അന്ന് കുടുംബം പുലര്‍ത്താന്‍ ഓട്ടോ ഓടിച്ചു ! അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അഭിമാനം; അക്കാലത്തെക്കുറിച്ച്‌ പറഞ്ഞ് കൃഷ്ണകുമാര്‍…

നടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാറിനെ അറിയാത്ത മലയാളികളുണ്ടാവില്ല.

എന്നാല്‍ അധികം ആളുകള്‍ക്ക് അറിയാത്ത ഒരു ഭൂതകാലമുണ്ട് കൃഷ്ണകുമാറിന്. ഏയ് ഓട്ടോ സിനിമയിലെ മോഹന്‍ലാലിന്റെ ജീവിതം പോലെ കൗമാരകാലത്ത് തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിച്ച് നടന്നിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

തന്റെ ഓട്ടോജീവിത കാലത്തെക്കുറിച്ച് കൃഷ്ണകുമാര്‍ പറയുന്നിങ്ങനെ…കൊച്ചി അമ്പലമേട്ടിലെ എഫ്.എ.സി.ടിയില്‍ നിന്ന് അച്ഛന്‍ ഗോപാലകൃഷ്ണന്‍നായര്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണം രണ്ട് സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു.

പലിശ കൂടുതല്‍ വാഗ്ദാനം ചെയ്തിരുന്ന ആ ബാങ്കുകള്‍ ഒന്ന് തമിഴ്‌നാട്ടിലും മറ്റേത് കേരളത്തിലും. പണം നിക്ഷേപിച്ച് രണ്ടാഴ്ച കഴിയുംമുമ്പേ രണ്ട് ബാങ്കും പൊട്ടി.

തിരുവനന്തപുരത്തായിരുന്നു അന്നും താമസിച്ചിരുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ അച്ഛന്‍ മറ്റൊരു ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി. അത് ഓടിച്ചായി പിന്നീടുള്ള ജീവിതം.

ഞാനന്ന് കോളേജില്‍ പഠിക്കുകയാണ്. അച്ഛനെ സഹായിക്കാന്‍ ഞാനുമിറങ്ങി ഓട്ടോയും കൊണ്ട്. രാത്രിയിലും ഒഴിവ് ദിവസങ്ങളിലുമെല്ലാം ഓട്ടോ ഓടിച്ചു.

തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോ ഓടിക്കുമ്പോള്‍ അഭിമാനമായിരുന്നു ഉള്ളിലെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

ദൂരദര്‍ശനില്‍ അനൗണ്‍സറായിട്ട് പിന്നീട് ജോലി ലഭിച്ചു.പിന്നെ ന്യൂസ് റീഡറായി.സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

Related posts

Leave a Comment