രണ്ടിടങ്ങളിലായി ട്രെയിൻ തട്ടി മൂന്നുപേർ മരിച്ചു

തൃശൂർ: തൃശൂരിൽ രണ്ടിടങ്ങളിലുണ്ടായ ട്രെയിൻ അപകടങ്ങളിൽ ഇരിങ്ങാലക്കുടയിലെ സാംസ്‌കാരിക പ്രവർത്തകൻ ചന്ദ്രൻ വാര്യർ ഉൾപ്പെടെ മൂന്ന് മരണം. മരിച്ച മറ്റു രണ്ടുപേർ ഇതര സംസ്ഥാന സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

പുതുക്കാട് കുറുമാലി പാലത്തിന് സമീപമുണ്ടായ അപകടത്തിലാണ് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കേ വാരിയത്ത് കെ.വി ചന്ദ്രൻ വാര്യർ (82) മരിച്ചത്.

അവിണിശ്ശേരി തൃത്താമശ്ശേരി വാരിയത്താണ് ഇപ്പോൾ താമസമെങ്കിലും മിക്കവാറും ദിവസങ്ങളിൽ ചന്ദ്രൻ വാര്യർ തന്‍റെ പ്രവർത്തന മേഖലയായ ഇരിങ്ങാലക്കുടയിൽ എത്താറുണ്ട്.

സ്നേഹപൂർവ്വം എല്ലാവരും ‘ചന്ദ്രേട്ടൻ’ എന്നു വിളിച്ചിരുന്ന കെ.വി. ചന്ദ്രൻ വാര്യർ ഇന്നലെ രാവിലേയും കൂടൽമാണിക്യം ദേവസ്വം വക കളത്തുംപടി പറമ്പിലെ വഴുതനങ്ങ വിളവെടുപ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

മന്ത്രി ഡോ. ആർ ബിന്ദു അടക്കം എല്ലാവരുമായും സംസാരിച്ചതിനു ശേഷം ഉച്ചതിരിഞ്ഞ് ഒല്ലൂരിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. റെയിൽവേ ലൈൻ മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം.

പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. നാളെ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അത്താണി കെൽട്രോണിന് സമീപമുണ്ടായ അപകടത്തിലാണ് ഇതര സംസ്ഥാനക്കാർ മരിച്ചത്. ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 50 വയസിന് മുകളിൽ പ്രായം തോന്നിക്കും. ഒരാളുടെ തല വേർപ്പെട്ട നിലയിൽ ആണ്. ഇന്നലെ രാത്രി എഴോടെയാണ് സംഭവം.

ഒഴിവുദിനമായതിനാൽ റെയിൽവേ ട്രാക്കിൽ ഇരിക്കുമ്പോൾ അപകടം സംഭവിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. മെഡിക്കൽ കോളജ് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. മരിച്ചവർ തമിഴ് നാട് സ്വദേശികൾ ആണെന്നാണ് സൂചന.

അത്താണി മേഖലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ എത്തി മൃതദേഹം കണ്ടുവെങ്കിലും ആർക്കും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ട്രാക്കിൽ ഇരുന്ന് മദ്യപിക്കുമ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറയുന്നു.

Related posts

Leave a Comment