മാന്നാർ: മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയത്തിന്റെ നേതൃത്വത്തില്‍ 28 കോണ്‍ഗ്രസ്സ് കുടുംബങ്ങള്‍ സി.പിഐ എംല്‍ ചേര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാന്നാര്‍ പഞ്ചായത്ത് 13ാം വാര്ഡില്യു ഡി എഫ്സ്ഥാനാര്‍ത്ഥി ആയിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് റെജി വര്‍ഗ്ഗീസ്, പതിനൊന്നാം വാര്‍ഡ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണ കാരണവര്‍,വാര്‍ഡ് സെക്രട്ടറി വിശ്വലാല്‍,നാരായണന് നായര്‍,ബാലന് കുംഭംപുഴയത്ത്, രഘു രതീഷ് വില്ല,രമേശന് കടുത്താനേത്ത്,വിലാസിനി കുംഭംപുഴയത്ത്,ജേക്കബ്ബ് ഡി,രവീന്ദ്രന് നായര്‍,ജോസഫ് ചെറിയാന്,മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി ശാലു,സിന്ധു രാകേഷ് ഭവനം,മണിയമ്മ,ഇന്ദിര മിഥുന് സദനം,ലത കുംന്നുംപറ,ശോഭ,രഞ്ജുഭവനം,രാധ കുംഭപ്പുഴ,വത്സല മങ്ങാട്ട്, സതീഷര് ചൗക്കയില്,ബാബു പുളിക്കല്‍,സുരേഷ് കുന്നുംപുറത്ത്,മഞ്ജു ചൗക്കയില്,ഗീത കോട്ടയത്ത്,സരസമ്മ,വിജയലക്ഷ്മി കോട്ടയത്ത്,ഉഷ കോട്ടയത്ത്,സുരേഷ് കുമാര്‍ തോപ്പില്‍ കണ്ടത്തില്‍,ഗീതാകുമാരി താേപ്പില് കണ്ടത്തില്‍,സുധ തോപ്പില്‍ കണ്ടത്തില്‍ എന്നിവരും കുടുംബാംഗങ്ങളുമാണ് കോണ്‍ഗ്രസ്സ് വിട്ടത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റംഗം എ.മഹേന്ദ്രന് സ്വീകരിച്ചു.ഏരിയ സെക്രട്ടറി പ്രാഫ.പി.ഡി ശശിധരന്,ജില്ലാകമ്മറ്റിയംഗം പുഷ്പത മധു,ജി.രാമകൃഷ്ണന്,പി.എന്‍ ശെല്വരാജന്,ബി.കെ,പ്രസാദ്,കെ.എം സഞ്ജുഖാന്,ആര്.അനീഷ്,കെ.എം അശോകന്,സി.പി സുധാകരന്,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്…
Read MoreDay: January 23, 2021
വിട്ടു പോകുമെന്ന് ഞാന്‍ പറഞ്ഞോ? കെ.വി. തോമസ് തിരുവനന്തപുരത്തേക്ക്; പാർട്ടി വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ്
ജോണ്സണ് വേങ്ങത്തടം കൊച്ചി: ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ.വി. തോമസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഹൈക്കമാന്‍ഡ് പ്രതിനിധി സംഘത്തെ കാണുന്നതിനായാണ് യാത്ര. സോണിയാഗാന്ധിയുടെ വിളി വന്നതിനു പിന്നാലെയാണ് ഇന്നു രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന പത്രസമ്മേളനം വരെ മാറ്റിവച്ചു പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്കു തിരിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സോണിയാഗാന്ധി വിളിച്ചില്ലായിരുന്നെങ്കില്‍ പത്രസമ്മേളനം നടത്തുമെന്നു തന്നെയായിരുന്നു കെ.വി. തോമസിന്റെ തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിടുമെന്നതെല്ലാം സൈബര്‍ സംഘത്തിന്റെ വാര്‍ത്തകളാണെന്നാണ് കെ.വി. തോമസിന്റെ പ്രതികരണം. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിവിടുമെന്നു പറഞ്ഞിട്ടില്ല. ഇതെല്ലാം ചില സൈബര്‍സംഘങ്ങളും ഗ്രൂപ്പുകളും ചേര്‍ന്നുണ്ടാക്കി വാര്‍ത്തകളും പ്രചാരണങ്ങളുമാണ്. അന്നും എന്നും എനിക്ക് എന്റെ അഭിപ്രായമുണ്ട്. അതും തുറന്നു പറയാന്‍ യാതൊരു മടിയുമില്ല. പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെല്ലാം പുറത്തേക്കു പോകാനല്ലെന്നും അദേഹം കൂട്ടിച്ചേര്‍ക്കുന്നു. പാര്‍ട്ടിയിലെ ചില പ്രശ്നങ്ങളുണ്ട്. ഒന്ന് ഗ്രൂപ്പ് കളിയാണ്. ഗ്രൂപ്പില്ലാത്തവര്ക്കു പാര്‍ട്ടിയില്‍ വളരാന്‍…
Read Moreചിന്നു ബസില്‍ ഇല്ലെന്നറിഞ്ഞതോടെ ഞങ്ങള്‍ ആകെ ഭയന്നു ! ഗായിക ജോത്സനയെ തല്ലിയ കഥ പറഞ്ഞ് അമ്മ…
മലയാളത്തിലെ ശ്രദ്ധേയഗായികയാണ് ജോത്സ്ന.പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്ന എത്തുന്നത്. എന്നാല്‍ നമ്മള് എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയില്‍ ജ്യോത്സ്നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പ്രിയ ഗായികയെ കുറിച്ചുള്ള അമ്മ ഗിരിജയുടെ വാക്കുകളാണ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4ന്റെ വേദിയില്‍ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതിയെക്കുറിച്ച് അമ്മ ഗിരിജ വെളിപ്പെടുത്തിയത്. ജ്യോത്സ്നയ്ക്ക് അവസാനമായി തല്ലു കൊടുത്തത് എപ്പോഴായിരുന്നു എന്ന് മത്സരാര്ഥികളില് ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു കുട്ടിക്കാലത്തെ ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും എന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും അബുദാബിയിലായിരുന്നു സമയത്താണ് എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ ആരംഭിക്കുന്നത്. ജ്യോത്സ്നയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ജ്യോത്സ്ന കൂടാതെ വീണ…
Read Moreശസ്ത്രക്രിയയിലെ പിഴവ്! വയോധിക കിടപ്പിലായിട്ട് മൂന്നു വർഷം പിന്നിട്ടു; നിർധന കുടുംബം ജപ്തി ഭീഷണിയിൽ
വൈക്കം: ശസ്ത്രക്രിയ പിഴവിനെതുടർന്ന് വയോധിക മൂന്നു വർഷമായി തളർന്നു കിടക്കുന്നു. കാൻസർ ബാധിതനായി മരിച്ച പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ നിർധന കുടുംബം ജപ്തി ഭീഷണിയിൽ. വൈക്കം വെച്ചൂർ ബണ്ട് റോഡിനു സമീപത്തെ കാവിത്താഴെയിൽ പരേതനായ സദാനന്ദന്റെ ഭാര്യ വസുമതി (67)ആണു മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ പിഴവുമൂലം തളർന്നു പോയത്. 2016ൽ അസ്ഥിതേയ്മാനത്തെ തുടർന്നു വസുമതിയുടെ ഇടത്തേ മുട്ടുമാറ്റി വച്ചിരുന്നു. 2018ൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വലതുകാലിലെ മുട്ടിനും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലെ പിഴവുമൂലം വലതുകാലിലെ മാറ്റിവച്ച മുട്ടിൽ പഴുപ്പായി. ഇടതുകാലിനെ അപേക്ഷിച്ചു വലതുകാൽ ചെറുതായി. വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വസുമതിയുടെ അവിവാഹിതനായ ഏകമകൻ രഞ്ജിത്ത് കുമാർ മാതാവ് തളർന്നു കിടപ്പായതോടെ മാതാവിന്റെ ചികിൽസയ്ക്കും ശുശ്രൂഷയ്ക്കുമായി മൂന്നു വർഷമായി പണി ഉപേക്ഷിച്ചു കൂടെ നിൽക്കുകയാണ്. അസഹനീയമായ വേദനയിൽ പുളയുന്ന…
Read Moreമരണം അവരെ ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചില്ല! വിവാഹം വൈകിപ്പിച്ചത് കോവിഡ്; തിരുവല്ല പെരുന്തുരുത്തിയില്‍ ഇന്നലെ സംഭവിച്ചത് തികച്ചും ആകസ്മികം
തിരുവല്ല: തിരുവല്ല പെരുന്തുരുത്തിയില്‍ ഇന്നലെ സംഭവിച്ചത് തികച്ചും ആകസ്മികം. ബസ് നിയന്ത്രണം വിട്ട് മുന്നില്‍പോയ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയും ബസിനടിയില്‍പ്പെട്ട് യുവാവും യുവതിയും മരണമടയുകയും ചെയ്തു. അടുത്തുതന്നെ വിവാഹജീവിതത്തിലേക്കു പ്രവേശിക്കാനാഗ്രഹിച്ചവരെയാണ് മരണം ഇത്തരത്തില്‍ തട്ടിയെടുത്തത്. ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ സാമുവേലിന്റെ മകന് ജയിംസ് ചാക്കോ (30), വെണ്മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണിയുടെ മകള്‍ ആന്‍സി (26) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂരില്‍ ആന്‍സിയുടെ ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും. എംസി റോഡില്‍ ഇടതുവശം ചേര്‍ന്നു സാവധാനം വന്ന സ്കൂട്ടറിലേക്ക് പിന്നിലൂടെ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയാണുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറും സ്കൂട്ടറും തകര്‍ത്താണ് ഓപ്റ്റിക്കല്‍സിലേക്ക് ഇടിച്ചു കയറിയത്. ബസ് യാത്രക്കാരും ഓപ്റ്റിക്കല്സിലുണ്ടായിരുന്നവരും പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവിംഗിനിടെ എന്തോ ഒരു അസ്വസ്ഥത തോന്നിയതായും…
Read Moreടിക്ടോക് വീഡിയോയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; കൗമാരക്കാരൻ ട്രെയിനിടിച്ചു മരിച്ചു
ഇസ്ലാമാബാദ്: ടിക്ടോക് വീഡിയോ ചിത്രീകരിക്കാനായി റെയില്‍വേ ട്രാക്കിലൂടെ നടന്ന കൗമാരക്കാരന് ട്രെയിനിടിച്ചു മരിച്ചു. പാക്കിസ്ഥാനിലെ റാവല്പിണ്ടിക്ക് അടുത്തുള്ള ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം. ഹംസ നവീദ്(18) ആണ് മരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ പാഞ്ഞെത്തിയ ട്രെയിന്‍ ഹംസയെ ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇയാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
Read Moreആക്രിക്കടയിലെ പത്രക്കെട്ടുകൾക്കിടെയിൽ നൂറു കണക്കിന് ആധാർ കാർഡുകൾ; ഒപ്പം ഇൻഷുറൻസ്, ബാങ്ക് രേഖകൾ എന്നിവയും
തിരുവനന്തപുരം: ആക്രിക്കടയിലെ പഴയ പത്രക്കടലാസുകൾക്കിടയിൽ നൂറു കണക്കിന് ആധാർ കാർഡുകൾ. തിരുവനന്തപുരത്താണ് സംഭവം. മുന്നൂറോളം ആധാർ കാർഡുകളാണ് കണ്ടെത്തിയത്. കടയിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന പത്രക്കടലാസുകൾക്കൊപ്പമാണ് ആധാർ കാർഡുകൾ ലഭിച്ചത്. തുടർന്ന് കടയുടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആക്രിക്കടയിൽ പോലീസ് എത്തി പരിശോധന നടത്തി. ഇൻഷുറൻസ്, ബാങ്ക് രേഖകൾ എന്നിവയും ആധാർ കാർഡിനൊപ്പം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreയുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു ! മധ്യവയസ്കന് ദാരുണാന്ത്യം; കാസര്‍ഗോട്ടു നടന്ന സംഭവം ഇങ്ങനെ…
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച മധ്യവയസ്കന് മരണമടഞ്ഞു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെടുകയുമായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Read Moreശ്വാസം പിടിച്ചു വച്ചാല്‍ കൊറോണയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും ! പുതിയ പഠന റിപ്പോര്‍ട്ട്…
ശ്വാസം പിടിച്ചു വയ്ക്കുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ കണ്ടെത്തല്‍. പ്രതിമാസ ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്ളൂയിഡില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവ കണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നത് അനുസരിച്ച് വര്‍ധിക്കുന്നു എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍. അതായത്, ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ ശ്വാസകോശത്തിനുള്ളില്‍ വൈറസിന് നിലനില്‍ക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. പതിവു ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അറിവു മാത്രമുള്ള നമ്മുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്കു വൈറസ് എങ്ങനെയാണ് കടന്നു ചെല്ലുന്നതെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞതായും പഠനത്തിനു നേതൃത്വം നല്കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ്…
Read Moreപണിക്ക്പോകാത്ത മരുമകൻ, ചോദ്യം ചെയ്ത അമ്മായി അമ്മയ്ക്ക് കൂരമർദ്ദനം; ഒടുവിൽ സഹികെട്ട് മരുമകനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകി; കൊല്ലത്തെ സംഭവം ഞെട്ടിക്കുന്നത്…
കൊല്ലം: യുവ ദന്പതികളെ അടിച്ചുവീഴ്ത്തി മാലകവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ മാതാവ് നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെതുടർന്ന് മാതാവ് നജിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പോലീസ് തുടങ്ങി. ക്വട്ടേഷൻ സംഘം കവർന്ന താലിമാല കണ്ടെത്തായായില്ലെന്ന് എഴുകോൺ എസ്ഐ പറഞ്ഞു. മരുമകൻ ജോലിക്ക് പോകാതെ ആഡംബര ജീവിതം നയിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നതിനാലാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 23 നാണ് സംഭവം. മകൾ അഖിന ഭർത്താവ് ജോബിനൊപ്പം ബൈക്കിൽ പോകവേയാണ് മാല മൂന്നംഗ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവത്തിലെ പ്രതികളായ ഷെബിൻഷാ, വികാസ്, ഷെബിൻ എന്നിവരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിലാണ് ക്വട്ടേഷൻ കഥ പോലീസിന് വ്യക്തമായത്. പ്രതികളെ അറസ്റ്റ് ചെയ്തതോടെ നജി ഒളിവിൽ…
Read More