അമ്മായി ആള് പുലിയാണ് കേട്ടോ… ബഡായി ബംഗ്ലാവിലെ അമ്മായി പ്രസീത മേനോന്റെ ജീവിതകഥ തുടങ്ങുന്നത് നൈജീരിയയില്‍ നിന്ന്…

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടിയാണ് പ്രസീത മേനോന്‍. മലയാള സിനിമയില്‍ നിരവധി ജനപ്രിയ വേഷങ്ങള്‍ ചെയ്ത പ്രസീത കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന ബഹുമതി സ്വന്തമാക്കിയ താരം കൂടിയാണ്.

സിനിമയില്‍ നിരവധി ഹാസ്യ വേഷങ്ങള്‍ ചെയ്തിട്ടുള്ള പ്രസീതയുടെ പത്രം, മഴയെത്തും മുമ്പേ എന്നീ ചിത്രങ്ങളിലെ പ്രകടനം എടുത്തു പറയത്തക്കതാണ്.

മിനിസ്‌ക്രീനിലും പ്രസീത സജീവമാണ്. അതേ സമയം പ്രസീതയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തത് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെ അമ്മായി എന്ന കഥാപാത്രമായിരുന്നു.

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ സജീവമായ പ്രസീതയുടെ സിനിമയെ വെല്ലുന്ന ജീവിത കഥ തുടങ്ങുന്നത് നൈജീരിയയില്‍ വെച്ചാണ്.

1976ല്‍ നൈജീരിയയിലാണ് പ്രസീത മേനോന്‍ ജനിക്കുന്നത്. മാതാപിതാക്കളുടെ നാലു മക്കളില്‍ ഏറ്റവും ഇളയവള്‍. ആറാം ക്ലാസ്സു വരെ തന്റെ പഠനവും ജീവിതവുമെല്ലാം നൈജീരിയയിലായിരുന്നു.

നടിയുടെ അച്ഛന്‍ ഗോപാല കൃഷ്ണന്‍ നൈജീരിയയിലെ ഒരു കപ്പല്‍ കമ്പനിയിലെ വക്കീലായിരുന്നു. പിന്നീട് ഇവര്‍ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു.

കൊച്ചിയില്‍ എറണാകുളം സെന്റ് തെരേസാസില്‍ നിന്ന് 1997ല്‍ ബിഎയും ബെംഗളുരുവില്‍ നിന്നു നിയമ ബിരുദവും നേടി. നടി ഇപ്പോള്‍ ചെന്നൈയിലെ അമേരിക്കന്‍ കമ്പനിയായ ആര്‍ ആര്‍ ഡോണ്‍ലി എന്ന സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരാണ്.

നിരവധി വേദികളില്‍ പ്രസീത മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഒരു സമയത്ത് നമ്മുടെ പ്രിയ നായികയായിരുന്ന നടി കാര്‍ത്തികയുടെ ഒരു ബന്ധുവായിരുന്നു പ്രസീത.

അങ്ങനെ മൂന്നാം മുറ എന്ന സിനിമയില്‍ ബാല താരമായി അഭിനയച്ചു. ഭരതന്റെ വൈശാലി സിനിമയുടെ നൂറാം ദിവസം നടത്തിയ ആഘോഷ പരിപാടിയുടെ വേദിയില്‍ മിമിക്രി അവതരിപ്പിച്ച് പ്രേം നസീറിന്റെ വരെ അഭിനന്ദനങ്ങള്‍ പിടിച്ചു പറ്റാന്‍ പ്രസീതയ്ക്കായി.

Related posts

Leave a Comment