ജാമ്യത്തിൽ മുങ്ങിയ കൊലക്കേസ് പ്രതി അഞ്ചു വർഷത്തിനുശേഷം അറസ്റ്റിൽ; ഗോപാലകൃഷ്ണനും സുഹൃത്തും വഴക്കിടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നയാളെ പ്രതി  അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്

ഗുരുവായൂർ: ജാമ്യമെടുത്തു മുങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ചുവർഷത്തിനു ശേഷം ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി അമ്മാണ്ടിപ്പിള്ളൈ സ്വദേശി ഗോപാലകൃഷ്ണനെ(69)യാണ് ഗുരുവായൂർ സിഐ ഇ.ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.

കേസിൽ ഹാജരാകാത്തതിനെതുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി തമിഴ്നാട്ടിലെ വീട്ടിലുണ്ടെന്നറിഞ്ഞ പോലീസ് സംഘം വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. 2013ലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് കൂലിത്തർക്കത്തെതുടർന്ന് തമിഴ്നാട്ടുകാരനായ മുരുകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചശേഷം മുങ്ങുകയായിരുന്നു.

ഗോപാലകൃഷ്ണനും സുഹൃത്ത് രവിയുമായുണ്ടായ അടിപിടി തടയാനെത്തിയ മുരുകനു ചുറ്റികകൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts