കിളിർത്തുവരുന്ന മുൻനിരപ്പല്ലുകൾ, പാൽപ്പല്ലിലെ കോന്പല്ലുകളുടെ വേരിന്റെ തേയ്മാനത്തിനു കാരണമാകാറുണ്ട് (ഭാഗികമായോ മൊത്തമായോ). ഇതു പല്ലുകൾ താത്കാലികമായി തിങ്ങിവരാൻ ഇടയാക്കാറുണ്ട്. ഇതുകാരണം പാൽപ്പല്ലിലെ കോന്പല്ലുകൾ നേരത്തെ കൊഴിഞ്ഞുപോവുകയും ഏതെങ്കിലും ഒരു ഭാഗത്തേക്കു പല്ലുകൾ നീങ്ങുകയുംചെയ്യുന്നു. രണ്ടു കോന്പല്ലുകളും നഷ്ടമാകുന്ന കേസുകളിൽ മുൻനിരപ്പല്ലുകൾ പുറകിലേക്കു തള്ളിനിൽക്കുകയും ആർച്ചിന്റെ വിസ്തൃതി കുറയുകയും പല്ലുകൾ തിങ്ങിനിൽക്കുകയും ചെയ്യുന്നു. പത്തു ശതമാനം ആളുകളിൽ മുൻനിരപ്പല്ലുകളിൽ നിരതെറ്റി പുറകിലേക്കു കിളിർക്കാറുണ്ട്. അസാധാരണ മാതൃകയിൽ കാണപ്പെടുന്ന വേരിന്റെ തേയ്മാനമാണ് ഇതിനു പലപ്പോഴും കാരണം. താഴത്തെ മുൻനിരപ്പല്ലിന്റെ ടൂത്ത് ബഡുകൾ നിരയിൽനിന്നു പുറകിലായി രൂപപ്പെടുകയും അവയ്ക്കു മുന്പിലോട്ടു കിളിർത്തുവരാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നതിന് ഇതു കാരണമാകാം. ചികിത്സ 1. ശരിയായ സ്ഥാനത്തേക്ക് പല്ലുകൾ കിളിർപ്പിക്കുക. 2. ഈ പല്ലുകൾ നിരചേർന്നു വന്നില്ലെങ്കിൽ പല്ലിൽ കന്പിയിടുന്ന ചികിത്സാരീതിയും ഉൾപ്പെടുത്തേണ്ടതാണ്. അണപ്പല്ലുകൾ സ്ഥാനം മാറുന്പോൾചെറിയ രീതിയിൽ വേരിന്റെ തേയ്മാനം (<1 mm…
Read MoreTag: health
അണപ്പല്ലുകളും കോന്പല്ലുകളും സ്ഥാനം മാറിവരുമ്പോൾ
ഒരു പല്ല് വായിൽ കിളിർത്തുവരുന്പോൾ അത് ഒരു പ്രത്യേക പാത അല്ലെങ്കിൽ രീതി പിന്തുടരുന്നു. പല്ലുകൾ അതിന്റെ യഥാസ്ഥാനത്ത നിന്നു വ്യതിചലിച്ച് മറ്റു സ്ഥാനങ്ങളിൽ വരുന്പോൾ ചെറുതും വലുതുമായ നിരതെറ്റലുകളുണ്ടാകുന്നു. അതു മുഖത്തിന്റെ വളർച്ചയെയും രൂപത്തെയും സ്വാധീനിക്കുകയും ചെയ്യുന്നു. ഈ വ്യതിചലനം ഏതു പല്ലുകൾക്കും വരാമെങ്കിലും മിക്കപ്പോഴും കൂടുതലായി കണ്ടുവരുന്നത് മുകളിലെ ആദ്യ അണപ്പല്ലുകളിലും കോന്പല്ലുകളിലും താഴെയുള്ള മുൻനിര പല്ലുകളിലുമാണ്. മുച്ചുണ്ട് ഉള്ളവരിലും ഇവ പൊതുവായി കാണാറുണ്ട്. മുൻനിര പല്ലുകൾ സ്ഥാനം മാറിവരുന്നത് മിക്കപ്പോഴും സൂപ്പർന്യൂമററി പല്ലുകളുടെ സാന്നിധ്യം മൂലമാണ്. താഴത്തെ താടിയെല്ലിൽ പൊതുവേ മുൻനിര പല്ലുകളാണ് സ്ഥാനം മാറി വരാറുള്ളത്. കാരണങ്ങൾ പലത്പല്ലുകൾ സ്ഥാനം തെറ്റിവരുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്. ഈ കാരണങ്ങൾ കണ്ടുപിടിച്ച് അവയെ ഉന്മൂലനം ചെയ്യുകയാണ് ഇതിനുള്ള ശരിയായ ചികിത്സ. അപകടം, അണുബാധ, സിസ്റ്റ്, സൂപ്പർ ന്യൂമററി പല്ലുകൾ, തിങ്ങിനിൽക്കുന്ന പല്ലുകൾ, പല്ലിന്റെ…
Read Moreആണിരോഗത്തിനു പരിഹാരമെന്ത്?
ആണിരോഗത്തിനു പരിഹാരമെന്ത്?‘മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം പേരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്. സാധാരണയായി മർദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണ് ആണിരോഗമെന്നു പറയാറുള്ളത്. അരിന്പാറയും ആണിയും തിരിച്ചറിയാമോ? ആണിരോഗം പൊതുവേ രണ്ടുതരം – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle). കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ. കാൽവിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma…
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. ഇതൊക്കെ പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreഹൃദ്രോഗസാധ്യത നേരത്തേ കണ്ടെത്താം; അമിത രക്തസമ്മർദംവില്ലനാകുമ്പോൾ…
ഓരോ വ്യക്തിയിലെയും ഹൃദ്രോഗ അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്താൻ നിർദേശിക്കപ്പെട്ടിട്ടുള്ള മാർഗരേഖകളിൽ എല്ലാംതന്നെ പ്രായം, ലിംഗം, പ്രഷർ, പുകവലി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ പല നൂതന ആപത്ഘടകങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. സി. റിയാക്റ്റീവ് പ്രോട്ടീൻ, പാരന്പര്യ പ്രവണത, മനോസംഘർഷം, ഹീമോഗ്ലോബിൻ എ 1 സി ഇവയെല്ലാം ഓരോ തരത്തിൽ ഹൃദ്യോഗസാധതയെ ഉദ്ദീപിപ്പിക്കുന്നു. പാരന്പര്യപ്രവണത നിയന്ത്രണാതീതം അപകട ഘടകങ്ങളുടെ പ്രസക്തി വിലയിരുത്താൻ ആദ്യമായി സംവിധാനം ചെയ്യപ്പെട്ട പഠനം ‘ഫ്രാമിങ്ങാം ഹാർട്ട് സ്റ്റഡി’യാണ്. 1948-ലാണ് ഈ പഠനമാരംഭിച്ചത്. 52 രാജ്യങ്ങളിൽനിന്നായി 27,000 ആൾക്കാരെ ഉൾപ്പെടുത്തി നടത്തിയ അതിബൃഹത്തായ മറ്റൊരു പഠനത്തിൽ (ഇന്റർഹാർട്ട്) ഒൻപത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമർദം, പ്രമേഹം, ദുർമേദസ്, വ്യായമക്കുറവ്, ഭക്ഷണശൈലി, കൊളസ്ട്രോൾ, മദ്യം, സ്ട്രെസ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കാൻ ഹേതുവാകുന്നുവെന്നു തെളിഞ്ഞു. ആപത്ഘടകങ്ങളിൽ ഏറ്റവും ശക്തമായ പാരന്പര്യപ്രവണത നിയന്ത്രണാതീതമായി നിലകൊള്ളുന്നു. മറ്റ് ആപത്ഘടകങ്ങളെ…
Read Moreഹൃദയാരോഗ്യം: കോവിഡ് കാലത്ത് ഹാർട്ട് അറ്റാക്ക് കുറഞ്ഞോ?
ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കോവിഡ്-19ന്റെ ആക്രമണം പുതുതായി ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു കാരണമായി. അതിനുപിന്നിൽ രണ്ടു കാരണങ്ങളാണു പ്രേരകമായത്. ഒന്ന് – കൊറോണ ബാധിതരിൽ ഹൃദയധമനിയിലുണ്ടായിരുന്ന കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) അസ്ഥിരമായി അഥവാ ഉറപ്പില്ലാതായി. തത്ഫലമായി പ്ലാക്ക് പൊട്ടി അവിടെ രക്തക്കട്ടയുണ്ടായി ഹൃദയാഘാതത്തിനു കാരണമായി. രണ്ട് – വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്റെ അപര്യാപ്ത പരിഹരിക്കാനായി ഹൃദയപ്രവർത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിനു കടുത്ത ആഘാതമുണ്ടാക്കി. ഈ അവസരത്തിൽ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ട്രോപോണ്ടിൻ എന്ന സൂചകം രക്തത്തിൽ വർധിച്ചു. ഹാർട്ടറ്റാക്ക് ഉണ്ടായ ഈ രണ്ടവസ്ഥകളിലും വൈറസ് ബാധയുടെ ഭാരവുംകൂടി ആയപ്പോൾ രോഗികൾ കൂടുതലായി മരണപ്പെട്ടു. പുതുതായി ഹൃദയാഘാതം ഉണ്ടായ എട്ടു ശതമാനം ആളുകളിൽ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ പ്രകടമായി. പൊതുവേ പറഞ്ഞാൽ ഹാർട്ടറ്റാക്കുണ്ടായ കോവിഡ്-19 രോഗികളുടെ മരണനിരക്ക് 10 -12 ശതമാനമായി വർധിച്ചു. കോവിഡ്…
Read Moreഹൃദയാരോഗ്യം – ഹൃദ്രോഗസാധ്യത, നേരത്തേ കണ്ടെത്താം; പ്രതിരോധിക്കാം
ഫിൻലൻഡിൽ നടന്ന ബൃഹത്തായ ഒരു പഠനത്തിൽ ഹൃദ്രോഗാനന്തര മരണസംഖ്യ 76 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചത് അപകടഘടകങ്ങളുടെ സമയോചിതമായ നിയന്ത്രണംകൊണ്ടു മാത്രമാണെന്നു കണ്ടെത്തി. ഇതിൽനിന്ന് ഒരു വസ്തുത സുവിദിതമാണ്. എത്രയൊക്കെ അത്യാധുനിക സാങ്കേതികമികവുള്ള ചികിത്സാപദ്ധതികൾ ഇപ്പോൾ സുലഭമാണെങ്കിലും ഹൃദ്രോഗസാധ്യതയും അതേത്തുടർന്നുള്ള മരണവും കടിഞ്ഞാണിടാൻ പ്രതിരോധമാർഗങ്ങൾതന്നെ ഏറ്റവും നല്ലത്. എന്നാൽ, എന്താണു നാം കണ്മുന്പിൽ കാണുന്നത്? രോഗങ്ങളെ ചെറുത്തുനിർത്തുന്ന മാർഗങ്ങൾ ആരായുന്നതിൽ ആരും താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നതുതന്നെ. ശരീരത്തിന്റെ ഉൗർജസ്രോതസുകളിൽ ലീനമായി സ്ഥിതിചെയ്യുന്ന ആന്തരിക ശക്തികളാണ് രോഗങ്ങളെ തടയുന്നതും ശമിപ്പിക്കുന്നതുമെന്ന് ആയുർവേദം പഠിപ്പിക്കുന്നു. ഇവ പതറുന്പോഴാണു രോഗങ്ങളുണ്ടാകുന്നത്. ഈ ശക്തികൾക്കുള്ള ഉത്തേജനം മാത്രമാണു വിവിധ ചികിത്സാവിധികൾ. രോഗലക്ഷണങ്ങൾ ഇല്ലാതെയുംഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനത്തോളം സംഭവിക്കുന്നതു നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലാണെന്നു പഠനങ്ങൾ സ്ഥിരീകരിക്കുന്നു. അതുകൊണ്ടു രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലാത്തവരെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെതന്നെ കണ്ടുപിടിച്ചു പ്രാഥമിക പ്രതിരോധ നടപടികൾ നടത്തുക ആവശ്യമാണ്. അതിനു പ്രധാനമായി…
Read Moreഹൃദ്രോഗസാധ്യത നേരത്തേ കണ്ടെത്താം; കോവിഡ്കാലത്തും പ്രധാനവില്ലൻ ഹൃദയധമനീരോഗങ്ങൾ
ഹാർട്ടറ്റാക്ക് ഉണ്ടാകുന്നവരിൽ ഏതാണ്ട് 90 ശതമാനം രോഗികളും തീവ്ര പരിചരണവിഭാഗത്തിൽ അകപ്പെടുന്പോഴാണു തങ്ങൾക്കുണ്ടായ രോഗാവസ്ഥയുടെ കാഠിന്യത്തെയും സങ്കീർണതകളെയുംപറ്റി ചിന്തിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിൽവച്ചു നടത്തുന്ന പരിശോധനയിലൂടെയാണ് തങ്ങൾക്കു വർധിച്ച കൊളസ്ട്രോളും അമിത രക്തസമ്മർദവും നിയന്ത്രിക്കപ്പെടാത്ത പ്രമേഹവും ഒക്കെയുണ്ടെന്ന് മനസിലാകുന്നത്. ഈ രോഗാതുരതകൾ നേരത്തെ കണ്ടുപിടിച്ചു സമുചിതമായ ചികിത്സാ പദ്ധതികളും പ്രതിരോധമാർഗങ്ങളും സമയോചിതമായി ആരംഭിച്ചിരുന്നെങ്കിൽ ഇപ്പോൾ താനകപ്പെട്ട മാരകാവസ്ഥയിൽനിന്നു രക്ഷപ്പെട്ടു നിൽക്കാമായിരുന്നെന്ന് വ്യാകുലപ്പെട്ട് അവർ തളരുന്നു. എന്നാൽ, ജീവിതത്തിന്റെ ശീഘ്രഗതിയിലുള്ള പരക്കംപാച്ചിലിൽ ഇടംവലം നോക്കാതെ മുന്നോട്ടു കുതിക്കുന്പോൾ ജീവനെ താങ്ങിനിർത്തുന്ന പല സുപ്രധാന ഘടകങ്ങളെയുംപറ്റി ഓർക്കാൻ ആർക്കു സമയമിരിക്കുന്നു. രോഗഭയം കൂടുന്പോൾ…മുന്പ്, പെട്ടെന്നു മരിച്ചുവീഴുമെന്നു പറഞ്ഞാലും അങ്ങനെയൊന്നും കുലുക്കം തട്ടാത്ത അവസ്ഥാവിശേഷത്തിലായിരുന്നു എല്ലാവരും. ഇപ്പോൾ കോവിഡ്-19 വൈറസ് ബാധയുടെ വ്യാപനത്തോടെയാണ് സമൂഹത്തിൽ രോഗങ്ങളോടുള്ള ഭയം അമിതമായി വർധിക്കുന്നതായി കാണുന്നത്. എന്നാൽ, ചില യാഥാർഥ്യങ്ങൾ നാം മനസിലാക്കേണ്ടിയിരിക്കുന്നു. ഇപ്പോഴും കോവിഡ്-19 രോഗബാധമൂലമല്ല ലോകത്ത്…
Read Moreപ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ;ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകൾ നിർത്തരുത്
പ്രമേഹരോഗികളിൽ ഹാർട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റി അത്ര എളുപ്പമുള്ള കാര്യമല്ല. തണുത്ത്, ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്കരമാണ്. പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാൽ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും. ബൈപാസ് സർജറിഅതുകൊണ്ടുതന്നെ സാധാരണഗതിയിൽ പ്രമേഹരോഗികളെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണു പതിവ്. കൂടുതൽ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക്, സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാൽ പ്രമേഹരോഗിക്ക് ഏറ്റവും ഉചിതമായത് ബൈപാസ് സർജറിതന്നെ. പഞ്ചസാര അധികമുള്ളതു … ആൻജിയോപ്ലാസ്റ്റിക്കോ ബൈപാസ് സർജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തിൽ കർശനമായ പല പരിവർത്തനങ്ങളുമുണ്ടാകണം. ഈ ക്രിയാത്മകമായ കരുതൽതന്നെയാണ് രോഗിയെ അകാലമൃത്യുവിൽനിന്നു രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വർജിച്ചതുകൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം. പട്ടിണി കിടക്കണമെന്നല്ലപ്രമേഹരോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാൻ പഠിക്കണം. കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതി…
Read Moreപ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ ; പ്രമേഹബാധിതരിൽ ഹാർട്ട് അറ്റാക്ക് ലക്ഷണങ്ങൾ അനുഭവപ്പെടണമെന്നില്ല
പ്രമേഹരോഗികൾ മൃത്യുവിനിരയാകുന്ന പ്രധാന കാരണങ്ങൾ ഹൃദ്രോഗം, വൃക്കകളുടെ പരാജയം, അമിതരക്തസമ്മർദം, ധമനികളുടെ പൊതുവായ ജരിതാവസ്ഥ എന്നിവയാണ്. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുന്പോൾ ഇൻസുലിൻ ആശ്രിത പ്രമേഹരോഗികളിലെ ഹൃദ്രോഗാനന്തര മരണം പത്തിരട്ടിയും ഇൻസുലിൻ അനാശ്രിത പ്രമേഹരോഗികളിലെ മരണസംഖ്യ നാലിരട്ടിയുമാണ്. പ്രമേഹം വരുതിയിലായില്ലെങ്കിൽ…നിയന്ത്രണവിധേയമാകാത്ത പ്രമേഹത്തിന്റെ അനന്തരഫലമായി രക്തത്തിൽ കുമിഞ്ഞുകൂടുന്ന കൊളസ്ട്രോളും മറ്റ് ഉപഘടകങ്ങളും ഹൃദയം, കണ്ണ്, വൃക്ക, നാഡീഞരന്പുകൾ, ധമനികൾ എന്നീ അവയവങ്ങളിൽ വൈവിധ്യമാർന്ന ജരിതാവസ്ഥയുണ്ടാകുന്നു. കോശങ്ങളുടെ ക്രമരഹിതമായ വളർച്ചയും കട്ടികൂടലും വലുതും ചെറുതുമായ എല്ലാ ധമനികളെയും വികലമാക്കുന്നു. രക്തക്കുഴലുകളുടെ ആന്തരപാളികളിൽ കൊഴുപ്പുകണികകൾ പറ്റിപ്പിടിച്ച് അവയുടെ ഉൾഭാഗം ചെറുതാകുന്നു. ഹൃദയധമനികളിലെ കൊഴുപ്പു നിക്ഷേപം വിണ്ടുകീറി അവിടെ രക്തക്കട്ട ഉണ്ടായി ധമനിയിലൂടെയുള്ള രക്തപര്യയനം ദുഷ്കരമായാൽ ഹാർട്ടറ്റാക്കാണ് അനന്തരഫലം. ശ്വാസതടസം മുതൽ വയറുവേദന വരെപ്രമേഹരോഗികളിലെ ഹൃദയാഘാതം മൂർധന്യാവസ്ഥയിലെത്തിയാലും അതിന്റെ ലക്ഷണങ്ങൾ രോഗികൾ എപ്പോഴും തിരിച്ചറിയണമെന്നില്ല. നെഞ്ചുവേദന പലപ്പോഴും പൂർണമായി അനുഭവപ്പെടാത്ത ഹാർട്ടറ്റാക്കും (സയലന്റ് അറ്റാക്ക്) പ്രമേഹരോഗബാധിതർക്ക്…
Read More