മുണ്ടുനടയില്‍ അജ്ഞാത ജീവി: പുലിയെന്ന് അഭ്യൂഹം; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

തൊടുപുഴ: പുറപ്പുഴ പഞ്ചായത്തിലെ വഴിത്തല മുണ്ടുനടയില്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. തിങ്കളാഴ്ച രാത്രി 9.30 ഓടെ നായയെക്കാള്‍ വലിപ്പമുള്ള ജീവി പുരയിടത്തിലെ കല്‍ക്കെട്ട് ചാടിക്കടന്നു പോകുന്നത് പ്രദേശവാസികളായ ഗോപി, ജോമോന്‍ എന്നിവര്‍ കണ്ടു.

ഇവരുടെ വീടിനു സമീപത്തുകൂടെയാണ് ഇത് ചാടിക്കടന്നു പോയത്. തുടര്‍ന്ന് വാര്‍ഡ് മെംബര്‍ ജോസ് കല്ലോലിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോള്‍ പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

ഇന്നലെ ഉച്ചയോടെ തൊടുപുഴ റേഞ്ച് ഓഫീസില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി. നാട്ടുകാര്‍ കണ്ട ജീവി പുലിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാഴ്ചയില്‍ പുലിയോട് സാദ്യശ്യമുള്ള പൂച്ചപ്പുലിയോ കുറുനരിയോ ആകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

Related posts

Leave a Comment