കൊറോണ: മുൻകരുതൽ നടപടികൾ ശക്‌‌തം; കോട്ടയം ജില്ലയിൽ 89പേർ നിരീക്ഷണത്തിൽ

കോട്ടയം: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 89 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. രോഗബാധിത പ്രദേശത്തുനിന്നും നാട്ടിലെത്തിയവരും അവരോട് സമ്പര്‍ക്കം പുലര്‍ത്തിയവരു മാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം എട്ടുപേരെക്കൂടി വീടുകളില്‍ താമസിപ്പിച്ച് നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. പുതിയതായി ആരിലും കൊറോണ സ്ഥിരീകരിക്കുകയോ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. നിരീക്ഷണത്തിലുള്ളവര്‍ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്നു ആരോഗ്യ വിഭാഗം ശ്രദ്ധിക്കുന്നുണ്ട്. ജില്ലയിലെ ആരോഗ്യ വകുപ്പ് കൊറോണയ്‌ക്കെതിരേ വലിയ പ്രതിരോധമാണ് ഒരുക്കുന്നത്. കൊറോണ പ്രതിരോധ ബോധവത്‌‌കരണ പരിപാടികള്‍ പലയിടങ്ങളില്‍ സംഘടിപ്പിച്ചുവരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ മൂന്നുപേരാണുള്ളത്. ഇവരില്‍ ആദ്യഘട്ട പരിശോധനയില്‍ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കാത്തവരാണ് രണ്ടുപേര്‍. രോഗബാധിത മേഖലയില്‍ നിന്നുമെത്തിയ നാലുപേരുടെ സാമ്പിളുകളും ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. സംശയിക്കത്തക്കവിധം വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കിലും ഇവരോട് വീടുകളില്‍ തന്നെ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ നേരിട്ടു…

Read More

കൊറോണ ലക്ഷങ്ങളുമായി കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി അഡ്മിറ്റ് ചെയ്തു; ചൈനയിൽ മെഡിക്കൽ വിദ്യാർഥിയാണ് കാഞ്ഞിരപ്പള്ളി സ്വദേശി

ഗാന്ധിനഗർ: കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി പ്രവേശിപ്പിച്ചു. ചൈനയിൽ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയേയാണ് ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തൃശൂരിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയോടൊപ്പം എത്തിയിട്ടുള്ള വിദ്യാർഥിയെന്ന നിലയിൽ അതീവ ജാഗ്രതയോടെയാണു പരിചരിക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വൈക്കം സ്വദേശിനിയായ വീട്ടമ്മയ്ക്കും മകൾക്കും കൊറോണ വൈറസ് രോഗബാധയില്ലെന്നു കണ്ടെത്തി. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ ആദ്യപരിശോധനയിൽ വൈറസ് നെഗറ്റീവെന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളിയിൽ നിന്നുകൊണ്ടുവന്ന വിദ്യാർഥിയെ ഐസൊലേഷൻ വിഭാഗത്തിൽ നിരീക്ഷണത്തിനാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 84പേർ വീടുകളിൽ ഇപ്പോൾ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തി യുവാവ് ആശുപത്രി തല്ലിതകർത്തു; പരിശോധിച്ച ഡോക്ടർക്ക് മദ്യ ലഹരിയിലായിരുന്ന യുവാവിന്‍റെ വക തെറിപ്പൂരവും; ഒടുവിൽ…

ഗാന്ധിനഗർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രിയിൽ ആക്രമണം നടത്തി. റെഡ്സോണ്‍ വിഭാഗത്തിലെ സീലിംഗ് അടിച്ചു തകർക്കുകയും ഡോക്‌‌ടർമാരെയും നഴ്സുമാരെയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ചങ്ങനാശേരി തകിടിയേൽ വിനീഷി(26)നെതിരെയാണ് മെഡിക്കൽ കോളജ് അധികൃതർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. ഇന്നലെ അർധരാത്രിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. എംസി റോഡിൽചങ്ങനാശേരി ഭാഗത്തു വിനീഷിനെ ഒരു കാർ തട്ടി. ക്ഷുഭിതനായ വിനീഷ് കാറിന്‍റെ ചില്ല് തകർത്തു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെത്തി കാർ ഉടമയോട് ക്ഷമ പറയുകയും പിന്നീട് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൻമേൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വിനീഷിനെ ചികിത്സയ്ക്ക് എത്തിക്കുകയുമായിരുന്നു. റെഡ് സോണ്‍ വിഭാഗത്തിലെ പ്രാഥമിക പരിശോധനയിൽ തന്നെ രോഗിക്കു വലിയ കുഴപ്പമില്ലെന്നും അമിതമായി മദ്യപിച്ചെന്നും ഡോക‌‌്ടർ കണ്ടെത്തി. ഇതിനിടയിലാണ് പരിശോധന നടത്തിയ ഡോക്‌‌ടറെ അസഭ്യം പറഞ്ഞുകൊണ്ടു മർദിക്കുവാൻ വിനീഷ്…

Read More

ഇനി വിശന്നു കരയേണ്ടി വരില്ല; കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന അനാഥ  രോഗികൾക്ക് ഭക്ഷണം നൽകാൻ തയാറെന്ന് നവജീവൻ ട്രസ്റ്റ്;   കഴിഞ്ഞ ദിവസം വിശക്കുന്നുവെന്ന് പറഞ്ഞ  രോഗിയുടെ  അവസ്ഥ രാഷ്ട്രദീപിക വാർത്ത നൽകിയിരുന്നു 

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന അനാഥരോഗികൾക്ക് ഭക്ഷണം നൽകാൻ തയാറാണെന്നു നവജീവൻ ട്രസ്റ്റ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരെ അറിയിച്ചു. അനാഥ രോഗികളെ കൂടാതെ വിവിധ അപകടങ്ങളിൽപ്പെട്ടും ദൂരസ്ഥലങ്ങളിൽനിന്നും അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്ന രോഗികൾക്കും ഭക്ഷണം നൽകാൻ തയാറാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പിആർഒമാർക്ക് നിർദേശം നൽകിയാൽ ഭക്ഷണം ആവശ്യമായി വരുന്ന രോഗികളെ കണ്ടെത്തി അവർക്കു നൽകാൻ കഴിയും. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു വാഹനാപകടത്തിൽ പരിക്കേറ്റ മധുര സ്വദേശിയായ ഫിലിപ്പ് (46) എന്നയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. പ്രാഥമിക പരിശോധനകളും ചികിത്സയ്ക്കും ശേഷം ഇയാളെ വാർഡിലേക്കു മാറ്റുന്നതിനു ജീവനക്കാരിയെത്തിയപ്പോഴാണ് ’വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരാമോ’ എന്ന് ചോദിച്ചത്. ജീവനക്കാരി ഉടൻ തന്നെ നഴ്സിംഗ് കൗണ്ടറിൽ…

Read More

ലിഫ്റ്റ് സ്ഥാപിക്കാൻ ഉത്തരവും പണവും നൽകി; പണിയാതെ പൊതുമരാമത്ത് വകുപ്പ്;  കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഭിന്നശേഷിക്കാർ വലയുന്നു  

ഗാന്ധിനഗർ: ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. പണവും അനുവദിച്ചു. എന്നിട്ടും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ലിഫ്റ്റ് വന്നില്ല. ‌ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർ ഇപ്പോൾ വലയുകയാണ്. ഒന്നര വർഷം മുൻപാണ് ഭിന്നശേഷിക്കാർ ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നല്കിയത്. ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 38 ലക്ഷം രൂപയും അനുവദിച്ചു. എന്നിട്ടും ലിഫ്റ്റ് സ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ വൈകുന്നതെന്ന് ഭിന്നശേഷിക്കാർ ആരോപിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ദിന്ന ശേഷി ക്കാർക്ക് കയറുന്നതിന് ലിഫ്റ്റോ റാംബോ നിർമിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് ഡിഫറന്‍റലിഏ ബിൾസ് എംപ്ലോയിസ് അസോസിയേഷൻ (ഡിഎ ഇ എ ) ജില്ലാ പ്രസിഡന്‍റ് റെനി പോൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള പരാതി കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കേണ്ടി…

Read More

രക്‌‌തബാങ്കിൽ കുറച്ചു ജീവനക്കാരെക്കൂടി വേണം; ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നുവെന്ന് രക്തബാങ്ക് വിഭാഗം

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് ടെക്നീഷ്യന്മാരില്ല. പ്രഫസർ, ഡോക്‌‌ടർമാർ എന്നിവരുടെ ഒഴിവുകളും നികത്തപ്പെടുവാനുണ്ട്. ആവശ്യത്തിന് ജീവനക്കാരും പ്രഫസറും, ഡോക്‌‌ടറുമുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിനേക്കാൾ കൂടുതൽ രക്ത ശേഖരണം കോട്ടയത്താണ് നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിനേക്കാൾ ഇരട്ടിയിലധികം ടെക്നീഷ്യന്മാരും ഡോക്‌‌ടർമാരും ഉള്ള ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളിൽ കോട്ടയം മെഡിക്കൽ കോളജിനേക്കാൾ പകുതിയിൽ താഴെ മാത്രമേ രക്തശേഖരണവും, പരിശോധനകളും നടക്കുന്നുള്ളൂ. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇപ്പോഴത്തെ പ്രവർത്തന സമയം. പ്രഫസറെയും ടെക്നീഷ്യൻമാരെയും നിയമിച്ചാൽ പ്രവർത്തനസമയം വർധിപ്പിക്കുവാനും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രയോജനപ്പെടുത്തുവാനും കഴിയും. നിരവധി വികസന പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനം നടത്തുകയും ചെയ്യുന്പോൾ രക്ത ബാങ്കിലേക്ക് ആവശ്യമുള്ള ജീവനക്കാരെയും ഡോക്‌‌ടർമാരെയും നിയമിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നുള്ള…

Read More

മുഖം മിനുക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി; വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടേയും പുതിയ നിർമാണ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം ആറിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.എൻ.വാസവൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിതടത്തിൽ, ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിക്കും. ആർദ്രം പദ്ധതിയിലൂടെ 8.39 കോടി രൂപാ ചെലവിൽ പൂർത്തീകരിച്ച കംപ്യൂട്ടർവത്കരിച്ച ഒപി ബ്ലോക്കുകൾ, പ്രൈമറിവെയിറ്റിംഗ് ഏരിയ, ഓർത്തോ പീഡിക്സ് വെയിറ്റിംഗ് ഏരിയ, പൾമനറി മെഡിസിൻ വെയിറ്റിംഗ് ഏരിയ, കാൻസർ കെയർ സെന്‍റർ ഒപി വെയിറ്റിംഗ് എരിയ ഫാർമസി വെയിറ്റിംഗ് ഏരിയ, കാർഡിയോളജി, കാർഡിയോ തൊറാസിക് വെയിറ്റിംഗ് ഏരിയ, സിടിസിമുലേറ്റർ, ഖരമാലിന്യ സംസ്കരണ പ്ലാന്‍റ്, കാൻസർ…

Read More

മെഡിക്കൽ കോളജ് ജീവനക്കാരുടെ ഡ്യൂട്ടി; ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ സമയക്രമം ഇല്ലെന്ന് ജീവനക്കാർ

ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ സമയക്രമം ഇല്ലെന്ന് ജീവനക്കാർ. സമയം അതാത് സ്ഥാപന മേധാവികൾ തീരുമാനിക്കട്ടെയെന്ന് ആരോഗ്യ വകുപ്പ്. ഡ്യൂട്ടി സമയം ഉത്തരവിൽ പറയാത്തതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതർ. ഇതോടെ കഴിഞ്ഞ 17ന് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേരളത്തിലെ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ, അറ്റൻഡർമാർ എന്നിവർക്കായി ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടടർ ഇറക്കിയ ഉത്തരവ് ആശങ്ക പടർത്തുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. പഞ്ചിംഗ് സന്പ്രദായം കൃത്യമായി പാലിക്കപ്പെടുന്നതിനാണ് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ബാധകമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പകൽ സമയം ആറ് മണിക്കൂർ ഡ്യൂട്ടിയും, രാത്രി സമയങ്ങളിൽ 12 മണിക്കൂർ ഡ്യൂട്ടിയെന്നും മാത്രമാണ് ഉത്തരവിൽ പറയുന്നത്. ഒാരോ വിഭാഗത്തിലേയും ജീവനക്കാർ…

Read More

 ജൂണിയർ ഡോക്ടർമാർ അഡ്മിറ്റ്  ചെയ്യേണ്ട;  മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളെ വലയ്ക്കുന്ന ഇൻചാർജ് ഡോക്ടറുടെ  ഉത്തരവിങ്ങനെ….

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളെ ജൂണിയർ ഡോക്ടർമാർ അഡ്മിറ്റ് ചെയ്യരുതെന്ന് പഴയ വകുപ്പ് മേധാവി പുറത്തിറക്കിയ ഉത്തരവ് ബുദ്ധിമുട്ടുണ്ടാക്കുന്നു. രണ്ട് മാസം മുൻപ് മെഡിസിൻ വിഭാഗത്തിന്‍റെ ഇൻചാർജ് വഹിച്ചിരുന്ന മേധാവിയാണ് ഉത്തരവിറക്കിയത്. എന്നാൽ നിലവിൽ വകുപ്പ് മേധാവിയായി ചുമതലയെറ്റടുത്തയാളും ഉത്തരവ് പിൻവലിച്ചിട്ടില്ല. മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്യാതെയും നിസാര രോഗമുള്ളവരെയും അഡ്മിറ്റ് ചെയ്യുന്നതു മൂലം ശരാശരി 60 കിടക്കകളുള്ള മെഡിസിൻ വാർഡുകളിൽ 120 മുതൽ 150 വരെ കിടപ്പ് രോഗികളുണ്ട്. അതിനാൽ ഗുരുതരമായ രോഗികൾക്ക് വേണ്ട വിധം ചികിത്സ നൽകാൻ കഴിയുന്നില്ല. അതിനാലാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് അധികൃതർ പറയുന്നു. മെഡിസിൻ വിഭാഗത്തിലെ എംഒ (മെഡിക്കൽ ഓഫീസർ) എസ്ആർ (സീനിയർ റെസിഡന്‍റ്) എന്നിവർക്ക് മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യുവാൻ അവകാശമുള്ളൂവെന്നും ഉത്തരവിലുണ്ട്.

Read More

മാലിന്യ ടാങ്ക് പൊട്ടി, മലിനജലം ആശുപത്രി പരിസരത്ത്; ദുർഗന്ധം സഹിക്കാനാവാതെ അത്യാഹിത വിഭാഗത്തിലെ രോഗികൾ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മാലിന്യ ടാങ്ക് പൊട്ടി മലിനജലം ആശുപത്രി പരിസരത്തേക്ക് ഒഴുകുന്നു. അത്യാഹിത വിഭാഗത്തിനു പിന്നിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ ടാങ്കാണ് പൊട്ടിയത്. ആശുപത്രി ജീവനക്കാരുടെയും ഡോക്‌‌ടർമാരുടെയും താമസസ്ഥലങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പൈപ്പുകളിലൂടെ എത്തിച്ചേരുന്നത് ഈ ടാങ്കിലേക്കാണ്. ഇവിടെ നിന്നും ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്ക് മാലിന്യം ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. പ്ലാന്‍റിൽ ശുദ്ധീകരിക്കുന്ന മലിനജലം അവിടെനിന്നും തോട്ടിലേക്കും ഒഴുക്കിവിടും.അത്യാഹിത വിഭാഗത്തിൽ ദിവസേന നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. മലിനജലത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കഴിയേണ്ട ദുരവസ്ഥയിലാണ് രോഗികൾ. മാത്രവുമല്ല, ഈച്ചയും കൊതുകും മൂലം മറ്റു പലവിധ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മാലിന്യ ടാങ്കിന്‍റെ ചോർച്ച മാറ്റി മലിനജലം ആശുപത്രി പരിസരത്ത് ഒഴുകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.

Read More