എം.വി. ജയരാജന്‍ പാര്‍ട്ടിയേയും സഖാക്കളേയും വഞ്ചിച്ചു: വി. കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: ജയരാജന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് പയ്യന്നൂരിലെ എംഎല്‍എയുമായി ബന്ധപ്പെട്ട അഴിമതി പ്രശ്‌നം പാര്‍ട്ടി സംഘടനയ്ക്കകത്ത് ഉയര്‍ന്നു വന്നതെന്നും ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കാറ്റില്‍പ്പറത്തി പാര്‍ട്ടിയേയും സഖാക്കളേയും വഞ്ചിക്കുകയായിരുന്നു ജയരാജനെന്നും വി. കുഞ്ഞികൃഷ്ണന്‍.

പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് കുഞ്ഞികൃഷ്ണന്‍ ജയരാജനെതിരെ തിരിഞ്ഞത്. ഇപ്പോള്‍ വിശകലനം നടത്തി ലേഖനം എഴുതുന്ന ജയരാജന്‍ പാര്‍ട്ടി സംഘടനയ്ക്കകത്ത് അഴിമതി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടാണോ സ്വീകരിച്ചത്?

ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്നുവെന്ന് പറയുന്ന പാര്‍ട്ടിക്കത്ത് അതിനെ പൂര്‍ണമായി കാറ്റില്‍പ്പറത്തി യാന്ത്രികമായ ജനാധിപത്യ കേന്ദ്രീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഏരിയാ കമ്മറ്റി അംഗങ്ങളെയും ഇരുട്ടില്‍ നിര്‍ത്തി കമ്മിറ്റികള്‍ ഉണ്ടാക്കി സഖാക്കളെ വഞ്ചിക്കുകയായിരുന്നില്ലേ ചെയ്തത്.

ജയരാജന്‍ കണ്ണൂര്‍ പാര്‍ട്ടിയുടെ അമരത്തിരിക്കുമ്പോഴാണ് ഒരു അഴിമതിക്കാരനെ സംരക്ഷിക്കാന്‍ വേണ്ടി പയ്യന്നൂര്‍ പാര്‍ട്ടിക്ക് അകത്തു കുഴപ്പങ്ങള്‍ സൃഷ്‌ടിച്ച് പാര്‍ട്ടി സംഘടനയെ ശിഥിലീകരണത്തിലേക്ക് നയിച്ചത്. ഒരഴിമതിക്കാരനെ രക്ഷിക്കാന്‍ ഞങ്ങളുടെ പ്രദേശത്തെ പാര്‍ട്ടിയെ ആകെ അവതാളത്തിലാക്കിയതിന് നേതൃത്വപരമായ പങ്കു വഹിച്ച ജയരാജനോടാണ് എനിക്ക് അഴിമതിക്കാരനോടുള്ളതിനേക്കാള്‍ എതിര്‍പ്പുള്ളത്.

Related posts

Leave a Comment