വീട്ടിലേക്ക് വിളിച്ച് ഭക്ഷണം തന്നപ്പോള്‍ സന്തോഷിച്ചു ! ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ മുറിയിലേക്ക് കൊണ്ടുപോയി; അനുരാഗ് കശ്യപ് തന്നെ ദുരുപയോഗം ചെയ്‌തെന്ന് പായല്‍ഘോഷ്…

ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരേ ലൈംഗിക ആരോപണവുമായി നടി പായല്‍ ഘോഷ്. സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും പായല്‍ ഘോഷ് പറഞ്ഞു.

അനുരാഗ് മോശമായി പെരുമാറിയെന്ന് നടി പറയുന്നുണ്ടെങ്കിലും 2014 അവസാനത്തോടെ നടന്ന സംഭവത്തിനു തെളിവുകളൊന്നും കയ്യിലില്ല. ബോംബെ വെല്‍വെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു സംഭവം. തന്റെ മാനേജര്‍ക്കൊപ്പമാണ് ആദ്യം അനുരാഗിനെ കാണാന്‍ പോയത്.

അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടര്‍ന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കി. അതും നല്ല കൂടിക്കാഴ്ചയായിരുന്നു പായല്‍ പറയുന്നു.

അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇന്‍ഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാല്‍ പോയി.

ഈ കൂടിക്കാഴ്ചയില്‍ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി, എന്നെയും നിര്‍ബന്ധിച്ചു.

എനിക്കിപ്പോള്‍ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു മറുപടി. പതുക്കെ എന്റെ അടുത്തേക്ക് വന്നു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അയാള്‍ പരാജയപ്പെട്ടു.പായല്‍ പറയുന്നു.

എനിക്കു വളരെ ബുദ്ധിമുട്ടുണ്ടെന്ന് എങ്ങനെയെങ്കിലും പറയാന്‍ ഞാന്‍ ശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍, ശരി, അടുത്ത തവണ വരുമ്പോള്‍ തയാറായിരിക്കണം എന്നു പറഞ്ഞ് അനുരാഗ് അടങ്ങി. ശരി സര്‍ എന്നു പറഞ്ഞ് ഞാന്‍ അവിടെനിന്നിറങ്ങി വീട്ടിലേക്കു മടങ്ങി.പായല്‍ പറയുന്നു.

പിന്നീട് അനുരാഗ് സന്ദേശമയച്ചെങ്കിലും താന്‍ മറുപടി നല്‍കിയില്ലെന്നും MeToo തരംഗത്തില്‍ ഇതു പറയാന്‍ ശ്രമിച്ചെങ്കിലും കുടുംബവും സുഹൃത്തുക്കളും തടഞ്ഞെന്നും പായല്‍ കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ അനുരാഗുമായുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടോ എന്നു ചോദിച്ചപ്പോള്‍, ഇല്ലെന്നായിരുന്നു പായലിന്റെ മറുപടി. ‘അത് എനിക്ക് ഒരു മാറാപ്പ് പോലെയായിരുന്നു. ഇപ്പോള്‍ പറഞ്ഞപ്പോള്‍ ആശ്വാസമുണ്ട്.

സുശാന്തിന്റെ മരണവും ലഹരിമരുന്നും വിഷയമായപ്പോള്‍ ബോളിവുഡിലെ എന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. കുടുംബം പിന്തുണച്ചാല്‍ മാത്രമേ പരാതി നല്‍കൂ.’ പായല്‍ പറഞ്ഞു. പായലിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച അനുരാഗ് കശ്യപ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പറയുകയും ചെയ്തു.

Related posts

Leave a Comment