മുരുകൻമലയിൽ അനധികൃത കൈയേറ്റം; മുനിയറകൾ അപകടത്തിൽ

മറയൂർ: കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവും പുരാവസ്തു സമ്പത്തിന്‍റെ കലവറയുമായ മുരുകൻമലയിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി തൂണുകൾ നാട്ടി വ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചു. 5000 വർഷത്തിലധികം പഴക്കമുള്ള മെഗാലിത്തിക് മുനിയറകളാൽ (ഡോൾമെനുകൾ) സമൃദ്ധമായ ഈ മലയിലെ കൈയേറ്റങ്ങൾ പ്രാചീന സ്മാരകങ്ങളുടെ സംരക്ഷണത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്താണ് കൈയേറ്റങ്ങൾ കൂടുതലായി നടന്നത്. വോട്ട് നഷ്ടപ്പെടുമെന്ന ഭയത്താൽ അധികൃതർ ഇടപെടാതിരുന്നതാണ് ഇതിനു കാരണമെന്ന് ആരോപണമുണ്ട്. ചില സംഘടനാ നേതാക്കളുടെ പിന്തുണയോടെയാണ് അനധികൃത നിർമാണങ്ങൾ നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

മുരുകൻമലയിൽ അൻപതിലധികം മുനിയറകളുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും ഇതിനകം തകർന്ന നിലയിലാണ്. ബാക്കിയുള്ളവയെ സംരക്ഷിക്കാൻ കേരള പുരാവസ്തു വകുപ്പോ റവന്യു, വനം വകുപ്പുകളോ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. മറയൂരിലെ മുനിയറകൾ ഇരുമ്പുയുഗത്തിലെ ശവകുടീരങ്ങളാണ്. ഇവ കേരളത്തിന്‍റെ പ്രാചീന ചരിത്രത്തിന്‍റെ പ്രധാന തെളിവുകളായി കണക്കാക്കപ്പെടുന്നു.

പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ആവശ്യപ്പെടുന്നത് എത്രയും വേഗം കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും മുനിയറകളെ കർശന സംരക്ഷണത്തിന് വിധേയമാക്കുകയും ചെയ്യണമെന്നാണ്. ഇടുക്കി ജില്ലാ ഭരണകൂടവും പുരാവസ്തു വകുപ്പും ഉടൻ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

Related posts

Leave a Comment