അബദ്ധത്തില്‍ കാറിടിച്ച് നായ്ക്കുട്ടി മരിച്ചു ! പ്രായശ്ചിത്തമായി നിര്‍ധന കുടുബത്തിന് വീട് വച്ച് നല്‍കാനൊരുങ്ങി യുവാവ്…

സ്വന്തം കാറിടിച്ച് കാറിടിച്ച് നായ്ക്കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങി യുവാവ്.

കാവനൂര്‍ സ്വദേശിയായ യുവാവാണ് ചെമ്പാപറമ്പിലെ അഞ്ചംഗ കുടുംബത്തിന് 6.5 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീട് നിര്‍മിച്ചു നല്‍കാനൊരുങ്ങുന്നത്.

പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം നല്‍കുന്ന കൂട്ടായ്മയായ നന്മയും അരീക്കോട് ജനമൈത്രി പൊലീസും പങ്കാളികളാകും. കഴിഞ്ഞ മാസം 27ന് കോഴിക്കോട് അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അബദ്ധത്തില്‍ കാര്‍ ഇടിച്ച് തെരുവു നായ്ക്കുട്ടി ചത്തത്.

ശ്രദ്ധിക്കാതെ കാര്‍ കടന്നു പോയി. സംഭവം കണ്ടുനിന്ന പത്തനാപുരം സ്വദേശി അമല്‍ അബ്ദുല്ല, നായ്ക്കുട്ടിയുടെ മൃതദേഹത്തിന് കാവലിരിക്കുന്ന അമ്മ നായയുടെ പടം സഹിതം സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറലായിരുന്നു.

കാര്‍ നമ്പറും കൊടുത്തിരുന്നു. കുറിപ്പ് ശ്രദ്ധയില്‍പെട്ട നന്മ കൂട്ടായ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

അന്വേഷണത്തില്‍ കാവനൂര്‍ സ്വദേശിയുടേതാണ് വാഹനമെന്ന് കണ്ടെത്തി. തുടര്‍ന്ന് വാഹനയുടമയുമായി ബന്ധപ്പെട്ടപ്പോള്‍ മനഃപൂര്‍വം ചെയ്തതല്ലെന്നും എന്തു പ്രായശ്ചിത്തം ചെയ്യാനും തയാറാണെന്നും അറിയിച്ചു.

തുടര്‍ന്ന് ചെമ്പാപറമ്പിലെ പൊളിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്ന കുടുംബത്തിന് പുതിയ വീട് പണിതു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts

Leave a Comment