അവര്‍ ഇരിഞ്ഞാലക്കുടയില്‍ ഉണ്ട്..! കാമുകനോടൊപ്പം രണ്ടാമതും ഒളിച്ചോടിയ യുവതി പിടിയിൽ; കുടുങ്ങിയത്‌ ഒരു വർഷം നീണ്ടു നിന്ന അന്വേഷണത്തിൽ

തുറവൂർ : മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ യുവതി പോലീസ് പിടിയിൽ.

എരമല്ലൂർ സ്വദേശികളായ വിദ്യാമോൾ (34), കളരിക്കൽ കണ്ണാട്ട് നികർത്ത് ശ്രീക്കുട്ടൻ (33) എന്നിവരാണ് അരൂർ പോലീസിന്‍റെ പിടിയിലായത്.

വിദ്യമോളുടെ ഭർത്താവിന്‍റെ പരാതിയെ തുടർന്ന് ഒരു വർഷം നീണ്ടു നിന്ന അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

തൃശൂർ ഇരിഞ്ഞാലക്കുടയിൽ താമസിക്കുന്നുണ്ടെന്ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ജുവനൈൽ ജസ്റ്റീസ് ആക്റ്റ് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിദ്യക്ക് 13 വയസുള്ള മകളും നാലു വയസുള്ള മകനുമുണ്ട്. മുൻപ് ശ്രീക്കുട്ടനുമായി വിദ്യ നാടുവിട്ടിരുന്നു.അന്നു പോലീസ് പിടികൂടിയ വിദ്യയെ ഭർത്താവിന്‍റെ കൂടെ വിട്ടയച്ചിരുന്നു.

Related posts

Leave a Comment