താക്കീത് ചെയ്തിട്ടും ബന്ധം തുടര്‍ന്നു! റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ ? യുവതി വിവാഹമോചനം നേടിയെന്ന് പോലീസ്

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പോലീസ്. വിദേശത്തുള്ള രാജേഷിന്‍റെ വനിതാ സുഹൃത്തിന്‍റെ ഭർത്താവിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നീങ്ങുന്നു. ഖത്തറിൽ ബിസിനസ് നടത്തുന്ന ഇയാൾ ഒരു മാസം മുൻപ് തന്‍റെ നാടായ ഓച്ചിറയിൽ എത്തിയിരുന്നു. പിന്നീട് വിദേശത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു.

റേഡിയോ ജോക്കിയും ഗായകനുമായ രാജേഷ് ഒരു വർഷം മുൻപ് ഖത്തറിൽ ജോലി നോക്കി വരികയായിരുന്നു. ഈ അവസരത്തിൽ അവിടെ വച്ച് പരിചയപ്പെട്ട വനിതാ സുഹൃത്തുമായി അടുപ്പത്തിലായി. ഈ വിവരം ഭർത്താവ് അറിയുകയും രാജേഷിനെ താക്കീത് ചെയ്തിരുന്നു. പിന്നീടും ബന്ധം തുടർന്നതോടെ രാജേഷിനെതിരെ ഇയാൾ പോലീസിൽ പരാതി നൽകുകയും രാജേഷ് ജയിലിൽ ആകുകയുമായിരുന്നു.

ഏറെ നാളത്തെ ജയിൽവാസത്തിന് ശേഷം രാജേഷിനെ ഖത്തറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിലേക്ക് അയക്കുകയായിരുന്നു. രാജേഷ് നാട്ടിലെത്തിയിട്ടും വനിതാ സുഹൃത്തുമായി സോഷ്യൽ മീഡിയ വഴി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ വനിതാ സുഹൃത്ത് ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയെന്നും പോലീസ് പറയുന്നു. ഈ സംഭവങ്ങൾക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

അതേസമയം രാജേഷിന്‍റെ കൊലപാതകികൾ സഞ്ചരിച്ച സ്വിഫ്ട് കാർ കണ്ടെത്താൻ പോലീസ് സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ, കിളിമാനൂർ സിഐ. വി.എസ്.പ്രദീപ് കുമാർ, ആറ്റിങ്ങൽ സിഐ. അനിൽകുമാർ, പള്ളിയ്ക്കൽ എസ്ഐ ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് രാജേഷിന്‍റെ മടവൂരിലെ ഓഫീസിനകത്തിട്ട് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുന്ന സമയത്ത് വിദേശത്തുള്ള വനിതാ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Related posts