മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (3) ആഹാരത്തിലും ശീലങ്ങളിലും മാറ്റം വരുത്തിയാൽ തീരുന്ന പ്രശ്നം

വൻകുടലിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ ഭാഗമായി പലരിലും മലബന്ധവും വയറിളക്കവും മാറിമാറി കാണാറുണ്ട്. അർശസ് വേറെ ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ വളരെ ലളിതമായി ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയുന്നവയാണ്, പ്രതിരോധിക്കുവാനും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് പ്രായം കൂടിയവരിലാണ്. ഈ പ്രശ്നങ്ങൾക്കു ചികിത്സ ചെയ്യാനായി കൂടുതൽ പേരും ഡോക്ടർമാരെ കാണാൻ പോകാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഇതിന് മരുന്നുകൾ കഴിക്കേണ്ട ആവശ്യം ഇല്ല. ആഹാരത്തിലും ശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതിയാകും. രക്തം പോകുന്നത്…മലബന്ധവും മലത്തോടൊപ്പം രക്തം കാണുന്നതിനും ഒരു പ്രധാന കാരണം ആഹാരത്തിൽ നാരുകൾ കുറയുന്നതാണ്. നാരുകൾ ഇല്ലാത്ത ആഹാരം കഴിക്കുന്നത് മലത്തിന്‍റെ അളവ് കുറയാൻ കാരണമാകും. മലവിസർജനത്തിന് പ്രയാസം അനുഭവപ്പെടുകയും ചെയ്യും. മലം പുറത്തു പോകുന്നതിനു വേണ്ടി വയറിലെ പേശികൾ അമർത്തിയും മറ്റും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (2)എണ്ണ കൂടി‍യാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്…

കൃത്യനിഷ്ഠ ഇല്ലാത്തതും ആരോഗ്യത്തിന് നല്ലതല്ലാത്തതുമായ ആഹാരശീലവും അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതിയുമാണ് മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം. മിക്കവാറും എല്ലാ ആഹാര പദാർഥങ്ങളിലും പ്രകൃതിദത്തമായി തന്നെ കുറേ നാരുകൾ അടങ്ങിയിട്ടുണ്ടായിരിക്കും. ആഹാര പചന പ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും കുടലുകളുടെ ചലനം ഭംഗിയായി നടക്കുന്നതിനും ഈ നാരുകൾ വഹിക്കുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ഇന്ന് പല ആഹാരങ്ങളിലും ഈ നാരുകൾ ഇല്ല എന്നതാണ് സത്യം. വളരെയേറെ പേരിൽ മലബന്ധം കാണുന്നതിനുള്ള പ്രധാന കാരണവും അതാണ്. ചില മരുന്നുകൾ…പ്രായം കൂടുന്നത്, കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നത്, മാനസികമായി ഉണ്ടാകുന്ന തളർച്ച, വൈകാരിക പ്രശ്നങ്ങൾ, ചില മരുന്നുകളുടെ ദൂഷ്യ ഫലങ്ങൾ, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മലബന്ധം ഉണ്ടാകുന്നതിനുള്ള വേറെ കാരണങ്ങളാണ്. രോഗമല്ല, രോഗലക്ഷണമാണ്മലബന്ധം എന്നത് ഒരു രോഗമല്ല. അത് ഒരു രോഗലക്ഷണമാണ്. ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ,…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (1)നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്

ഒരുപാടുപേരിൽ കണ്ടുവരുന്ന ഗൗരവമുള്ള ഒരു ആരോഗ്യ പ്രശ്നമാണു മലബന്ധം (constipation). വളരെയധികം പേരിൽ ദഹനേന്ദ്രിയ വ്യൂഹത്തിലുണ്ടാക്കുന്ന വല്ലാത്ത ഒരു അസ്വസ്ഥതയാണ് ഇത്. മലബന്ധം അനുഭവിക്കുന്നവരിൽ ദിവസവും മലശോധന ഉണ്ടാവുകയില്ല. അഥവാ ശോധന ഉണ്ടെങ്കിൽത്തന്നെ അതു തൃപ്തികരമായ അവസ്ഥയിൽ ആയിരിക്കുകയും ഇല്ല. പല രോഗങ്ങളുടെയും ഒരു കാരണം മലബന്ധം ആയിരിക്കും. മലബന്ധത്തിന്‍റെ ഫലമായി ആരോഗ്യത്തിന് നല്ലതല്ലാത്ത ചില പ്രവർത്തനങ്ങൾ ശരീരത്തിൽ സംഭവിക്കുകയും അതിന്‍റെ ഫലമായി ശരീരത്തിന്‍റെ സഹജമായ രോഗപ്രതിരോധ ശേഷി നശിക്കുകയും ചെയ്യുന്നതാണ്. അപ്പെൻഡിസൈറ്റിസ്, വാതരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, കാൻസർ എന്നിവ ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ…മലം പുറത്തുപോകുന്നതിന് ഏറെ പ്രയാസപ്പെടുന്നതാണ് മലബന്ധം മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം. മലം കട്ടിയാകുന്നതായിരിക്കും പലപ്പോഴും അതിന് കാരണമാകാറുള്ളത്. അതിന്‍റെ ഫലമായിട്ടാണ് പലരിലും മലദ്വാരത്തിൽ കഠിനമായ വേദനയുണ്ടാകുന്നതും മലത്തോടൊപ്പം രക്തം പോകുന്നതും. ചിലരിലെങ്കിലും ചിലപ്പോൾ മലബന്ധത്തിന്‍റെ…

Read More

ജീവിതശൈലീരോഗങ്ങൾ ഒഴിവാക്കാം; ബോഡി മാസ് ഇൻഡക്സും അമിതവണ്ണവും തമ്മിൽ എന്താണു ബന്ധം?

ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ * വ്യായാമക്കുറവ് * അമിതവണ്ണം* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം* പുകയിലയുടെ ഉപയോഗം* മദ്യപാനം* കടുത്ത മാനസിക സംഘർഷം* അമിതഭക്ഷണവും കൊഴുപ്പിന്‍റെയും എണ്ണയുടെയും അമിത ഉപയോഗവും ജീവിതശൈലീരോഗങ്ങൾ(നോണ്‍ കമ്യൂണിക്കബിൾ ഡീസിസസ്)1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)2. ഹൃദ്രോഗങ്ങൾ3. ഉയർന്ന രക്തസമ്മർദം, രക്താതിമർദം(ഹൈപ്പർ ടെൻഷൻ)4. സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)5. പക്ഷാഘാതം(സ്ട്രോക്ക്)6. വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്)7. അർബുദ രോഗങ്ങൾ8. ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്) അമിതവണ്ണം തിരിച്ചറിയാൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്‍റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ബോഡി മാസ് ഇൻഡക്സ് സൂചന18 ൽ താഴെ ഭാരക്കുറവ്18 മുതൽ 24 വരെ ശരിയായ ഭാരം24 മുതൽ 30 വരെ ഭാരക്കൂടുതൽ30 മുതൽ 35 വരെ അമിതവണ്ണം35…

Read More

ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത

കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടുവരുന്ന ഒമിക്രോൻ അഥവാ സൂപ്പർ മ്യൂട്ടന്‍റ് കോവിഡ് 19(Super Mutant Covid19) എന്നത്. ഒമിക്രോൺഇന്ത്യൻ വകഭേദത്ത ഡെൽറ്റ (Delta) എന്നും യുകെ വകഭേദത്തെ ആൽഫ (Alpha) എന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചപ്പോൾ സാംസ്കാരികപരമായി ഒരുപാട് മുദ്രകുത്തലുകൾ ഉണ്ടാവാൻ ഇടയായി. അതിനാൽ ഗ്രീക്ക് അക്ഷരമാലയിലെ 15 ാം അക്ഷരമായ Omicron എന്ന പദം ഈ വകഭേദത്തിനായി സൂചിപ്പിക്കുന്നു. B.1.1.529 എന്ന ഈ വകഭേദം ഗൗട്ടെണ്ട് പ്രവിശ്യ, ജോഹന്നാസ്ബർഗ് സൗത്ത് ആഫ്രിക്കയിൽ നിന്ന് 2021 നവംബർ 24നാണ് കണ്ടെത്തിയത്. ജനിതക കോഡിലെ മാറ്റങ്ങൾഒരു വൈറസിന്‍റെ ജനിതക കോഡിൽ ഉണ്ടാകുന്ന മാറ്റങ്ങൾ/Mutation ആണ് ഇതിനെ വകഭേദം/പുതിയ ഒരു variant ആക്കി മാറ്റുന്നത്. VOC/Variant of Concern ആണ് Omicron ഉള്ളത്. ഈ വകഭേദങ്ങൾ കണ്ടെത്താൻ പ്രധാനമായും ആശ്രയിക്കുന്ന ഘടകങ്ങൾ…

Read More

എന്താണ് ആന്‍റിബയോട്ടിക് ദുരുപയോഗം?

ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ആന്‍റി ബയോട്ടിക് മരുന്നുകൾ ക്കെതിരേ പ്രതിരോധം നേടുകയും ചെയ്യുന്ന പ്രശ്നത്തിനെതിരെ പോരാടുന്നതിനു വേണ്ടിയാണു ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ആന്‍റിമൈക്രോബിയൽ റെസിസ്റ്റൻസ് 2015-ൽ നിലവിൽ വന്നത്. ഇതിന്‍റെ ചുവടു പിടിച്ചു ദേശീയത്തലത്തിലുള്ള മാർഗ്ഗരേഖ 2017 ലും കേരളത്തിൽ അത് 2018 ലും നിലവിൽ വന്നു. എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ബോധവത്കരിക്കാൻനവംബർ 18 മുതൽ 24 വരെ എല്ലാ വർഷവും ആന്‍റിമൈക്രോബിയൽ അവയെർന‌സ് വീക്ക് ആയി ആചരിക്കുന്നു. ആന്‍റിമൈക്രോബിയൽസ് ബാക്റ്റീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റ്സ് മുതലായ സൂഷ്മാണുക്കൾക്ക് എതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പൊതുവായിആന്‍റിമൈക്രോബിയൽസ് എന്ന് പറയുന്നു. മരുന്നു മുടക്കിയാൽ സംഭവിക്കുന്നത്…എന്താണ് ആന്‍റി ബയോട്ടിക് ദുരുപയോഗം? ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. ഒരാൾക്കു ക്ഷയരോഗം സ്ഥിരീകരിച്ചത് ദീർഘനാളത്തെ പരിശോധനകൾക്കു ശേഷമാണ്. പക്ഷേ, അദ്ദേഹം കോഴ്സ് പൂർത്തീകരിക്കുന്നതിനു മുന്പുതന്നെ…

Read More

ആന്‍റിബയോട്ടിക്കുകളെ വെല്ലുവിളിച്ച് സൂപ്പർബഗുകൾ!

ഒരു നൂറ്റാണ്ടു മുന്പ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന്നുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അലക്സാണ്ടർ ഫ്ളെമിങ്, പൊതുവെ അലസൻ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സ്കോട്ടിഷ് ഗവേഷകൻ, വളരെ യാദൃശ്ചികമായാണ് ’പെൻസിലിൻ’ എന്ന ആദ്യ ആന്‍റിബയോട്ടിക് കണ്ടെത്തിയത്. ഇതു വൈദ്യശാസ്ത്ര രംഗത്തു വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചു. ഈ അദ്ഭുതമരുന്നുകളുടെകണ്ടുപിടിത്തത്തോടെ, ഒരിക്കൽ മാരകമെന്നു കരുതിയിരുന്ന പല രോഗങ്ങളും നിസാരവത്കരിക്കപ്പെട്ടു. സൂപ്പർ ബഗുകൾപിന്നീടുള്ള നാലു ദശകക്കാലം പല വിഭാഗത്തിൽപ്പെട്ടആന്‍റി ബയോട്ടിക്കുകൾ വികസിപ്പിക്കപ്പെട്ടു. പല സാംക്രമിക രോഗങ്ങളും തുടച്ചുനീക്കാമെന്ന അമിതമായ ആത്മവിശ്വാസമാണ് ഇതു മാനവരാശിക്ക് നൽകിയത്. പക്ഷേ, സംഭവിച്ചതു നേരെ മറിച്ചാണ്. ആന്‍റിബയോട്ടിക്കുകളും ബാക്ടീരിയയുമായുളള യുദ്ധത്തിൽ, പ്രതിരോധമാർജിച്ച ബാക്ടീരിയ അഥവാ സൂപ്പർ ബഗുകൾ ഉദയം ചെയ്തു. ആന്‍റിബയോട്ടിക് റെസിസ്റ്റൻസ് അഥവാപ്രതിരോധം എങ്ങനെ ഉണ്ടാകുന്നു?ബാക്റ്റീരീയ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്‍റിബയോട്ടിക്കുകൾ. സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്യുന്നതിനുള്ള പ്രധാനകാരണം ആന്‍റിബയോട്ടിക്കുമായുള്ള സന്പർക്കമാണ്.…

Read More

 ഹാർട്ട് അറ്റാക്ക് (3) ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോ സൂചകങ്ങൾ

ഹൃദ്രോഗമുണ്ടാക്കുന്നതിൽ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ ഹാർട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത. പക്ഷേ, ഹൃദ്രോഹം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നം വയ്ക്കുന്നത് രക്തത്തിലെ എൽഡിഎൽ കോളസ്ട്രോൾ പരമാവധി കുറയ്ക്കാനാണ്. കൊളസ്ട്രോൾ കുറവായിട്ടും…നവജാത ശിശുക്കളിൽ എൽഡിഎൽ 25 മില്ലിഗ്രാം‍/ സെഡിലിറ്ററാണ്. അതുകൊണ്ട് നവജാതർക്ക് ഹൃദയാഘാതമേ ഉണ്ടാകില്ല എന്ന് വാദിക്കുന്നു. അപ്പോൾ ഹൃദ്രോഗത്തെ ഒഴിവാക്കാൻ എൽഡിഎൽ എത്രത്തോളം കുറയാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, കൊളസ്ട്രോൾ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതോ? ബയോ സൂചകങ്ങൾഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്. ഹൃദയധമനികളിലെ പരോഷമായ ജനിതകാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട്‍്? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീൻ, ഇന്‍റർലുക്കിൻ -6, ഫോസ്ഫോ ലിപ്പെയ്സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എൽഡിഎൽ, നൈട്രോ തൈറോസിൻ, ലൈപ്പോപ്രോട്ടീൻ –…

Read More

ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക് (2) ബ്ലോക്കില്ലാതെയും ഹൃദയാഘാതം!

എത്രയായാലും അറ്റാക്കിനു പിന്നിലെ ആപത്ഘടകങ്ങളുടെയും രോഗലക്ഷണങ്ങളുടെയും അഭാവവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളും ഇപ്പോഴും നിലനിൽക്കുന്നു. ശാരീരിക ഫിറ്റ്നസുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്‍റെ തോത് എട്ടു വർഷം കൊണ്ട് (2006-2014) 11ൽ നിന്ന് 27 ശതമാനമായി ഉയർന്നെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിൽ നടന്ന പഠനം സ്ഥിരീകരിക്കുന്നു. ഹൃദയധമനികളിൽ പ്ലാക്ക് ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും അപ്രതീക്ഷിതമായി ഹൃദയധമനികളിൽ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്‍റെ അനിവാര്യത പ്രസക്തമാകുന്നു. ബ്ലോക്കില്ലാതെയും ഹൃദയാഘാതം!ഹൃദയധമനികളിൽ കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതം ഉണ്ടാകാം എന്ന തിരിച്ചറിവ് പ്രബലമാകുന്നു. ഈ അവസ്ഥയെ ‘മിനോക്ക’ എന്നു പറയുന്നു. അഞ്ച്, ആറ് ശതമാനം ആൾക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഇതിനുള്ള കാരണങ്ങൾ പലതാണ്. താത്കാലികമായ ചെറിയ ബ്ലോക്കുകൾ ഹൃദയധമനികളിൽ ഉണ്ടായി അവിടെചെറിയ രക്തക്കട്ടകൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ കുറച്ചുനേരത്തേക്ക് ഹൃദയധമനികൾ ചുരുങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു. സൂഷ്മധമനികളെ ബാധിക്കുന്ന മൈക്രോ…

Read More

ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക്(1) ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണ തെറ്റ്

കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചകൾ ആരോഗ്യരംഗത്ത് നടന്നുകൊണ്ടിരിക്കുന്നു. യാതൊരു രോഗവും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും ഫിറ്റ് എന്നു കരുതിയിരുന്ന, കേവലം 46 വയസുള്ള ചെറുപ്പക്കാരൻ എപ്രകാരം മരിച്ചു? പ്രമേഹവും പ്രഷറും ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബഡോക്ടർ പറഞ്ഞു. വൈദ്യശാസ്ത്രപരമായി ഇതിന് വിശദീകരണങ്ങളുണ്ടോ? ആ ധാരണ തെറ്റ്ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ ഹാർട്ടറ്റാക്കുണ്ടാക്കുന്ന 40-50 ശതമാനത്തോളം രോഗികൾക്കും സാധാരണ ആപത്ഘട്ടങ്ങൾ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയാറുള്ള “ഫിസിക്കൽ ഫിറ്റ്നസ് ” എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്ന് ഓർക്കണം. കുറച്ചുകൂടി വ്യക്തമാക്കിയാൽ ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണയും തെറ്റ്. നേരത്തേ തിരിച്ചറിയൽ ശ്രമകരംരോഗം ഗുരുതരമായവർക്ക് വളരെ ചെലവേറിയ ചികിത്സകൾ നൽകുന്ന സന്പ്രാദയമാണ്…

Read More