ന്യൂഡൽഹി: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും കുറവ്. തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. 24 മണിക്കൂറിനിടെ 91,702 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.എന്നാൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,403 പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 11,21,671 ആണ്. 1,34,580 ലക്ഷം പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,63,079 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 24,60,85,649 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.
Read MoreDay: June 11, 2021
ലോക്ക്ഡൗൺ ഇളവിൽ യാത്രക്കാരുടെ തിരക്ക്; സത്യവാങ്മൂലം ഇല്ലാത്തവരെ കുരുക്കി പോലീസ്
തൃശൂർ: ലോക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകളെത്തുടർന്ന് ഇന്നു നഗരത്തിൽ യാത്രക്കാരുടെ തിരക്ക്. ടെക്സ്റ്റൈൽസ്, ജ്വല്ലറി, ഫുട് വെയർ തുടങ്ങിയ ഷോറൂമുകൾക്കു തുറക്കാൻ അനുമതി നൽകിയതിനാൽ ഇത്തരം ഷോറൂമുകളിലേക്ക് ഇടപാടുകാർ എത്തി. വിവാഹാവശ്യത്തിനുള്ള ഇടപാടുകാരാണ് ഏറേയും എത്തിയത്.നാളേയും ഞായറാഴ്ചയും ട്രിപ്പിൾ ലോക് ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്താനിരിക്കേയാണ് ഇന്ന് നിയന്ത്രണങ്ങളിൽ ഇളവു നൽകിയത്. ഈയാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ ടെക്സ്റ്റൈൽസ്, ജ്വല്ലറി ഷോറൂമുകൾ തുറക്കാൻ അനുവദിച്ചിരുന്നില്ല.പലചരക്കു കടകളിലും പച്ചക്കറി വ്യാപാരശാലകളിലുമെല്ലാം ഇന്നു തിരക്ക് അനുഭവപ്പെട്ടു. ഇതേസമയം, യാത്രക്കാരുടേയും വാഹനങ്ങളുടേയും ബാഹുല്യം നിയന്ത്രിക്കാൻ പോലീസ് പെടാപാടുപെട്ടു. പോലീസ് ചെക്ക് പോസ്റ്റുകളിൽ ചുരുക്കം ചില വാഹനങ്ങളെ മാത്രം തടഞ്ഞു പരിശോധിക്കാനേ കഴിഞ്ഞുള്ളൂ. സത്യവാങ്മൂലം ഇല്ലാതെ യാത്ര ചെയ്തവരിൽനിന്ന് എഴുതി വാങ്ങിക്കുകയും തർക്കിച്ചവർക്കെതിരേ പിഴചുമത്തുകയോ കേസെടുക്കുകയോ ചെയ്തു.
Read Moreപോലീസിന്റെ വിശദീകരണം തേടി, പോലീസ് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു! മാര്ട്ടിന് ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇന്നു രാവിലെ ഹര്‍ജി പരിഗണിച്ചപ്പോഴാണു കോടതി ഹര്‍ജി തള്ളിയത്. ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് മാര്ട്ടിന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മേയ് 18ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി പോലീസിന്റെ വിശദീകരണം തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലീസ് വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഒളിവിലായിരുന്ന മാർട്ടിനെ തൃശൂരിൽ കിരാലൂരിൽ നിന്നും പോലീസ് വ്യാഴാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നു. ജോസ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ…
Read Moreമരംമുറി ഇഡിയ്ക്ക് മുന്നില്‍ ! മൂർച്ചകൂട്ടി വെട്ടാൻ ബിജെപി; കേന്ദ്രമന്ത്രി വി.മുരളീധരന് സ്ഥലം സന്ദര്‍ശിച്ചു; പ്രതിഷേധ പരിപാടികള്‍ക്ക് ബിജെപി
കെ.ഷിന്റുലാല്‍ കോഴിക്കോട് : മുട്ടില്‍ മരംമുറി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സാധ്യതയേറുന്നു. കോടികളുടെ ഇടപാടുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. അതിനാല്‍ കള്ളപ്പണ വിനിമയത്തിനുള്ള സാധ്യതയും ഏറെയാണ്. വയനാടിന് പുറമേ സംസ്ഥാനത്ത് മറ്റു ജില്ലകളിലും മരംമുറി നടന്നുവെന്നാണ് പ്രാഥമിക വിവരം. മുറിച്ചുകടത്തിയ ഈട്ടി, തേക്ക് എന്നിവയുടെ മൂല്യം ശതകോടിയ്ക്ക് പുറമേയാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറും ഇഡിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇഡി വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്ഐആറും മഹസറും പരാതിയുടെ പകര്‍പ്പുമുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ഈ വിവരങ്ങള്‍ തേടിയത്. കോഴിക്കോട് സബ്സോണല്‍ ഉദ്യോഗസ്ഥരാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. സർക്കാരിനെതിരേ ആയുധംഅതേസമയം കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തില്‍ മുങ്ങികിടക്കുന്ന സര്‍ക്കാറിനെതിരേ പ്രയോഗിക്കാന്‍ വീണ് കിട്ടിയ ആയുധമായാണ് മരംമുറി വിവാദത്തെ…
Read Moreകണ്ണൂരിൽ കോവിഡ് ബാധിച്ചത് 424 ഡോക്ടർമാർക്ക്! മാലാഖമാർ എന്ന വാഴ്ത്തിപ്പാടലുകൾക്കിടയിലും കോവിഡ് ഡ്യൂട്ടി നഴ്സുമാരുടെ ജീവിതവും വ്യത്യസ്തമല്ല
സ്വന്തം ലേഖകൻ കണ്ണൂർ: എല്ലാ തലത്തിലുള്ളവരെയും കോവിഡ് പിടികൂടുന്നുണ്ടെങ്കിലും ഡോക്ടർമാർക്കിടയിൽ കോവിഡ് ബാധിക്കുന്നത് ആശങ്കയുയർത്തുന്നു. ഒന്നും രണ്ടും കോവിഡ് തരംഗത്തിൽ ജില്ലയിൽ കോവിഡ് ബാധിച്ചത് 424 ഡോക്ടർമാർക്കാണ്. അലോപ്പതി വിഭാഗത്തിൽ മാത്രം 305 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ ഒരു ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂർ ചെറുകുന്നിലെ ഡോ. വിജയനാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. കൂടാതെ 65 ദന്തൽ ഡോക്ടർമാരെയും കോവിഡ് പിടികൂടി. 31 ആയുർവേദ ഡോക്ടർമാർക്കും കോവിഡ് ബാധിച്ചു. ഇതുകൂടാതെ 21 ഹോമിയോ ഡോക്ടർമാർക്കും യുനാനി ചികിത്സ നടത്തുന്ന ഒരാൾക്കും പ്രകൃതിചികിത്സ നടത്തുന്ന ഒരു വൈദ്യനും കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കിൽ പറയുന്നു. കോവിഡ് ബാധിച്ചവർ ഏറെപ്പേരും സുഖം പ്രാപിച്ചു. ഇതിൽ പല ഡോക്ടർമാരും വീടുകളിൽ തന്നെയാണ് ചികിത്സ നടത്തിയത്. കോവിഡ് ബാധിച്ച മറ്റ് ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ്…
Read Moreദേശാടനകിളികൾ വന്ന് പോകുന്ന വെള്ളായണി കായലോരത്ത് നിർമിച്ച കൊറ്റില്ലം തീ വച്ച് നശിപ്പിച്ച നിലയിൽ
നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ വെള്ളായണി കായലോരത്തെ കൊറ്റില്ലം, കൊറ്റില്ലം സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിച്ചു. നേമം, തിരുവല്ലം പോലീസ് സ്റ്റേഷനുകളിലെ അതിർത്തിയിൽ വരുന്ന ഈ പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പരാതി നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി. സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി സഹകരിച്ചു ഒരു വർഷം മുൻപാണ് ഈ പദ്ധതി ഇവിടെ നടപ്പാക്കിയത്.വെള്ളായണി കായൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് വിദേശത്തുനിന്ന് ഉൾപ്പെടെ നിരവധി ദേശാടനക്കിളികൾ ആണ് പല കാലഘട്ടങ്ങളിലായി എത്തിയിരുന്നത്. ഇവയ്ക്ക് വിശ്രമിക്കുന്നതിനും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവയെ നേരിൽ കാണുന്നതിനും ഉദ്ദേശിച്ചുള്ളതാണ് കൊറ്റില്ലം. പ്രകൃതി സൗഹൃദപരമായ നിർമാണമാണ് നടത്തിയിരിക്കുന്നത്. കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ഇതു സംബന്ധിച്ച് യോഗം ചേർന്ന് ഇതിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ നടപ്പാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.ഒരുകൊല്ലം മുമ്പ് സിനിമാനടൻ സുരേഷ് ഗോപിയുടെ മകനാണ് ഈ കൊറ്റില്ലം ഉദ്ഘാടനം ചെയ്തത്.
Read Moreവയനാടൻ കാപ്പിയുടെ തനിമ! കുടിയേറ്റമേഖലയിൽ തരംഗമായി മാറിയ ‘ബെൻസ് കോഫി’ക്കു പിന്നാലെ പുതിയ രുചിക്കൂട്ടുകളുമായി സജി
പുൽപ്പള്ളി: വയനാടൻ കാപ്പിയിൽ പുതിയ രുചിക്കൂട്ടുകൾ പരീക്ഷിച്ചു വിജയം കാണുകയാണ് പുൽപ്പള്ളിയിലെ സംരംഭകനായ വേലിയന്പം മേക്കാട്ടിൽ സജി പോൾ. കുടിയേറ്റമേഖലയിൽ തരംഗമായി മാറിയ ’ബെൻസ് കോഫി’ക്കു പിന്നാലെയാണ് സജി പുതിയ രുചിക്കൂട്ടുകളുമായെത്തുന്നത്. കാപ്പിപ്പൊടി വാങ്ങാനെത്തുന്നവരുടെ ആവശ്യാർഥം കൂട്ടുകൾ ചേർത്തു പൊടിച്ചുകൊടുക്കുന്നതാണ് സജിയുടെ രീതി. ഏലക്കയും ജീരകവുമെല്ലാം ചേർത്തുള്ള കാപ്പിപ്പൊടികൾക്കൊപ്പം തന്നെ മസാലക്കൂട്ടുകളും വിവിധ ഔഷധങ്ങളും ചേർത്തു വിവിധങ്ങളായ രുചിയിലുള്ള കാപ്പിപ്പൊടികളാണ് സജിയുടെ ശേഖരത്തിലുള്ളത്. നേരത്തെ വിവിധകൂട്ടുകൾ ചേർത്തുണ്ടാക്കിയ ’ബെൻസ് കോഫി’ എന്ന് പേരിട്ട വയനാടൻ കാപ്പിപ്പൊടിക്കായി നിരവധിപേരാണ് സജിയെ തേടിയെത്തിയത്. കാപ്പികർഷകരിൽ നിന്നു നേരിട്ടു പലപ്പോഴും വിപണിയിലേതിനേക്കാൾ വില നൽകിയാണ് സജി വാങ്ങാറുള്ളത്. ഉണ്ടക്കാപ്പി കുത്തി പരിപ്പാക്കി വറുത്തുപൊടിക്കുന്നതുമെല്ലാം സജിയുടെ മേൽനോട്ടത്തിൽ തന്നെയാണ്. ബത്തേരി സെന്റ്മേരീസ് കോളജിൽ നിന്നു ബിരുദവും മാനന്തവാടി മലബാർ കോളജിൽ നിന്നു ബിരുദാനന്തരബിരുദവും കഴിഞ്ഞു ജോലിയന്വേഷിച്ചു നടക്കുന്ന സമയത്താണ് സ്വയംതൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി…
Read Moreകൊല്ലത്ത് മാസ്കുകൾക്ക് തോന്നിയ വില; വിപണി കിഴടക്കി വ്യാജന്മാരും; പരാതി നൽകിയിട്ടും പരിശോധിക്കാതെ ഉദ്യോഗസ്ഥർ
കൊല്ലം: മാസ്കുകൾക്ക് മെഡിക്കൽ സ്റ്റോറുകളിലും ഇതര വ്യാപാര കേന്ദ്രങ്ങളിലും അമിതവില ഈടാക്കുന്നതായി ആക്ഷേപം. സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയിലും കൂട്ടിയാണ് എല്ലാവരും മാസ്കുകൾ വിൽപ്പന നടത്തുന്നത്. അമിതവില ഈടാക്കിയാൽ നടപടി എടുക്കാൻ സിവിൽ സപ്ലൈസ് അധികൃതർക്കും ലീഗൽ മെട്രോളജി അധികൃതർക്കും കഴിയും. എന്നാൽ പരാതി ലഭിച്ചാൽ പോലും പരിശോധനകൾ നടത്താൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. എൻ-95 മാസ്കുകൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന പരമാവധി വിൽപ്പന വില 22 രൂപയാണ്. എന്നാൽ കൊല്ലം നഗരത്തിലടക്കം ചില മെഡിക്കൽ സ്റ്റോറുകളിലും കച്ചവട സ്ഥാപനങ്ങളിലും ഇവ 25മുതൽ 30 രൂപ വരെ വാങ്ങിയാണ് വിൽക്കുന്നത്. ഇവയുടെ ഗുണനിലവാരം പരിശോധിക്കാൻ ഉപഭോക്താവിന് കഴിയുകയുമില്ല. എൻ-95 എന്ന പേരിൽ നിലവാരം കുറഞ്ഞ നിരവധി ബ്രാന്റുകൾ വിപണിയിൽ സുലഭമാണ്. പ്രമുഖ ബ്രാന്റുകളുടെ വ്യാജനും വിറ്റഴിക്കുന്നുണ്ട്. ഒറിജിനലും വ്യാജനും തമ്മിൽ തിരിച്ചറിയാനും കഴിയുകയില്ല. ട്രിപ്പിൾ ലെയർ മാസ്കുകൾക്ക് സർക്കാർ നിശ്ചയിച്ച…
Read Moreമക്കള്‍ എവിടെ പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നുള്ള കാര്യത്തില്‍ രക്ഷിതാക്കള്‍ സദാ ജാഗ്രതപാലിക്കണം! കുട്ടിക്കള്ളന്മാര് ഉള്‍പ്പെടെ നാലു മോഷ്ടാക്കള്‍ പിടിയില്‍
കോഴിക്കോട് : ഒന്നരവര്‍ഷമായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ മോഷണം നടത്തുന്ന കുട്ടികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍. പതിനെട്ടും പത്തൊന്‍പതും വയസുള്ള രണ്ടു യുവാക്കളേയും കരുവിശേരി സ്വദേശികളായ രണ്ടു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയുമാണ് സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ വിവിധസ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ച ബൈക്കുകളും മൊബൈല്‍ ഫോണും കൂളിംഗ് ഗ്ളാസും വാച്ചും പോലീസ് കണ്ടെടുത്തു. സമീപകാലത്തായി കോഴിക്കോട് നഗരത്തില്‍ നടന്ന ഭൂരിഭാഗം മോഷണകേസുകളിലും കുട്ടികളുടെ പങ്ക് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോർജ് ഇവരെ പിടികൂടുന്നതിനായി സിറ്റിക്രൈം സ്ക്വാഡിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിര്‍ണായക വിവരങ്ങൾ പ്രതികളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ചേവായൂര്‍, മാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നു മോഷ്ടിച്ച രണ്ട് ആക്ടീവ സ്കൂട്ടറും നടക്കാവ് സ്റ്റേഷന് പരിധിയില്‍ നിന്നു മോഷ്ടിച്ച ഡിസ്കവര് ബൈക്കും കൊയിലാണ്ടിയില്‍ നിന്നു മോഷ്ടിച്ച പള്‍സര്‍ ബൈക്കും മലപ്പുറം തേഞ്ഞിപ്പലത്തു…
Read Moreപെട്രോളിയം ഉത്പന്നൾക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭീമമായ നികുതി; ടാക്സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ : പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭീമമായ നികുതി ചുമത്തുന്നതിനെതിരെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ടാക്സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ഉപഭോക്താക്കള്‍ക്ക് നികുതി തിരിച്ച് നല്‍കിയായിരുന്നു സമരം. ജില്ലാ തല ഉദ്ഘാടനം മങ്കൊമ്പ് പെട്രോള്‍ പമ്പിനുമുന്പില് ജില്ലാ പ്രസിഡന്റ് റ്റിജിന്‍ ജോസഫ് നിർവഹിച്ചു.ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ 73 പമ്പുകളിലാണ് ഇന്ന് സമരം നടത്തിയത്. കെപിസിസി സെക്രട്ടറിമാരായ ഇ. സമീർ, എം.ജെ ജോബ്, എസ്. ശരത് എന്നിവർ വിവിധ നിയോജക മണ്ഡങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. നൗഫൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മീനു സജീവ്, വരുൺ വട്ടയ്ക്കൽ, ജില്ലാ നേതാക്കന്മാരായ മനു ഫിലിപ്പ്, ഗോപു പുത്തൻവീട്, നോബിൻ ജോൺ, നൂറുദ്ദീൻ കോയ, വിമൽ, സരുൺ റോയി, നിധീഷ് ബാബു, അരുൺ, രൂപേഷ്, ലുക്മാൻ ഹക്കീം എന്നിവർ നേതൃത്വം നല്കി.…
Read More