ചുവന്നു വിങ്ങിയ കണ്ണുകള്‍ ! തുടര്‍ച്ചയായ ചര്‍ദ്ദി;കുട്ടികളെ വീഴ്ത്തുന്ന കൊറോണയുടെ പുതിയ വേര്‍ഷന്‍ അതിമാരകം;ബ്രിട്ടനില്‍ നിരവധി കുട്ടികള്‍ക്ക് രോഗം…

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണയുടെ തേരോട്ടം തുടരുകയാണ്. ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണയുടെ പുതുരൂപമാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. മുഖ്യമായി കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചുവന്നുവിങ്ങിയ കണ്ണുകളും പൊട്ടിയൊലിക്കുന്ന ചര്‍മവുമാണ് ഈ കൊറോണയെ കൂടുതല്‍ ഭീകരനാക്കുന്നത്. ഈ രോഗലക്ഷണങ്ങളുമായി ലൂയിസ് ഗ്രെയ്ഗ് എന്ന 13 കാരനെ കഴിഞ്ഞ ദിവസം ഗ്ലാസ്‌ഗോയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനില്‍ പ്രവേശിപ്പിച്ചത്. പൊള്ളുന്ന പനിയുമുണ്ടായിരുന്നു. വരണ്ട ചുമയില്ലാത്തതിനാല്‍ കോവിഡ്-19 അല്ലായെന്ന് കുട്ടിയുടെ മാതാവിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കി.പക്ഷെ ത്വക്കില്‍, അഞ്ചാംപനിക്ക് സമാനമായ ചുവന്ന കുമിളകള്‍ വലുതാകാന്‍ തുടങ്ങി. ഒപ്പം കണ്ണിലെ ചുവപ്പിനെ കനം വര്‍ദ്ധിച്ചുവരികയു ചെയ്തു. നിര്‍ത്താത ചര്‍ദ്ദിയും കൂടിയായപ്പോള്‍ ആ പതിമൂന്നുകാരന്‍ വലഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് എരിച്ചില്‍, വീക്കം തുടങ്ങിയ ലക്ഷണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് എന്ന് എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു ഈ സംഭവം. കവാസാക്കി രോഗം എന്നറിയപ്പെടുന്ന രോഗാവസ്ഥയോടെ…

Read More

ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പറഞ്ഞപ്പോള്‍ സാമൂഹിക അകലം മറന്ന് ബ്രിട്ടീഷുകാര്‍ ; ബാന്‍ഡ്‌മേളവും പടക്കംപൊട്ടീരുമായി തെരുവിലിറങ്ങിയത് ആയിരങ്ങള്‍ ! ഉത്തരേന്ത്യക്കാരെ പരിഹസിച്ചവര്‍ക്ക് ഇപ്പോള്‍ മൗനവ്രതം…

വീടിന്റെ ജനാലകളിലും ബാല്‍ക്കണികളിലും നിന്ന് പാത്രം കൊട്ടുകയും കൈയ്യടിക്കുകയും ചെയ്ത് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ ഉത്തരേന്ത്യയില്‍ ചില മേഖലയില്‍ ഇത് വിപരീത ഫലമാണുണ്ടാക്കിയത്. പലരും ബാന്‍ഡ്‌മേളവും പടക്കം പൊട്ടീരുമായി തെരുവിലിറങ്ങി ആഘോഷിക്കുകയാണുണ്ടായത്. ഇതേ അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസം ബ്രിട്ടനും. ആരോഗ്യ പ്രവര്‍ത്തകരേയും കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികളെയും ആദരിക്കുന്നതിനായി കൈകൊട്ടലും പാത്രംകൊട്ടലുമായി ആയിരങ്ങള്‍ ബാല്‍ക്കണിയില്‍ അണിനിരന്നപ്പോള്‍, അതിന്റെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ആവേശം മൂത്ത ചില ബ്രിട്ടീഷുകാരുടെ പെരുമാറ്റം. സാമൂഹിക അകലം പാലിക്കാതെ തെരുവിലേക്ക് കൂട്ടമായി ഇറങ്ങിയ ഇക്കൂട്ടര്‍, ബാന്‍ഡ് താളത്തിനൊത്ത് തെരുവില്‍ നൃത്തം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. കോവിഡ് ഏറ്റവുമധികം നാശം വിതച്ച പ്രദേശങ്ങളിലൊന്നാണ് ബ്രിട്ടന്‍. ഇന്നലെ ഏക മനസ്സോടെയാണ് ഇംഗ്ലീഷ് ജനത തങ്ങളുടെ രക്ഷകരോടുള്ള ആദരവ് രേഖപ്പെടുത്താന്‍ തയ്യാറായത്. വീടിന്റെ ബാല്‍ക്കണികളിലും, ആശുപത്രികള്‍ക്ക് മുന്നിലും സൂപ്പര്‍മാര്‍ക്കറ്റിലുമൊക്കെ നൂറുകണക്കിന് ആള്‍ക്കാരാണ്…

Read More

മലേറിയ തടയുന്നതിനുള്ള മരുന്ന് ഉപയോഗിച്ച് അമേരിക്ക കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മിച്ചു ? ചൈനയും കൊറിയയും പ്രയോഗിക്കുന്നതും ഇതുതന്നെയെന്ന് സൂചന; ബ്രിട്ടനില്‍ പുതിയ കാമ്പെയ്ന്‍…

കോവിഡ് സര്‍വ്വവ്യാപിയാകുമ്പോള്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉപയോഗിച്ച് കോവിഡ്19നെ ചെറുക്കാമെന്നാണ് ഇപ്പോള്‍ പുതിയ കണ്ടെത്തല്‍. ക്ലോറോക്വിന്‍ എന്ന ആന്റി മലേറിയല്‍ ഡ്രഗ് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയും തൊട്ടു പിന്നാലെയെത്തി. ചൈനയിലും കൊറിയയിലും കൊറോണയെ തുരത്തുവാന്‍ ആന്റി മലേറിയല്‍ ഡ്രഗ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അസ്സോസിയേഷന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഈ മരുന്ന് രോഗബാധിതര്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു. ഇത് ബ്രിട്ടനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.നേരത്തേ, വളരെ എളുപ്പത്തില്‍ ലഭ്യമായ ഇതേ മരുന്നിന്റെ ഫലം പരീക്ഷിക്കണമെന്ന ആവശ്യം ജനങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ബ്രിട്ടനില്‍ ഇതിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഒരു എച്ച് ഐ വി മരുന്നിനൊപ്പം ക്ലോറിക്വിന്റെയും കയറ്റുമതി അധികാരികള്‍ നിരോധിക്കുകയും ചെയ്തിരുന്നു. യു.കെ ആയിരക്കണക്കിന് ആന്റിബോഡി കിറ്റുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഏത്…

Read More

കോവിഡ്19നെ 1918ലെ പകര്‍ച്ചപ്പനിയുമായി താരതമ്യം ചെയ്തുള്ള പഠനം ലോകത്തെ നടുക്കുന്നു; പഠനപ്രകാരം അമേരിക്കയില്‍ 22 ലക്ഷം ആളുകളും ബ്രിട്ടനില്‍ അഞ്ചു ലക്ഷം ആളുകളും മരിക്കാന്‍ സാധ്യത…

കോവിഡ്19 ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ബ്രിട്ടീഷ് സംഘത്തിന്റെ പുതിയ പഠനവിവരം അമേരിക്കയെയും ബ്രിട്ടനെയും കൂടുതല്‍ ഭയപ്പാടിലാക്കുകയാണ്. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് പഠനം. കോവിഡ് ബാധ മൂലം യുഎസില്‍ മാത്രം 22 ലക്ഷം ആളുകള്‍ മരിച്ചേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ അഞ്ചു ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1918ലെ പകര്‍ച്ചപ്പനിയുമായി കൊവിഡ് 19നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയത്. ഹോം ഐസൊലേഷന് പുറമെ ശക്തമായ നിയന്ത്രണങ്ങളും ഈ പഠനം ശുപാര്‍ശ ചെയ്യുന്നു. കൊറോണ രോഗികളെ കൈകാര്യം ചെയ്യാനാകാത്ത നിലയിലാണ് യുകെ എന്‍എച്ച്എസ് (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്). ഫ്രാന്‍സും ജര്‍മ്മനിയും ഏര്‍പ്പെടുത്തിയ തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ ഗവണ്‍മെന്റ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ക്ലബ്ബുകളും പബ്ബുകളും തീയറ്ററുകളും അടച്ചിടാന്‍ പ്രധാനമന്ത്രി ബോറിസ്…

Read More

കൊച്ചിയില്‍ നിന്ന് ദുബായ്ക്കുള്ള വിമാനത്തില്‍ കയറിയ ബ്രിട്ടീഷുകാരന് കോവിഡ്; ഇയാള്‍ എത്തിയത് മൂന്നാറില്‍ നിന്നും;വിമാനത്തിലുണ്ടായിരുന്ന 270 ആളുകളെ ആശുപത്രിയിലേക്ക് മാറ്റും

കൊച്ചി: ബ്രിട്ടനില്‍ നിന്നെത്തിയ വിനോദസഞ്ചാരിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ നെടുന്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇയാളും 19 പേരടങ്ങുന്ന സംഘത്തെയും നെടുന്പാശേരിയില്‍ പോലീസ് പിടികൂടി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ വിദേശത്തേക്ക് കടക്കാനാണ് ബ്രിട്ടീഷ് പൗരന്‍ ശ്രമിച്ചത്. വിമാനത്തിനുള്ളില്‍നിന്നും പോലീസ് ഇയാളടങ്ങുന്ന സംഘത്തെ തിരിച്ചിറക്കി. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. അണുവിമുക്തമാക്കുന്നതിനായി നെടുന്പാശേരി വിമാനത്താവളം അടച്ചേക്കുമെന്നും സൂചനയുണ്ട്. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ 19 പേരടങ്ങുന്ന സംഘത്തെ കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

Read More

കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള നഗരം ബാങ്കോങ്ക് ! 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടിക പുറത്ത്; പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇവയൊക്കെ…

കൊറോണ വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള നഗരം തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് എന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. സമീപഭാവിയില്‍ ഈ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോസ് ആഞ്ചലസും ന്യൂയോര്‍ക്കും സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോപ് 20 ലിസ്റ്റില്‍ യുകെയാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ ഇടയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളതെന്നും എന്നും ഗവേഷകര്‍ പറയുന്നു. ഹോങ്കോങും സോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്‌ക് നഗരങ്ങളാണ്. അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാന്‍ ഞൊടിയിട മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊറോണ വൈറസ് പകരാന്‍ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടില്ല എന്ന വാര്‍ത്ത ആശ്വാസം പകരുകയാണ്. ഹോങ്കോങ് ആണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതായി ഇടം പിടിച്ചത്. തായ്‌പേയ്, ദക്ഷിണകൊറിയ, ജപ്പാന്‍,…

Read More

കുടിയേറ്റക്കാരി ആയതിന്റെ പേരിലും സൗന്ദര്യമില്ലെന്നുപറഞ്ഞും സഹപാഠികള്‍ കളിയാക്കി ! പേടിച്ച് ശുചിമുറിയില്‍ ഭക്ഷണം കഴിച്ചു; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് മിസ് ഇംഗ്ലണ്ട്…

ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് മിസ് ഇംഗ്ലണ്ട് ഭാഷാ മുഖര്‍ജി. വര്‍ണവിവേചനത്തോട് പോരാടി, സാമ്പത്തിക പരാധീനതകളെ അതിജീവിച്ചാണ് ഇന്ത്യന്‍ വംശജയായ ഭാഷ മുഖര്‍ജി ഇംഗ്ലണ്ടിലെ സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയത്. ഡെര്‍ബി സ്വദേശിയാണ് ഭാഷാ. പ്രതിസന്ധികാലത്ത് കുടുംബമൊന്നാകെ ഒരൊറ്റ മുറിയിലാണ് കഴിഞ്ഞിരുന്നത്. പലപ്പോഴും സ്‌കൂളില്‍ നിന്ന് കടുത്ത വര്‍ണവിവേചനം നേരിട്ടു. കുടിയേറ്റക്കാരി ആയതിന്റെ പേരിലും സൗന്ദര്യമില്ലെന്നുപറഞ്ഞും സഹപാഠികള്‍ കളിയാക്കിയെന്ന് ഭാഷ പറയുന്നു. ”കളിയാക്കലുകള്‍ പേടിച്ച് ശുചിമുറിയില്‍ പോയി ഉച്ചഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സാഹചര്യങ്ങളാണ് വായനയിലേക്ക് എന്നെ തിരിച്ചുവിട്ടത്. മിസ് ഇംഗ്ലണ്ട് മത്സരത്തിലുടനീളം മറ്റ് മത്സരാര്‍ഥികളെ സഹായിക്കാന്‍ പലരും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ കാര്യങ്ങളെല്ലാം ഞാനൊറ്റക്കാണ് ചെയ്തത്. അവസാന ആറുപേരില്‍ എത്തിയപ്പോള്‍ ഇവിടെ വരെയെങ്കിലും എത്തിയല്ലോ എന്ന ആശ്വാസമായിരുന്നു” ഭാഷ പറയുന്നു. ഇന്ത്യയില്‍ ജനിച്ച ഭാഷ ഒന്‍പതാം വയസ്സിലാണ് കുടുംബത്തിനൊപ്പം ബ്രിട്ടനിലേക്ക് പോകുന്നത്. നോട്ടിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍…

Read More

കുട്ടികള്‍ക്ക് ലിംഗമാറ്റ വേണമെന്നു തോന്നിയാല്‍ നേരെ കൗണ്‍സിലിനെ സമീപിച്ചാല്‍ മതി; മാതാപിതാക്കളെപ്പോലും പേടിക്കേണ്ട; ബ്രിട്ടനില്‍ ലിംഗമാറ്റം ഫാഷനാവുമ്പോള്‍ ആശങ്കയേറുന്നത് മാതാപിതാക്കള്‍ക്ക്; ബ്രിട്ടനില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ വളര്‍ച്ച ഞെട്ടിക്കുന്നത്…

ബ്രിട്ടനില്‍ ഫാഷനായി പടരുന്ന ലിംഗമാറ്റ ശസ്ത്രക്രിയ നിരവധി മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തി അതിനുള്ള സാഹചര്യമൊരുക്കുന്ന വിപ്ലവകരമായ നീക്കവുമായി യുകെ ഗവണ്‍മെന്റ് രംഗത്തെത്തിയതോടെ ഇനി ആര്‍ക്കും ഒരു പേടിയും കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയമാകാമെന്ന സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത് പ്രകാരം ആര്‍ക്കെങ്കിലും ലിംഗം മാറണമെന്ന് തോന്നിയാല്‍ ഇനി മുതല്‍ വീട്ടുകാരെ പേടിക്കേണ്ട ആവശ്യം വരില്ല. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വീട്ടുകാര്‍ എതിര് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം കുട്ടികളെ കൗണ്‍സിലുകള്‍ ഏറ്റെടുത്ത് അതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കാന്‍ തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. യുകെയില്‍ ലിംഗമാറ്റം ഫാഷനായി പടരുമ്പോള്‍ അതില്‍ മാതാപിതാക്കള്‍ കടുത്ത രീതിയിലാണ് ആശങ്കപ്പെടുന്നത്. രാജ്യത്ത് ലിംഗമാറ്റ വളര്‍ച്ച 4000 ശതമാനമാണ് പെരുകിയിരിക്കുന്നത്.തങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് തിരിച്ചറിയുന്ന കുട്ടികളുടെ എണ്ണത്തില്‍ യുകെയില്‍ മുമ്പില്ലാത്ത വിധം പെരുപ്പമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ അധികം വൈകാതെ സര്‍ജറിക്ക് വിധേയരാവുകയും ചെയ്യുന്നുണ്ട്.…

Read More

ഐഎസില്‍ ചേര്‍ന്ന ബ്രിട്ടനില്‍ നിന്നുള്ള ആദ്യ വെള്ളക്കാരന്‍ ജിഹാദി ജാക്കിനും ഇപ്പോള്‍ ബ്രിട്ടനിലേക്ക് തിരിച്ചു വരണം ! എന്നാല്‍ ആര്‍ക്കും ഭീകരസംഘടനയെ തള്ളിപ്പറയാനും വയ്യ; എന്തുകൊണ്ട് ഇത്തരക്കാര്‍ക്ക് മനംമാറ്റം ഉണ്ടാകുന്നില്ല…?

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന വെള്ളക്കാരനായ ആദ്യ ബ്രിട്ടീഷുകാരന്‍ ജാക്ക് ലെറ്റ്‌സ് എന്ന ജിഹാദി ജാക്കിനും ജന്മനാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം. രണ്ടുവര്‍ഷമായി കുര്‍ദിഷ് ജയിലില്‍ കഴിയുകയാണ് 23-കാരനായ ഓക്സ്ഫഡ് സ്വദേശി ജിഹാദി ജാക്ക്. തനിക്ക് അമ്മയെയും വീടിനെയും വല്ലാതെ ‘മിസ്’ ചെയ്യുന്നുവെന്ന് പറഞ്ഞ ജാക്ക്, ബ്രിട്ടനില്‍ അനുഭവിച്ചുകൊണ്ടിരുന്ന സുഖസൗകര്യങ്ങളോര്‍ത്ത് താനിപ്പോള്‍ വിഷമിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലേക്ക് മടങ്ങാനാകാതെ തുര്‍ക്കിയില്‍ കഴിയുന്ന മുസ്തഫ, സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ഷെമീമ ബീഗം എന്നിങ്ങനെ മതഭ്രാന്ത് തലയ്ക്കുപിടിച്ച് ഭീകരപ്രസ്ഥാനത്തിലേക്ക് പോയ പല ബ്രിട്ടീഷുകാരും ഇപ്പോള്‍ തിരിച്ചുവരണമെന്ന കലശലായ ആഗ്രഹത്തിലാണ്. ഐഎസിന്റെ തകര്‍ച്ചയോടെയാണ് ഇവരുടെ മനസ്സുമാറിയത്. എന്നാല്‍, ഇവരാരും ഐഎസിനെ തള്ളിപ്പറയാത്തതിനാലും തിരിച്ചെത്തിയാല്‍ സാധാരണ ജീവിതം നയിക്കുമെന്ന ഉറപ്പില്ലാത്തതിനാലും ഇവരെ തിരിച്ചുകൊണ്ടുവരാന്‍ ബ്രിട്ടന്‍ ധൈര്യപ്പെടുന്നില്ല എന്നതാണ് വസ്തുത. ഐടിവി ന്യൂസിനോട് സംസാരിക്കവെയാണ് ജിഹാദി ജാക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.…

Read More

കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താമെന്ന ഷമീമ ബീഗത്തിന്റെ മോഹം പൊലിയുന്നു ! 15-ാം വയസില്‍ ഐഎസില്‍ പോയ പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി;ഭീകരസംഘടനയില്‍ ചേര്‍ന്നതില്‍ പശ്ചാത്താപമില്ലാത്ത ഷമീമയുടെ ഇനിയുള്ള ജീവിതം എന്തെന്ന് ചോദ്യമുയരുന്നു…

ലണ്ടന്‍:15-ാം വയസില്‍ ബ്രിട്ടനില്‍ നിന്നു സിറിയയില്‍ പോകുകയും ഐഎസ് ഭീകരനെ വിവാഹം കഴിക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത് ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തില്‍ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.…

Read More