വീട്ടുമുറ്റത്ത് തുണി വിരിച്ചുനിന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം! തുണികളുമായി ഓടി രക്ഷപ്പെട്ട പ്രതിയെ കുടുങ്ങി; പ്രതിയുടെ സ്വഭാവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

കാഞ്ഞാർ :വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പൂമാല കുഴിപ്ലാക്കൽ പ്രസീദ് (39) ആണ് പിടിയിലായത്. വീട്ടുമുറ്റത്ത് തുണി വിരിച്ചുനിന്ന വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും വീട്ടമ്മയുടെ കരച്ചിൽ കേട്ടു വന്ന മകനെ ഉപദ്രവിക്കുകയും ചെയ്തു.

അഴയിൽ കിടന്ന തുണികളുമായി ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കാഞ്ഞാർ പോലീസ് പിടികൂടി. സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ ഒളിഞ്ഞുനോക്കുക, സ്ത്രീകളുടെ വസ്ത്രങ്ങൾ വീടുകളിൽ നിന്ന് മോഷ്ടിച്ചു കൊണ്ടു പോവുക എന്നിവ പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സമാനമായ കുറ്റകൃത്യത്തിന് രണ്ടു തവണ രജിസ്റ്റർ ചെയ്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞ ആളാണ്. കാഞ്ഞാർ എസ്ഐ കെ. സിനോദ് എ എസ് ഐ സലീൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .

Related posts