വടക്കഞ്ചേരി : ഒരു ലക്ഷം അരിമണികൾ കൊണ്ട് പ്രധാനമന്ത്രിക്ക് ഒന്‍പതാം ക്ലാസുകാരന്റെ പിറന്നാൾ സമ്മാനം. പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥി അമിത് കൃഷ്ണയാണ് റേഷനരി കൊണ്ട് ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടം രൂപപ്പെടുത്തി ശ്രദ്ധേയനായത്. ഒരു കിലോ അരി ഇതിന് വേണ്ടി വന്നു.ഏറെ മണിക്കൂറുകൾ സമയമെടുത്താണ് പടം തയാറാക്കിയതെന്ന് അമിത് കൃഷ്ണ പറഞ്ഞു. ഓരോ മണിയും എടുത്ത് അത് ഒട്ടിച്ചാണ് ചിത്ര പൂർത്തികരണം. എപ്പോഴെങ്കിലും അവസരം കിട്ടുന്പോൾ പ്രധാനമന്ത്രിക്ക് നൽകാൻ അപൂർവ്വമായ ഈ ചിത്രം സൂക്ഷിച്ചു വെക്കും. ചിത്രകലാധ്യാപകരായ വടക്കഞ്ചേരി ടൗണിനടുത്ത് കമ്മാന്തറ ഗോപാൽജിയുടെയും എൻ.കെ.ശ്രീദേവിയുടെയും മകനാണ് ഈ മിടുക്കൻ. മൂന്നര വയസു മുതൽ ചിത്രകലാരംഗത്തെ നിറസാന്നിധ്യമാണ് അമിത് കൃഷ്ണ. ചെറുപ്പം മുതൽ വരകളും വർണ്ണങ്ങളും കണ്ട് വളർന്ന അമിത് കൃഷ്ണ ഇതിനോടകം നിരവധി അംഗീകാരങ്ങളും ബഹുമതികളും കലാരംഗത്തു…
Read MoreDay: September 17, 2021
തൃണമൂല്‍ എംപിയുടെ കുഞ്ഞിന്റെ അച്ഛന് ബിജെപി നേതാവ് ! കുട്ടിയുടെ അച്ഛന്റെ പേര് നുസ്രത് ജഹാന് വെളിപ്പെടുത്തിയത് നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍…
നടിയും തൃണമൂല്‍ എംപിയുമായ നുസ്രത് ജഹാന് തന്റെ കുഞ്ഞിന്റെ അച്ഛനാരെന്ന് പരസ്യമായി വെളിപ്പെടുത്തി. കൊല്‍ക്കത്ത നഗരസഭയുടെ ജനനവിവര രജിസ്റ്ററില്‍ മകന് ഈശാന്റെ അച്ഛനായി കാണിച്ചിരിക്കുന്നത് നടനും ബിജെപി നേതാവുമായ യാഷ് ദാസ്ഗുപ്തയുടെ പേരാണ്. മുമ്പ് കുഞ്ഞിന്റെ പിതാവ് ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ നുസ്രത് ഒഴിഞ്ഞു മാറിയിരുന്നു.’അച്ഛന് ആരാണെന്ന് അച്ഛനായവര്‍ക്ക് അറിയാം. രക്ഷകര്‍ത്താക്കളുടെ സ്ഥാനം ഞാനും പങ്കാളി യാഷും ആസ്വദിക്കുന്നു’.ഇതായിരുന്നു നടിയുടെ ആദ്യ നിലപാട്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ അച്ഛന് യാഷാണെന്ന് തുറന്നു സമ്മതിക്കുകയാണ് അവര്‍. ഓഗസ്റ്റ് 26-നാണ് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ നുസ്രത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍, അച്ഛന്റെ പേര് താന്‍ പറയില്ലെന്നും ഏകരക്ഷിതാവായി കുട്ടിയെ വളര്‍ത്തുമെന്നുമാണ് നുസ്രത്ത് പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് നുസ്രത്തിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് എഴുത്തുകാരി തസ്ലിമ നസ്രീനടക്കമുള്ളവര്‍ രംഗത്തു വന്നു. ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് ഈശാന് ജെ. ദാസ്ഗുപ്ത ആണെന്നും…
Read Moreകാട്ടാനയെ പേടിച്ച് കഴിഞ്ഞിരുന്നത് വലിയ പാറയുടെ മുകളില്‍! മന്ത്രിയുടെ ഇടപെടൽ; വിമലയ്ക്കും മകനും പാറമുകളിൽനിന്നു മോചനം
ഇടുക്കി: കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും ഓട്ടിസം ബാധിച്ച മകൻ സനലിനും ഇനി പുതുജീവിതം. വിമലയുടെയും മകൻ സനലിന്റെയും ദൈന്യത അറിഞ്ഞ മന്ത്രി എം.വി. ഗോവിന്ദനാണ് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. താമസിച്ചിരുന്ന വീട് കാട്ടാന നശിപ്പിച്ചതിനെത്തുടർന്ന് ആനയെ ഭയന്ന് ഉയർന്ന പാറയ്ക്ക് മുകളിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഷെഡിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. മകന്റെ ചികിൽസയും മുടങ്ങിയിരുന്നു. വൃക്കരോഗം മൂലവും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാൻ വിമലയ്ക്ക് സാധിച്ചിരുന്നില്ല. വിമലയ്ക്ക് സ്ഥലവും വീടും സമയബന്ധിതമായി നൽകുന്നതിന് മന്ത്രി ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ്ടി പ്രമോട്ടർ എന്നിവർ വിമലയെ സന്ദർശിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ തിരുവനന്തപുരത്തു നിന്ന് ചിന്നക്കനാലിലെത്തി പാറമുകളിലുള്ള വീട്…
Read Moreപോലീസുകാരെ ഹണിട്രാപ്പിൽ വീഴ്ത്തുന്ന സുന്ദരിക്കെതിരെ എസ്ഐ മൊഴി നൽകി; സൗഹൃദവും പണം നൽകിയതിനെപ്പറ്റിയും എസ്ഐ പോലീസിനോട് വിശദീകരിച്ചതിങ്ങനെ…
തിരുവനന്തപുരം: ഹണിട്രാപ്പ് കേസിൽ പരാതിക്കാരനായ എസ്ഐ മൊഴി നൽകി. പാങ്ങോട് പോലീസിലാണ് എസ്ഐ യുവതിക്കെതിരെ മൊഴി നൽകിയത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി യുവതി പണം വാങ്ങിയെന്നാണ് എസ്ഐ മൊഴി നൽകിയിരിക്കുന്നത്. സുഹൃത്തിന്റെ സാന്നിധ്യത്തിലാണ് പണം നൽകിയത്. പണം നൽകിയതിന്റെ രേഖകൾ എസ്ഐ പോലീസിന് കൈമാറിയിട്ടില്ല. എസ്ഐയെ യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. എസ്ഐ യാണ് ഇത് പുറത്ത് വിട്ടതെന്ന് യുവതിയുടെ ആരോപണം. എന്നാൽ താൻ പുറത്ത് വിട്ടിട്ടില്ലെന്നും ഫോണ്‍ പരിശോധിക്കാമെന്നും എസ്ഐ പറഞ്ഞു. ഫോണ്‍ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചൽ സ്വദേശിനിയായ യുവതി പണം തട്ടിയെടുത്തിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പരാതിയുമായി രംഗത്ത് വന്നത് ഒരാൾ മാത്രമായിരുന്നു.
Read Moreനിങ്ങള്‍ ഈ കെണിയില്‍ വീഴരുതേ..! ലോൺ വാഗ്ദാനം നൽകി ഓൺലൈനിൽ തട്ടിപ്പ്! യുവാവിന് നഷ്ടമായത് 60,000 രൂപ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
മുണ്ടക്കയം: ഓൺലൈനിലൂടെ രണ്ടുലക്ഷം രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് അവകാശപ്പെട്ട് യുവാവിൽ നിന്ന് 60,000 രൂപ തട്ടിയെടുത്തു. മുണ്ടക്കയം മുറികല്ലുംപുറം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഫേസ്ബുക്കിന്റെ മാർക്കറ്റ് പേജിലാണ് ഓൺലൈനിലൂടെ ലോൺ നൽകുന്നു എന്ന സന്ദേശം യുവാവിന് ലഭിക്കുന്നത്. ഇതിന്റെ കാര്യങ്ങൾ അറിയുന്നതിനായി യുവാവ് തിരിച്ച് മെസേജ് അയച്ചു. താങ്കളുടെ രേഖകൾ അയച്ചു തരുവാനായിരുന്നു മറുപടി ലഭിച്ചത്. ഫോൺ നമ്പർ, ആധാർ കാർഡ്, പാൻ കാർഡ്, അടക്കമുള്ള എല്ലാ രേഖകളും ഇവർക്ക് അയച്ചു നൽകി. പിറ്റേദിവസം ബജാജ് ഫിൻസർവേ എന്ന കമ്പനിയുടെ പേരിൽ താങ്കളുടെ ലോൺ പാസായി എന്ന രീതിയിൽ വാട്സാപ്പിൽ ഒരു സന്ദേശം ലഭിച്ചു. തുടർന്ന് ലോൺ തുകയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി 8000 രൂപ അക്കൗണ്ടിൽ അടയ്ക്കുവാൻ ഇവർ ആവശ്യപ്പെട്ടു. വെസ്റ്റ് ബംഗാളിൽ നിന്നുള്ള ഒരു അക്കൗണ്ട് നമ്പരാണ് യുവാവിന് ലഭിച്ചത്. ഈ തുക…
Read Moreഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍പോലുമില്ലായിരുന്നു ! എന്നിട്ടും പത്താം ക്ലാസ് ജയിച്ചത് 98 ശതമാനം മാര്‍ക്ക് വാങ്ങി ഒന്നാമതായി; ഏവര്‍ക്കും മാതൃകയായി മന്ദീപ്…
പ്രതിബന്ധങ്ങളോടു പടപൊരുതി വിജയിക്കുന്നവര്ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് പറയാറുണ്ട്. ഇത്തരത്തില്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ മന്ദീപ് സിംഗിനും പറയാനുണ്ട് ഒരു കഥ. പണവും സൗകര്യങ്ങളുമൊന്നുമില്ലാതെയാണ് കാഷ്മീരിലെ ഉദ്ധംപൂര്‍ സ്വദേശി മന്ദീപ് സിംഗ് ഉന്നത വിജയം കരസ്ഥമാക്കിയത്. 98.06% മാര്‍ക്ക് വാങ്ങി ജില്ലയില്‍ തന്നെ ഒന്നാമനായാണ് മന്ദീപ് പാസ്സായത്. കശ്മീര്‍ സ്റ്റേറ്റ് എഡ്യൂക്കേഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിലാണ് മന്ദീപ് സിംഗ്് ഉദ്ധംപൂര്‍ ജില്ലയിലെ ടോപ്പറായത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് സ്കൂളില്‍ പോകാനായില്ല. പകരമായി ഒരുക്കിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ മന്ദീപ് സിംഗിനുണ്ടായിരുന്നില്ല. നിശ്ചയദാര്‍ഢ്യത്തിനൊപ്പം അധ്യാപകരുടെയും കുടുംബത്തിന്റെയും പിന്തുണയും സഹായവും കൂടിയപ്പോള്‍ മന്ദീപിന്റെ ആത്മവിശ്വാസം പതിന്മടങ്ങായി. ഒടുവില്‍ അതിന്റെ ഫലവും കിട്ടി. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്ന ഈ പത്താം ക്ലാസുകാരന് അംറോ ഗ്രാമത്തിലാണ് ജതാമസിക്കുന്നത്. പിതാവ് ശ്യാം സിംഗ് കര്‍ഷകനാണ്. അമ്മ…
Read Moreഹണിട്രാപ്പ്! ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി യുവതി പണം വാങ്ങി; പരാതിക്കാരനായ എസ്ഐയുടെ മൊഴി ഇങ്ങനെ…
തിരുവനന്തപുരം: ഹണിട്രാപ്പ് കേസിൽ പരാതിക്കാരനായ എസ്ഐ മൊഴി നൽകി. പാങ്ങോട് പോലീസിലാണ് എസ്ഐ യുവതിക്കെതിരെ മൊഴി നൽകിയത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി യുവതി പണം വാങ്ങിയെന്നാണ് എസ്ഐ മൊഴി നൽകിയിരിക്കുന്നത്. സുഹൃത്തിന്റെ സാന്നിധ്യത്തിലാണ് പണം നൽകിയത്. പണം നൽകിയതിന്റെ രേഖകൾ എസ്ഐ പോലീസിന് കൈമാറിയിട്ടില്ല. എസ്ഐയെ യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. എസ്ഐ യാണ് ഇത് പുറത്ത് വിട്ടതെന്ന് യുവതിയുടെ ആരോപണം. എന്നാൽ താൻ പുറത്ത് വിട്ടിട്ടില്ലെന്നും ഫോണ്‍ പരിശോധിക്കാമെന്നും എസ്ഐ പറഞ്ഞു. ഫോണ്‍ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചൽ സ്വദേശിനിയായ യുവതി പണം തട്ടിയെടുത്തിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പരാതിയുമായി രംഗത്ത് വന്നത് ഒരാൾ മാത്രമായിരുന്നു.
Read Moreഒരാളെ ബഹുമാനിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല! സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമെന്ന് ഗണേഷ് കുമാര്‍; പറയുന്നത് ഇങ്ങനെ…
പത്തനാപുരം : സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചു വാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഉദ്യോഗസ്ഥര്‍ ഈഗോ കൊണ്ടു നടക്കരുതെന്നും എസ്ഐയെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് ഗണേഷ് കുമാര്‍ പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപിയെന്ന ഒരു വ്യക്തിയെ അല്ല. അത് മര്യാദയാണ്. പ്രോട്ടോക്കോള്‍ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചല്ല വാങ്ങേണ്ടത്. എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതാണ്. പഴയ മന്ത്രിയാണെങ്കില്‍ പോലും അവരെ ബഹുമാനിക്കണം. അവര്‍ ഏത് പാര്‍ട്ടിക്കാരനോ ആകട്ടെ. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, എ.കെ. ആന്റണി, വി.എം. സുധീരന് ഇവരൊക്കെ മുതിര്‍ന്ന നേതാക്കളാണ്. അവര്‍ക്ക് ഇപ്പോള്‍ പദവി ഉണ്ടോ എന്നത് നോക്കേണ്ട കാര്യമില്ല. അവരെ ബഹുമാനിക്കുന്നത്…
Read Moreട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനമൊഴിയും;കാരണമായി കോഹ്ലി ട്വിറ്ററിൽ കുറിച്ചിട്ടത്
മുംബൈ: ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് വിരാട് കോഹ്ലി. എന്നാൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി കോഹ്ലി ട്വീറ്റ് ചെയ്തു. ഏകദിന– ട്വന്റി 20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ കോഹ്ലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജോലിഭാരം കണക്കിലെടുത്താണ് ടി-20 നായകസ്ഥാനം ഒഴിയുന്നതെന്ന് കോഹ്ലി പറഞ്ഞു. ടി-20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്റെ പരമാവധി ടീമിന് നല്കാന് ശ്രമിച്ചിട്ടുണ്ട്. ബാറ്റ്സ്മാനെന്ന നിലയില്‍ ടി-20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും- കോഹ്ലി ട്വിറ്ററിൽ കുറിച്ചു. സമയമെടുത്താണ് തീരുമാനമെടുത്തത്. രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചന നടത്തി.…
Read Moreതാലിബാൻ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തമ്മിലടി തുടങ്ങി! അബ്ദുൾ ഗനി ബറാദർ കാബൂൾ വിട്ടതു വാക്കേറ്റത്തിനൊടുവിൽ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ഭരണനേതൃത്വം തമ്മിലടിച്ചു. ഉപപ്രധാനമന്ത്രിയും താലിബാൻ സഹസ്ഥാപകനുമായ മുല്ല അബ്ദുൾ ഗനി ബറാദറും ഭരണത്തിൽ നിർണായക സ്വാധീനമുള്ള ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവ് ഖലിൽ ഉർ റഹ്മാൻ ഹഖാനിയും തമ്മിൽ കാബൂളിലെ പ്രസിഡൻഷൽ പാലസിൽ രൂക്ഷമായ വാക്കേറ്റത്തിലേർപ്പെട്ടു. അനുയായികൾ രണ്ടുപക്ഷത്തും നിലയുറപ്പിച്ചതോടെ സംഘർഷം രൂക്ഷമായി. യുഎസിനെ പരാജയപ്പെടുത്താൻ ഏതു സംഘമാണു കൂടുതൽ പ്രവർത്തിച്ചതെന്നതായിരുന്നു തർക്കവിഷയം. ഇടക്കാല സർക്കാരിന്റെ അധികാരവിഭജനം സംബന്ധിച്ചും വാക്കേറ്റമുണ്ടായെന്ന് മുതിർന്ന താലിബാൻ നേതാവ് ബിബിസിയോടു വെളിപ്പെടുത്തി. എന്നാൽ, താലിബാൻ നേതൃത്വം ഒൗദ്യോഗികമായി ഇക്കാര്യം നിരാകരിച്ചു. മുല്ല ബറാദർ ദിവസങ്ങളായി പൊതുവേദിയിൽനിന്ന് അപ്രത്യക്ഷ്യനായതോടെയാണ് ഭരണനേതൃത്വത്തിലെ തമ്മിലടി പരസ്യമായത്. ബറാദർ വെടിയേറ്റു മരിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തനിക്ക് വെടിയേറ്റിട്ടില്ലെന്നു കഴിഞ്ഞദിവസം ശബ്ദസന്ദേശത്തിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. കുറച്ചു ദിവസമായി യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെട്ടുവെന്നും ശബ്ദസന്ദേശത്തിൽ ബറാദർ പറഞ്ഞിരുന്നു. അതേസമയം,…
Read More