പതിനാറ് വർഷങ്ങൾക്കുശേഷം തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വീണ്ടുമെത്തുകയാണ് കഥകളി കലാകാരൻ വരദനുണ്ണി. മലയാളികളുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത്, പി.എസ് റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രമാണ് നായകൻ.
2010-ൽ റിലീസ് ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ ആദ്യ സംവിധാന സംരംഭമാണ്. വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തിൽ ഇന്ദ്രജിത്ത് എത്തുന്നത്. ഇന്ദ്രജിത്തിനു പുറമെ തിലകന്, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശേരി, അംബികാ മോഹൻ എന്നിവരും നായകനില്‍ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്കു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മികച്ച 4കെ ദൃശ്യനിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഏപ്രിലിൽ പ്രേക്ഷകർക്കു മുൻപിൽ എത്തിക്കാനാണു ശ്രമിക്കുന്നതെന്ന് നിർമാതാവ് അറിയിച്ചു.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ-ഇൻട്രൂസീവ് സ്കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു പ്രേക്ഷകന്.
എഡിറ്റർ- മനോജ്, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ആർട്ട്- സാലു കെ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്- രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്- സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്ഡ്- ബോണി അസനാർ, കളറിസ്റ്റ്- ഷാൻ ആഷിഫ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്. അറ്റ്മോസ് മിക്സിംഗ്- ഹരിനാരായണൻ, പ്രോജക്ട് മാനേജ്മെന്റ്- ജിബിൻ ജോയ്, മാർക്കറ്റിംഗ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, സ്റ്റിൽസ്- കാഞ്ചൻ, ഡിസൈൻസ്- അർജുൻ ആൻഡ് ഹൈ സ്റ്റുഡിയോസ്, പിആർഒ- പി. ശിവപ്രസാദ്.
