ദുരൂഹതയുടെ 10 മാസം പിന്നിടുന്പോൾ..! അറുപറയിലെ ദമ്പതികൾ അജ്മീരിൽ? ക്രൈംബ്രാഞ്ച് സംഘം  രാജസ്ഥാനിലേക്ക്; 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ കാണാതായ ദമ്പതികളെക്കുറിച്ചുള്ള   അന്വേഷണ നാൾവഴികളിലൂടെ

കോട്ടയം: ഒരു വർഷം മുൻപ് കാണാതായ അറുപറയിലെ ദന്പതികളുടെ രൂപ സാദൃശ്യമുള്ളവരെ കണ്ടെന്ന വിവരത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്ത ആഴ്ച രാജസ്ഥാനിലെ അജ്മീരിലേക്ക് പോകും.
ദന്പതികൾ പോകാൻ സാധ്യതയുള്ള ഏർവാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാൻകര തുടങ്ങിയ ദർഗകൾ കേന്ദ്രീകരിച്ച് നേരേത്ത കേസ് അന്വേഷിച്ച പോലീസ് വിശദ അന്വേഷണം നടത്തിയിരുന്നു.

അന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയുള്ള അന്വേഷണത്തിൽ രൂപ സാദൃശ്യമുള്ള ചിലരെ കണ്ടുമുട്ടിയെന്ന തരത്തിലുള്ള ചില സന്ദേശങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളുടെ പരിശോധനയ്ക്കായിട്ടാണ് അന്വേഷണ സംഘത്തെ അയയ്ക്കുന്നത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് അജ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ദുരൂഹതയുടെ 10 മാസം പിന്നിടുന്പോൾ കാണാതായ കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കണ്ടെത്താൻ സഹായകരമായ രീതിയിൽ ചില സൂചനകളും ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണ സംഘം പറയുന്നു.

അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഹാഷിമിന്‍റെയും ഹബീബയുടെയും ബന്ധുക്കളിൽനിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഹാഷിമിന്‍റെ കുട്ടികളടക്കമുള്ളവരിൽനിന്ന് ലഭിച്ച വിവരങ്ങൾ സമഗ്രമായ പഠനത്തിന് വിധേയമാക്കിയ ശേഷമാണ് സംഘം അജ്മീരിലേക്ക് പുറപ്പെടുന്നത്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ദന്പതികളുടെ ചിത്രം സഹിതമുള്ള ലുക്ക് ഒൗട്ട്നോട്ടീസ് പതിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. ലോക്കൽ പോലീസിന്‍റെ അന്വേഷണത്തിൽ ഫലം കാണാതെ വന്നതോടെ 2017 ഡിസംബർ ആദ്യവാരമാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിലാണ് ദന്പതികളെ കാണാതായത്. രാത്രി ഒന്പതിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ വീട്ടിൽനിന്ന് കാറിൽ പോയ ഇവർ പിന്നീട് തിരിച്ചുവന്നില്ല. വീടിന് തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പേരിൽ പലചരക്കുകട നടത്തുകയായിരുന്നു ഹാഷിം.

പുതിയ ഗ്രേ കളർ മാരുതി വാഗണർ കാറിന്‍റെ വായ്പയൊഴിച്ചാൽ മറ്റ് സാന്പത്തിക ബുദ്ധിമുട്ടുകൾ ഒന്നുമില്ലായിരുന്നു. മൊബൈൽ ഫോണ്‍, എ.ടി.എം കാർഡ്, പഴ്സ്, ലൈസൻസ് എന്നിവയും എടുത്തിരുന്നില്ല. വീട്ടുകാർ കുമരകം പോലീസിൽ പരാതി നൽകിയതോടെയാണ് ദന്പതികളുടെ തിരോധാനം പുറത്തറിയുന്നത്. നഗരത്തിലെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ വിവരം കിട്ടിയില്ല.

ആറ്റിൽപോയതാണെന്ന സംശയത്തിൽ താഴത്തങ്ങാടി ആറ്റിലും സമീപത്തെ കൈത്തോടുകളിലും സി ഡാക്കിന്‍റെയും നേവിയുടെയും സ്വകാര്യ മുങ്ങൽ വിദഗ്ധസംഘവും പരിശോധന നടത്തിയിരുന്നു. കാണാതായതിന്‍റെ തലേന്ന് ഹാഷിം ഒറ്റക്ക് പീരുമേട്ടിൽ എത്തിയതായി മൊബൈൽ ടവർ ലൊക്കേഷനും സിസി ടിവി കാമറയും പരിശോധിച്ചതിൽ തെളിഞ്ഞതോടെ ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പീരുമേട്, വാഗമണ്‍, തുടങ്ങിയ സ്ഥലങ്ങളിലെ അഗാധമായ കൊക്കകളിൽ തെരച്ചിൽ നടത്തിയിരുന്നു. ഹെലിക്യാം ഉപയോഗിച്ചും ഇവിടെ തെരച്ചിൽ നടത്തിയിരുന്നു.

Related posts