ശസ്ത്രക്രിയയ്ക്കിടെ 14കാരന്റെ വയറ്റില്‍ സ്‌ക്രൂ കുടുങ്ങിയെന്നു പരാതി ! സ്വകാര്യ ആശുപത്രിയ്‌ക്കെതിരേ പോലീസ് അന്വേഷണം

ആറ്റൂര്‍ സ്വദേശിയായ പതിനാലു വയസ്സുകാരന്റെ വയറില്‍ ശസ്ത്രക്രിയയ്ക്കിടെ സ്‌ക്രൂ കുടുങ്ങിയെന്നു പരാതി. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ വിയ്യൂര്‍ സ്റ്റേഷനിലാണ് ഇന്നലെ രാവിലെ പരാതി ലഭിച്ചത്. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. വയറുവേദനയെ തുടര്‍ന്ന് ജൂണ്‍ 12ന് ആണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പന്‍ഡിക്‌സ് ആണെന്നറിയിച്ച ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയും നടത്തി. പിന്നീടു രണ്ടു ദിവസത്തിനുശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. ജൂലൈ 22ന് വീണ്ടും അപ്പന്‍ഡിക്‌സ് കണ്ടെത്തിയെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംശയം തോന്നിയ കുടുംബം മറ്റൊരു ഡോക്ടറെ കാണിച്ചതോടെയാണു വയറ്റില്‍ സ്‌ക്രൂ കണ്ടെത്തിയത്. ഈ മാസം അഞ്ചിന് അമൃത ആശുപത്രിയില്‍ ചെന്ന് സ്‌ക്രൂ നീക്കം ചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണെന്നു വീട്ടുകാര്‍ പറഞ്ഞു. വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനു പരാതി കൈമാറും.

Read More

സ്വകാര്യ ആശുപത്രികള്‍ വാങ്ങിയത് 1.29 കോടി ഡോസ് വാക്‌സിന്‍ ! എന്നാല്‍ ഉപയോഗിച്ചത് വെറും 22 ലക്ഷവും; ഇതിന്റെ കാരണം ഇങ്ങനെ…

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്റെ തോത് നന്നേ കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം വെറും 17 ശതമാനം ഡോസ് മാത്രമാണ് സ്വകാര്യ ആശുപത്രികളില്‍ വിതരണം ചെയ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ വലിയ അളവില്‍ വാക്സിനുകള്‍ ഉപയോഗിക്കാതെയുണ്ടെന്നും രേഖ വ്യക്തമാക്കുന്നു. ജൂണ്‍ നാലിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് മേയ് മാസത്തില്‍ 7.4 കോടി ഡോസ് കോവിഡ് വാക്സിനാണ് രാജ്യത്ത് ലഭ്യമാക്കിയിരുന്നത്. ഇതില്‍ 1.85 കോടി ഡോസ് സ്വകാര്യ ആശുപത്രികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. രാജ്യത്തെമ്പാടുമുള്ള സ്വകാര്യ ആശുപത്രികള്‍ ഇതില്‍നിന്ന് 1.29 കോടി ഡോസ് വാക്സിന്‍ വാങ്ങി. എന്നാല്‍ വെറും 22 ലക്ഷം ഡോസ് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതായത് 17 ശതമാനം ഡോസുകള്‍. വാക്സിന്‍ എടുക്കാനുള്ള വിമുഖത, ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തുടങ്ങിയവയാകാം സ്വകാര്യ ആശുപത്രികളില്‍നിന്ന് ജനങ്ങള്‍…

Read More

78കാരന്റെ കഫക്കെട്ട് ചികിത്സിച്ച് ന്യൂമോണിയയാക്കി; ഒടുവില്‍ സംസാര ശേഷിയും പോയി; ഒടുക്കം മറ്റൊരു ഹോസ്പിറ്റലിലേക്ക് രോഗിയെ മാറ്റേണ്ടി വന്നപ്പോള്‍ ബില്ലിട്ടത് ഒന്നേകാല്‍ ലക്ഷം രൂപ; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയുടെ പകല്‍ക്കൊള്ള ഇങ്ങനെ…

തിരുവനന്തപുരം: ആരോഗ്യരംഗം ഇന്ന് വന്‍ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളെ ഈ സാഹചര്യത്തില്‍ വ്യവസായ ശാലകളെന്നു തന്നെ വിളിക്കാം. ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഉള്ളതെല്ലാം വിറ്റു പറക്കി ലക്ഷങ്ങള്‍ ബില്ലടയ്ക്കുന്നവര്‍ക്ക് ഒടുവില്‍ കണ്ണീരു മാത്രമായിരിക്കും ഫലം. ഈയൊരവസ്ഥയെ ചൂഷണം ചെയ്യുകയാണ് സ്വകാര്യ ആശുപത്രികള്‍. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിയോട് ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലായ്മയെന്നു തന്നെ വിളിക്കണം. കഫക്കെട്ടിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും മുന്‍ ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ജയപാല്‍ എന്നയാള്‍ തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. എന്നാല്‍ ഇവിടുത്തെ ചികിത്സാപ്പിഴവ് ഇദ്ദേഹത്തിന്റെ കഫക്കെട്ട് ന്യൂമോണിയയാക്കി മാറ്റി. ഒടുവില്‍ നാവ് കുഴഞ്ഞ് സംസാരശേഷിയും നഷ്ടമായി. എല്ലാം കഴിഞ്ഞ് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാനായി തയ്യാറായപ്പോള്‍ ബില്ല് കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് ബന്ദുക്കള്‍. ഒരാഴ്ചയോളം ചികിത്സിച്ച് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയതിന് ഒന്നേകാല്‍ ലക്ഷം രൂപയാണ്…

Read More