‘മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല’! മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി…

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്യായ തടങ്കലില്‍ വച്ച കേസില്‍ ഇയാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. ഹൈക്കോടതി മുന്‍ ജഡ്ജി കെ.ബാലകൃഷ്ണന്റെ മകന്‍ ശ്യം ബാലകൃഷ്ണനെയാണ് 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചു. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല എന്ന സുപ്രധാന പരാമര്‍ശത്തോടെയായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. മാവോയിസം ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെങ്കിലും മനുഷ്യന്റെ അഭിലാഷത്തിനനുസരിച്ച് ചിന്തിക്കാനുള്ള അവകാശം വ്യക്തിക്കുണ്ട്. മനസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സാതന്ത്ര്യം പൗരനുണ്ടന്നും അത് അടിയറ വെക്കേണ്ടതില്ലന്നും സിംഗിള്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ശ്യാമിനെ അറസ്റ്റ് ചെയ്യുകയോ പീഡിപ്പിക്കുകയോ…

Read More

വരന്‍ ചതിച്ചാശാനേ ! രണ്ടു ദിവസത്തിനു മുമ്പ് ജോലിസ്ഥലത്തു നിന്നു പുറപ്പെട്ട വരനെ കാണാഞ്ഞ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി; കണ്ടതോ ഗര്‍ഭിണിയായ ഭാര്യയെയും; പത്തനാപുരത്തെ കല്യാണവിശേഷങ്ങള്‍ ഇങ്ങനെ…

പത്തനാപുരം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താഞ്ഞതിനെത്തുടര്‍ന്ന് ബംഗളുരുവിലെ ജോലിസ്ഥലത്ത് അന്വേഷിച്ചെത്തിയ പിതാവും ബന്ധുക്കളും കണ്ടത്.മകനെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെയും. ഒരു വര്‍ഷം മുമ്പ് ഇയാള്‍ കോട്ടയം സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തെന്നാണു വിവരം.പത്തനാപുരം മഞ്ചള്ളൂരിലാണ് സംഭവം. മഞ്ചള്ളൂര്‍ ചീനി ഓഫീസിന് സമീപമുളള യുവാവിന്റെയും യുവതിയുടെയും വിവാഹം മൂന്നു മാസം മുമ്പ് ഉറപ്പിച്ചിരുന്നു. പരസ്പരം മോതിരം െകെമാറി വിവാഹനിശ്ചയവും നടത്തി. ഒരു ദിവസം മുമ്പു മാത്രമാണ് വിവാഹം നടക്കില്ലെന്ന സത്യം വധുവിന്റെ വീട്ടുകാര്‍ അറിയുന്നത്.സ്വര്‍ണവും വസ്ത്രങ്ങളും വധുവിന്റെ വീട്ടുകാര്‍ വാങ്ങിയിരുന്നു. തലേദിവസം നടക്കുന്ന ടീ പാര്‍ട്ടിക്കും കല്യാണ ദിവസത്തെ സദ്യക്കുമുളള ക്രമീകരണം നടത്തുന്നതിനിടെയാണു യുവാവു ചതിച്ച വിവരം സുഹൃത്ത്, വധുവിന്റെ വീട്ടുകാരോടു പറയുന്നത്. വിവാഹത്തിനു രണ്ടുദിവസം മുമ്പ് ബംഗളുരുവില്‍ നിന്ന് യുവാവ് നാട്ടിലേക്ക് പുറപ്പെട്ടെന്ന സന്ദേശം ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ജോലി സ്ഥലത്ത് അന്വേഷിക്കാന്‍…

Read More

ക്രയോജനിക് സാങ്കേതിക വിദ്യ റഷ്യയില്‍ നിന്നും സ്വീകരിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചനയുടെ ഇരയായിരുന്നുവോ നമ്പി നാരായണന്‍; ചാര കേസിന്റെ നാള്‍വഴികളിലൂടെ…

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി. ഇതു സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കൂടുതല്‍ നഷ്ടപരിഹാരത്തിനുള്ള കേസ് തുടരുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ സ്വാതന്ത്യവും അന്തസും അട്ടിമറിക്കപ്പെട്ടെന്നും കേരളാപോലീസിന്റെ നടപടി ദുരുദ്ദേശപരമെന്നും കോടതി വ്യക്തമാക്കി. തന്നെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു കൊണ്ട് നമ്പി നാരായണണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്,പോലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ ജോഷ്വ,എസ്. വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ നിര്‍ണായകമാണ് ഇന്നത്തെ വിധി. 1992ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ തുടങ്ങുന്നത്. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ,ഫൗസിയ ഹസന്‍ എന്നീ മാലി സ്വദേശിനികള്‍ വഴി…

Read More

പ്രണയം അവസാനിപ്പിക്കാനൊരുങ്ങിയ കാമുകനോട് നഷ്ടപരിഹാരം വേണമെന്ന് കാമുകി; കാമുകി നഷ്ടപരിഹാരമായി ചോദിച്ച കാര്യം കേട്ട് കാമുകന്റെ ബോധം പോയി…

പ്രണയവും പ്രണയത്തകര്‍ച്ചകളും സമൂഹത്തില്‍ സ്വഭാവികമാണ്. അല്‍പം വ്യത്യസ്ഥമായ ഒരു സംഭവമാണ്. ചൈനയിലെ ഹാംഗ്സ്ഹു സിറ്റിയില്‍ അരങ്ങേറിയത്. പ്രണയം അവസാനിപ്പിക്കണം എന്നു കാമുകന്‍ പറഞ്ഞപ്പോള്‍ തനിക്ക് നഷ്ടപരിഹാരം വേണം എന്നു കാമുകി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒരു ബാറില്‍ വച്ചു കണ്ടുമുട്ടി. തന്റെ കാമുകിയായി ഇരുന്നതിന് ഇയാള്‍ യുവതിക്ക് രണ്ടു മില്യണ്‍ യുവാന്‍ പ്രതിഫലമായി നല്‍കി. ശേഷം ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു തുടര്‍ന്ന് ഇയാള്‍ ബാറില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. തനിക്ക് പത്തു കോടി യുവാന്‍ വേണമെന്നയിരുന്നു കാമുകിയുടെ ആവശ്യം. എന്നാല്‍ ഇതു നല്‍കാന്‍ കഴിയല്ല എന്നു കാമുകന്‍ പറഞ്ഞു. ശേഷം ഇയാള്‍ ബാറില്‍ നിന്ന് ഇറങ്ങിപോയി. തൊട്ടു പിന്നാലെ പെട്ടി ബാറില്‍ ഉപേക്ഷിച്ചു കാമുകിയും ഇറങ്ങിപ്പോയി. ഐ ടി പ്രഫഷണലായ ഇയാള്‍ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവിടെ എത്തിയത്. ഇരുവരും പോയി കഴിഞ്ഞപ്പോള്‍ ബാര്‍…

Read More

വിവാഹമോചനത്തിനു ശ്രമിച്ച ഭര്‍ത്താവിനിട്ട് കിട്ടിയത് എട്ടിന്റെ പണി; ഭാര്യ കേസു കൊടുത്തതിനെത്തുടര്‍ന്നുണ്ടായത് ഒന്നൊന്നര ട്വിസ്റ്റ്; വണ്ണപ്പുറത്ത് സംഭവിച്ചത്…

തൊടുപുഴ:വിവാഹമോചനക്കേസുകളില്‍ ഇന്ത്യന്‍ നിയമമനുസരിച്ച് നിര്‍ണായകമാവുക ഭാര്യയുടെ വാക്കുകളായിരിക്കും. വിവാഹമോചനത്തിന് ശ്രമിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കൊടുത്ത കേസില്‍ വന്‍തുകയാണ് കോടതി പിഴയായി വിധിച്ചത്. 65 ലക്ഷം രൂപയും 63 പവനും ഭാര്യയ്ക്ക് നല്‍കാനാണ് വിധി. വണ്ണപ്പുറം കൂട്ടുങ്കല്‍ ജോളിക്കും ജോളിയുടെ മാതാപിതാക്കള്‍ക്കുമെതിരേ കുടുംബ കോടതി ജഡ്ജി എം.കെ. പ്രസന്നകുമാരിയുടേതാണ് ഈ സുപ്രധാന വിധി. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കും എതിരേ ഭാര്യ നല്‍കിയ കേസില്‍ 63,00,160 രൂപയും 65 പവന്‍ സ്വര്‍ണവും വീടും സ്ഥലവും നല്‍കാനാണ് വിധി. വിവാഹസമയം കുടുംബവിഹിതമായി നല്‍കിയ 50 പവന്‍ സ്വര്‍ണവും ഹര്‍ജിക്കാരി പിന്നീട് സമ്പാദിച്ച 15 പവന്‍ സ്വര്‍ണവും തിരികെ നല്‍കാനാണ് കോടതിയുടെ വിധി. കൂടാതെ 19.07.2006 ല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ വാങ്ങിയ 15 സെന്റ് വസ്തുവില്‍ 2007 ല്‍ പുതുതായി പണിത വീടും ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കോടതി ഉത്തരവായി. ഈ…

Read More

വിവാഹം നടത്തിയത് കള്ളം പറഞ്ഞ്;ജോര്‍ജിന്റെ അമ്മയും സഹോദരങ്ങളും ഷീലയെ വഞ്ചിക്കാന്‍ കൂട്ടുനിന്നു; ചാവക്കാട്കാരിയായ നഴ്‌സിന് കോടതി രണ്ടു കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ഇക്കാരണത്താല്‍

ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്‌സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചത്. കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995-ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. ആദ്യം വിയന്നയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജ്…

Read More