ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ മുന്‍ മിസ് കേരളയടക്കം മൂന്നു പേര് കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ ഔഡി കാറിലെ കാഴ്ചകളിൽ അന്പരന്നു അന്വേഷണ സംഘം. സൈജു.എം. തങ്കച്ചന് മോഡലുകളെ പിന്തുടര്ന്നത് ദുരുദ്ദേശത്തോടെയെന്നും അന്വേഷണ സംഘം പറഞ്ഞു.പെണ്‍കുട്ടികളെ ഹോട്ടലിലോ അല്ലെങ്കില്‍ ഇയാളുടെ വീട്ടിലോ തങ്ങാനായി നിര്‍ബന്ധിപ്പിച്ചതായി ഇയാള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്ലെന്നാണ് സൂചന.അതിനു വഴങ്ങാതെ പെണ്‍കുട്ടികളുടെ വാഹനം അമിതവേഗത്തില്‍ പോയപ്പോഴാണ് അപകടം നടന്നത്. ഡിജെ പാർട്ടിക്കു വരുന്ന പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം സൈജുവിനെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്.ഇതിനിടെ, മോഡലുകളെ പിന്തുടര്‍ന്ന ഔഡി കാര്‍ അന്വേഷണ സംഘം ഇന്നു കോടതിയില്‍ ഹാജരാക്കും. സൈജുവിന്റെ കാക്കനാടുള്ള ഓഫീസിനു സമീപത്തുനിന്നാണ് കാര്‍ കണ്ടെടുത്തത്. കാര്‍ പരിശോധിച്ച അന്വേഷണ സംഘം ഞെട്ടി.കാറിൽ കിടക്കയുംഉപയോഗിച്ച വില കൂടിയ ഇനം ഗര്‍ഭനിരോധന ഉറകളുടെ…
Read MoreCategory: Top News
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് ! മൂന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ്; കരുതലോടെ കേരളവും…
ലോകം കൊറോണയുടെ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരിക്കുമ്പോള്‍ കരുതലോടെ കേരളവും. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന് പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.…
Read Moreകാക്കിയുടെ അഹങ്കാരം; ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല; പിങ്ക്പോലീസിന്റെ പരസ്യവിചാരണയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരസ്യവിചാരണ നീതികരിക്കാനാകാത്തതാണെന്നും ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. കോടതി ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമാണ്. കണ്ട ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നു. പോലീസുകാരി ഒരു സ്ത്രീയല്ലെ. ഇങ്ങനെ പെരുമാറാൻ അവർക്ക് എങ്ങനെ സാധിച്ചുവെന്നും കോടതി ചോദിച്ചു. കുട്ടിയുടെ കരച്ചിൽ വേദനയുണ്ടാക്കുന്നു. കാക്കി ഉല്ലായിരുന്നെങ്കിൽ അവർക്ക് അടി കിട്ടുമായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പിങ്ക് പോലീസ്. കുട്ടിക്ക് ജീവിതകാലം മുഴുവൻ പോലീസിനോടു പേടി തോന്നുമെന്നും കോടതി ആശങ്ക അറിയിച്ചു. സംഭവത്തിൽ ഡിജിപിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ആളുകളുടെ വസ്ത്രവും നിറവും നോക്കിയാണ് പോലീസ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ പരസ്യവിചാരണ ചെയ്തത്. എന്നാൽ…
Read Moreകേരളത്തില്‍ നോറോ വൈറസ് പടരുന്നു ! 54 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വന്‍ഭീഷണി…
കേരളത്തില്‍ നോറോ വൈറസ് വ്യാപിക്കുന്നു. തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും നോറോ വൈറസ് സ്ഥിരീകരിച്ചു. ഈ മാസം എട്ട് മുതല്‍ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാര്‍ത്ഥിനികള്‍ രോഗബാധിതരായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്. രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലില്‍ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിര്‍ദ്ദേശം നല്കി. മറ്റ് ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോയവരുണ്ടെങ്കില്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് അറിയിക്കാനും രോഗം…
Read Moreഅങ്കത്തട്ടിൽ സുധാകരനും മമ്പറവും; ഡിസംബർ 5 നിർണായകം; മമ്പറം ദിവാകരനെ പുറത്താക്കിയതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി;ഇടതുപക്ഷത്തേക്കില്ലെന്ന് ദിവാകരൻ
നവാസ് മേത്തർതലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതോടെ കോൺഗ്രസിലെ പ്രമുഖരായ രണ്ടു നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മറ നീക്കി പുറത്തു വന്നിട്ടുള്ളത്. ഒരു കാലത്ത് ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു കെപിപിസി പ്രസിഡന്റ് കെ.സുധാകരനും മുൻ ജില്ലാ ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും കാൽ നൂറ്റാണ്ടിലധികമായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റുമായ മമ്പറം ദിവാകരനും. എന്നാൽ, ഇപ്പോൾ ഇരുവരും രണ്ട് ചേരികളിലായി നിലയുറപ്പിച്ച് പതിനെട്ടടവുകളും പയറ്റി പോരാടുകയാണ്.ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അങ്കം കുറിച്ചിട്ടുള്ള ഇരുവരും അണിയറയിൽ നടത്തുന്നത് അപ്രതീക്ഷീത നീക്കങ്ങളാണ്. മമ്പറത്തിന്റെയും കെ.സുധാകരന്റെയും ആത്മ സുഹൃത്തായിരുന്ന കൊച്ചിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ് നേതാവുമായിരുന്ന അഡ്വ. കെ.ടി ജോസഫിന്റെ മകൾ ഡോ. വീണ ജോസഫ് മമ്പറം…
Read Moreസൈജു ലഹരി നല്കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തു ? ഫോണില്‍ കണ്ടെത്തിയത് നിരവധി പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍…
മിസ് കേരളാ വിജയികളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസിലെ പ്രതി പ്രതി സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പോലീസിനു കിട്ടിയത് നിര്‍ണായക വിവരങ്ങള്‍. ഇയാളുടെ മൊബൈലില്‍ നിന്നും ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. നിരവധി ഫോട്ടോകളും വീഡിയോകളും ഫോണിലുണ്ടായിരുന്നു. സൈജു തങ്കച്ചന് ലഹരി നല്കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നു പൊലീസിനു ലഭിച്ചുവെന്നുമാണു വിവരം. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നല്‍കുന്നയാളുമാണു സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു…
Read Moreഹാഷിഷുമായി എക്സൈസ് ഉന്നതന്റെ മകന് പിടിയില്‍; പിന്നാലെ ജാമ്യം നൽകി വിട്ടയച്ചത് വിവാദമാകുന്നു; സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി എക്സൈസ് നൽകിയ മറുപടിയിങ്ങനെ…
കോഴിക്കോട്: എക്സൈസുദ്യോഗസ്ഥന്റെ മകന് മയക്കുമരുന്നുമായി പിടിയില്‍. കോഴിക്കോട് മെഡിക്കല്‍കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ നിര്‍മലിനെയാണ് കഴിഞ്ഞ ദിവസം ആര്‍പിഎഫ് പിടികൂടി എക്സൈസിന് കൈമാറിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ലഹരിയുമായി പിടിയിലായ യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചത് ഉന്നതസ്വാധീനത്താലാണെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. അതേസമയം ചെറിയ അളവില്‍ മയക്കുമരുന്ന് പിടികൂടിയാല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് രാഷ്ട്രദീപികയോട് പറഞ്ഞു. യുവാവിനെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ നിര്‍മലിനെ ശനിയാഴ്ച രാത്രിയാണ് നാല് ഗ്രാം ഹാഷിഷുമായി പിടിയിലായത്. യുവാവിന്റെ അച്ഛന് എക്സൈസിലെ സുപ്രധാന വിഭാഗത്തിലെ ജോയിന്റ് കമ്മീഷണറാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫ് പിടികൂടിയതിന് ശേഷം എക്സൈസിന് കൈമാറുകയായിരുന്നു. നാല് ഗ്രാം ഹാഷിഷാണ് ഇയാളില്‍നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസെടുത്ത് അറസ്റ്റ്…
Read Moreചിക്കന്റെ വിലകുറഞ്ഞതിനു പിന്നില്‍ പക്ഷിപ്പനി ? ഇതിനോടകം ചത്തൊടുങ്ങിയത് ആയിരക്കണക്കിന് താറാവുകള്‍;വിവരങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട് ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്തൊടുങ്ങിയത്. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടു വളര്‍ത്തിയ താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി ചത്തുകൊണ്ടിരിക്കുന്നത്. സമീപത്തെ മറ്റ് കര്‍ഷകരുടേയും താറാവുകള്‍ കൂട്ടമായി ചത്തൊടുങ്ങുകയാണ്. തുടക്കത്തില്‍ത്തന്നെ ഇത് അറിയിച്ചതിനെത്തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയില്‍ നിന്നെത്തിയ സംഘം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അരിയില്‍ മരുന്ന് കലര്‍ത്തി നല്‍കിയെങ്കിലും സ്ഥിതിഗതിയില്‍ യാതൊരു മാറ്റവുമുണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിന് ശേഷമാണ് വ്യാപകമായി താറാവുകള്‍ ചത്തത്. കഴിഞ്ഞ തവണ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചത്തപ്പോഴത്തേതിന് സമാനമായ ലക്ഷണങ്ങളാണ് ഇത്തവണയും പ്രകടമായിരിക്കുന്നത്. ഇതിനകം മരുന്നിനും മറ്റു പരിചരണത്തിനുമായി ജോസഫ് ചെറിയാന് ഒന്നര ലക്ഷം രൂപയോളം ചെലവായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും…
Read Moreഅതിരമ്പുഴയിൽ എത്തിയതു കുറുവ സംഘമോ? മോഷണശ്രമം നടന്ന വീടിന്റെ ഭീതിയിൽ പ്രത്യേക അടയാളം; നാട്ടുകാർ ഭീതിയിൽ; ജാഗ്രതയോടെ പോലീസ്
ഏറ്റുമാനൂർ: അതിരന്പുഴയിൽ വീടുകളിൽ മോഷണശ്രമം നടത്തിയ കുറുവ സംഘമെന്ന് സംശയിക്കുന്ന മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. ഏറ്റുമാനൂർ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച വെളുപ്പിന് ഒന്നിനും മൂന്നിനുമിടയിലാണ് മൂന്നംഗ സംഘം എത്തിയത്. പ്രത്യേക ക്രമീകരണവുമായി പോലീസ്; തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടു ഗ്രാമത്തിൽ നിന്നും കുറുവ സംഘം അതിരന്പുഴയിൽ എത്തിയെന്ന വാർത്ത നാട്ടുകാരെ ഭീതിയിലാഴ്ത്തി. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും റെസിഡന്റ്സ് അസോസിയേഷനുകളുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ രാത്രിയിൽ ബൈക്കിലും നടന്നും പട്രോളിംഗ് നടത്തി. പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജാഗ്രത തുടരുന്നു. രാത്രിയിൽ ഏതു സമയത്തും അസ്വാഭാവികമായി എന്തു സംഭവിച്ചാലും പോലീസിൽ വിളിച്ചറിയിക്കണമെന്നും ഉടൻ തന്നെ സ്ഥലത്തെത്താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. രാജേഷ് കുമാർ പറഞ്ഞു. സ്ത്രീകളുടെ സംഘംഇതിനിടെ ഇന്നലെ രാവിലെ അതിരന്പുഴയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇതര സംസ്ഥാനക്കാരായ സ്ത്രീകളുടെ സംഘത്തെ…
Read Moreസുനിലിന്റെ നവോത്ഥാന സൂത്രപ്പണികൾ ഒന്നും നടന്നില്ല; വിദ്യാർഥിനിയെ പീഡിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ; പാർട്ടി ചെയ്തതു കണ്ടോ..!
പാലക്കാട്: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സിപിഎം പാലക്കാട് എലപ്പുള്ളി പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം. സുനിലാണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായതിനു പിന്നാലെ സുനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചുപ്രതി റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസം തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചു നഗ്ന ചിത്രം പ്രചരിപ്പിച്ചു എന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ നേതാവിനും എതിരേ കേസ് എടുത്തിരുന്നു. നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു മഹിളാ അസോസിയേഷൻ അംഗമായ വീട്ടമ്മയ്ക്കെതിരേ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. പൊതുമര്യാദയ്ക്കു ചേരാത്ത വിധമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടി നടപടിയെടുത്തത്.കാറിൽ യാത്ര ചെയ്യവേ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, വീട്ടമ്മ ഇങ്ങനെയൊരു പരാതി പാർട്ടിക്കു മുന്നിൽ ഉന്നയിച്ചിട്ടില്ലെന്നും കേസ് കെട്ടച്ചമച്ചതാണെന്നുമുള്ള നിലപാടിലാണ് പാർട്ടികേന്ദ്രങ്ങൾ.
Read More