നമുക്ക് പാർക്കാൻ ടെറസിലും വളരും..! ജോസ് കുര്യന്‍റെ ടെറസിലെ പന്തലിൽ മനംനിറയ്ക്കും  മുന്തിരിക്കുലകൾ


ഏറ്റുമാനൂർ: വീടിന്‍റെ ടെറസിൽ പന്തലിൽ പടർത്തിയ മുന്തിരിവള്ളികളിൽ നിറയെ മുന്തിരിക്കുലകൾ. മനസു കുളിർപ്പിക്കുന്ന കാഴ്ച ഏറ്റുമാനൂർ പട്ടിത്താനത്താണ്.

രത്നഗിരി പള്ളിക്കു സമീപം കലവറക്കാലായിൽ ജോസ് കുര്യന്‍റെ വീടിന്‍റെ ടെറസിലാണ് മുന്തിരിപ്പന്തൽ.ആറു വർഷം മുമ്പ് ഏറ്റുമാനൂർ ഉത്സവപ്പറമ്പിൽനിന്ന് ജോസ് കൗതുകത്തിന് വാങ്ങിയ മുന്തിരിത്തൈയാണ് ഇപ്പോൾ പടർന്നുപന്തലിച്ചിരിക്കുന്നത്.

ആദ്യം വീട്ടുമുറ്റത്ത് പന്തൽ കെട്ടിയാണ് മുന്തിരി വളർത്തിയത്. പിന്നീട് മുന്തിരിവള്ളികൾ ടെറസോളം വളർത്തി പന്തൽ ടെറസിലാക്കി.

ഇപ്പോൾ പന്തൽ നിറയെ മുന്തിരിക്കുലകൾ. വളർന്നു പടർന്ന മുന്തിരിപ്പന്തലും മുന്തിരിക്കുലകളും നൽകുന്ന ആനന്ദമാണ് പ്രധാനമെന്ന് ജോസ് കുര്യൻ. വിഷമയമില്ലാത്ത മുന്തിരി ലഭിക്കുന്നത് ഇരട്ടി മധുരവുമായി.

Related posts

Leave a Comment