കെട്ടിടത്തിനു മുകളില്‍ കുടുങ്ങിയ തെരുവുനായ്ക്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍

അടിമാലി: അടിമാലി ടൗണില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ തെരുവുനായ്ക്കള്‍ക്ക് രക്ഷകരായി അടിമാലി അഗ്നിരക്ഷാസേനാംഗങ്ങള്‍.

അടിമാലി ടൗണില്‍ മാതാ ബാര്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന് മുകളിലായിരുന്നു തിരികെയിറങ്ങാന്‍ കഴിയാത്തവിധം രണ്ടു തെരുവുനായ്ക്കള്‍ അകപ്പെട്ടത്. നായ്ക്കള്‍ കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയെന്ന് മനസിലായതോടെ ആളുകള്‍ വിവരം അടിമാലി അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.

അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പണിപ്പെട്ട് നായ്ക്കളെ താഴെയെത്തിച്ചു. അടിമാലി അഗ്നിരക്ഷാസേനാംഗങ്ങളായ സ്റ്റേഷന്‍ ഓഫീസര്‍ ഇ.പി. ജോഷി, അനീഷ് പി. ജോയി, പി.എസ്. അരുണ്‍, ജീല്‍സണ്‍ തോമസ്, ജിജോ ജോണ്‍, സണ്ണി ജോസഫ് എന്നിവരാണ് നായ്ക്കള്‍ക്കായി രക്ഷാദൗത്യം നടത്തിയത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നായ്ക്കള്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ അകപ്പെട്ടത്.

Related posts

Leave a Comment