ഇടുക്കി: ജില്ലാ ശുചിത്വ മിഷന് റീബോണ്‍ എന്ന പേരില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് ഒരുക്കിയ ക്രിസ്മസ് ട്രീ ശ്രദ്ധാകേന്ദ്രമാകുന്നു. ഇടുക്കി സെന്റ് ജോര്‍ജ് പള്ളിക്കു സമീപം ജില്ലാ ശുചിത്വ മിഷന് കാര്യാലയത്തിനു മുന്നിലായാണ് നാലു മീറ്റര്‍ ഉയരത്തില്‍ കുപ്പി മരം ഒരുക്കിയത്. ഹരിതകര്‍മസേന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിച്ച പച്ചനിറത്തിലുള്ള ശീതളപാനീയ കുപ്പികളാണ് നിര്‍മാണത്തിനായി കൂടുതല്‍ ഉപയോഗിച്ചത്. അഞ്ചു ലിറ്ററിന്റെയും, ഒരു ലിറ്ററിന്റെയും കുടിവെള്ള കുപ്പികളും ഉപയോഗിച്ചിട്ടുണ്ട്. ആറായിരത്തോളം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഇലയുടെ ആകൃതിയില്‍ മുറിച്ചെടുത്താണ് ഉപയോഗിച്ചത്. ട്രീയുടെ ഫ്രെയിം നിര്‍മാണത്തിനായി ആക്രി കടകളില്‍നിന്നും ശേഖരിച്ച പഴയ ഇരുമ്പു കമ്പികളും മറ്റുമാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക്ക് കുപ്പികളുടെ ചുവടു ഭാഗം ഉപയോഗിച്ചു നിര്‍മിച്ച സാന്താ ക്ലോസിന്റെ വടിയാണ് മറ്റൊരു ആകര്‍ഷണം. കുപ്പിയുടെ അടപ്പുകള്‍, ചുവട് എന്നിവകൊണ്ട് തയാറാക്കി നിറം പകര്‍ന്ന അലങ്കാരബോളുകളും കുപ്പിമരത്തിനു പകിട്ടേകുന്നു. ആര്‍ട്ടിസ്റ്റായ ജയകൃഷ്ണന്റെ സഹായത്തോടെയാണ് ജില്ലാശുചിത്വമിഷന്‍…
Read MoreTag: christmas news 2025
പ്രിൻസ് ആൻഡ് ഫാമിലി… ക്രിസ്മസ് സെൽഫി പോയിന്റ് ഒരുക്കി പ്രിൻസ്
വെട്ടൂരിലെ പ്രിൻസിന്റെ വീട് എന്നും വ്യത്യസ്തമാണ്. ഹരിതാഭമായ അന്തരീക്ഷത്തിലാണ് വെട്ടൂരിൽ പ്രിൻസ് കുന്പുക്കാട്ട് വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പച്ചപ്പടർപ്പുകളും ചെടികളും നിറഞ്ഞു കിടക്കുന്ന വീടിനു മുന്പിൽ ഇത്തവണ വ്യത്യസ്തമായ ഒരു ക്രിസ്മസ് കാഴ്ചയാണ് പ്രിൻസ് ഒരുക്കിയത്. ക്രിസ്മസ് പപ്പായുടെ രൂപവും പപ്പാ എത്തിയ ട്രെയിനും വലിയ പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കാരങ്ങളുമെല്ലാം വെട്ടൂർ റോഡരികിൽ വ്യത്യസ്തത പകരുന്നു. സന്ധ്യ മയങ്ങുന്നതോടെ പ്രദേശം അലങ്കാര ബൾബുകളാൽ വെട്ടിത്തിളങ്ങും. വിദൂരങ്ങളിൽ നിന്നു പോലും കുന്പുക്കാട്ട് വീടിന്റെ മുന്‍പിലേക്ക് ക്രിസ്മസ് ഒരുക്കങ്ങൾ കാണാനെത്തി. നിരവധിയാളുകളാണ് സെൽഫി എടുക്കാനായി ഇവിടേക്ക് എത്തുന്നത്. പച്ച പടർന്ന വീടിന്റെ മുന്‍പിലായുള്ള ക്രിസ്മസ് കാഴ്ചകൾ വ്യത്യസ്തതയുടെ ലോകമാണ് ആളുകൾക്ക് തുറന്നു നൽകിയത്. പ്രിൻസ് കുന്പുക്കാട്ടും ഭാര്യ സോണിയയും മക്കളും ചേർന്നാണ് ഒരുക്കങ്ങളെല്ലം നടത്തിയത്. എല്ലാവർഷവും ഇത്തരത്തിൽ വീടിനു മുൻവശത്തെ ഒരുക്കങ്ങളുണ്ടെങ്കിലും ഇത്തവണ ഇത് കൂടുതൽ ആകർഷണീയമാക്കി.
Read Moreപേപ്പർകൊണ്ട് നിർമിച്ച ബേത്ലഹേം ഗ്രാമം കൗതുകമാകുന്നു; കാഞ്ഞിരപ്പള്ളിക്കാരൻ ജിജോ ജോസഫിന്റെ വ്യത്യസ്ത പുൽക്കൂട് വൈറലാണ്
കാഞ്ഞിരപ്പള്ളി: ക്രിസ്മസിന് എല്ലാവരും പുല്ലും കമ്പുകളും കൊണ്ട് പുൽക്കൂട് ഉണ്ടാക്കുമ്പോൾ പേപ്പർ കൊണ്ടുള്ള ഒരു ബേത്ലഹേം ഗ്രാമം ഒരുക്കിയിരിക്കുകയാണ് ജിജോ. കാഞ്ഞിരപ്പള്ളി സുഖോദയ ആയുര്‍വേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന കൊച്ചുതെക്കേയില് ജിജോ ജോസഫാണ് ഈ പുൽക്കൂടിന്റെ വിസ്മയ ശില്പി. പല നിറത്തിലുള്ള പേപ്പറുകൾ കൊണ്ടാണ് പുൽക്കൂട് ഉണ്ടാക്കിയിരിക്കുന്നത്. പുൽക്കൂടിനോട് ചേർന്ന് മലകളും കിണറും മരങ്ങളും വേലികളും എല്ലാം പേപ്പർ കൊണ്ട് തന്നെ. ഒപ്പം അങ്ങ് ദൂരെ ഒരു കൊട്ടാരവും ഒട്ടകപ്പുറത്ത് വരുന്ന ആളും ഒക്കെ നിർമിതിയിലുണ്ട്. പേപ്പറിൽ ഒരുങ്ങിയ ബേത്ലഹേം ഗ്രാമത്തിൽ ഉണ്ണിയേശുവും മാതാവും ഔസേപ്പിതാവും നക്ഷത്രവും മാലാഖയുമൊക്കെ നിറഞ്ഞപ്പോൾ പുൽക്കൂടിന്റെ പുതുകാഴ്ചയുടെ പുതിയ ചരിത്രം എഴുതുകയാണ് ഈ കടലാസുകൾ. കാഞ്ഞിരപ്പള്ളിയിലെ അമല പ്രസിലെ ജീവനക്കാരനാണ് ജിജോ ജോസഫ്. ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതും ഇലകളിൽ ചിത്രങ്ങൾ വരയ്ക്കുന്നതുമൊക്കെ ജിജോയുടെ കഴിവുകളാണ്. 2022ൽ ചിരട്ടകൊണ്ട് പുൽക്കൂടും പതിമൂന്ന്…
Read Moreഎല്ലാവരോടൊപ്പം എന്നും ഉണ്ടാകും; വാർഡിലെ എല്ലാവീട്ടിലും ക്രിസ്മസ് കേക്ക് നൽകി പഞ്ചായത്തംഗം ശിവദാസ് യു. പണിക്കർ
മാന്നാർ: തദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കുശേഷം സ്വന്തം വാർഡിലെ എല്ലാ വീടുകളിലും എത്തി മെംബർ കേക്ക് വിതരണം ചെയ്തു. കടപ്ര പഞ്ചായത്ത് പരുമല 11-ാം വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശിവദാസ് യു. പണിക്കർ ആണ് വാർഡിലെ മുഴുവൻ വീടുകളിലും തന്റെ സ്നേഹസമ്മാനമായി കേക്ക് വിതരണം ചെയ്തത്. ഹൃദയം മധുരം ഒപ്പം, സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ എന്ന് എഴുതി തന്റെ ചിത്രവും പതിച്ച ബോക്സിൽ വാർഡിലെ 490 വീടുകളിലും ശിവദാസ് നേരിട്ടെത്തിയാണ് കേക്ക് വിതരണം ചെയ്തത്. വരുന്ന അഞ്ചുവർഷത്തെ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് മധുരം വിതരണം ചെയ്തതെന്നും ജാതിമത കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരോടൊപ്പം എന്നും ഉണ്ടാകുമെന്നും ശിവദാസ് യു. പണിക്കർ പറഞ്ഞു. വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് ശിവദാസ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ മെംബർ വിമല ബെന്നി, മണ്ഡലം പ്രസിഡന്റ് ടി.പി. പ്രദീഷ്,…
Read Moreനാട് ക്രിസ്മസ് ആരവത്തിലേക്ക്…നക്ഷത്രദീപങ്ങള്‍ മിഴിതുറന്നു; താരമായി മഞ്ഞുപെയ്യും ട്രീ
തൊടുപുഴ: തെരഞ്ഞെടുപ്പ് ആവേശം ഒഴിഞ്ഞതോടെ നാട് ക്രിസ്മസ് ആരവത്തിലേക്ക്. ക്രിസ്മസിന്റെ വരവറിയിച്ചു വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം നക്ഷത്രവിളക്കുകള്‍ മിഴിതുറന്നു. വിദ്യാലയങ്ങളില്‍ ഇന്നു മുതല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പരീക്ഷ തീരുന്ന 23 വരെ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കും. വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറി. ക്രിസ്മസ് -പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക ഇളവുകൾ പല വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രശാലകളിലും ക്രിസ്മസ് ഉത്പന്നങ്ങളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് തിരക്കു കൂടുതല്‍. വ്യാപാരസ്ഥാപനങ്ങളില്‍ പ്രത്യേക ക്രിസ്മസ് കോര്‍ണറുകള്‍ ഒരുക്കി ആകര്ഷകമാക്കിയിട്ടുണ്ട്. വിപണിയില്‍ പല ഇനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവില്ല. നക്ഷത്രങ്ങള്‍, പുല്‍ക്കൂട് സെറ്റുകള്‍, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉള്‍പ്പെടുന്ന വിവിധ രൂപങ്ങള്‍, അലങ്കാരദീപങ്ങള്‍ എന്നിവയ്ക്കു തന്നെയാണ് വിപണികളില്‍ ഇപ്പോഴും മുന്‍തൂക്കം. വ്യത്യസ്തതകള്‍ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. ബേക്കറികളില്‍ വിവിധയിനം കേക്കുകളുടെ വില്പനയും സജീവമായി.…
Read Moreകരോൾ സംഘങ്ങൾക്ക് താളമടിക്കാൻ അനിയന്റെ കരസ്പർശം
മാന്നാർ: ഉണ്ണിയേശുവിന് ഹല്ലേലൂയ്യ പാടിയെത്തുന്ന കരോൾ സംഘങ്ങൾക്ക് താളമേളമേകാൻ അനിയൻ റെഡി. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ താളാത്മകമായ ഗാനങ്ങളുമായി ഭവനങ്ങളിലെത്തുന്ന കരോൾ സംഘങ്ങൾക്ക് അനിയനെ മാറ്റിനിർത്താൻ കഴിയില്ല.ക്രിസ്മസ് രാവിന്റെ കുളിർമയെ സംഗീതസാന്ദ്രമാക്കുന്നത് അനിയന്റെ ജീവിത താളം കൂടി ചേർത്താണ്. ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കി ആഹ്ലാദത്തിമർപ്പിൽ നാടും വീടും ഒരുങ്ങുമ്പോൾ രാവിന് സംഗീതം പൊഴിച്ചെത്തുന്ന കരോൾ സംഘങ്ങളുടെ താളമേള കൊഴുപ്പിന്റെ സംഗീത ഉപകരണങ്ങളിൽ പരുമല ചന്ദപുരയിടത്തിൽ സെബാസ്റ്റ്യൻ എന്ന അനിയന്റെ (69) താളമുദ്ര പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലര പതിറ്റാണ്ടായി ഡ്രം, സൈഡ്രം തുടങ്ങി കരോളിന് ആവശ്യമയ എല്ലാ സംഗീത ഉപകരണങ്ങളും റിപ്പയറിംഗും വിൽപ്പനയുമായി കരോൾ സംഘങ്ങൾക്ക് പ്രിയപ്പെട്ടവനാണ് അനിയൻ ചേട്ടൻ. ആഘോഷവേളകളിൽ പള്ളികൾ, ക്ലബ്ബുകൾ, ക്രിസ്മസ് കരോൾ സംഘങ്ങൾ എന്നിവർക്ക് ഡ്രമ്മുകൾ വിലയ്ക്കും വാടകയ്ക്കും വാങ്ങുന്നതിനും പഴയവ അറ്റകുറ്റപ്പണികൾ നടത്തിയെടുക്കുന്നതിനും അനിയന്റെ മാന്നാർ പരുമലക്കടവിലാണ് ഇത്തരം സംഘങ്ങൾ എത്തുന്നത്.അനിയൻ…
Read Moreക്രിസ്മസ് ദീപപ്രഭയിൽ വത്തിക്കാൻ; 88 അടി ഉയരമുള്ള ട്രീയും പുൽക്കൂടും പ്രകാശിപ്പിച്ചു
വത്തിക്കാന്‍ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്കു പ്രവേശിക്കവെ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്മസിന് ട്രീയും പുല്‍ക്കൂടും ഒരുക്കി നൽകിയ പ്രതിനിധികളും വിവിധ ഇറ്റാലിയന്‍ രൂപതകളില്‍നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്‍ക്കൂടും പ്രകാശിപ്പിച്ചത്. സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ് ഇവോ മ്യൂസറും ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പയും ബിഷപ് ജ്യുസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽനിന്നു കൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്മസ് ട്രീയായി ഉപയോഗിച്ചത്.ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം.2026…
Read Moreനാടും നഗരവും ക്രിസ്മസ് ബൈബില്‍; ഓഫറുകളുടെ പെരുമഴയുമായി വ്യാപാരികളും
കോട്ടയം: ക്രിസ്മസിന്റെ വരവറിയിച്ച് എങ്ങും നക്ഷത്രത്തിളക്കം. വീടുകളിലും സ്ഥാപനങ്ങളിലും മനോഹരമായ നക്ഷത്രവിളക്കുകള്‍ വര്‍ണ പ്രകാശം ചൊരിയുന്നു. നഗരങ്ങളും ഗ്രാമങ്ങളും വീഥികളുമെല്ലാം വര്‍ണപ്രഭയിലാണ്. നേരത്തെതന്നെ വിപണി സജീവമായതോടെ ആഘോഷങ്ങള്‍ക്കു മിഴിവേറും. നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം കടകളില്‍ സുലഭമായി. നക്ഷത്രങ്ങളില്‍ ഇത്തവണയും എല്‍ഇഡി തന്നെയാണ് മുഖ്യ ആകര്‍ഷണം. വിവിധ തരത്തിലുള്ള അലങ്കാര ബള്‍ബുകളാണ് ഇത്തവണത്തെ പ്രത്യേകത. പുല്‍ക്കൂടുകളും ലഭ്യമാണ്. ക്രിസ്മസ് ട്രീയുടെ വിലയും വലുപ്പത്തിനനുസരിച്ചാണ്. കേക്കുകളുടെ വിപണിയും സജീവമായി. പലയിടങ്ങളിലും കേക്കുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. കേക്കുകള്‍ 300 രൂപ മുതല്‍ ലഭ്യമാണ്. മുന്‍കൂട്ടി പറഞ്ഞാല്‍ താത്പര്യത്തിന് അനുസരിച്ചുള്ളവയും കിട്ടും. വീടുകള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ സംരംഭകരുടെ കേക്കുകളും വിപണിയില്‍ ലഭിക്കും. വസ്ത്ര വില്പനശാലകളിലും തിരക്ക് വര്‍ധിക്കുകയാണ്. പലതരം ഓഫറുകളും സമ്മാനങ്ങളുമെല്ലാമായി വ്യാപാരം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് വസ്ത്ര വ്യാപാരികളും.
Read Moreക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങി… പതിവ് തെറ്റിക്കാതെ ഇത്തവണയും പൂല്ക്കൂടുമായി അറുമുഖവും
കോട്ടയം: മണ്ണിലും വിണ്ണിലും നക്ഷത്രത്തിളക്കം. ഉണ്ണിയേശുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി, മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്ക്കൊപ്പംതന്നെ പുല്‍ക്കൂടും തയാറാക്കണം. പതിവ് തെറ്റിക്കാതെ പാലക്കാട് വണ്ണാമട സ്വദേശി അറുമുഖവും കുടുംബവും പുല്‍ക്കൂടുമായി നഗരത്തില്‍ എത്തി. അഞ്ചാം വര്‍ഷമാണ് ഇവര്‍ തുടര്‍ച്ചയായി പുല്‍ക്കൂട് വില്പനയ്ക്കായി കോട്ടയത്തെത്തുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനുസമീപം വഴിയരികിലാണ് വില്പന. 25 വരെ വില്പനയുണ്ടാകും. മുള, കച്ചി, നൂല്‍ക്കമ്പി എന്നിവ ഉപയോഗിച്ചാണ് പുല്‍ക്കൂട് നിര്‍മിക്കുന്നത്. പുല്‍ക്കൂടിനുള്ള ചട്ട പാലക്കാട്ടുനിന്നു തയാറാക്കി കൊണ്ടുവരും. ഇവിടെ എത്തി ബാക്കി പണികള്‍ പൂര്‍ത്തിയാക്കി പുല്‍ക്കൂട് വില്പനയ്ക്ക് ഒരുക്കും. വിവിധ വലുപ്പത്തിലുള്ള പുല്ക്കൂടുകള് വില്പനയ്ക്കുണ്ട്. 250 മുതല്‍ 550 രൂപവരെയാണ് വില. ക്രിസ്മസ് സീസണില്‍ മാത്രമാണ് പുല്‍ക്കൂട് നിര്‍മാണം. ബാക്കിയുള്ള സമയത്ത് കുട്ട നെയ്ത് ഉപജീവനം കണ്ടെത്തും. പ്ലാസ്റ്റിക്, ഫൈബര്‍ പുല്ക്കൂടുകള് എത്തിയതോടെ കച്ചവടം കുറഞ്ഞതായി അറുമുഖം പറയുന്നു. കഴിഞ്ഞ വര്‍ഷം കച്ചവടം കുറവായിരുന്നു.…
Read More