യൂണിവേഴ്സിറ്റി കോളജിനെ നഗരഹൃദയത്തിൽനിന്ന് മാറ്റണമെന്നത് ചിലരുടെ വ്യാമോഹമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അവിടെനിന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി കോളേജിനെ നഗരഹൃദയത്തിൽനിന്ന് മാറ്റണമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലാലയങ്ങളെ മാറ്റില്ലെന്ന് മാത്രമല്ല, കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനലുകളെ വളർത്തുന്ന കേന്ദ്രമായി യൂണി. കോളജ് മാറിയെന്നും കോളജ് അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി പകരം ചരിത്രസ്മാരകമായി മാറ്റുകയാണ് വേണ്ടതെന്നും കെ. മുരളീധരന്‍ എംപി ആവശ്യപ്പെട്ടിരുന്നു.

Related posts