കല്‍പ്പണിക്കാരന്‍ ഒരു നാള്‍ ‘അച്ഛന്‍ സ്വാമി’യായി ! സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; ഒടുവില്‍ 17കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍…

അദ്ഭുതസിദ്ധികള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റു ചെയ്തു.

കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെ(39)യാണ് മാള സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന 17കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കല്‍പ്പണിക്കാരനായിരുന്ന ഇയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മടത്തുംപടിയിലെ ഒരു ക്ഷേത്രത്തില്‍ പരികര്‍മിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. പരികര്‍മിയുടെ മരണശേഷം ഇയാള്‍ സ്വന്തമായി പൂജ ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.

വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രം. ഇവിടെ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു.

പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാേജന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ്. മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പലരില്‍ നിന്നും പണം കടം വാങ്ങി തിരിച്ചു നല്‍കാനുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. രാജീവന്റെ ഇടപാടുകളെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Related posts

Leave a Comment