പാകിസ്ഥാന് ചൈനയുടെ വക എട്ടിന്റെ പണി ! ചൈനയില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവാകുന്നു; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ തകര്‍ന്നു വീണ ചൈനീസ് വിമാനങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടും…

ചൈനീസ് സാധനങ്ങള്‍ക്ക് ആറുമാസമാണ് വാറണ്ടിയെന്ന് നമ്മള്‍ പറയാറുണ്ട്. ഇത് പാകി്സ്ഥാനറിയില്ലെന്നു തോന്നുന്നു. അല്ലായിരുന്നെങ്കില്‍ കണ്ടമാനം യുദ്ധവിമാനങ്ങള്‍ ചൈനയില്‍ നിന്നു വാങ്ങി്ക്കൂട്ടുകയില്ലായിരുന്നു. ചൈനീസ് നിര്‍മിത പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പാകിസ്ഥാനില്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ചൈനീസ് നിര്‍മിത വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലാണ് എഫ്-7 വിമാനം തകര്‍ന്ന് പൈലറ്റ് ഷഹ്‌സാദ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

പത്തു വര്‍ഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു ചൈനീസ് നിര്‍മിത വിമാനങ്ങള്‍ ( എഫ്-7പിജിഎസ്, എഫ്ടി-7പിജിഎസ്) തകര്‍ന്നിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന പാക്കിസ്ഥാന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തകളല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഭവിച്ചത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌സെപ്റ്റംബര്‍ കാലയളവില്‍ മൂന്ന് വിമാനങ്ങളാണ് തകര്‍ന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോര്‍വിമാനങ്ങളിലൊന്നായ ജെഎഫ്-17 തണ്ടര്‍, തണ്ടര്‍ എഫ്-7 വിമാനങ്ങളാണ് കൂടുതലായി തകര്‍ന്നു വീഴുന്നത്. ചൈനീസ് നിര്‍മിത ജെഎഫ്-17 വിമാനം പാക്കിസ്ഥാന്‍ മാത്രമാണ് കാര്യമായി ഉപയോഗിക്കുന്നത്. എന്നാല്‍ ചൈന ഈ വിമാനം ഉപയോഗിക്കുന്നില്ല. പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ സജ്ജമല്ലെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആളില്ലാ വിമാനവും തകര്‍ന്നു വീണിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ ചൈനയില്‍ നിന്നു വാങ്ങിയതാണ്. ബുറാക്ക് എന്ന ഡ്രോണും പാക്കിസ്ഥാന്റെ കയ്യിലുണ്ട്. ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു വീഴുന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക്ക് വ്യോമസേന ഉത്തരവിട്ടിരുന്നു. ഇന്ത്യ ആക്രമിച്ചേക്കുമെന്ന ഭീതിയില്‍ പാക്കിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇടയ്ക്കിടെ പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്. പാകിസ്ഥാന്റെ ഈ ഇന്ത്യാപ്പേടി മുതലെടുത്താണ് ചൈനയുടെ കളി. ചൈനീസ് ആയുധങ്ങളുടെ പ്രധാന വിപണിയും പാകിസ്ഥാന്‍ തന്നെയാണ്.

നിലവില്‍ അമ്പതോളം ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങളാണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈനയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. നമീബിയ. നൈജീരിയ, സുഡാന്‍, താന്‍സാനിയ, സിംബാബ്വെ, അല്‍ബേനിയ, ബെംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് എഫ്-7 വിമാനങ്ങള്‍ വാങ്ങിയിരിക്കുന്നത്. പാകിസ്ഥാന്റെ സ്വന്തം ചൈനാഭായ് കൊടുത്തത് ഒരു ഒന്നൊന്നര പണിയാണെന്ന് പറയാതെ വയ്യ.

 

Related posts