കെ.ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്ത് ലോക്ക്ഡൗണിനിടയിലും വില്പന നടത്തുന്ന കള്ളിന്റെ കിക്ക് നേരിട്ടറിയാന്‍ എക്സൈസ് . ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്നു തുറന്നു പ്രവര്‍ത്തിച്ച കള്ളുഷാപ്പുകളിലാണ് എക്സൈസ് മിന്നല്‍ പരിശോധന നടത്തുന്നത്. കള്ളിന്റെ ഉപയോഗം കൂടിയ സാഹചര്യത്തിലാണ് കള്ളിന്റെ വീര്യം സംബന്ധിച്ചും മായം കലര്ത്തിയിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ എക്സൈസ് തീരുമാനിച്ചത്. എക്സൈസിന്റെ മൊബൈല്‍ യൂണിറ്റ് കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചതായി ഉത്തരമേഖല എക്സൈസ് ജോയിന്റ് കമ്മീഷണര്‍ മാത്യു കുര്യന് ദീപികയോടു പറഞ്ഞു. കള്ളുഷാപ്പുകളില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം എത്തുന്നുണ്ടോയെന്നും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും എക്സൈസ് സംഘം പരിശോധിക്കുന്നുണ്ട്. ഉത്തരമേഖലയില്‍ നടത്തിയ പരിശോധനയിലൊന്നും മായം കലര്‍ന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. മദ്യശാലകള്‍ ലോക്ക്ഡൗണിനു ശേഷം തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലോക്ഡൗണില്‍ വ്യാജ വാറ്റ് വ്യാപകമായെങ്കിലും എക്സൈസിന്റെയും പോലീസിന്റെയും പരിശോധനയെ തുടര്‍ന്ന് ഒരു പരിധിവരെ കുറയ്ക്കാന്‍…
Read MoreDay: June 11, 2021
വ്യാപാരികളോടുള്ള സർക്കാർ നയത്തിൽ പ്രതിഷേധം;ആലപ്പുഴ ജില്ലയിൽ 14ന് സമ്പൂർണ്ണ കടയടപ്പ് സമരം
കായംകുളം: ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളോടുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ജൂൺ 14ന് സമ്പൂർണമായി അടച്ചിട്ട് പ്രതിഷേധ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിന്റെ ഓൺലൈൻ യോഗമാണ്തീരുമാനം എടുത്തത്. യോഗം രാജു അപ്സര ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും നിശ്ചിത സമയം തുറക്കാനനുവദിക്കുക, പോലീസിന്റെയും സെക്ടറൽ മജിസ്ടറേറ്റ്മാരുടെയും അന്യായമായ കടന്ന് കയറ്റം അവസാനിപ്പിക്കുക, ലോക്ഡൗൺ കാലത്തെ കട വാടക ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, വൈദ്യുതി ബില്ലിലെ ലോക്ഡൗൺ കാലത്തെ ഫിക്സഡ് ചാർജ്ജ് ഒഴിവാക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക, ലോക്ക് ഡൗൺ കാലത്തെ…
Read Moreഓടാമ്പല്‍ ലോക്കാക്കാനും സ്വന്തം സാങ്കേതിക വിദ്യ! പ്രണയിനിയെ ആരും കാണാതെ 10 വർഷം കാത്തത് സ്വന്തം സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഓടാമ്പല്‍; അനാവശ്യമായി മുറി തുറക്കാൻ ശ്രമിച്ചാൽ…
നെന്മാറ : പ്രണയിനിയെ ആരും കാണാതെ 10 വർഷം കാത്തത് സ്വന്തം സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഓടാന്പൽ. തന്നെ വിശ്വസിച്ചിറങ്ങി വന്ന പ്രണയിനിയെ കഴിഞ്ഞ 10 വർഷക്കാലവും യുവാവ് കാത്തത് പൊന്നുപോലെ. ശുചിമുറിപോലുമില്ലാത്ത രണ്ടാൾ മാത്രം കിടക്കാൻ കഴിയുന്ന കൊച്ചുമുറിയിൽ വീട്ടുകാർ പോലും അറിയാതെ സംരക്ഷിച്ച യുവാവിന്റെ കഥ ലോകമറിഞ്ഞതോടെ വിശ്വസിക്കാൻ കഴിയാതിരിക്കുകയാണ് പ്രദേശവാസികൾ. അയിലൂർ കാരക്കാട്ടുപറന്പിലാണ് പ്രണയകഥയുടെ നായകനും നായികയും. കൊച്ചുമുറിയിൽ കഴിഞ്ഞ യുവതിയ്ക്ക് വീട്ടുകാർ പോലും കാണാതെ സംരക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിൽ ലോക്കാക്കാൻ കഴിയുന്ന ഓടാന്പലും ഉണ്ടാക്കി. മുറിയുടെ അകത്തെ ഓടാന്പൽ പൂട്ടുന്നതിനും തുറക്കുന്നതിനുമായി ചെറു മോട്ടോർ ഉപയോഗിച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന യന്ത്രമുണ്ടാക്കിയതും കൗതുകമായി. രണ്ടു ചെറുവയറുകൾ ചേർത്ത് പിടിച്ചാൽ ഓടാന്പൽ നീങ്ങി അടക്കാനും, തുറക്കാനും കഴിയുന്ന രീതിയിലാണ് ഓടാന്പൽ ലോക്ക് ഉണ്ടാക്കിയത്. അനാവശ്യമായി മുറി തുറക്കാൻ ശ്രമിച്ചാൽ ഈ രണ്ട്…
Read Moreസാമ്പത്തിക പ്രതിസന്ധി ഗുരുതരം; സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തിൽ കുത്തനെ ഇടിവ്; ലോക്ക് ഡൗൺ നീണ്ടാൽ സ്ഥിതി വഷളാകാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനത്തിൽ കുത്തനെ ഇടിവ്. ഏപ്രിലില്‍ 2298 കോടിയായിരുന്ന ജി എസ് ടി വരുമാനം 1043 കോടിയായി താഴ്ന്നു. 1255 കോടിയുടെ കുറവാണ് ഒരു മാസത്തിനുള്ളിൽ ഉണ്ടായത്. കൂടാതെ സ്റ്റാംപ് ഡ്യൂട്ടി വരുമാനം 220 കോടിയിൽ നിന്നും 26 കോടിയായി കുറഞ്ഞു. രജിസ്ട്രേഷൻ ഫീസിനത്തിൽ നേരത്തെ 78 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിച്ചത് 9 കോടി മാത്രം. സംസ്ഥാനസര്‍ക്കാരിന്റെ നേരിട്ടുള്ള വിഹിതമായ എസ് ജി എസ് ടിയിൽ 598 കോടിയുടെ കുറവാണ് ഉണ്ടായത്. 1075 കോടിയില്‍ നിന്ന് 477 കോടിയായാണ് ഈ വിഹിതം കുറഞ്ഞത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗമായ മദ്യത്തിന്റെയും ലോട്ടറിയുടേയും വിൽപ്പന ലോക്ക്ഡൗണിനെ തുടർന്ന് ഇല്ലാതായതോടെ ഈയിനത്തിലുള്ള വരുമാനവും നഷ്ടമായി. പ്രതിമാസം 1500 മുതല്‍ 1800 വരെ കോടിയുടെ മദ്യകച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ ഇപ്പോൾ വിൽപ്പന നിന്നതോടെ ഈയിനത്തിൽ…
Read Moreകുട്ടികളുണ്ടാവാത്ത ദമ്പതിമാര്‍ക്കുള്ള ഉത്തമ ഔഷധം, കൂടാതെ നിരവധി ഗുണങ്ങളും! അനങ്ങൻമലയിൽ കന്മദം തേടി ആളുകളെത്തുന്നു; കന്മദമെന്ന വസ്തു ലഭിക്കുകയാണങ്കിൽ…
ഒറ്റപ്പാലം: അനങ്ങൻമലയിൽ കന്മദം തേടി ആളുകളെത്തുന്നു. കോവിഡ് കാല വിരസതയകറ്റാൻ കൂടിയാണ് ഈ മലകയറ്റം. കന്മദമെന്ന വസ്തു ലഭിക്കുകയാണങ്കിൽ വിറ്റ് കാശാക്കാമെന്നും ഇവർ കരുതുന്നു. കരിങ്കൽമലകളുടെ മടക്കുകളിലാണ് ഈ വസ്തു കണ്ടുവരുന്നത്. ദക്ഷിണേന്ത്യയിൽ കന്മദം ലഭിക്കുന്ന മലമടക്കുകൾ വളരെ വിരളമാണെന്നിരിക്കെ അനങ്ങൻമലയിൽ ഇത് ലഭ്യമാണന്ന തിരിച്ചറിവാണ് ആയുർവേദ രംഗത്തുള്ളവരെ ഇങ്ങോട്ട് നയിക്കുന്നത്. ഇതിനോടൊപ്പം ചന്ദന മരങ്ങളും, വേരുകളും കൂടി മലയിൽ നിന്ന് അപഹരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഒൗഷധഗുണമുള്ള കന്മദം അഥവാ ശിലാജിത്ത് ലഭിക്കുന്നത്. വളരെ സുലഭമായി ഹിമാലയസാനുക്കളിലാണ് ഏറ്റവും കൂടുതൽ കന്മദം ലഭിക്കുന്നതന്ന് ആയുർവേദ രംഗത്തുള്ളവർ പറയുന്നു. അതിന്റെ നിറം കുങ്കുമക്കളറാണെങ്കിൽ അനങ്ങൻമലയിൽ നിന്നും മറ്റും ലഭിക്കുന്ന കന്മദത്തിന് കാപ്പിക്കളറാണ് ഉള്ളതെത്രേ. മലയുടെ പാറപ്പാളികൾക്കിടയിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ജെൽ രൂപത്തിലുള്ള വസ്തുവാണ് കന്മദമെന്ന പേരിലറിയപ്പെടുന്നത്. കുട്ടികളുണ്ടാവാത്ത ദന്പതിമാർക്കുള്ള ഉത്തമ ഒൗഷധം കൂടിയാണ് ധാതുലവണങ്ങളടങ്ങിയ കന്മദമെന്ന് ആയുർവേദം…
Read Moreറോഡിൽ പട്ടിചത്തു കിടക്കുന്നു മെമ്പറേ;നാട്ടുകാർക്കും ഇത്തരം കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങാം; കൂരോപ്പടയിലെ നാട്ടുകാരോട് പഞ്ചായത്ത് അംഗങ്ങൾക്ക് പറയാനുള്ളത്…
കൂരോപ്പട: ചത്ത നായയെ കുഴിച്ചിടാന്‍ നാട്ടുകാരും തയാറാകണമെന്ന് കൂരോപ്പട പഞ്ചായത്തംഗങ്ങള്‍. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്തംഗങ്ങളായ അനില്‍ കൂരോപ്പട, പി.എസ്. രാജന് എന്നിവരാണു ചത്ത നായയെ കുഴിച്ചിടുന്നതു പഞ്ചായത്തംഗങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ചു നാട്ടുകാരും ഇത്തരം കാര്യങ്ങള്‍ക്കു മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസം കൂരോപ്പട അമ്പലപ്പടി ജംഗ്ഷനുസമീപമുള്ള വില്ലേജ് ഓഫീസിന്റെ മുന്‍വശത്ത് റോഡരികില്‍ തെരുവ് നായ ചത്ത് കിടന്നിരുന്നു. സമീപവാസികളും നിരവധി യാത്രക്കാരും ഇതുവഴി കടന്നു പോയെങ്കിലും ആരും ഗൗനിച്ചില്ല. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ കൂരോപ്പട, പി.എസ്. രാജന് എന്നിവരും ഓട്ടോ ഡ്രൈവര്‍ നാരായണനും ചേര്‍ന്ന് നായയെ റോഡരികില്‍നിന്നു മാറ്റി കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങള്ക്കുള്ളതുപോലെ എല്ലാവര്ക്കും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ ബാധ്യതയുണ്ടെന്നാണു പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നത്. റോഡരികില്‍ നായ ചത്ത് കിടക്കുന്നുവെന്നു പറഞ്ഞ് നിരവധി…
Read Moreമാർട്ടിനെ പിടികൂടാനെത്തിയതു മുന്നൂറോളം നാട്ടുകാർ, കൂടാതെ പ്രദേശത്തെ ആർആർടിക്കാരും.! പോലീസും നാട്ടുകാരുമെല്ലാം പിന്നാലെ കൂടിയതോടെ മാർട്ടിന് ഓടാതെ രക്ഷയില്ലെന്നായി…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കൊച്ചി ഫ്ലാറ്റ് കേസിലെ പ്രതി മാർട്ടിനെ കിരാലൂരിൽ നിന്നും പിടികൂടാൻ പോലീസിനൊപ്പം കൂടിയതു മുന്നൂറോളം നാട്ടുകാർ. കൂടാതെ പ്രദേശത്തെ ആർആർടിക്കാരും. മാർട്ടിനെ ഇന്നലെ വൈകീട്ട് നാലിന് അത്താണി ആറന്പിള്ളിയിൽവച്ച് നാട്ടുകാരിൽ ചിലർ കണ്ടിരുന്നുവത്രെ. ഇതോടെ മാർട്ടിൻ ഓട്ടം തുടങ്ങി. വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരുമെല്ലാം പിന്നാലെ കൂടിയതോടെ മാർട്ടിന് ഓടാതെ രക്ഷയില്ലെന്നായി. ആറന്പിള്ളിയിൽ നിന്ന് കിരാലൂർ വരെ ഓടിയെത്തി അവിടെയുള്ള അയ്യൻകുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനകത്തേക്ക് എത്തുന്പോൾ മാർട്ടിൻ അവശനായിരുന്നു. എസ്റ്റേറ്റ് വളപ്പിനകത്തെ ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കു ഓടിക്കയറിയെങ്കിലും നാട്ടുകാരും പോലീസും പിന്നാലെ കൂടി. ഇയാളെ പിടികൂടുന്പോൾ എട്ടര കഴിഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്ന ശേഷം മെഡിക്കൽ പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മാർട്ടിൻ മുണ്ടൂരിലെത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നു മെഡിക്കൽ കോളജ് സിഐ അനന്തലാൽ,…
Read Moreകേസില്‍നിന്നു രക്ഷപ്പെടാനും പണം തിരികെ കൊടുക്കാതിരിക്കാനും ചെറിയൊരു തന്ത്രം! അന്വേഷണത്തിനൊടുവിൽ വാദി പ്രതിയായി
മൂവാറ്റുപുഴ: തട്ടിപ്പിനിരയായെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയയാൾ അന്വേഷണത്തിനൊടുവിൽ പ്രതിയായി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽനിന്നു കോടികൾ തട്ടിയ കേസിലെ പ്രതി, തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം. മോഹനനെ (37) ആണ് പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിൽ ഇന്ത്യൻ ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന ഇയാളെ സിഐ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ നിരവധി യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. കേരളത്തിലെ വിവിധ ജില്ലകളിൽ വടംവലി മത്സരങ്ങൾ സ്പോണ്സർ ചെയ്യുന്ന ഇയാൾ പരിചയംവച്ച് ആളുകളെ വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. അഭ്യസ്തവിദ്യരായ യുവാക്കളെ റഷ്യ, കാനഡ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ മാളുകളിലും മറ്റും ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട്…
Read Moreജനപ്രതിനിധികള്‍ അറിയാതെ… കെഎസ്ആര്‍ടിസി ബസുകള്‍ നാടുകടത്തി; ഏറ്റവും കൂടുതല്‍ ബസുകള്‍ കൊണ്ടുപോയത് ഈരാറ്റുപേട്ടയില്‍ നിന്ന്
കോട്ടയം: കോവിഡ് നിയന്ത്രങ്ങള്‍ പിന്‍വലിക്കുന്നതു മുതല്‍ കെഎസ്ആര്‍ടിസിയില്‍ അടിമുടി പരിഷ്കാരം.5,200 സര്‍വീസുകളുണ്ടായിരുന്നത് 3,500 സര്‍വീസുകളായി വെട്ടിക്കുറയ്ക്കും. ലാഭകരമല്ലാത്ത സര്‍വീസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം ഓരോ ഡിപ്പോയിലും അധികം വരുന്ന ബസുകള്‍ വിവിധ സോണുകളില്‍ സ്റ്റേ ബസുകളായി സൂക്ഷിക്കാനുമാണ് നീക്കം. കോട്ടയം ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി 50 ബസുകള്‍ തിരികെയെടുത്തു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കേടുപാടുണ്ടാകുന്ന സാഹചര്യത്തില്‍ പിന്‍വലിക്കുന്ന ബസുകള്‍ ആവശ്യത്തിനനുസരിച്ച് തിരികെ എത്തിക്കും. കോവിഡ് ലോക്ഡൗണില്‍ സര്‍വീസ് മുടങ്ങിയ വേളയില്‍ ബസുകള്‍ കൊണ്ടുപോയതിനാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരവും ലഭിച്ചില്ല. പല സര്‍വീസുകളും ഇല്ലാതാകാന്‍ കാരണമാകുമെന്നാണ് സൂചന. മാത്രവുമല്ല ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ബസുകളും തിരികെ കൊണ്ടുപോകുന്നതില്‍ ഉള്‍പ്പെടുന്നു. പാലാ ഡിപ്പോയില്‍ സര്‍വീസിലുണ്ടായിരുന്ന 24 ബസുകളാണ് ഒരു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി ആലുവ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സെന്‍ട്രല്‍ വര്‍ക് ഷോപ്പുകളിലേക്കു കൊണ്ടുപോയത്. ഈരാറ്റുപേട്ട, പൊന്‍കുന്നം,…
Read Moreരാത്രി കിടക്കുന്നതിനു മുമ്പ് കണ്ട ചെടിയും പച്ചക്കറികളും നേരം വെളുക്കുമ്പോൾ കാണാനില്ല! മഴ തുടങ്ങിയതോടെ ഇവയുടെ ‘പണിയും’ കൂടി; ഒച്ചാണ് പ്രശ്നക്കാരൻ…
ഏലൂർ/കിഴക്കന്പലം: തൃക്കാക്കരയിൽ തുടങ്ങിയ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏലൂർ നഗരസഭ, കിഴക്കന്പലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇപ്പോൾ ഒച്ചുകളുടെ വിഹാരമാണ്. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്, ചൂരക്കോട് നിവാസികളുടെ ഉറക്കം കെടുത്തുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് കണ്ട ചെടിയുംപച്ചക്കറികളും നേരം വെളുക്കുമ്പോൾ ഒച്ച് തിന്നു തീർക്കുന്നു. മഴ തുടങ്ങിയതോടെ ഇവയുടെ ആക്രമണവും കൂടി. വാഴ, ജാതി, തെങ്ങ് തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ചു നോട്ടമിടുന്നത്. ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടും. ഉപ്പ് ആയുധമാണെങ്കിലും ഒച്ചിനെ ഒന്നാകെ തുരുത്താനുള്ള ഒരു വഴിയും തുറക്കുന്നില്ല. പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതലായാണ് ഇക്കുറി ഒച്ചിറങ്ങിയിരിക്കുന്നത്. നാട്ടുകാർ കൃഷിഭവനിൽ അടക്കം നിരവധി പരാതികൾ നല്‍കിയെങ്കിലും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. ഏലൂർ നഗരസഭാ പ്രദേശത്ത്…
Read More