ഓണസദ്യയുടെ ഗുണങ്ങളിലൂടെ…‘സാമ്പാർ നന്നായാൽ സദ്യ നന്നായി!’

ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ് റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം… പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാണ്. ബുദ്ധിവികാസത്തിനു പരിപ്പും നെയ്യുംപരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളും നല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോ ട്ടീന നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്. പോഷകങ്ങളുടെ…

Read More

കോവിഡ് ഇവിടുണ്ടെന്ന് ഓർ…ത്തോണം!

പ്രധാനമായും ഇപ്പോള്‍ കോവിഡ്‌ വൈറസ്‌ പകരുന്നത്‌, അടഞ്ഞ്‌ വായുസഞ്ചാരമില്ലാത്ത മുറികളിലൂടെയും ആള്‍ക്കൂട്ടങ്ങളിലൂടെയുമാണ്. അതിനാല്‍ ഓഫീസുകളിലും കടകളിലും വീടുകളിലും വായുസഞ്ചാരം ഉറപ്പാക്കുക. വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ കോവിഡ്‌ വൈറസിന് അതിവേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക്‌ പകരാന്‍ കഴിയില്ല. വായുസഞ്ചാരമില്ലാത്ത മുറികളില്‍ പ്രവേശിക്കേണ്ടിവരുന്ന ഘട്ടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക്‌ ധരിക്കണം, ഒരു മീറ്റര്‍ അകലം പാലിക്കണം. മാസ്ക്കിട്ട്, ഒരു മീറ്റർ അകലം പാലിച്ച് സംസാരംതുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മൂക്ക്‌ ചീറ്റുമ്പോഴും മാത്രമല്ല, പരസ്‌പരം അകലം പാലിക്കാതെ സംസാരിക്കുമ്പോഴും കോവിഡ്‌ വൈറസ്‌ ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക്‌ പകരും. അതിനാല്‍ സംസാരിക്കുമ്പോള്‍ മാസ്‌ക്‌ നിര്‍ബന്ധമായും ധരിക്കണം.ഒരു മീറ്റര്‍ അകലം പാലിക്കണം. മാസ്ക് താഴ്ത്തരുത്വായുസഞ്ചാരമില്ലാത്ത മുറികളിലും ഹാളുകളിലും യോഗങ്ങള്‍ സംഘടിപ്പിക്കുകയോ കൂടിച്ചേരലുകള്‍ നടത്തുകയോ ചെയ്യുന്നത്‌ രോഗം വലിയ തോതില്‍ വ്യാപിക്കുന്നതിനു കാരണമായിത്തീരും. വിവാഹങ്ങള്‍, വിവാഹ നിശ്ചയങ്ങള്‍, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്‌ക്ക്‌ ഏറ്റവും കുറച്ച്‌ ആളുകള്‍…

Read More

ഓണപ്പായസം എങ്ങനെകുടിക്കാതിരിക്കാം..! പ്രമേഹബാധിതർക്കു പായസം കുടിക്കാമോ?

ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്‍റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം. ഉപ്പ് രക്തസമ്മർദത്തിന്‍റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്. മധുരം എത്രത്തോളം?ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്‍റ്സ് അസോസിയേഷന്‍റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം, ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്. പ്രമേഹ രോഗികൾ പായസത്തിന്‍റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി.…

Read More

എണ്ണ രുചിദായകം, പക്ഷേ…; ചെറുപ്പക്കാർക്ക് എണ്ണ എത്രത്തോളം?

  ലൂസ് ഓയിൽ സുരക്ഷിതമോ?ലൂസ് ഓയിലിൽ മറ്റ് എണ്ണകൾ കലർത്താനുളള സാധ്യത(മായം ചേർക്കൽ) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും അതു തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സർക്കാരിന്‍റെ അനലിറ്റിക്കൽ ലാബിലുണ്ട്. മായം കലർന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം. ചീത്തയായ എണ്ണ എങ്ങനെ തിരിച്ചറിയാം?എണ്ണയിൽ വെളളം വീണാൽ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്. സാലഡിൽ ഒലീവ് എണ്ണ ചേർക്കുന്പോൾ…ഒലീവ ്എണ്ണ ഒരു സാലഡ് ഓയിലാണ്. ഇറ്റാലിയൻസാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഹൃദയത്തിന്‍റെ സുഹൃത്താണ്. പക്ഷേ, വില കൂടുതലാണ്. അതിൽ ഒമേഗ 3 ധാരാളമുണ്ട്. വിറ്റാമിനുകളുണ്ട്. ഹൃദയത്തിനും തലച്ചോറിനും ഗുണപ്രദം. വെർജിൻ ഒലീവ് ഓയിൽ സാലഡിന്‍റെ പുറത്ത് ഒഴിക്കാൻ മാത്രമേ പാടുളളൂ. റിഫൈൻഡ് ചെയ്ത ഒലീവ് ഓയിൽ മാത്രമേ ഡീപ്പ് ഫ്രൈക്ക്(എണ്ണയിൽ മുങ്ങിക്കിടക്കത്തക്കവിധം…

Read More

പ്രോസസ് ചെയ്ത ഭക്ഷണം -2 ; നമുക്കു ‘വീട്ടിൽ കൂട്ടിയ’ദോശമാവ് പോരെ?

ഫുഡ് അഡിറ്റീവ്സിനെക്കുറിച്ച്് ഉപഭോക്താവിനു കൃത്യമായ അറിവ് ഉണ്ടായിരിക്കണം. ദിവസവും നാം ഉപയോ ഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം ഏറെ നാൾ കേടുകൂടാതെ സൂക്ഷിക്കാനും മറ്റും പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്‍റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും പലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. അവയാണു ഫുഡ് അഡിറ്റീവ്സ്. പതിവാക്കിയാൽ കഥ മാറും! കവറിൽ പായ്ക്ക് ചെയ്തു വരുന്ന ബട്ടർ ചിക്കൻ, ചില്ലിചിക്കൻ, ഇൻസ്റ്റൻറ് ബിരിയാണി മിക്സ് ഇവയിലൊക്കെ ഇത്തരം രാസപദാർഥങ്ങൾ കൂടുതലാണ്. റിഫൈൻ ചെയ്ത ഒന്നോ രണ്ടോ വിഭവം ഒരുദിവസം കഴിച്ചാൽ തന്നെ എത്രയധികം രാസവസ്തുക്കൾ നാമറിയാതെതന്നെ ആമാശയത്തിലെത്തുന്നുണ്ട്! പരസ്യം കണ്ടു വാങ്ങിയാൽ…ഗാഢത കൂടിയ സിറപ്പുകൾ, ഐസ്ക്രീം, റെഡിമെയ്ഡ് സൂപ്പ് എന്നിവയൊക്കെ ശീലമാക്കരുത്. റെഡിമെയ്ഡ് സൂപ്പിൽ കുറച്ചു പച്ചക്കറികളൊക്കെ ഉണ്ടെങ്കിലും അവ ഡീഹൈഡ്രേറ്റ് ചെയ്യപ്പെട്ടവയാണ്. പച്ചക്കറി ചേർന്നതാണെന്ന് വലിയ പരസ്യമൊക്കെ കണ്ടിട്ടാവും പലപ്പോഴും നാം അതുവാങ്ങി കഴിക്കുന്നത്. ഡീഹൈഡ്രേറ്റ് ചെയ്തതിനാൽ അതിൽ പോഷകങ്ങൾ…

Read More

പ്രോസസ് ചെയ്ത ഭക്ഷണം -1; സംസ്കരിച്ച ഭക്ഷണം ഉപയോഗിക്കുമ്പോൾ ഇതുകൂടി അറിയണം

ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്‍റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും. ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്….എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. ഫുഡ് അഡിറ്റീവ്സ്ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നിയമത്തിന്‍റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും. പൊടിപ്പിച്ച് ഉപയോഗിക്കാംപ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം. പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം. മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും…

Read More

പല്ലിന്‍റെ ആരോഗ്യത്തിന് ഇതൊക്കെ ശ്രദ്ധിക്കണം…

ആഹാരം ചവച്ചരച്ചു കഴിക്കാനും മുഖത്തിന്‍റെ ഭംഗിക്ക് മാറ്റു കൂട്ടാനും പ്രതിരോധത്തിനുമാണ് പല്ലുകൾ. ഭക്ഷണം ചവച്ചരച്ചു കഴിക്കാനാണ് പല്ലിന്‍റെ പുറംതോട് ഇനാമൽ എന്ന ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥം ഉപയോഗിച്ച് നിർമിക്കപ്പെട്ടിരിക്കുന്നത്. ഇനാമൽ പല്ലിന്‍റെ മുകളിൽ 2.5 മില്ലി മീറ്റർ കനത്തിൽ ആവരണം ചെയ്തിരിക്കുന്നു. പല്ലിന്‍റെ ഉപരിതലം കുഴികൾ, ഉയർന്നതലം എന്ന രീതിയിലാണ് ഉള്ളത്. ഉയർന്ന തലത്തിൽ പരമാവധി ആവരണവും താഴ്ന്നതലത്തിൽ നേർത്ത ആവരണവുമാണ് കാണപ്പെടുന്നത്. ഇതിന്‍റെയുള്ളിൽ ഡന്‍റയിൻ എന്ന അംശവും അതിനു കീഴിൽ രക്തക്കുഴലുകളുടെ ഞരന്പും അടങ്ങുന്ന അംശവും സ്ഥിതി ചെയ്യുന്നു. പല്ലുപുളിപ്പ് പല്ലിന്‍റെ പുളിപ്പ് എന്നത് ഒരു രോഗലക്ഷണമാണ്. ഈ ലക്ഷണം അവഗണിക്കരുത്. ഇനാമൽ നഷ്ടപ്പെട്ട് ഡന്‍റയിൻ പുറത്തേക്ക് എത്തിത്തുടങ്ങുന്പോൾ പുളിപ്പ് തുടങ്ങുന്നു. കാരണങ്ങൾ*. പോട് – പോട് ഉണ്ടാകുന്പോൾ ഇനാമൽ ദ്രവിക്കുന്നു.* തേയ്മാനം* ബ്രഷിംഗിൽ നിന്ന് അമിതമായ ശക്തി* രാത്രിയിലെ പല്ലിറുമ്മലിൽ നിന്ന് അമിതമായ…

Read More

എല്ലുകളുടെ ആരോഗ്യം ; അടുക്കളയിലുണ്ട് കാൽസ്യം!

ചെറുപ്പത്തിൽ എല്ലുകൾക്കുളള കരുത്ത് മധ്യവയസിൽ കുറഞ്ഞുവരുന്നു. പ്രത്യേകിച്ചും ആർത്തവവിരാമം വന്ന സ്ത്രീകളിൽ എല്ലുകളുടെ കട്ടി കുറയുന്നു. ദുർബലമാകുന്നു. പൊട്ടലിനും ഒടിവിനുമുളള സാധ്യതയേറുന്നു. പ്രതിരോധമാകുന്നത്എല്ലുകളെ ബലപ്പെടുത്താൻ സഹായകമായ ഭക്ഷണക്രമം. കാൽസ്യം അടങ്ങിയ ആഹാരക്രമംകൊഴുപ്പു നീക്കിയ പാൽ, തൈര് തുടങ്ങിയ പാലുത്പന്നങ്ങൾ, സോയാബീൻ ഉത്പന്നങ്ങൾ, വെണ്ടയ്ക്ക, ബീൻസ്, ബദാം പരിപ്പ്, മത്തി, ഇരുണ്ട പച്ച നിറമുളള ഇലക്കറികൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കാൽസ്യം സന്പന്നം. * ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം.അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും* 50 വയസിനു മേൽ പ്രായമുളളവർ പാട നീക്കിയ പാൽ ഡയറ്റീഷൻ നിർദേശിക്കുന്ന അളവിൽ ഉപയോഗിക്കണം. കാൽസ്യമാണ് എല്ലുകൾക്കു ഗുണമുളള പാലിലെ മുഖ്യപോഷകം. പാലുത്പന്നങ്ങളും അതുപോലെ തന്നെ. പക്ഷേ, കൊഴുപ്പു നീക്കിഉപയോഗിക്കണം. * മത്തി, നെത്തോലി തുടങ്ങിയ ചെറു മുളളുളള മീനുകൾ കാൽസ്യം സന്പന്നം. മീൻ കറിവച്ചു കഴിക്കുകയാണ് ഉചിതം. * ഇരുണ്ട പച്ച…

Read More

സ്ത്രീകളും ഹൃദ്രോഗങ്ങളും-2; മാനസിക സംഘർഷം ഒഴിവാക്കാം; വീട്ടിലും ജോലിസ്ഥലത്തും

ശാരീരികമായി ഒട്ടും അധ്വാനിക്കാതിരിക്കുക, വ്യായാമം ചെയ്യാതിരിക്കുക, അമിതമായി ആഹാരം കഴിക്കുക, ജനിതക പ്രശ്നങ്ങൾ എന്നിവ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. സ്ത്രീകളിൽ ഹൃദ്രോഗമുണ്ടാകുമ്പോൾകൂടുതൽ ശ്രദ്ധിക്കണം. കാരണം, ആദ്യത്തെ ഹൃദയാഘാതത്തിൽ നിന്ന് അവർ രക്ഷപ്പെട്ടാലും ഒരു കൊല്ലത്തിനുള്ളിൽ തന്നെ അടുത്ത ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൂടുതലായിരിക്കും എന്നാണു പറയുന്നത്. ആഹാരനിയന്ത്രണം, വ്യായാമംഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ശരീരഭാരം കൂടാതെ ശ്രദ്ധിക്കണം. അമിത ശരീരഭാരം ഉള്ളവർ അത് കുറയ്ക്കാൻ ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ആഹാരത്തിൽ ചില ക്രമീകരണങ്ങൾ ആവശ്യമായി വരുന്നതാണ്. പിന്നെ വ്യായാമവും പ്രധാനം. പിരിമുറുക്കം വേണ്ടനീണ്ട കാലം മാനസിക സംഘർഷം അനുഭവിക്കുന്നത് ഹൃദ്രോഗങ്ങൾ ഉണ്ടാകാൻ വ്യക്തമായ കാരണമാണ്. അതുകൊണ്ട് സംഘർഷം ഒഴിവാക്കിയ മാനസികാവസ്ഥ സൂക്ഷിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. വീട്ടമ്മമാരിലും ഉദ്യോഗസ്ഥകളിലും ഹൃദ്രോഗ സാധ്യത ഒരുപോലെ ആണെന്നാണ് പറയുന്നത്. എന്നാൽ, മാനസിക സംഘർഷം ഉണ്ടാകാനുള്ള കാരണങ്ങൾ ഇരു കൂട്ടരിലും വ്യത്യസ്തമായിരിയ്ക്കും എന്നും പറയുന്നുണ്ട്. സാമ്പത്തിക…

Read More

സ്ത്രീകളും ഹൃദ്രോഗങ്ങളും- 1; ആർത്തവവിരാമശേഷം ഹൃദ്രോഗസാധ്യത കൂടുന്നത്…

  പ്രായം കൂടുന്നതിന്‍റെ ഭാഗമായി ശരീരത്തിൽ ഒരുപാടുമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതിന്‍റെ ഭാഗമായി ശരീരത്തിലെ അവയവങ്ങളുടെ കാര്യക്ഷമത കുറയുകയും ചെയ്യും. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇതിന്‍റെ അനന്തര ഫലമായി പല രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. അസ്ഥി സന്ധികൾ, അസ്ഥിസന്ധികളോടനുബന്ധിച്ചുള്ള പേശികൾ എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ, വൈകാരികാവസ്ഥകളിൽ മാറ്റങ്ങൾ എന്നിവയോടൊപ്പം ഹൃദയത്തിലും തലച്ചോറിലും കൂടി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും ഇതിന്‍റെ ഫലമായി ഉണ്ടാകുന്നതാണ്. ഈസ്ട്രജൻ ഇല്ലാതാകുന്പോൾ ആർത്തവവിരാമ ശേഷം സ്ത്രീകളിൽ പ്രത്യേകിച്ച് അണ്ഡാശയങ്ങൾ പ്രവർത്തനരഹിതമാകുന്നതിനെ തുടർന്ന് ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഇല്ലാതാവുകകൂടി ആകുമ്പോൾ അതിന്‍റെ തുടർച്ചയായും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്. അതുകൊണ്ടാണ് സ്ത്രീകളിൽ, പുരുഷന്മാരെ അപേക്ഷിച്ച് പ്രായം കൂടുന്ന കാലത്ത് ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ആർത്തവ വിരാമ ശേഷം സ്ത്രീകളിൽ രക്തസമ്മർദം ഉയരുന്നതിനും ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നതിനും ഉള്ള സാധ്യത കൂടുന്നതും അങ്ങനെയാണ്. പിടിവാശി നല്ലതാണോ?ചില സ്ത്രീകളുടെ ജീവിതശൈലിയിൽ…

Read More