പോലീസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ ആദിവാസി യുവതിയ്ക്ക് ദാരുണാന്ത്യം ! നാലു ദിവസം ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല; നിര്‍ഭയകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍…

രാജ്യം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുമ്പോഴും ചില നരാധന്മാര്‍ തങ്ങളുടെ അധമ പ്രവര്‍ത്തികളുമായി സജീവമാണ്. ഒഡീഷയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതി മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്ത ഞെട്ടലോടെ ശ്രവിക്കുകയാണ് രാജ്യം ഇപ്പോള്‍. ഒഡീഷയിലെ പുരിയിലെ മാല്‍ക്കന്‍ഗിരിയില്‍ പോലീസ് കാന്റീനിലെ ജീവനക്കാരിയായ ആദിവാസി യുവതിയാണ് ഇരയായത്. ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. നാലു ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല. സംഭവത്തില്‍ ഒഡീഷാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. മെയ് ഏഴിനായിരുന്നു ഇവര്‍ കൂട്ട ബലാത്സംഗത്തിനിരയായത്. യുവതിയ്ക്കു സുഖമില്ലെന്ന് ഒരു പോലീസുകാരന്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് സ്ഥലത്തെത്തിയത്. ആ സമയത്ത് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയലായിരുന്നു യുവതി. ഇവരെ ആദ്യം മാല്‍ക്കന്‍ഗിരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബര്‍ഹാംപൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.…

Read More

ആറാംക്ലാസുകാരിയെ അധ്യാപകര്‍ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയത് സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്നും പറഞ്ഞ്; പെണ്‍കുട്ടിയോട് അധ്യാപകരും സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്തത്…

അശ്ലീല ദൃശ്യങ്ങള്‍ കാട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു. സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതികളെ പിടികൂടി. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരേ പോക്‌സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അധ്യാപകരും അവരുടെ സുഹൃത്തുക്കളുെ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്ന് പറഞ്ഞ് അധ്യാപകരും സുഹൃത്തുക്കളും കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് കുട്ടിയെ ഇവര്‍ അശ്ലീല ചിത്രം കാണിച്ചു. ഭയന്ന് വിറച്ച പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കുട്ടിക്ക് ബോധം പോയപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ ബോധരഹിതയിയ…

Read More

സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ! കോയമ്പത്തൂരില്‍ നടന്നത് അതിദാരുണ സംഭവം

കോയമ്പത്തൂരില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി ആറംഗസംഘം. പ്രതികളില്‍ നാല് പേരെ പിടികൂടിയതായി പോലീസ് ശനിയാഴ്ച വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് സുഹൃത്തിനൊപ്പം 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പുറത്ത് പോയത്. പാര്‍ക്കില്‍ പോകുന്നു എന്ന് പറഞ്ഞിറങ്ങിയ പെണ്‍കുട്ടി വീട്ടില്‍ തിരികെ എത്തിയത് രാത്രി ഒമ്പത് മണിക്കാണ്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷം ആറംഗസംഘം കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും പ്രതികള്‍ ചിത്രീകരിച്ചുവെന്ന് പോലീസ് പറയുന്നു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി കാര്യങ്ങള്‍ അമ്മയോടു പറയുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പ്രതികളെ പോലീസ് പിടികൂടി. രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് തങ്ങള്‍ എന്നും പോലീസ് വ്യക്തമാക്കി.

Read More

പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടുന്നത് സഹിച്ചില്ല ! അടുത്ത ബന്ധുക്കളായ കുട്ടികളും അധ്യാപനും ചേര്‍ന്ന് 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു…

സീതാപ്പൂര്‍: അടുത്ത ബന്ധുക്കളും അധ്യാപകനും ചേര്‍ന്ന് 16കാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് വിവരം. പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലുള്ള അസൂയമൂലമാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള മഹോളി സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. സ്‌കൂള്‍ പരിസത്ത് വെച്ച് കുട്ടിയെ ബന്ധുക്കളായ കുട്ടികളും ഒരു അധ്യാപകനും ചേര്ന്നാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. കുട്ടിയെ ആക്രമിക്കുന്ന രംഗം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് അത് കുടുംബാംഗങ്ങള്‍ക്ക് വാട്‌സ്ആപ്പ് വഴി വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ സംഭവത്തെ പുറംലോകം അറിയുന്നത്. പെണ്‍കുട്ടിക്കൊപ്പം വീട്ടില്‍ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയേക്കാള്‍ മുതിര്‍ന്ന ക്ലാസ്സില്‍ പടിക്കുന്നവരാണ് കൂട്ടിയെ ആക്രമിച്ചതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷകളില്‍ നല്ല മാര്‍ക്കോടെ വിജയം നേടിയിരുന്ന കുട്ടിയോട് ഇവര്‍ക്ക് അസൂയ ആയിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. മാതാപിതാക്കളുടെ…

Read More

ചെന്നൈയില്‍ ഏഴാം ക്ലാസുകാരിയെ ഏഴുമാസം പീഡിപ്പിച്ച കേസില്‍ പിടിയിലായത് പതിനെട്ടു പേര്‍ ! പീഡിപ്പിച്ചവരില്‍ സെക്യൂരിറ്റി മുതല്‍ പ്ലംബര്‍മാര്‍ വരെ…

ചെന്നൈ: ചെന്നൈയിലെ പുരസവാക്കത്തില്‍ 12 വയസുകാരിയെ ഏഴുമാസത്തിലേറെക്കാലം പീഡിപ്പിച്ച സംഭവത്തില്‍ പതിനെട്ടുപേര്‍ പിടിയില്‍.കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റിയും ലിഫ്റ്റ് ഓപ്പറേറ്ററും പ്ലബര്‍മാരും ഉള്‍പ്പെടെയുള്ളവരാണ് ഈ ക്രൂരത ചെയ്തത്. ഏഴാം ക്ലാസുകാരിയെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കൊടുത്തും മയങ്ങാനുള്ള മരുന്നു കുത്തിവെച്ചും ബോധം കെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ ബലാത്സംഗത്തിന്റെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബാക്കിയുള്ളവര്‍ പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി സഹോദരിയോടെ വെളിപ്പെടുത്തിയതോടെ പുറംലോകം അറിയുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ അമ്മ ഐനാപുരത്തെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്

Read More

കൗമാരക്കാരിയെ പതിനേഴുകാരന്‍ പീഡിപ്പിച്ചു; പീഡനരംഗം ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗം; ഇരയായ പെണ്‍കുട്ടി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

മുംബൈ: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ അംഗമായ പതിനേഴുകാരന്‍ പിടിയില്‍. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴുകാരന്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പതിനേഴുകാരന്‍ പിടിയിലായത്. ഇയാള്‍ക്കെതിരേ മാനഭംഗം,ബ്ലാക് മെയില്‍, പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കിയ കൗമാരക്കാരനെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തന്റെ മകളെ ചതിയില്‍ പെടുത്തി പ്രതികള്‍ ചൂഷണം ചെയ്തുവെന്ന് കാണിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനെ സമീപിച്ചത്. തന്റെ മകളുടെ രംഗമുള്ള ഒരു ക്ലിപ് കണ്ടതോടെയാണ് പിതാവിന് ചൂഷണത്തെക്കുറിച്ച് ബോധ്യം വന്നത്. മകളെ ചോദ്യം ചെയ്തപ്പോള്‍ എല്ലാം അവള്‍ തുറന്നു പറഞ്ഞു. സ്‌കൂളില്‍ പോകുംവഴി സൗഹൃദം ഭാവിച്ച് എത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് അവള്‍ പറഞ്ഞു. ഒരു ദിവസം ഒരു കെട്ടിടത്തിന്റെ…

Read More