ഹെപ്പറ്റൈറ്റിസ് ഡി രോഗത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ്് എന്നും പറയും. വൈറസ് ബാധയുള്ള രക്തം വഴിയാണ് രോഗവ്യാപനം. മറ്റ് ഹെപ്പറ്റൈറ്റിസ് ഇനങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അത്ര സാധാരണമല്ല എന്നൊരു പ്രത്യേകതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിലാണ് ഡി വൈറസിന്റെ ആക്രമണമുണ്ടാകുന്നത് എന്നത് ഒരു കൗതുകമാണ്. ബി വൈറസിന്റെ സാന്നിധ്യമില്ലാതെ ഹെപ്പറ്റൈറ്റിസ് ഡി വൈറസിന് പെരുകാൻ സാധ്യമല്ലെന്ന് മനസ്സിലാക്കുക. മദ്യപാനംവൈറസ് ബാധ കാരണമല്ലാതെ സംഭവിക്കുന്ന ഹെപ്പറ്റൈറ്റിസിനെ നോണ്‍ ഇൻഫെക്ഷിയസ് ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കാം. അമിത മദ്യപാനം കരൾ ദ്രവീകരണത്തിനും ലിവർ ഹെപ്പറ്റൈറ്റിസിനും കാരണമാകാം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്്). മദ്യപാനം കരൾ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും കരളിന്റെ പ്രവർത്തനത്തെ പൂർണമായും തകരാറിലാക്കുകയും ചെയ്യും. മരുന്ന് അമിതമായാൽവീര്യമേറിയ ഒൗഷധങ്ങളുടെ അമിതമോ തുടർച്ചയായതോ ആയ ഉപയോഗമാണ് വൈറസ് ബാധ കാരണമല്ലാത്ത ഹെപ്പറ്റൈറ്റിസിന് മറ്റൊരു കാരണം. ഗുരുതരമായ ധാരണപ്പിശക്!ഓട്ടോ ഇമ്മ്യൂണ്‍ സിസ്റ്റം റെസ്പോണ്‍സ് എന്നൊരു അസാധാരണ സാഹചര്യം കൂടി ഹെപ്പറ്റൈറ്റിസുമായി…
Read MoreTag: health
ഹെപ്പറ്റൈറ്റിസ് ബിയും സിയും ഭീകരന്മാർ!
ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്. പല കാരണങ്ങൾ കൊണ്ട് ഹൈപ്പറ്റൈറ്റിസ് ബാധിക്കാമെങ്കിലും പൊതുവെ ഇതൊരു വൈറസ് രോഗമാണെന്നു പറയാം. അമിത മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപയോഗം, വിഷബാധ എന്നിവയ്ക്കു പുറമേ കരൾകോശങ്ങൾക്ക് എതിരെ ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പറ്റൈറ്റിസിന് വഴിവയ്ക്കുന്ന സാഹചര്യങ്ങളാണ്. കൃത്യമായ രോഗനിർണയത്തിലൂടെ ഹൈപ്പറ്റൈറ്റിസ് യഥാസമയം കണ്ടുപിടക്കപ്പെടാതിരിക്കുകയോ, രോഗബാധ തിരിച്ചറിഞ്ഞാലും ചികിത്സ സ്വീകരിക്കാൻ വൈകുകയോ ചെയ്താൽ ഗുരുതരമായ കരൾ കാൻസറിനു പോലും ഹൈപ്പറൈറററിസ് വഴിവച്ചേക്കാം. കരൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളിൽ ജീവൽപ്രധാന പങ്കു വഹിക്കുന്ന അവയവമാണ് കരൾ. ദഹനരസങ്ങളിലൊന്നായ ബൈൽ ദ്രാവകം ഉത്പാദിപ്പിക്കുന്നതും, ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷാംശത്തെ അരിച്ച് അപകടം ഒഴിവാക്കുന്നതും കരളാണ്. ആയു്സു തീർന്ന ചുവപ്പു രക്തകോശങ്ങളിൽ നിന്നുള്ള ബിലിറൂബിൻ എന്ന ഘടകത്തെ പുറന്തള്ളന്നതും, അന്നജം, കൊഴുപ്പ്, പ്രോട്ടീനുകൾ എന്നിവയെ വിഘടിപ്പിക്കുന്നതും കരൾ തന്നെ. ശാരീരിക പ്രവർത്തനങ്ങളെ സന്തുലിതമായി…
Read Moreകുടവയർ ഒരു പ്രശ്നമാണ്; കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്…
കോവിഡ് വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹബാധിതര്‍. കോവിഡ് 19 പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു അണുബാധയാണ്. എല്ലാവിധ ശ്വാസകോശ അണുബാധകളും (അവ ബാക്ടീരിയ മൂലമാകട്ടെ, വൈറസ് മൂലമാകട്ടെ) പ്രമേഹമുള്ള വ്യക്തികളില്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാം. എച്ച്1എൻ 1 അണുബാധയും ക്ഷയരോഗവും പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അങ്ങനെ തന്നെയാണ് കോവിഡും. അമിതവണ്ണം അപകടംപ്രമേഹ ബാധിതരില്‍ അമിതവണ്ണവും ദുര്‍മ്മേദസും പൊതുവേ കണ്ടുവരുന്നുണ്ട്. അമിതവണ്ണം കോവിഡ് രോഗബാധയെ സങ്കീര്‍ണമാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പ്രത്യേകിച്ചും കുടവയര്‍. അമിതവണ്ണമുള്ളവരില്‍ കോശങ്ങള്‍ക്കുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. ഇതിന്റെ ഫലമായി രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ ദുര്‍ബലമാവുകയും അണുബാധയുണ്ടാകുന്നതിന് വഴിയൊരുങ്ങുകയും ചെയ്യുന്നു. പ്രശ്നമാകുന്ന കുടവയർമാത്രമല്ല, കുടവയറും അമിതവണ്ണവും സുഗമമായി ശ്വസിക്കുന്നതിനും തടസമുണ്ടാക്കും. വീര്‍ത്തിരിക്കുന്ന വയറുള്ളവരുടെ ശ്വാസകോശങ്ങളുടെ താഴെ ശരിയായി വായുസഞ്ചാരം ഉണ്ടാകില്ല.…
Read Moreപ്രമേഹബാധിതരുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടത്….
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. അമിത വിശപ്പ്, ദാഹംപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreഹൃദയത്തിന്… ഗ്യാസിന്… കാൻസർ പ്രതിരോധത്തിന്… ഇത്തിരിക്കുഞ്ഞൻ വെള്ളുത്തുള്ളി ഒരു സംഭവം തന്നെ…
വെളുത്തുളളിയുടെ ഒൗഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ആൻറി ഓക്സിഡൻറ് സ്വഭാവവും അലിസിനുണ്ട്. ഗ്യാസിനു പരിഹാരമുണ്ട്!ദഹനപ്രശ്നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. തീക്കനലിൽ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. വെളുത്തുളളി സൂപ്പും സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേർത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. പച്ചയ്ക്കു കഴിക്കാംവിറ്റാമിൻ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീൻ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, കോപ്പർ, ഇരുന്പ്, സെലിനിയം, മാംഗനീസ് തുടങ്ങിയ ധാതുക്കളും വെളുത്തുളളിയെ പോഷകസന്പുഷ്ടമാക്കുന്നു. വെളുത്തുളളിയുടെ ഒൗഷധഗുണം പൂർണമായും കിട്ടണമെങ്കിൽ പച്ചയ്ക്കു തന്നെ കഴിക്കണം. ഹൃദയത്തിന്ഹൃദയം, രക്തസഞ്ചാര വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ചികിത്സയ്ക്ക് വെളുത്തുളളി സഹായകം; ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, കൊറോണറി…
Read Moreമരുന്നു കഴിച്ചിട്ടും പുറംവേദന തുടർന്നാൽ…
കുറേയേറെ പേരിൽ പുറംവേദനയ്ക്ക് കാരണമാകാറുള്ളത് അമിത വണ്ണമാണ്. പൊണ്ണത്തടിയുള്ളവരിൽ പുറത്തെ പേശികൾക്ക് കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതാണ് പൊണ്ണത്തടിയും പുറവേദനയുമായുള്ള ബന്ധം. അതുകൊണ്ടാണ് പൊണ്ണത്തടിയുള്ളവരിൽ പുറംവേദനയ്ക്കുള്ള ചികിത്സയുടെ പ്രധാന ഭാഗം പൊണ്ണത്തടി കുറയ്ക്കുകയാണ് എന്ന് പറയുന്നത്. എവിടെ കിടക്കണം?എല്ലാ ജീവജാലങ്ങളുടേയും ലക്ഷ്യം സുഖമായി ജീവിയ്ക്കുകയാണ്. മനുഷ്യന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മനുഷ്യൻ സുഖമായിരിക്കുന്നതിന് സ്വീകരിക്കുന്ന രീതികൾ പലതും പുറംവേദനയ്ക്ക് കാരണമാകുന്നതാണ്. ഉദാഹരണത്തിന് കിടന്നുറങ്ങുന്നത് നല്ല പതുപതുത്ത മെത്തയിൽ ആയിരിക്കണം എന്ന് പലർക്കും നിർബന്ധമാണ്.ശരീരത്തിലെ അസ്ഥികൾക്ക് അസ്ഥികളുമായി ചേർന്നു നിൽക്കുന്ന പേശികളാണ് എപ്പോഴും താങ്ങായി പ്രവർത്തിക്കുന്നത്. ‘ കൂടുതൽ മാർദ്ദവമുള്ള മെത്തയിൽ കിടന്ന് ഉറങ്ങുമ്പോൾ ഈ പേശികൾക്ക് അവയുമായി യോജിച്ച് കിടക്കുന്ന അസ്ഥികൾക്ക് താങ്ങായി പ്രവർത്തിക്കാൻ കഴിയുകയില്ല. ഇങ്ങനെയുള്ള ചിന്ത കാരണം പലരും മരക്കട്ടിലിലോ തറയിലോ കിടന്നുറങ്ങാറുണ്ട്. അതും നല്ല നടപടിയാണ് എന്ന് പറയാൻ കഴിയില്ല. ഒരു പലകക്കട്ടിലിൽ…
Read Moreപുറംവേദനയ്ക്കു കാരണക്കാർ നമ്മളോ?
അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാൻ പ്രയാസമാണ് എന്ന് പറയുന്നവരുണ്ട്. ഇപ്പോൾ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. വളഞ്ഞിരുന്ന് ഉറങ്ങിയാൽ…പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ അവരവർ തന്നെയാണ് ഉണ്ടാക്കുന്നത്.വളഞ്ഞ് തിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതൽ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതൽ ഉയരമുള്ള തലയിണ, ടൂ വീലറിലും ത്രീ വീലറിലും കൂടുതൽ യാത്ര ചെയ്യുക, എന്നിവയെല്ലാം പുറംവേദന ഉണ്ടാകുന്നതിന് വ്യക്തമായ കാരണങ്ങളാണ്. കസേരയിൽ ഇരുന്ന് ജോലി ചെയ്യുന്നവർ പലരും മുൻപോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയിൽ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേൽ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. കുഷൻ ഉപയോഗിക്കാംഒാഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയിൽ ഇരിക്കുമ്പോൾ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവർന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ പുറത്ത് ഒരു കുഷ്യൻ ഉപയോഗിച്ച്…
Read Moreചെവിയുടെ ബാലൻസ് തെറ്റിയാൽ സംഭവിക്കുന്നത്..!
വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു തരം തലകറക്കമാണു മിനിയേഴ്സ് ഡിസീസ്. ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായമില്ലതെതന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേൾവിക്കുറവുമൊക്കെയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. രോഗം ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണമായും നഷ്ടപ്പെടാം.സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്. എന്താണു കാരണം?ചെവിക്കുള്ളിലെ അർധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്റെ അളവിലുള്ള വ്യതിയാനമാണു സാധാരണയായി പറയപ്പെടുന്ന കാരണം. എന്നാൽ, ഇക്കാര്യം ചില ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നില്ല. ചെവിക്കുള്ളിലെ രക്തക്കുഴലുകൾ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയാണു രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായി കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല. സാധാരണ ചെയ്യുന്നത്ചെവിയിലുണ്ടാകുന്ന എൻഡോലിംഫിന്റെ അമിതോത്പാദനമാണോ , അവ…
Read Moreഗർഭകാലത്ത് ദന്തപരിചരണം കുറഞ്ഞാൽ…?
ഗർഭധാരണം മുതൽ ദന്തസംരക്ഷണ മാർഗങ്ങൾ ആരംഭിച്ചിരിക്കണം. ഗർഭിണികളിൽ കണ്ടുവരുന്ന ചില ദന്തരോഗങ്ങളാണ് മോണപഴുപ്പ്, മോണയിൽ ദശവളരൽ, പല്ലിന് ഇളക്കം, പല്ലിന് കേട് തുടങ്ങിയവ. മോണപഴുപ്പ്50 – 100 ശതമാനം സ്ത്രീകളിൽ രണ്ടുമുതൽ എട്ടുമാസം വരെയുള്ള കാലയളവിൽ മോണരോഗം കണ്ടുവരുന്നു. ഇത് ഒന്‍പതാംമാസം ആകുന്പോഴേക്കും കുറയുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. മോണയിൽനിന്ന് രക്തം വരിക, മോണയുടെ നിറവ്യത്യാസം, മോണവീക്കം ഇവയെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതിനുള്ള കാരണം പ്രൊജസ്ട്രോണിന്റെ അളവ് കൂടുന്നതാണ്. പ്രസവത്തിനു മുന്‍പ് നല്ല ദന്തസംരക്ഷണമുണ്ടെങ്കിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ചുരുക്കമായിരിക്കും. മോണയിലെ ദശവളരൽഇത് സ്ത്രീകളിൽ മൂന്നാം മാസത്തിലാണ് കണ്ടുവരുന്നത്. മോണരോഗമുള്ള ഗർഭസ്ഥ സ്ത്രീകളിൽ മുകളിലെ മുന്നിലെ മോണയിൽ ദശ വളരുന്നതുപോലെ നീല നിറത്തിലാണ് കാണപ്പെടുന്നത്. ഇത് മോണയുടെ വീക്കം മാത്രമാണ്. ഇവ കാൻസറസായി കാണക്കാക്കരുത്. ഇവയ്ക്ക് സാധാരണ വേദന ഉണ്ടാകാറില്ല. പക്ഷേ ഭക്ഷണപദാർഥങ്ങൾ കയറിയിരിക്കുന്പോൾ ഇതിൽ വേദന അനുഭവപ്പെടാറുണ്ട്. ദശയിൽനിന്നുള്ള രക്തസ്രാവം…
Read Moreഡിപ്രഷൻ(വിഷാദം); വിഷാദത്തിനു ഹോമിയോ ചികിത്സ ഫലപ്രദം
കാലാനുസരണ വിഷാദരോഗം മഞ്ഞുകാലത്തും കഠിന മഴക്കാലത്തും സൂര്യപ്രകാശം കുറയുന്പോൾ ചിലരിൽ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങും. അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുന്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തുവച്ചാൽ മതി. സൈക്കോട്ടിക് ഡിപ്രഷൻ ഇത് ഇത്തിരി ഭീകരനാണ്. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്റെ കൂടെ ശക്തമായ വിഷാദവും കൂടെക്കൂടും. ബൈ പോളാർഡിസോഡറിനോടൊപ്പമുള്ള വിഷാദം ഇതൊരു ഭീകര വിഷാദം ആണ്. ഇതിനു തൊട്ടുപിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനസികരോഗാവസ്ഥയും മാറി മാറി വരും. ശക്തമായ മരുന്നുകൾ ഇത്തരം ചികിൽസയിൽ വേണ്ടിവരും. ഈ രണ്ടവസ്ഥകളും മാറിമാറി വന്നു കൊണ്ടിരിക്കും പ്രസവാനന്തരം വിഷാദമോ?പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം.…
Read More