreകഴുത്തിന് താഴെയായി കുത്തിയ കത്തി ഒടിഞ്ഞുകയറി; വിദ്യാർഥി സംഘർഷത്തിൽ കണ്ടത് പോലീസിനോട്പറഞ്ഞ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
നെടുമങ്ങാട് :വിദ്യാർഥിസംഘർഷത്തിൽ സാക്ഷി പറഞ്ഞ യുവാവിനെ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കച്ചേരി നടയിൽ പൂക്കടയിൽ ജോലിക്ക് നിൽക്കുന്ന വെള്ളനാട് കൂവകൂടി സ്വദേശി അരുണിനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലും പരിസര പ്രദേശങ്ങളിലും വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ അരുൺ സാക്ഷി പറഞ്ഞിരുന്നു. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ഹാജ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു .ഗുരുതരമായി പരുക്കേറ്റ അരുണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ കത്തി അരുണിന്റെ കഴുത്തിന് താഴെയായി തുളച്ചു കയറി ഒടിഞ്ഞ നിലയിലായിരുന്നു. മെഡിക്കൽ കോളജിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി കത്തി പുറത്തെടുത്തു. നെടുമങ്ങാട് പോലീസ് അനേഷണം ആരംഭിച്ചു.
Read Moreപന്നിക്ക് വച്ചത് മനുഷ്യന് കൊണ്ടു..! വയനാട്ടിൽ കാട്ടുപന്നിയെ തുരത്തുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു; വെടിവെച്ചയാളെ തിരയുന്നു
വയനാട്: പാടത്തിറങ്ങിയ കാട്ടുപന്നിയെ തുരത്തുന്നതിനിടെ വെടിയേറ്റ് യുവാവ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കമ്പളക്കാട് വച്ചാണ് ജയന് വെടിയേറ്റത്. ജയന്റെ കൂടെയുണ്ടായിരുന്ന ബന്ധു ശരുണിന് ഗുരുതരമായി പരിക്കേറ്റു. ശരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ മറ്റാരോ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകോവിഡ് രോഗികളുടെ മൃതദേഹം ഒന്നേകാൽ വർഷമായി മോർച്ചറിയിൽ! ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത് ശുചീകരണതൊഴിലാളികള്‍
ബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ 15 മാസമായി മോർച്ചറിയിൽ. ബംഗളൂരു രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. കെ.പി അഗ്രഹാര സ്വദേശി 62കാരനായ മുനിരാജു(62), ചാമരാജ്പേട്ട് സ്വദേശി ദുർഗ(40) എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ പഴയ മോർച്ചറിയിൽ കണ്ടെത്തിയത്. 2020 ജൂലൈയിലാണ് ദുര്‍ഗയെയും മുനിരാജുവിനെയും കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി മൃതദേഹങ്ങൾ ആശുപത്രിയിലെ പഴയ മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയതോടെ മോര്‍ച്ചറി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. പഴയ മോർച്ചറി ആശുപത്രിയുടെ ഓക്സിജൻ പൈപ്പ് ലൈനിന് സമീപമായതിനാൽ അത് അടച്ചിടുകയും ചെയ്തു. എന്നാൽ പഴയ മോർച്ചറിയിൽ നിന്ന് ദുർഗയുടേയും മുനിരാജുവിന്റെയും മൃതദേഹങ്ങളും മാറ്റാൻ അധികൃതർ മറന്നുപോകുകയായിരുന്നു. ശനിയാഴ്ച ശുചീകരണതൊഴിലാളികളാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ…
Read Moreവീണ്ടും പക്ഷിപ്പനി ഭീതി! താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന് ആശങ്ക
അമ്പലപ്പുഴ: കഴിഞ്ഞ തവണത്തേതു പോലെ ഈ വർഷവും ജില്ലയിൽ പല ഭാഗങ്ങളിലായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നു. ജില്ലയിൽ ഇപ്പോൾ പുറക്കാടാണ് താറാവുകൾ കൂട്ടമായി ചത്തൊടുങ്ങിയത്. മറ്റ് പ്രദേശങ്ങളിലേക്കും ഇതു വ്യാപിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭോപ്പാലിൽ നിന്നുള്ള അന്തിമ പരിശോധനാ ഫലം കൂടി വന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണമുണ്ടാകു. എന്നാൽ പക്ഷിപ്പനി ലക്ഷണങ്ങളോടെയാണ് താറാവുകൾ ചാകുന്നതെന്നും കർഷകർ പറയുന്നു. കുടുതൽ താറാവുകൾ ചാകുന്നതോടെ ഇവയെ മറവു ചെയ്യാനുള്ള സൗകര്യം പോലുമില്ലാതെ കർഷകർ വിഷമിക്കുകയാണ്. ഏതാനും വർഷങ്ങളായി നവംബർ, ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനി മൂലം താറാവുകൾ ചാകുന്നത് പതിവായിരിക്കുകയാണ്. ക്രിസ്മസ് വിപണി ലക്ഷ്യം വച്ചാണ് കർഷകർ താറാവുകളെ വളർത്തുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പക്ഷിപ്പനി ബാധയെത്തുടർന്ന് ഇവ ചാകുന്നതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.…
Read Moreജൂണിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സ്വന്തം ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി..! റാഗിംഗ്; മംഗളൂരുവിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മംഗളൂരു: ജൂണിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സ്വന്തം ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയി റാഗ് ചെയ്ത് പണം തട്ടിയ കേസിൽ ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. നഗരത്തിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന ഗുരുവായൂര്‍ സ്വദേശി പ്രവീഷ് (21), ഇടുക്കി തങ്കമണി സ്വദേശികളായ നന്ദു(19), അലന് (19), അഭി (19), തൃശൂര്‍ കണ്ടാണിശേരി ഗോപീകൃഷ്ണ (21), ചാവക്കാട് സ്വദേശികളായ വിഷ്ണു(22), ജാസില്‍ മുഹമ്മദ് (19), ഹസന് (21), ചെറുവത്തൂര്‍ സ്വദേശി ഷിഹാസ് (20) എന്നിവരെയാണ് പാണ്ഡേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഏഴുപേര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. മംഗളൂരു ഇന്ദിര കോളജില്‍ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥികളായ കണ്ണൂര്‍ പാപ്പിനിശേരി വേളാപുരം സ്വദേശി അമല്‍ ഗിരീഷ് (21), സഹപാഠി കാര്‍ത്തിക് (20) എന്നിവര്‍ക്കുനേരേയാണ് അതിക്രമം നടന്നത്. നഗരത്തില്‍ ഷോപ്പിംഗിനിറങ്ങിയ ജൂണിയര്‍ വിദ്യാര്‍ഥികള്‍ വഴിയില്‍വച്ച് മുതിര്‍ന്ന വിദ്യാര്‍ഥികളെ കണ്ടുമുട്ടുകയായിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍…
Read Moreരാജ്യാന്തരയാത്രകൾക്കു കർക്കശ മാർഗ നിർദേശങ്ങൾ! മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ രണ്ടാഴ്ചയോളം സ്വയം നിരീക്ഷണത്തിൽ പോകണം
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒമിക്രോണ്‍ വൈറസ് കോവിഡ് പ്രതിരോധത്തിൽ പുതിയ വെല്ലുവിളികൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നെത്തുന്നവർക്ക് പുതുക്കിയ മാർഗ നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ വൈറസ് വകഭേദം പല രാജ്യങ്ങളിലും പ്രതിസന്ധി ഉണ്ടാക്കിയിട്ടുള്ള സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽനിന്നു വരുന്ന എല്ലാ യാത്രക്കാരും കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും കോവിഡ് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലം കൈയിൽ കരുതുകയും വേണം. വൈറസുകളുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ ഇന്ത്യയിലെത്തിയതിനു ശേഷം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പോസിറ്റീവാകുന്ന സാന്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. ഒമിക്രോണ്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ കർശനമായ ക്വാറന്റൈൻ നടപടികൾ സ്വീകരിക്കും. അപകട സാധ്യത കൂടിയ രാജ്യങ്ങളിൽനിന്നു വരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവയാലും ഇവർ ഏഴു ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാരെ മുഴുവനായും…
Read Moreജോലി ചെയ്യുന്നതിന് ലോകസഭ ഒരു ആകർഷകമായ സ്ഥലമാ..! വനിതാ എംപിമാർക്കൊപ്പം സെൽഫി; ശശി തരൂരിനെതിരേ വിമർശനം; പ്രശ്നമായത് അടിക്കുറുപ്പ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വനിതാ എംപിമാർക്കൊപ്പം സെൽഫിയെടുത്ത ശശി തരൂരിനെതിരേ വിമർശനം. വിവിധ പാർട്ടികളിൽനിന്നുമുള്ള വനിതാ എംപിമാർക്കൊപ്പം നിൽക്കുന്ന ചിത്രം ശശി തരൂർ അടിക്കുറുപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ചിലർ വിമർശനങ്ങളുമായി എത്തിയത്. ജോലി ചെയ്യുന്നതിന് ലോകസഭ ഒരു ആകർഷകമായ സ്ഥലമാണെന്ന അടിക്കുറിപ്പാണ് വിമർശനങ്ങൾക്ക് കാരണമായത്. തൃണമൂൽ എംപിമാരായ നസ്രത് ജഹാൻ, മിമി ചക്രബർത്തി, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യ പ്രണീത് കൗർ, എൻസിപി എംപി സുപ്രിയ സുലെ, കോണ്‍ഗ്രസ് എംപി മാരായ ജോതിമണി, തമിഴച്ചി തങ്കപാണ്ഡ്യ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ശശി തരൂർ പങ്കുവച്ചത്. സ്ത്രീകളുടെ അന്തസിന് ഇണങ്ങുന്ന വിധത്തിലുള്ള പ്രസ്താവനയല്ല ശശി തരൂർ പങ്കുവച്ചത് എന്നായിരുന്നു ചിലർ ഉയർത്തിയ വിമർശനം. വിമർശനങ്ങളെ തുടർന്ന് ശശി തരൂർ ഖേദം പ്രകടിപ്പിച്ചു. തൃണമൂൽ എംപിയും…
Read Moreബംഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ പൗരന് ഒമിക്രോൺ? കേന്ദ്ര സഹായം തേടി കർണാടക; 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കും
ബംഗളൂരു: കർണാടകയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ബാധിച്ച കോവിഡ് വൈറസ് വകഭേദം സ്ഥിരീകരിക്കാൻ കഴിയാതെ കർണാടക. ഇതുവരെ രാജ്യത്ത് കാണാത്ത വകഭേദമാണെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോൺ വകഭേദമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കർണാടക സര്‍ക്കാര്‍ ഐസിഎംആറിന്റെ സഹായം തേടി. നവംബർ ഒന്നു മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ 94 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് രണ്ട് പേർ കോവിഡ് പോസിറ്റീവായത്. ഇതില്‍ ഒരാളെ ബാധിച്ചിരിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടത്തി. എന്നാല്‍ ഡെല്‍റ്റ വൈറസില്‍ നിന്ന് വ്യത്യസ്തമായ വകഭേദമാണ് മറ്റേയാളെ ബാധിച്ചിരിക്കുന്നത്. ഐസിഎംആറിന്റെ പരിശോധനയ്ക്ക് ശേഷമേ വൈറസ് വകഭേദത്തെക്കുറിച്ച് സ്ഥിരീകരണം നൽകാൻ കഴിയൂവെന്ന് കർണാടക അറിയിച്ചു. 63 കാരനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും പരിശോധിക്കുമെന്നും നിരീക്ഷണത്തിലാക്കുമെന്നും സർക്കാർ അറിയിച്ചു.
Read More