പിടിച്ചു പറിക്കാനോ മോഷ്ടിക്കാനോ വരുന്നവരെ അടിച്ചോ ഇടിച്ചോ ഓടിക്കാറുണ്ട്. എന്നാൽ, ഇവിടെ കൊള്ളയടിക്കാനെത്തിയവരെ പെട്രോൾ ചീറ്റിച്ചാണ് ഓടിച്ചത്. അതിനേക്കാൾ സമയോചിതമായി പ്രതികരിക്കാനുള്ള കാർ ഉടമയുടെ കഴിവിനെയാണ് എല്ലാവരും പുകഴ്ത്തിയിരിക്കുന്നത്. ചിലിയിലെ ഒരു പെട്രോൾ പന്പിൽ രാത്രിയിൽ നടന്നെന്നു തോന്നുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാറിൽ പെട്രോളടിക്കാൻ കയറിയതായിരുന്നു അയാൾ. രാത്രി സ്വയം പെട്രോൾ നിറയ്ക്കേണ്ട പന്പ് ആയിരുന്നു അത്. ഉടമ കാർ നിർത്തിയ ശേഷം പുറത്തിറങ്ങി പെട്രോളടിച്ചു കൊണ്ടിരിക്കുന്പോഴാണ് വെള്ള നിറത്തിലുള്ള ഒരു വാൻ അമിത വേഗത്തിൽ പാഞ്ഞെത്തി കാറിനോടു ചേർന്നു ബ്രേക്കിട്ടു നിന്നത്. ആദ്യം സംഭവം മനസിലായില്ലെങ്കിലുംവാഹനത്തിൽനിന്നു മുഖം മൂടി ധരിച്ച മൂന്നു പേർ ചാടിയിറങ്ങിയതോടെ കാറുടമ അപകടം മണത്തു. അതിൽ ഒരാൾ ഡ്രൈവിംഗ് സീറ്റിനരികിലേക്കാണ് ഓടിയത്. പെട്ടെന്നു പെട്രോൾ നിറച്ചുകൊണ്ടിരുന്നയാൾക്ക് ഒരു കാര്യം മനസിലായി, കൊള്ള സംഘമാണ് തന്റെ അടുത്തു വാഹനം നിർത്തിയിരിക്കുന്നത്.…
Read MoreDay: May 7, 2021
നാടും നഗരവും അടഞ്ഞു കിടക്കാനൊരുങ്ങുമ്പോൾ… ആശങ്കയിൽ ജനങ്ങളും വ്യാപാരികളും
കോട്ടയം: ലോക്ഡൗണിൽ നാടും നഗരവും അടഞ്ഞു കിടക്കാനൊരുങ്ങുന്പോൾ ആശങ്കയിൽ ജനങ്ങൾ.പോയ വർഷത്തെ ലോക്ഡൗണിനു ശേഷം വലിയൊരു വിഭാഗത്തിനു വരുമാനമില്ലാത്ത അവസ്ഥയായിരുന്നു. കടകന്പോളങ്ങൾ അടയുന്നതോടെ സെയിൽസ് മേഖലയിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്ത് വീടുപോറ്റുന്നവരാണു വീണ്ടും സാന്പത്തിക പ്രതിസന്ധിയിലാകുന്നത്. ലോക്ഡൗണിനു ശേഷം കടബാധ്യതയിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. വീണ്ടും ലോക്ഡൗണ്‍ എത്തുന്പോൾ ആശങ്കയേറുകയാണ്. ലോക്ഡൗണിനു ശേഷം പലരും കാർഷിക മേഖലയിലേക്കു തിരിഞ്ഞെങ്കിലും കാര്യമായ വരുമാനം ലഭിച്ചില്ലെന്നതു നിരാശരാക്കി. ലോക് ഡോണിലും തുറക്കാൻ അനുമതിയുള്ള മെഡിക്കൽ ഷോപ്പ് ഉൾപ്പടെ അവശ്യവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കു എത്തിപ്പെടാൻ പൊതുവാഹനസൗകര്യം ഇല്ലാതെ വരുന്നതും പ്രതിസന്ധിയാണ്. മരുന്നു കടകൾ, ലാബുകൾ, ആശുപത്രികൾ, പത്രസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ദുരിതപ്പെടുന്നത്. ലോട്ടറി വ്യാപാരം കുറയുന്നതോടെ ഈ മേഖലയിലും ഏറെപ്പേർക്ക് ജീവിതമാർഗം അടയും. കൃഷി ഉപജീവനമാക്കിയവർക്കും വലിയ വെല്ലുവിളി നേരിടേണ്ടി വരും. കാലിത്തീറ്റ എത്തിക്കുന്നതും പാൽ കറന്ന്…
Read Moreകാലിയ റഫീഖ്! കറുത്ത നിറമുള്ള റഫീഖിനെ കളിയാക്കി വിളിക്കാൻ കൂട്ടുകാരിട്ട പേര്; ‘പണികിട്ടുമെന്ന്’ ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു; ഒടുവില്‍…
ആ യാത്രയിലും അയാൾ അതീവ ശ്രദ്ധയോടെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. തനിക്കെതിരേയുള്ള ആക്രമണം അയാൾ ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ അതീവരഹസ്യമായിട്ടായിരുന്നു യാത്രാ പരിപാടി. എന്നാൽ, എങ്ങനെയോ വിവരം ചോർന്നു. അതോടെ എതിരാളികൾ അയാൾക്കായി വല വിരിച്ചു. യാത്ര ആരംഭിച്ച ശേഷം ആരോ തന്നെ പിന്തുടരുന്നു എന്ന സംശയം അയാളിൽ ബലപ്പെട്ടിരുന്നു. ഇതോടെ സഞ്ചരിക്കുന്ന വാഹനം ഇയാൾ ഇടയ്ക്കു മാറി. എന്നാൽ, അതും കാത്തിരുന്ന കൊലക്കത്തികളിൽനിന്ന് ഈ അധോലോക നായകനെ രക്ഷിച്ചില്ല. മംഗളൂരു ബിസി റോഡിൽ ടിപ്പർ ലോറിയിലെത്തിയ ഗുണ്ടാസംഘം റഫീഖിനെ കൊന്നു തള്ളി. നടുറോഡിൽ ബി.സി റോഡിലെ ഒരു പെട്രോൾ പമ്പിനു സമീപം വച്ചാണ് ടിപ്പർ ലോറിയിൽ എത്തിയ കൊലപാതകികൾ ലോറി റഫീഖ് സഞ്ചരിച്ചിരുന്ന കാറിൽ കൊണ്ടിടിച്ചു കയറ്റിയത്. ഇടിയുടെ ആഘാതം മാറും മുൻപേ തന്നെ അപകടം തിരിച്ചറിഞ്ഞ കാലിയ റഫീഖ് കാറിൽ നിന്നിറങ്ങിയോടി. എന്നാൽ,…
Read Moreപ്രചാരണത്തിൽ വീഴ്ചയില്ലെന്നു ബിജെപി നേതൃത്വം; നേതൃമാറ്റം കൊണ്ട് പ്രശ്നത്തിനു പരിഹാരമാകില്ലെന്നും റിപ്പോർട്ട്
ഇ. അനീഷ്കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിജെപിയില്‍ ഉയരുന്ന അസ്വാരസ്യങ്ങള്‍ നേതൃമാറ്റത്തിലേക്ക് എത്തില്ലന്നു സൂചന.പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തി നു നൽകിയ റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പുവരെ കെ.സുരേന്ദ്രന് സംസ്ഥാന അധ്യക്ഷസ്ഥാനം തുടരാനാണ് സാധ്യത.ക്ഷേമം ഗുണം ചെയ്തു ഇടതു തരംഗമാണുണ്ടായത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കു സീറ്റ് പ്രതീക്ഷിച്ചതിലും കുറഞ്ഞിട്ടുണ്ട്. ഈ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുന്പോൾ ബിജെപിയുടെ പ്രചാരണ പിശകു മാത്രമാണ് പരാജയത്തിനു കാരണമെന്ന നിലപാട് ശരിയാകില്ല. അതുകൊണ്ടുതന്നെ നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. പരാജയം സംഭവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രാഥമികവിവരങ്ങള്‍ സംസ്ഥാന അധ്യക്ഷൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് അവരെ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്ഏറ്റിയതെന്നാണ് അധ്യക്ഷന്‍ കേന്ദ്രത്തിനു നല്കിയ വിവരത്തിലുള്ളത്. നേമത്തു രാഷ്ട്രീയ തോൽവിബിജെപിക്കു കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞു. കേരളത്തിലെ പ്രത്യേക സാഹചര്യം ഭരണസംവിധാനം ഉപയോഗിച്ചു…
Read Moreഇൻസ്റ്റഗ്രാം വഴി ഫോളോ ചെയ്ത് വീഴ്ത്തി; സ്നേഹം നൽകി കുട്ടിയിൽ നിന്ന് 12 പവനും പണവും തട്ടിയെടുത്തു; എല്ലാം നഷ്ടപ്പെട്ട വിദ്യാർഥിനിയെ ചതിച്ച 21 കാരനെ പൊക്കി പോലീസ്
കോട്ടയം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതിക്കെതിരേ നിരവധി കേസുകൾ. മുന്‍പ് കഞ്ചാവ് കടത്തലടക്കം നിരവധി കേസുകളാണ് 21 കാരനായ പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലുള്ളത്. ആലപ്പുഴ പഴവീട് കൂട്ടുങ്കൽ എസ്. അരുണ്‍ (21) ആണ് ഇന്നലെ ഈസ്റ്റ് പോലീസ് പിടികൂടിയത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് പ്രതി വശത്താക്കിയത്. തുടർന്നു ലൈംഗിക പീഡനം നടത്തുകയും പലപ്പോഴായി എട്ടു പവൻ സ്വർണവും 20,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. കുറച്ചു നാളായി പ്രതിയായ അരുണ്‍ പെണ്‍കുട്ടിയുമായി ബന്ധം പുലർത്തിവരികയായിരുന്നു. സ്വർണവും പണവും നഷ്ടപ്പെടതിൽ സംശയ തോന്നിയ വീട്ടുകാർ അന്വേഷണം നടത്തി. തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കി. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ…
Read Moreകെട്ടിയവനെ ചുട്ടു തിന്നവളല്ലേ നീ ! സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ കമന്റിട്ടയാളെ കണ്ടു കിട്ടാന്‍ ആളുകളുടെ സഹായമഭ്യര്‍ഥിച്ച് മഞ്ജു സുനിച്ചന്…
നടികള്‍ക്കെതിരേയുള്ള സോഷ്യല്‍ മീഡിയ വെട്ടുകിളികളുടെ ആക്രമണങ്ങള്‍ അത്ര അസാധാരണമല്ല. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന നടിമാരിലൊരാളാണ് മഞ്ജു സുനിച്ചന്. തന്റെ പോസ്റ്റുകള്‍ക്ക് എല്ലായ്പ്പോഴും മോശം കമന്റുകള്‍ ഇടുന്ന ഒരു വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍. മഞ്ജുവിന്റെ ഭര്‍ത്താവിനെ കുറിച്ചാണ് മോശം രീതിയില്‍ ഇയാള്‍ കമന്റ് ചെയ്യുന്നത്. കമന്റുകളുടെയും കമന്റിടുന്ന ജോര്‍ജ് വി.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലിന്റെ സ്ക്രീന്‍ ഷോട്ടുകളുമാണ് മഞ്ജു ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കൊറോണ പ്രതിസന്ധിക്കിടെ നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് പോസ്റ്റ് സ്കിപ് ചെയ്യാം. ഭര്‍ത്താവിനെ കുറിച്ച് വളരെയധികം ആധിയുള്ള ഇയാളെ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുകയാണ്, കണ്ടു കിട്ടാന്‍ സഹായിക്കണം എന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം…
Read Moreമാനസികാരോഗ്യം വളര്‍ത്താന്‍ വേറിട്ട പരിപാടിയുമായി ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്; ടോക്ക്ഷോയില് പങ്കെടുക്കുന്നത് ലോകപ്രശസ്ത കായിക താരങ്ങള്‍…
കൊച്ചി: ആളുകളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂട്യൂബിലും ഫേസ്ബുക്കിലും ”മൈന്‍ഡ് മാറ്റേഴ്സ്” എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന് ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും അവബോധം നല്കുവാനും ഷോയിലൂടെ പദ്ധതിയിടുന്നു. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള…
Read Moreലൈസന്‍സ് ലഭിച്ചത് അറുമാദിച്ചു ! ‘ഫ്രീക്കന്‍ വണ്ടി’യുമായി റോഡില്‍ പ്രകടനം നടത്തിയ ഫ്രീക്കന്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി…
അപകടമുണ്ടാക്കുംവിധം വാഹനമോടിച്ച യുവാവിന് കിട്ടിയത് കിടിലന്‍ പണി. ഒരു വര്‍ഷത്തേക്ക് പോലീസ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്. വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. രൂപമാറ്റം വരുത്തിയ വാഹനവും ഇയാളുടെ അപകടകരമായ ഡ്രൈവിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലായത് കാസര്‍കോട് കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആര്.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്ടു വെച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വാഹനത്തിന്റെ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാര്‍ഥികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ്…
Read Moreഇത്രയും ഇളവു വേണ്ട,ലോക്ക് മുറുക്കും; സർക്കാർ അനുവദിച്ച ഇളവുകൾ അധികമായിപ്പോയെന്നു പോലീസ്
തിരുവനന്തപുരം: ലോക്ക് ഡൗണിൽ സർക്കാർ അനുവദിച്ച ഇളവുകൾ അധികമായിപ്പോയെന്നു പോലീസ്. ഇത്രയും ഇളവുകൾ നൽകാൻ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പോലീസിന്റെ അഭിപ്രായം. ഇപ്പോൾ നൽകിയിരിക്കുന്ന ഇളവുകൾ കാരണം ലോക്ഡൗണ്‍ ഫലപ്രദമാകില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. യാത്രകൾ അനുവദിക്കുന്നത് ഒഴിവാക്കിയില്ലെങ്കിൽ ആളുകൾ അകാരണമായി പുറത്തിറങ്ങുമെന്നും ഇതു ലോക്ക്ഡൗണിന്റെ പ്രയോജനം ഇല്ലാതാക്കുമെന്നു പോലീസ് പറയുന്നു. പോലീസ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ ഉന്നതതല സമിതി ചേർന്നു നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സർക്കാർ ഇന്നലെ ഇറക്കിയ ലോക്ക് ഡൗണ്‍ മാർഗനിർദേശത്തിനോടാണ് പോലീസിനു വിയോജിപ്പുള്ളത്. സഹകരണ മേഖലയിൽ ജോലിക്കു പോകുന്നവർക്കും നിർമാണ മേഖലയിലുള്ളവർക്കും ഇളവുകൾ നൽകിയിരിക്കുന്നതു പൊതുനിരത്തിൽ വാക്കേറ്റങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയാക്കുമെന്നാണ് പോലീസ് പറയുന്നത്. ആരോഗ്യവിദഗ്ധരും ഇളവുകൾ കുറയ്ക്കണമെന്ന അഭിപ്രായമാണ് പങ്കു വയ്ക്കുന്നത്.ആളുകൾ പുറത്തേക്കിറങ്ങുന്നതു രോഗവ്യാപന തോത് വർധിക്കാൻ ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകൾ…
Read More‘രാഷ്ട്രീയം മാറ്റിവച്ച് ഒറ്റക്കെട്ടായി നിൽക്കണം’, ഒരു മാസത്തെ ലോക്ക് ഡൗണ്‍ വേണം, ആശുപത്രികൾ കൂട്ടണം: ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥകണ്ട് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ഫൗച്ചി തുറന്നു പറയുന്നു
ന്യൂഡൽഹി: സായുധ സൈന്യത്തിന്റെയടക്കം സഹായത്തോടെ താത്കാലിക ആശുപത്രികൾ നിർമിച്ചും വന്പൻ വാക്സിനേഷൻ ഡ്രൈവ് നടത്തിയും മാത്രമേ ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് വ്യാപനത്തെ തടയാനാവൂ എന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധനായ ഡോ. ആന്റണി ഫൗച്ചി. രാജ്യവ്യാപകമായി ഒരു മാസത്തെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്നും ഗവണ്മെന്റ് അതിന്റെ എല്ലാ വിഭവശേഷിയും കോവിഡ് പ്രതിരോധത്തിനായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടാം തവണയാണ് ദേശീയ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന നിർദേശവുമായി ഡോ. ഫൗച്ചി രംഗത്തുവരുന്നത്. ജീവൻ രക്ഷാ ഉപാധികൾക്കു പുറമേ ആരോഗ്യ വിദഗ്ധരെയും ഇന്ത്യയിലേക്ക് അയയ്ക്കണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോടും അഭ്യർഥിച്ചു. സിഎൻഎൻ- ന്യൂസ് 18നോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തേ അമേരിക്കയിൽ ഉണ്ടായതിനു സമാനമായ രോഗവ്യാപനമാണ് ഇന്ത്യയിൽ ഉണ്ടാകുന്നത്. ചുരുങ്ങിയത് നാലാഴ്ച ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണം. സാന്പത്തിക മാന്ദ്യവും ആരോഗ്യനിലയും താരതമ്യം ചെയ്താൽ കൂടുതൽ പ്രാധാന്യം രോഗബാധ തടയുന്നതിനു തന്നെയാണ്. പോസിറ്റീവ് കേസുകൾ കുറഞ്ഞുതുടങ്ങുന്പോൾ വ്യാപകമായ വാക്സിനേഷൻ…
Read More