യുക്രെയ്ന്‍ അഭയാര്‍ഥിയുടെ കുടുംബത്തിന് ഒരു കോടിയുടെ വീട് ! ജയിംസിന്റെ പ്രവൃത്തി ഏവര്‍ക്കും മാതൃകാപരം…

യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം ലക്ഷക്കണക്കിന് ആളുകളെയാണ് അഭയാര്‍ഥികളാക്കി മാറ്റിയത്. പോളണ്ടിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേക്കുമൊക്കെ കുടിയേറി പാര്‍ക്കുന്ന ഇവരുടെ ജീവിതം സാധാരണ നിലയിലേക്കെത്താന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് നിലവില്‍ ലഭിക്കുന്നത്. യുദ്ധം എന്ന് തീരുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ ഈ ക്യാമ്പുകളില്‍ ചിലപ്പോളവര്‍ക്ക് വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടേണ്ടതായും വന്നേക്കാം. ഇത്തരമൊരു വിധി നേരിടേണ്ടി വരുമായിരുന്ന ഒരു യുക്രെയ്ന്‍ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് യുകെയില്‍ നിന്നുള്ള ടെലികോം കമ്പനിയുടമ ജെയിംസ് ഹ്യൂഗ്സ്. യുക്രെയ്നില്‍ നിന്ന് രക്ഷപെട്ട മരിയ എന്ന യുവതിക്കും അവരുടെ മൂന്ന് മക്കള്‍ക്കുമായി ഒരു ലക്ഷം പൗണ്ട് (98 ലക്ഷം ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന വീടാണ് ജെയിംസ് യുകെയിലെ റെക്‌സമില്‍ വാങ്ങിയിരിക്കുന്നത്. യുക്രെയ്നില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ അവസ്ഥ കണ്ട് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന തോന്നലിലാണ് ജെയിംസ് വീട് വാങ്ങിയത്. ഫേസ്ബുക്കിലൂടെ നടത്തിയ അന്വേഷണത്തില്‍ മരിയയെയും…

Read More

അഞ്ചരക്കിലോ ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ച് ലോകത്തെ ഞെട്ടിച്ച് 21കാരി ! ബ്രിട്ടന്റെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച ആ പ്രസവത്തെക്കുറിച്ചറിയാം…

അഞ്ചരക്കിലോ തൂക്കമുള്ള കുഞ്ഞിന് 21കാരി ജന്മം നല്‍കിയ വാര്‍ത്ത കണ്ട് അമ്പരക്കുകയാണ് ലോകം. ഗര്‍ഭാവസ്ഥയില്‍ യുവതിയുടെ വയറുകണ്ട ഡോക്ടര്‍മാര്‍ കരുതിയത് വയറ്റിലുള്ളത് സീക്രട്ട് ട്വിന്‍സ് ആണെന്നാണ്. എന്നാല്‍ സിസേറിയനിലൂടെ പുറത്തെടുത്ത അഞ്ചര കിലോ തൂക്കമുള്ള കുട്ടിയെ കണ്ട് അന്തം വിടുകയാണ് ഡോക്ടര്‍മാരും നഴ്സുമാരും. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവജാത ശിശുവിനാണ് യുവതി ജന്മം നല്‍കിയത്. ഓക്സ്ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള അംബര്‍ കുംബര്‍ലാന്‍ഡ് ആണ് കുഞ്ഞിന്റെ അമ്മ. അംബറിന്റെ ആദ്യത്തെ കണ്‍മണിയാണിത്. ഏപ്രില്‍ 16നാണ് എമിലിയ എന്ന പെണ്‍കുഞ്ഞിന് അംബര്‍ ജന്മം നല്‍കിയത്. ഗര്‍ഭാവസ്ഥയില്‍ അംബറിന്റെ വലിയ വയറു കണ്ട ഡോക്ടര്‍മാര്‍ക്ക് സീക്രട്ട് ട്വിന്‍സ് ആണെന്ന് സംശയമായിരുന്നു. പ്രസവത്തില്‍ ഒരു സര്‍പ്രൈസ് കാത്താണ് ഡോക്ടര്‍മാര്‍ ഇരുന്നത്. എന്നാല്‍ ഏവരെയും ആശ്ചര്യപ്പെടുത്തി അഞ്ചര കിലോ തൂക്കവുമായി എമിലിയ ജനിക്കുക ആയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. 22കാരനായ സ്‌കോട്ട്…

Read More

വാക്‌സിനോട് ‘വാടാ മോനേ’… എന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വകഭേദം ! ബ്രിട്ടനില്‍ കോവിഡ് വ്യാപനം കൂടൂതല്‍ രൂക്ഷമാകുന്നു…

കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്‌സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. വാക്‌സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത. വാന്‍ഡ്‌സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്.…

Read More

വാക്‌സിനേഷന്‍ വലിയ ഗുണം ചെയ്യില്ല ! ജൂലൈയില്‍ മൂന്നാം തരംഗം ഉറപ്പ്; കോവിഡിനെ പിടിച്ചു കെട്ടാനാവില്ലേ എന്ന ചോദ്യം പരസ്പരം ചോദിച്ച് ലോക ജനത…

ജൂലൈ മാസത്തില്‍ ബ്രിട്ടനില്‍ കോവിഡിന്റെ മൂന്നാം തരംഗമുണ്ടാവുമെന്ന് മുന്നറിയിപ്പ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെയാണിതെന്ന് ശാസ്‌ത്രോപദേശക സമിതിയംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ജനുവരിയില്‍ കണ്ടതുപോലെ ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണ്‍ 21 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അകലം പാലിക്കല്‍ എന്ന നിയമവും ഇല്ലാതെയാവുകയാണ്. എന്നാല്‍, ഈ മുന്നറിയിപ്പ് വന്ന സാഹചര്യത്തില്‍ അത് നീക്കം ചെയ്യുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. സര്‍ക്കാര്‍, മുന്‍പ് നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശരേഖകളില്‍ നിന്നും മാറി ശാസ്‌ത്രോപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചാല്‍ കടുത്ത ആരോപണമായിരിക്കും ഉയരുക. ജനങ്ങള്‍ കൂട്ടമായെത്തുന്ന ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുകയും പബ്ബുകള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ രോഗവ്യാപനം ഉണ്ടാകുമെന്നുറപ്പാണ്. ജൂണ്‍ 21 ന് സകല നിയന്ത്രണങ്ങളും എടുത്തുകളയുന്നതോടെ മൂന്നാം തരംഗം ശക്തി പ്രാപിക്കാന്‍ തുടങ്ങും. ഇതാണ് ശാസ്‌ത്രോപദേശക സമിതി…

Read More

ലോകത്തെ ഏറ്റവും വില കൂടിയ മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍ ! ഒരു ഡോസിന് വില 16 കോടി രൂപ; മരുന്ന് ഉപയോഗിക്കുക അപൂര്‍വ ജനിതക രോഗത്തിന്…

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍. അപൂര്‍വ ജനതിക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യുണൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയത്. 16 കോടി രൂപയാണ് ഒരു ഡോസ് മരുന്നിന്റെ വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്‍ന്ന് ശരീരം തന്നെ തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണിത്. 6000 മുതല്‍ 11000 കുട്ടികളില്‍ ഒരാള്‍ക്ക് എന്നനിരക്കിലാണ് ഈ ജനിതക രോഗം കണ്ടുവരുന്നത്. സ്പൈനല്‍ കോഡിലെ മോട്ടോര്‍ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണിത്. എസ്എംഎന്‍ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികള്‍ക്ക് തളര്‍ച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎന്‍1 ജീനില്‍ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെ ഫലമായി പ്രോട്ടീന്‍ ഉത്പാദനം നടക്കാതെവരും. അതേതുടര്‍ന്ന് എസ്എംഎന്‍ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീന്‍ നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.…

Read More

മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇംഗ്ലണ്ടില്‍ അതിവേഗം വ്യാപിക്കുന്നു ! വാക്‌സിനെ മറികടക്കുമെന്ന ആശങ്ക ശക്തമാകുന്നു;ലോകത്തിന്റെ പോക്ക് എങ്ങോട്ട്…

കൊറോണയുടെ രണ്ടാംവരവില്‍ ഏറ്റവും ദുരിതമനുഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇംഗ്ലണ്ട്. അതിവേഗ വ്യാപനമുള്ള ലണ്ടന്‍,കെന്റ് വകഭേദങ്ങള്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതിലും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ ചങ്കിടിപ്പു കൂട്ടുന്നത്. രാജ്യത്ത് ഇതിനോടകം എട്ടിടങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ വകദേഭം കണ്ടെത്തിക്കഴിഞ്ഞു. ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിടങ്ങളില്‍ വ്യാപക പരിശോധനയ്‌ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, സറേ, കെന്റ്, വാള്‍സല്‍, സെഫ്‌ടോണ്‍, ലണ്ടന്‍ ബറോകളായ മെര്‍ട്ടണ്‍, ഹാരിംഗേ, ഈലിങ് എന്നിവിടങ്ങളിലാണ് ഈ മാരകവൈറസിനെ കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളില്‍ എല്ലാ വീടുകളിലും കയറി ആളുകളെ രോഗപരിശോധനക്ക് വിധേയരാക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ അതിതീവ്ര വൈറസിന്റെ വ്യാപനം തടയുവാനായി, ഇതിനെ ആദ്യം കണ്ടെത്തിയ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ വ്യാഴാഴ്ച്ച മുതല്‍ രോഗ പരിശോധനായജ്ഞം ആരംഭിക്കും. പുതിയ ഇനം വൈറസിനെ കണ്ടെത്തിയ എട്ട് പോസ്റ്റ്‌കോഡ് ഏരിയകളിലായിരിക്കും രോഗപരിശോധന നടക്കുക. ഡബ്ല്യൂ7, എന്‍17, സി ആര്‍4 എന്നീ ലണ്ടനിലെ പോസ്റ്റ്…

Read More

പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ അടിമുടി മാറും ! 2030ഓടെ പെട്രോള്‍,ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ബ്രിട്ടന്‍…

2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്നു പിന്‍വലിക്കാന്‍ ബ്രിട്ടന്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ മറ്റൊരു കാര്യം…

Read More

കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് ശ്വാസം മുട്ടിയിരുന്നവര്‍ ഇന്ന് തെരുവുകളെ പൂരപ്പറമ്പാക്കുന്നു ! നിശാപാര്‍ട്ടികള്‍ കൊഴുക്കുമ്പോള്‍ മദിച്ചുല്ലസിച്ച് ബ്രിട്ടീഷ് ജനത; ബ്രിട്ടനില്‍ വീണ്ടും കോവിഡ് പിടിമുറുക്കുമോ ?

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായതോടെ ആഘോഷത്തിമിര്‍പ്പിലാണ് ബ്രിട്ടീഷ് ജനത.അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആസ്വദിക്കാന്‍ എത്തിയ ഇംഗ്ലീഷുകാര്‍ യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയാണ് മദിച്ചുല്ലസിച്ചത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്. നിരവധി ആളുകള്‍ക്ക് നേരെ കേസുകളുമെടുത്തിട്ടുണ്ട്. മദ്യപിച്ച്…

Read More

അടി സക്കെ ! ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ചതോടെ തെരുവുകളിലും ബീച്ചുകളിലും അറുമാദിച്ച് സായിപ്പന്മാര്‍; മിക്കവാറും ഇക്കണക്കിനു പോയാല്‍ യൂറോപ്പിന്റെ കാര്യം കട്ടപ്പൊകയെന്ന് വിലയിരുത്തല്‍…

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച ആദ്യ ഞായറാഴ്ച അടിച്ചുപൊളിച്ച് ബ്രിട്ടീഷുകാര്‍. കൊറോണ ഭീഷണിയെല്ലാം മറന്നായിരുന്നു ഇന്നലെ സായിപ്പന്മാര്‍ കൂട്ടത്തോടെ തെരുവുകളും ബീച്ചുകളും പാര്‍ക്കുകളും കൈയ്യടക്കിയത്. ബ്രിട്ടന് പുറമെ മറ്റ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന് സമാനമായ അവസ്ഥയാണ് ഇന്നലെ പ്രകടമായത്. മദ്യപിച്ച് മദോന്മത്തരായി സാമൂഹിക അകലം പാലിക്കണമെന്ന നിയമത്തിന് പുല്ലുവില നല്‍കിയായിരുന്നു ബ്രിട്ടീഷുകാരുടെ അറുമാദം. രണ്ടാം ഘട്ട കൊറോണ യൂറോപ്പിനെയും കൊണ്ടേ പോകൂ എന്നുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവചനം ശരിവയ്ക്കും വിധത്തിലായിരുന്നു സായിപ്പന്മാരുടെ അഴിഞ്ഞാട്ടം. യുകെയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കാണാനാവുന്നതും സുരക്ഷ മറന്നുള്ള ആഘോഷത്തിന്റെ കാഴ്ചകളാണ്. ഞായറാഴ്ച താപനില 27 ഡിഗ്രിയ്ക്കു മുകളിലായിരുന്നു അതിനാല്‍ തന്നെ നല്ല ചൂടുള്ള കാലാവസ്ഥയെ പരമാവധി നുകരുകയെന്ന ലക്ഷ്യം മാത്രമേ ഇന്നലെ ബ്രിട്ടീഷുകാരുടെ പ്രവര്‍ത്തികളില്‍ നിഴലിച്ചിരുന്നുള്ളൂ. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നുവെങ്കിലും രാജ്യം ഇപ്പോഴും കൊറോണ ഭീഷണിയില്‍ തന്നെയായതിനാല്‍ സാമൂഹിക അകലം പാലിച്ച്…

Read More

പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം ! ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ 26 ശതമാനവും പ്രമേഹ രോഗികള്‍; ആരുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടത് അനിവാര്യത…

കോവിഡ് ലോകമെമ്പാടും കീഴടക്കി മുന്നേറുമ്പോള്‍ മരണ സംഖ്യ ആഗോളതലത്തില്‍ മൂന്നു ലക്ഷം പിന്നിട്ടിരിക്കുകയാണ്. എതെങ്കിലും വിധത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെയാണ് കൂടുതലായും കോവിഡ് മരണത്തിലേക്ക് കൈപിടിച്ചു നയിക്കുന്നത്. എന്നാല്‍ ഈയിടെ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കോവിഡിന് ഏറ്റവും ഇഷ്ടമുള്ള ഇരകള്‍ പ്രമേഹബാധിതരാണെന്നതാണ്. പ്രമേഹമുള്ളവര്‍ കൊറോണ ബാധിച്ചാല്‍ മരണത്തിന് കീഴടങ്ങാനാണ് കൂടുതല്‍ സാദ്ധ്യത എന്നും പറയുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, ഇവിടങ്ങളില്‍ കോവിഡ് 19 മൂലം മരണമടഞ്ഞവരില്‍ കാല്‍ ഭാഗത്തോളം പ്രമേഹ രോഗികളായിരുന്നു എന്നാണ്. ഇതിനോടൊപ്പം, ഇതാദ്യമായി എന്‍ എച്ച് എസ് കോവിഡ് മൂലം മരിച്ചവര്‍ക്കുണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേവലം അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമാണ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നത്. മാര്‍ച്ച് 31 മുതല്‍ക്കാണ്, കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍…

Read More